ലക്ഷ്മി നായരുടെ നിലപാടുകൾക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ക്ലാസുകളും ഹോസ്റ്റലും കയറി പ്രചരണം നടത്തി; പ്രിൻസിപ്പൽ മാറിയില്ലെങ്കിൽ പ്രതികാര നടപടി ഉറപ്പായതിനാലാണ് അവസാനം വരെ ഫൈറ്റ് ചെയ്തത്; എസ്എഫ്ഐക്കാർക്കും അന്നും ഇന്നും മാഡത്തെ പേടിയാണ്: ലോ അക്കാദമി സമരത്തിലെ 'ഝാൻസി റാണി' ബി കെ ശേഖറിന്റെ മകൾ ഗൗരി മറുനാടനോട്
അർജുൻ സി വനജ്
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സമരത്തിന്റെ പിന്നാമ്പുറങ്ങൾ തേടിയിറങ്ങിയാൽ വിദ്യാർത്ഥികൾ ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് ഗൗരി കല്ല്യാണി ശേഖർ എന്ന ഝാൻസി റാണിയെക്കുറിച്ച്. മുഖ്യധാര മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കുന്നതിന് മുമ്പ തന്നെ ലക്ഷിനായരുടെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളെ ക്ലാസ്സ് മുറികളിൽ തുറന്നുകാട്ടിയ പെൺ പോരാളി. എ.ബി.വി.പിയുടെ യൂണിറ്റ് വൈസ് പ്രസിഡന്റ്. പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയ വിദ്യാർത്ഥിനികളുടെ വീട്ടിൽ വിളിച്ച് ലക്ഷി നായർ വിരട്ടിയപ്പോൾ, മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും ഗൗരിക്ക് കഴിഞ്ഞു. വെറും വിദ്യാർത്ഥി സമരം മാത്രമാകേണ്ട വിഷയത്തെ, വി മുരളീധരൻ വഴി മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി ഏറ്റെടുക്കുന്ന നിലയിലേക്ക് വളർത്തിയ മാസ്റ്റർ ബ്രെയിനും നാലാം വർഷ നിയമ വിദ്യാർത്ഥിനിയായ ഗൗരിയാണ്. 2011 ൽ മരണമടഞ്ഞ മുൻ തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് ബികെ ശേഖറിന്റെ മകളാണ് ഗൗരി.
എങ്ങനെയാണ് ലോ അക്കാദമിയിൽ പ്രത്യക്ഷ സമരം തുടങ്ങിയത് ?
പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ്, ലക്ഷ്മി മാമിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ ശക്തമായ പ്രതിഷേധം ആരംഭിക്കാൻ എ.ബി.വി.പി യൂണിറ്റ് കമ്മിറ്റിയാണ് ആദ്യമായി തീരുമാനിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് അഭിജിത്താണ് ഇത്തരം ഒരു ചർച്ച മുന്നോട്ട് വച്ചത്. ഇതേ തുടർന്നാണ് ഞങ്ങൾ ക്ലാസ്സുകൾ കയറി ഇറങ്ങി ക്യാമ്പയിൻ ആരംഭിക്കുന്നത്. രണ്ട് ദിവസം ക്യാമ്പയിൽ കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റലിലും ക്ലാസ്സ് റൂമുകളിലും ഇതായി പ്രധാന ചർച്ച. ഇതേ തുടർന്നാണ് കെ.എസ്.യു പ്രതിഷേധം നടത്താൻ ആലോചിച്ചത്. എന്നാൽ പ്രിൻസിപ്പൽ ലക്ഷ്മി മാം അവർക്ക് അനുമതി നൽകിയില്ല. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിദ്യാർത്ഥികൾ എത്രമാത്രം പ്രിൻസിപ്പലിനെ പേടിച്ച് സമരത്തിന് ഇറങ്ങും എന്നത് ചോദ്യചിഹ്നമായിരുന്നു. പത്ര ഓഫീസുകളിൽ സമരത്തെക്കുറിച്ചുള്ള വാർത്ത നൽകാൻ കയറി ഇറങ്ങിയെങ്കിലും ആരും ഗൗനിച്ചില്ല.
ഞങ്ങൾ തുടങ്ങിയ സമരത്തിന്റെ നാലാം ദിവസമാണ് എസ്.എഫ്.ഐ പ്രത്യേകമായി സമരം ആരംഭിക്കുന്നത്. ഇതേ ദിവസമാണ് മുരളി അങ്കിളിനെ( ബിജെപി നേതാവ് വി മുരളീധരൻ) ഞാൻ വിളിക്കുന്നത്. അങ്കിളിനോട് ഒരു വർഷം മുമ്പുതന്നെ കോളേജിലെ വിഷയങ്ങൾ സംബന്ധിച്ചുള്ള ധാരണ ഞാൻ നൽകിയതാണ്. സമരത്തെക്കുറിച്ച് ഒരു പ്രസ്ഥാവന ഇറക്കണമെന്ന് മാത്രമാണ് ഞാൻ അന്ന് അങ്കിളിനോട് ആവശ്യപ്പെട്ടത്. ദീൻദയാൽ ഉപാധ്യയ ജന്മശദാബ്ദി ആഘോഷത്തിനായി എറണാകുളത്ത് നിന്ന് മഹാരാഷ്ട്രയ്ക്ക് പോകാൻ ട്രെയിനിൽ ആയിരുന്നു അങ്കിൾ. വന്ന ഉടനെ നേരെ കോളേജിലേക്ക് വരാം എന്ന് മുരളി അങ്കിൾ ഉറപ്പും നൽകി. തുടർന്ന് മഹാരാഷ്ട്രയിലെ പരിപാടിക്ക് ശേഷം അങ്കിൾ സമരപന്തലിൽ വന്നപ്പോഴാണ് സമരത്തിലുള്ള ഭൂരിഭാഗം കുട്ടികൾക്കും ഒരു ആശ്വാസം ആയത്. അതോടെ മുഖ്യാധാര മാദ്ധ്യമങ്ങളിൽ ചിലർ വാർത്ത നൽകി തുടങ്ങി. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ കുമ്മനം ജി (കുമ്മനം രാജശേഖരൻ) വന്നു. മറ്റ് രാഷ്ടീയ പാർട്ടി പ്രതിനിധികൾ വന്നു. ഇതോടെയാണ് സമരത്തിൽ നമ്മൾ മുന്നോട്ട് വച്ച മുദ്രാവാക്യം പൂർണ്ണതയിലേക്കെത്തും എന്ന തോന്നലുണ്ടായത്.
സമരത്തിന് നേരിട്ട പ്രതിസന്ധികൾ..?
വലിയ ഭയപ്പാടോടെയാണ് സമരം ആരംഭിച്ചത്. അന്നുമുതൽ തന്നെ നിരന്തരമായി പ്രതിസന്ധികൾ വന്നുകൊണ്ടേ ഇരുന്നു. ഏറ്റവും ഒടുവിൽ അഡ്വ. സംഗീത ലക്ഷമണ സമരത്തിൽ അണിനിരന്ന വിദ്യാർത്ഥിനികളെക്കുറിച്ച് മോശം പരാമർശം നടത്തിയതടക്കമുള്ളത് ഇതിന് ഉദാഹരണങ്ങളാണ്. പെൺകുട്ടികളുടെ വീട്ടിൽ നിന്നുള്ള എതിർപ്പായിരുന്നു ഇതിൽ പ്രധാനം. കാരണം, സമരം വിജയിച്ചില്ലെങ്കിൽ പ്രൻസിപ്പലിന്റെ പകപോക്കൽ ഉണ്ടാകുമെന്ന് എതാണ്ട് എല്ലാ മാതാപിതാക്കൾക്കും ഉറപ്പാണ്. പക്ഷെ, എതിർപ്പുണ്ടായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ച് സമരത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിഞ്ഞതോടെ അവരുടെ പിന്തുണയും ലഭിച്ചു. ഹോസ്റ്റലിലെ പെൺകുട്ടികളെ ഒരുമിപ്പിക്കുന്നതിൽ ആര്യ വഹിച്ച പങ്ക് ചെറുതല്ല. ബിജെപി വിഷയം ഏറ്റെടുത്തതോടെയാണ് ഞങ്ങൾക്കെല്ലാം ഒരു ധൈര്യം വന്നത്.
എസ്.എഫ്.ഐ നീക്കങ്ങൾ ക്യാമ്പസിൽ ഉണ്ടാക്കിയ ചലനങ്ങൾ..?
ലക്ഷമി മാമിന്റെ സ്വന്തമാണ് എസ്.എഫ്.ഐ. മാമിനെതിരെ സംസാരിക്കാൻ എസ്.എഫ്.ഐയ്ക്ക് എന്നും പേടിയാണ്. അഥാവ സംസാരിച്ചാലും നേതൃത്വം ഇടപെട്ട് തിരുത്തും. അതുകൊണ്ടുതന്നെയാണ് എസ്.എഫ്.ഐ തനിച്ച് സമരം ചെയ്തതും. മറ്റൊരു വശത്ത് വിദ്യാർത്ഥി ഐക്യമായി മറ്റ് വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം ഒന്നിച്ചതും. എസ്.എഫ്.ഐ ലക്ഷ്മി മാമിന്റെ അടുത്ത് പോയി ഒരു കരാർ ഉണ്ടാക്കിയിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇതോടെ ക്യമ്പസിനകത്തെ സജീവ എസ്.എഫ്.ഐ പ്രവർത്തകർ പോലും രഹസ്യമായി അതിനോടുള്ള വിയോജിപ്പ് ഞങ്ങളോട് പങ്കുവച്ചിരുന്നു. പക്ഷെ സജീവ പ്രവർത്തകരായിരുന്ന അവരിൽ ഭൂരിഭാഗവും ഈ ഒരു വിഷയത്തിന്റെ പേരിൽ പരസ്യമായി എസ്.എഫ്.ഐ തള്ളിപ്പറയാൻ തയ്യാറല്ലായിരുന്നു. പലപ്പോഴും എങ്ങനെ സമരം പൊളിക്കാമെന്നുമാത്രമാണ് എസ്.എഫ്.ഐ ആലോചിച്ചിരുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ മാത്രം നടക്കുന്നവരായാണ് കോളേജിലും പൊതുസമൂഹത്തിലും എസ്.എഫ്.ഐ നേതാക്കളെ ഇപ്പോൾ പലരും കാണുന്നത്.
രാഷ്ടീയത്തിൽ സജീവമാകാൻ ഉദ്ദേശമുണ്ടോ...?
രാഷ്ടീയ പ്രവർത്തനത്തിലുപരി, സാമൂഹിക പ്രവർത്തനത്തിനാണ് ഞാൻ ഊന്നൽ കൊടുക്കുന്നത്. അതുകൊണ്ട്തന്നെ പഞ്ചവത്സര എൽ.എൽ.ബി കഴിഞ്ഞ് എം.എസ്.ഡബ്ല്യു ചെയ്യണമെന്നാണ് ആഗ്രഹം. കോളേജിൽ എബിവിപി പ്രവർത്തനത്തിൽ സജീവമാണ്. ബികെ ശേഖർ എന്ന വലിയ രാഷ്ട്രീയ നേതാവിന്റെ മകളായതുകൊണ്ടാണ് ഈ സമരം ഇത്രയും പെട്ടന്ന് നേതാക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്നാണ് എന്റെ വിശ്വാസം. അച്ഛന്റെ പേരിൽ എനിക്കിപ്പോഴും ലഭിക്കുന്ന പരിഗണ ശരിക്കും മനസിലാക്കിയത് ഇപ്പോളാണ്.
കുടുംബത്തെ കുറിച്ച്...
2011 ഏപ്രിൽ മാസത്തിലായിരുന്നു ലിവർ ക്യാൻസറിനെ തുടർന്ന് അച്ഛൻ മരണപ്പെടുന്നത്. വളരെ വൈകിയാണ് ക്യാൻസറിന്റെ വിവരം അറിയാൻ സാധിച്ചത്. അതാണ് മരണത്തിന് ഇടയാക്കിയതും. മുന്ന് വർഷം മുമ്പ് 2014 ൽ അമ്മയും മരിച്ചു. കിഡ്ണി സംബന്ധമായ അസുഖമായിരുന്നു അമ്മയ്ക്ക്. ചികിത്സയ്ക്കിടെ ഹൃദയസ്തഭനം മൂലമാണ് അമ്മ മരിച്ചത്. സഹോദരിയും സഹോദരങ്ങളും ഇല്ല. വഞ്ചിയൂരിലെ വീടിനോട് ചേർന്നാണ് വല്ല്യച്ഛന്റെ( അച്ഛന്റെ സഹോദരൻ) വീട്. അവിടെയാണ് ഇപ്പോൾ താമസം. പാറ്റൂരിൽ ഒരു ബിൽഡിംങ് വാടകയ്ക്ക് നൽകിയിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്