നീരജയെ കോളേജിൽ പഠിക്കാൻ അനുവദിക്കണമെങ്കിൽ മതം മാറണമെന്ന് എംഇഎസ് മാനേജ്മെന്റ് ആവശ്യപ്പെട്ടെന്ന് റമീസ്; അവരവരുടെ വിശ്വാസ പ്രമാണത്തിൽ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്; നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും: മിശ്രവിവാഹത്തിന്റെ പേരിൽ പഠനം നിഷേധിക്കപ്പെട്ട നീരജ - റമീസ് ദമ്പതികൾ മറുനാടനോട്
എം പി റാഫി
കോഴിക്കോട്: വിവാഹം കഴിച്ചതിന്റെ പേരിൽ കോളേജിൽ പഠനം തുടരാൻ അനുവദിക്കില്ല എന്നാണ് നിലപാടെങ്കിൽ നമ്മുടെ നാട്ടിൽ എത്ര പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടുണ്ടാകണം? മതബന്ധങ്ങൾ വലിച്ചെറിഞ്ഞ് ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിൽ വിദ്യാഭ്യാസം തുടരാൻ അനുവദിക്കാതിരിക്കുക എന്ന സംഭവം ഉണ്ടായിരിക്കുന്നത് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളത്തിൽ തന്നയാണ്. കോഴിക്കോട് എംഇഎസ് വനിതാ കോളേജിലാണ് മിശ്രവിവാഹത്തിന്റെ പേരിൽ നീരജ എന്ന വിദ്യാർത്ഥിനിയൈ പുറത്താക്കിയത്. ഈ സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. മാദ്ധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും നിലപാട് മാറ്റാതെ കോളേജ് അധികൃതർ നീതിനിഷേധം തുടരുകയാണ്.
കോഴിക്കോട് നടക്കാവ് എംഇഎസ് വുമൺസ് കോളേജിലാണ് മിശ്ര വിവാഹത്തിന്റെ പേരിൽ പഠനം നിഷേധിച്ചിരിക്കുന്നത്. ഇതുവരെയും കോളേജ് പ്രിൻസിപ്പൽ ഈ നിലപാടിൽ നിന്നും പിന്മാറിയിട്ടില്ല. അതിനിടെ അദ്ധ്യാപനം തുടരണമെങ്കിൽ ചില നിബന്ധനകൾ എന്ന നിലയിൽ കോളേജ് മാനേജ്മെന്റ് പ്രതിനിധികൾ മുന്നോട്ടുവച്ചത് ആരെയും ഞെട്ടിക്കുന്ന കാര്യമാണ്. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ നീരജ മതം മാറിയാൻ മാത്രമെ കോളേജിൽ പഠിത്തം തുടരാൻ അനുവദിക്കൂ എന്ന നിലപാട് സ്വീകരിച്ചതെന്നാണ് റമീസ് -നീരജ ദമ്പതികൾ പ്രണയദിനത്തിൽ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്നുമുണ്ടായ ഈ നിലപാട് തങ്ങളെ ഞെട്ടിച്ചുവെന്നും ഇവർ പറയുന്നു.
പ്രണയവിവാഹത്തിന്റെ പേരിൽ പല കോണുകളിൽ നിന്നും തങ്ങൾക്ക് ഭീഷണി നേരിടേണ്ടി വന്നുവെന്നും ഇവർ പറയുന്നു. പ്രണയിച്ചിരുന്ന സമയത്ത് പിന്തിരിപ്പിക്കാൻ ചില പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും ഭീഷണിയും സമ്മർദവും ഉണ്ടായി. നീരജയെ കോളേജിൽ നിന്നും പുറത്താക്കിയതിലൂടെ നീതി നിഷേധവും അവകാശത്തിനു മേലുള്ള കടന്നു കയറ്റവുമാണ് നടന്നിരിക്കുന്നത്. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായിരുന്നെങ്കിലും പിന്നീട് ഇവരുടെ എല്ലാ സ്വപ്നങ്ങളും തകിടം മറിയുകയായിരുന്നു. ഇന്ന് ഇരു വീട്ടുകാരുടെയും പിന്തുണയില്ലാതെ ഇവർ ജീവിക്കുകയാണ്. വീട്ടുകാരുടെ സമ്മർദ്ദമില്ലാതെ വിവാഹിതരായ ഇവർ കൊയിലാണ്ടിയിൽ വാടക വീട്ടിലാണ് കഴിയുന്നത്. നീതി നിഷേധത്തിന്റെ ദുരനുഭവങ്ങൾ റമീസ്-നീരജ ദമ്പതികൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നതിങ്ങനെ:
രണ്ട് വർഷം മുമ്പാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരസ്പ്പരം വ്യക്തമാായി അറിയാമായിരുന്നു. പിന്നീടാണ് ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത്. ഞങ്ങളുടെ അടുപ്പം ഇരു വീടുകളിലും അറിയാമായിരുന്നു. എന്നാൽ അവസാനം വീട്ടുകാർ കൈയൊഴിഞ്ഞു. എന്റെ(റമീസ്) പഠനം ഭോപ്പാലിൽ ആയിരുന്നു. സിനിമയും സംവിധാനവുമായിരുന്നു എന്റെ പഠനം. പിന്നീട് സിനിമാ രംഗത്ത് ജോലി ചെയ്തു വരുന്നതിനിടെയാണ് നീരജയെ പരിചയപ്പെടുന്നത്. ഒരു സിനിമ ഞാൻ ഡയറക്ട് ചെയ്തിരുന്നു. രണ്ടാമത്തെ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോൾ അത് പെട്ടെന്ന് നിർത്തേണ്ടി വന്നു. ഇതോടെ നീരജയുട വീട്ടുകാർ ഞാനുമായുള്ള ബന്ധത്തിന് വിലക്ക് നിൽക്കാൻ തുടങ്ങി. അവർ എന്റെ സിനിമാ ഫീൽഡ് മാത്രമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.
പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് ഞങ്ങളുടെ ബന്ധത്തിൽ നിന്നും നീരജയെ പിൻതിരിപ്പിക്കാൻ വീട്ടുകാർ ശ്രമം തുടങ്ങി. ഈ സമയത്ത് എന്റെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നു. അവരെ അറിയിക്കാതെ വിവാഹം ചെയ്ത പരിഭവം മാത്രമാണ് അവർക്ക്. ആ പ്രശ്നം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ, നീരജയുടെ വീട്ടുകാർ ഒരു നിലക്കും ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞങ്ങൾ വീട്ടുകാരുടെ സമ്മതമില്ലാതെ രജിസ്റ്റർ വിവാഹത്തിന് തയ്യാറായത്.
ഞങ്ങൾ വീടുവിട്ടിറങ്ങിയ ശേഷം നീരജയുടെ വീട്ടുകാർ നൽകിയ മിസ്സിംങ് കേസിൽ ഞങ്ങളെ പൊലീസ് കുന്ദമംഗലം കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തത്. അവിടന്ന് ഒരുമിച്ചു ജീവിക്കാനുള്ള അനുമതി നൽകി. തുടർന്ന് രജിസ്റ്റർ മാരേജ് നടത്തുകയാണുണ്ടായത്. ഈ കാലയളിലെ എട്ടു ദിവസം ക്ലാസുകളിൽ നീരജക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോളേജിലെത്തിയപ്പോഴാണ് വൈസ് പ്രിൻസിപ്പൽ കോളേജിൽ കയറ്റില്ലെന്ന് പറഞ്ഞത്. മാനേജ്മെന്റിന്റെ ആവശ്യപ്രകാരമായിരുന്നു ജീവനക്കാരായവർ ഈ നിലപാട് സ്വീകരിച്ചതെന്നാണ് കരുതുന്നത്. പെൺകുട്ടിയെ കാണുക പോലും ചെയ്യേണ്ടെന്ന് പറഞ്ഞ് വളരെ മോശമായ രീതിയിലാണ് കോളേജിൽ നിന്നും പെരുമാറിയത്. മിശ്രവിവാഹം ചെയ്ത വിവരം അതുവരെയും ആരും അറിഞ്ഞിരുന്നില്ല. പ്രിൻസിപ്പലിനോടു വിവരം പറഞ്ഞ ശേഷമായിരുന്നു ഇത് പുറത്തറിയുന്നത്.
കോളേജിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നത്. ഇപ്പോഴും കോളേജ് അധികൃതർ നിലപാട് മാറ്റിയിട്ടില്ല. നീരജ മുസ്ലിമായാൽ അവിടെ അഡ്മിഷൻ നൽകിയേക്കുമെന്ന നിലപാടിലാണ് ഇപ്പോൾ കോളേജ് അധികൃതരുള്ളത്. ആ രീതിയിലേക്കാണ് അവർ അന്ന് സംസാരിച്ചത്. കൂടുതൽ ചർച്ചയാക്കേണ്ടെന്നു കരുതിയാണ് ഞങ്ങൾ ഇക്കാര്യം പുറത്തു പറയാതിരുന്നത്. ഇത് ചർച്ചയാക്കുന്നതിലുപരി നീരജയുടെ പഠിത്തത്തിലായിരുന്നു ഞങ്ങൾ പ്രാധാന്യം നൽകിയിരുന്നത്. എന്നിട്ടും അവർ കോളേജിൽ പ്രവേശിക്കാത്ത സാഹചര്യത്തിൽ എല്ലാകാര്യവും തുറന്നു പറയാതെ ഞങ്ങൾക്ക് വേറെ നിർവാഹമില്ല. അതുകൊണ്ടാണ് ഇവിടെ ഇക്കാര്യം പറയുന്നത്. ഞാൻ മുസ്ലിമായും നീരജ ഹിന്ദുവായും ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം. ആ തീരുമാനത്തിന് യാതൊരു മാറ്റവുമില്ല.
ഇപ്പോൾ എന്റെ ബന്ധുക്കളും വീട്ടുകാരുമെല്ലാം ബന്ധപ്പെടാറുണ്ട്. ഡിവൈഎഫ്ഐ, എസ്.എഫ്.ഐ, എം.എസ്.എഫ്, കോൺഗ്രസ് തുടങ്ങിയ പാർട്ടിക്കാരെല്ലാം ഇപ്പോൾ ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. നേരത്തെ ബിജെപി, എൻ.ഡി.എഫ് പാർട്ടികൾ പ്രണയത്തിൽ നിന്നും പിന്മാറാൻ ഭീഷണിയും സമ്മർദവും ഉണ്ടായിരുന്നു. ഇപ്പോൾ വിഷയം എല്ലാവരും അറിഞ്ഞതോടെ ആരുടെ ഭാഗത്തു നിന്നും എതിർപ്പ് ഇല്ല. കോളേജ് അധികൃതരുടെ നടപടി നീതി നിഷേധമാണ്. മിശ്ര വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലല്ലോ. നിയമം എല്ലാവർക്കും ഒരു പോലെയാണ്. എം.ഇ.എസ് കോളേജിന്റെ നടപടിക്കെതിരെ ഞങ്ങൾ നിയമപരമായി നേരിടും. അവിടെത്തന്നെ പഠിക്കാനാണ് തീരുമാനം. അല്ലെങ്കിൽ പഠനം നിഷേധിക്കുന്നതിനുള്ള കാരണം കോളേജ് അധികൃതർ ഒരു വെള്ള പോപ്പറിൽ എഴുതി തരണം. ഞങ്ങൾ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കും.- റമീസും നീരജയും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍