പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ

ജാസിം മൊയ്ദീൻ
കോഴിക്കോട്: കൊവിഡ് 19 ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തുന്ന ഒരു വിഭാഗം ആളുകളാണ് ആശാ വർക്കർമാർ. തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽക്കയറി അക്രച്ച സംഭവവും ഈ കൊവിഡ് കാലത്ത് നടന്നു. താരതമ്യേന ചെറിയ വേതനം ലഭിക്കുന്ന ഇവർക്കാകട്ടെ വർഷത്തിൽ മുഴുവൻ ദിവസവും ജോലിയുമുണ്ട്.
എന്നാൽ ഈ ജോലിഭാരത്തെകുറിച്ചോ, ലഭിക്കുന്ന പ്രതിഫലത്തെകുറിച്ചോ ഇവർക്ക് തെല്ലും പരാതികളില്ല. അതിനേക്കാളുമെല്ലാമുപരി ഏത് പ്രതിസന്ധിഘട്ടത്തിലും നാടിന് വേണ്ടി സർക്കാറിനൊപ്പം പ്രവർത്തിക്കാനാകുന്നതിലെ സംതൃപ്തിയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ഒട്ടുമിക്ക പദ്ധതികളും താഴെ തട്ടിൽ പ്രാവർത്തികമാക്കുന്ന ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ, പ്രതിസന്ധികൾ, കൊവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തെ ആശാ വർക്കറായ ഷൈജ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ അതായത് ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ. ഒരു ആശാവർക്കറുടെ പ്രവർത്തന പരിധിയിൽ ഏതാണ്ട് ഇരുന്നൂറിനടുത്ത് കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെയെല്ലാം മുഴുവൻ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ആ വീടുകളിൽ എത്ര പേർ വിദേശത്ത് ജോലി ചെയ്യുന്നു, പുറത്ത്പോയി പഠിക്കുന്ന എത്രപേരുണ്ട് എന്നീ കാര്യങ്ങളെല്ലാം. കൊവിഡ് 19 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുകളുടെ എല്ലാ വീടുകളിലേക്കും ഫോൺ ചെയ്തും നേരിട്ട് പോയും അന്വേഷിച്ചിരുന്നു; അവർ നാട്ടിലെത്തിയിട്ടുണ്ടോ, അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലെന്നെങ്കിലും നാട്ടിലേക്ക് വരുന്നുണ്ടോ എന്നതും.
പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു.ഏതെങ്കിലും തരത്തിൽ വിദേശികളുമായി ബന്ധപ്പെട്ടവരുടെയും കണക്കുകൾ ഞങ്ങൾ ഈ ഘട്ടത്തിൽ അന്വേഷിച്ചിരുന്നു. ചിലരൊക്കെ സ്വമേധയാ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരുന്നു. ഞാൻ വിദേശത്ത് നിന്ന് വന്നയാളാണെന്നും, അല്ലെങ്കിൽ ഇന്ന ദിവസം നാട്ടിലെത്തുമെന്നും. ഇത്തരത്തിൽ വിദേശത്ത് നിന്ന് വന്നവരോടും വരും ദിവസങ്ങളിൽ നാട്ടിലെത്താൻ സാധ്യതയുള്ളവരോടുമെല്ലാം സർക്കാർ നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ അറിയിക്കുകയായിരുന്നു ആദ്യ ജോലി. ശേഷം ഇവരുടെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട ആശുപത്രികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കുകയും ചെയ്യും. ഇത്തരം വീടുകളിലേക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയെല്ലാം എത്തിക്കുകയെന്നതും ഞങ്ങളുടെ ചുമതലയാണ്. ഏതെങ്കിലും തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക. ഇത്രയും കാര്യങ്ങളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിരുന്നത്.
ഈ സമയത്ത് ആശാവർക്കർമാർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധിയെന്നത് വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നതായിരുന്നു. പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്, ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്. നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണുകയും ചെയ്യും. ഇങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽ കയറി അക്രമിക്കുന്ന സംഭവമുണ്ടായത്.വ്യക്തിപമായി എനിക്ക് അത്തരം പ്രതിസന്ധികൾ ഏറെയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കൂടെ പ്രവർത്തിക്കുന്ന പലരും ഇത്തരത്തിൽ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലോക്ഡൗൺ ആയപ്പോൾ ഞങ്ങളോട് എല്ലാ കാര്യങ്ങളും വീട്ടിൽ നിന്ന് ഫോൺവഴി നിയന്ത്രിക്കാനാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആളുകളിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. ക്വാറന്റെയിനിൽ കഴിയുന്നവർ, അവരുടെ കുടുംബം, സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രായമായവർ ഇവരുടെയൊക്കെ മരുന്നും ആവശ്യമെങ്കിൽ ഭക്ഷണവും എത്തിച്ചു നൽകേണ്ട ചുമതലയും ആശാവർക്കർമാർക്കുണ്ട്. ലോക്ഡൗണായ സാഹചര്യത്തിൽ അത്തരം ആളുകളുടെ ആവശ്യങ്ങൾ ഫോണിൽ വിളിച്ചറിഞ്ഞ് ബന്ധപ്പെട്ട വളണ്ടിയർമാരെ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മറ്റുപ്രവർത്തനങ്ങൾ
ആരോഗ്യവകുപ്പും, സാമൂഹ്യനീതി വകുപ്പും പ്രഖ്യാപിക്കുന്ന പല പ്രവർത്തനങ്ങളും താഴെതട്ടിൽ നടപ്പിലാക്കുന്നത് ആശാവർക്കർമാരും അംഗനവാടി ടീച്ചർമാരും മുഖേനയാണ്. ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തനങ്ങളുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, ജീവിതശൈലിരോഗങ്ങൾ ഉള്ള ആളുകൾ തുടങ്ങിയവരുടെയെല്ലാം കണക്കുകളെടുക്കണം. അവർക്ക് വേണ്ടി ക്ലാസുകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവ കൃത്യസമയത്ത് ലഭ്യമാക്കണം. ആർദ്രം മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ആഴ്ചയിൽ രണ്ട് ദിവസം പിഎച്ച്സികളിലെ ഒപികളിൽ രോഗികൾക്ക് സഹായങ്ങൾ നൽകണം. പരിരക്ഷ ഹോംകെയർ പദ്ധതിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം പോകണം.
കിടപ്പിലായ രോഗികൾക്കുള്ള സഹായങ്ങൾ നൽകണം. അവരെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആശാവർക്കർമാരുടെ ഉത്തരവാദിത്വങ്ങളാണ്. ഇവകൂടാതെ മഴക്കാലത്തുകൊതുകു നശീകരണ പ്രവർത്തനങ്ങൾ, ഉറവിടമാലിന്യ സംസ്കരണ പരിപാടികൾ, ശൂചീകരണ പരിപാടികൾ ഇവയെല്ലാം വീടുകളിൽ കയറി നടപ്പിലാക്കേണ്ട ചുമതലയുമുണ്ടാകും.
പ്രതിസന്ധികൾ
ഒരു ആശാവർക്കർ ഒരു മാസത്തിനുള്ളിൽ ഏതാണ്ട് 200 വീടുകളെങ്കിലും കയറിയിറങ്ങുന്നുണ്ട്. ഏറ്റവും അധികം ബുദ്ധിമുട്ട് നേരിട്ടത് പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ നടന്ന സമയത്താണ്. ഏതെങ്കിലും തരത്തിലുള്ള കണക്കെടുപ്പുകളുടെ ഭാഗമായി വീടുകളിലെത്തുമ്പോൾ പലരും ആ സമയത്ത് സഹകരിക്കാൻ തയ്യാറായിരുന്നില്ല. നമ്മൾ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വന്നവരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു വീട്ടുകാരിൽ പലരും.
അതുകൊണ്ട് തന്നെ ആ സമയത്ത് കണക്കെടുപ്പ് പൂർത്തിയാക്കാതെയും ഒപ്പ് വാങ്ങാതെയുമൊക്കെയാണ് പലയിടത്ത് നിന്നും തിരിച്ചുപോന്നത്. നമ്മളെ വ്യക്തിപരമായി അറിയുന്നവർപോലും ആ രീതിയിൽ പ്രതികരിച്ചു. പിന്നീട് ഡിഎംഒയുടെ നിർദ്ദേശമുണ്ടായിരുന്നത് ആ ഘട്ടത്തിൽ വിവരങ്ങൾ ശേഖരിച്ചാൽ മാത്രം മതിയെന്നായിരുന്നു.
വേതനം
താരതമ്യേന ഏറ്റവും ചെറിയ വേതനം ലഭിക്കുന്നവരാണ് ആശവർക്കർമാർ. ആർദ്രം പദ്ധതിയുാമയി ബന്ധപ്പെട്ടുള്ള 9 ടാസ്കുകളുണ്ട്. ഇവ പൂർത്തിയാക്കുന്ന മുറക്കാണ് ആശാവർക്കർമാർക്ക് വേതനം ലഭിക്കുന്നത്. ഓരോ ടാസ്കിനും 500 രൂപ വീതം 4500 രൂപയാണ് ഇപ്പോൾ ഹോണറേറിയം ലഭിക്കുന്നത്. പക്ഷെ പലർക്കും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം അടുത്ത കാലത്താണ് ഇതെങ്കിലും കിട്ടിത്തുടങ്ങിയത്. അതുവരെ ഒരു പ്രതിഫലവും പറ്റാതെയാണ് ജോലി ചെയ്തിരുന്നത്. ജോലിയാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു സാമൂഹ്യപ്രവർത്തനമായിട്ടാണ് ഞാനിതിനെ കാണുന്നത്. എല്ലാറ്റിലുമുപരി നാട്ടിലെ എല്ലാവരുമായും മാസത്തിലൊരിക്കലെങ്കിലും അവരുടെ വീടുകളിൽ ചെന്ന് സംസാരിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നകാര്യം.
പലവീടുകളിലും ഞങ്ങൾ അറിയപ്പെടുന്നത് ബ്ലീച്ചിങ് പൗഡർ കലക്കിയൊഴിക്കുന്ന ചേച്ചി, പറമ്പിലെ ചിരട്ട പെറുക്കുന്ന ചേച്ചി എന്നീ പേരുകളിലൊക്കെയാണ്. വേതനത്തേക്കാളേറെ ഇത്തരം വിളികളുണ്ടാക്കുന്ന സംതൃപ്തി തന്നെയാണ് ഈ മേഖലയിൽ തുടരാനുള്ള കാരണം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവകയിലെ അൾത്താരയിൽ നിന്ന് ഇസ്ലാമിക പ്രഭാഷണം; സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിൽ ഇസ്ലാമിക സൂക്തങ്ങൾ ഉരുവിട്ടത് ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം; പ്രതിഷേധം ശക്തമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്