പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ
ജാസിം മൊയ്ദീൻ
കോഴിക്കോട്: കൊവിഡ് 19 ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തുന്ന ഒരു വിഭാഗം ആളുകളാണ് ആശാ വർക്കർമാർ. തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽക്കയറി അക്രച്ച സംഭവവും ഈ കൊവിഡ് കാലത്ത് നടന്നു. താരതമ്യേന ചെറിയ വേതനം ലഭിക്കുന്ന ഇവർക്കാകട്ടെ വർഷത്തിൽ മുഴുവൻ ദിവസവും ജോലിയുമുണ്ട്.
എന്നാൽ ഈ ജോലിഭാരത്തെകുറിച്ചോ, ലഭിക്കുന്ന പ്രതിഫലത്തെകുറിച്ചോ ഇവർക്ക് തെല്ലും പരാതികളില്ല. അതിനേക്കാളുമെല്ലാമുപരി ഏത് പ്രതിസന്ധിഘട്ടത്തിലും നാടിന് വേണ്ടി സർക്കാറിനൊപ്പം പ്രവർത്തിക്കാനാകുന്നതിലെ സംതൃപ്തിയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ഒട്ടുമിക്ക പദ്ധതികളും താഴെ തട്ടിൽ പ്രാവർത്തികമാക്കുന്ന ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ, പ്രതിസന്ധികൾ, കൊവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തെ ആശാ വർക്കറായ ഷൈജ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ അതായത് ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ. ഒരു ആശാവർക്കറുടെ പ്രവർത്തന പരിധിയിൽ ഏതാണ്ട് ഇരുന്നൂറിനടുത്ത് കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെയെല്ലാം മുഴുവൻ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ആ വീടുകളിൽ എത്ര പേർ വിദേശത്ത് ജോലി ചെയ്യുന്നു, പുറത്ത്പോയി പഠിക്കുന്ന എത്രപേരുണ്ട് എന്നീ കാര്യങ്ങളെല്ലാം. കൊവിഡ് 19 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുകളുടെ എല്ലാ വീടുകളിലേക്കും ഫോൺ ചെയ്തും നേരിട്ട് പോയും അന്വേഷിച്ചിരുന്നു; അവർ നാട്ടിലെത്തിയിട്ടുണ്ടോ, അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലെന്നെങ്കിലും നാട്ടിലേക്ക് വരുന്നുണ്ടോ എന്നതും.
പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു.ഏതെങ്കിലും തരത്തിൽ വിദേശികളുമായി ബന്ധപ്പെട്ടവരുടെയും കണക്കുകൾ ഞങ്ങൾ ഈ ഘട്ടത്തിൽ അന്വേഷിച്ചിരുന്നു. ചിലരൊക്കെ സ്വമേധയാ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരുന്നു. ഞാൻ വിദേശത്ത് നിന്ന് വന്നയാളാണെന്നും, അല്ലെങ്കിൽ ഇന്ന ദിവസം നാട്ടിലെത്തുമെന്നും. ഇത്തരത്തിൽ വിദേശത്ത് നിന്ന് വന്നവരോടും വരും ദിവസങ്ങളിൽ നാട്ടിലെത്താൻ സാധ്യതയുള്ളവരോടുമെല്ലാം സർക്കാർ നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ അറിയിക്കുകയായിരുന്നു ആദ്യ ജോലി. ശേഷം ഇവരുടെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട ആശുപത്രികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കുകയും ചെയ്യും. ഇത്തരം വീടുകളിലേക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയെല്ലാം എത്തിക്കുകയെന്നതും ഞങ്ങളുടെ ചുമതലയാണ്. ഏതെങ്കിലും തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക. ഇത്രയും കാര്യങ്ങളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിരുന്നത്.
ഈ സമയത്ത് ആശാവർക്കർമാർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധിയെന്നത് വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നതായിരുന്നു. പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്, ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്. നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണുകയും ചെയ്യും. ഇങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽ കയറി അക്രമിക്കുന്ന സംഭവമുണ്ടായത്.വ്യക്തിപമായി എനിക്ക് അത്തരം പ്രതിസന്ധികൾ ഏറെയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കൂടെ പ്രവർത്തിക്കുന്ന പലരും ഇത്തരത്തിൽ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലോക്ഡൗൺ ആയപ്പോൾ ഞങ്ങളോട് എല്ലാ കാര്യങ്ങളും വീട്ടിൽ നിന്ന് ഫോൺവഴി നിയന്ത്രിക്കാനാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആളുകളിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. ക്വാറന്റെയിനിൽ കഴിയുന്നവർ, അവരുടെ കുടുംബം, സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രായമായവർ ഇവരുടെയൊക്കെ മരുന്നും ആവശ്യമെങ്കിൽ ഭക്ഷണവും എത്തിച്ചു നൽകേണ്ട ചുമതലയും ആശാവർക്കർമാർക്കുണ്ട്. ലോക്ഡൗണായ സാഹചര്യത്തിൽ അത്തരം ആളുകളുടെ ആവശ്യങ്ങൾ ഫോണിൽ വിളിച്ചറിഞ്ഞ് ബന്ധപ്പെട്ട വളണ്ടിയർമാരെ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മറ്റുപ്രവർത്തനങ്ങൾ
ആരോഗ്യവകുപ്പും, സാമൂഹ്യനീതി വകുപ്പും പ്രഖ്യാപിക്കുന്ന പല പ്രവർത്തനങ്ങളും താഴെതട്ടിൽ നടപ്പിലാക്കുന്നത് ആശാവർക്കർമാരും അംഗനവാടി ടീച്ചർമാരും മുഖേനയാണ്. ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തനങ്ങളുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, ജീവിതശൈലിരോഗങ്ങൾ ഉള്ള ആളുകൾ തുടങ്ങിയവരുടെയെല്ലാം കണക്കുകളെടുക്കണം. അവർക്ക് വേണ്ടി ക്ലാസുകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവ കൃത്യസമയത്ത് ലഭ്യമാക്കണം. ആർദ്രം മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ആഴ്ചയിൽ രണ്ട് ദിവസം പിഎച്ച്സികളിലെ ഒപികളിൽ രോഗികൾക്ക് സഹായങ്ങൾ നൽകണം. പരിരക്ഷ ഹോംകെയർ പദ്ധതിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം പോകണം.
കിടപ്പിലായ രോഗികൾക്കുള്ള സഹായങ്ങൾ നൽകണം. അവരെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആശാവർക്കർമാരുടെ ഉത്തരവാദിത്വങ്ങളാണ്. ഇവകൂടാതെ മഴക്കാലത്തുകൊതുകു നശീകരണ പ്രവർത്തനങ്ങൾ, ഉറവിടമാലിന്യ സംസ്കരണ പരിപാടികൾ, ശൂചീകരണ പരിപാടികൾ ഇവയെല്ലാം വീടുകളിൽ കയറി നടപ്പിലാക്കേണ്ട ചുമതലയുമുണ്ടാകും.
പ്രതിസന്ധികൾ
ഒരു ആശാവർക്കർ ഒരു മാസത്തിനുള്ളിൽ ഏതാണ്ട് 200 വീടുകളെങ്കിലും കയറിയിറങ്ങുന്നുണ്ട്. ഏറ്റവും അധികം ബുദ്ധിമുട്ട് നേരിട്ടത് പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ നടന്ന സമയത്താണ്. ഏതെങ്കിലും തരത്തിലുള്ള കണക്കെടുപ്പുകളുടെ ഭാഗമായി വീടുകളിലെത്തുമ്പോൾ പലരും ആ സമയത്ത് സഹകരിക്കാൻ തയ്യാറായിരുന്നില്ല. നമ്മൾ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വന്നവരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു വീട്ടുകാരിൽ പലരും.
അതുകൊണ്ട് തന്നെ ആ സമയത്ത് കണക്കെടുപ്പ് പൂർത്തിയാക്കാതെയും ഒപ്പ് വാങ്ങാതെയുമൊക്കെയാണ് പലയിടത്ത് നിന്നും തിരിച്ചുപോന്നത്. നമ്മളെ വ്യക്തിപരമായി അറിയുന്നവർപോലും ആ രീതിയിൽ പ്രതികരിച്ചു. പിന്നീട് ഡിഎംഒയുടെ നിർദ്ദേശമുണ്ടായിരുന്നത് ആ ഘട്ടത്തിൽ വിവരങ്ങൾ ശേഖരിച്ചാൽ മാത്രം മതിയെന്നായിരുന്നു.
വേതനം
താരതമ്യേന ഏറ്റവും ചെറിയ വേതനം ലഭിക്കുന്നവരാണ് ആശവർക്കർമാർ. ആർദ്രം പദ്ധതിയുാമയി ബന്ധപ്പെട്ടുള്ള 9 ടാസ്കുകളുണ്ട്. ഇവ പൂർത്തിയാക്കുന്ന മുറക്കാണ് ആശാവർക്കർമാർക്ക് വേതനം ലഭിക്കുന്നത്. ഓരോ ടാസ്കിനും 500 രൂപ വീതം 4500 രൂപയാണ് ഇപ്പോൾ ഹോണറേറിയം ലഭിക്കുന്നത്. പക്ഷെ പലർക്കും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം അടുത്ത കാലത്താണ് ഇതെങ്കിലും കിട്ടിത്തുടങ്ങിയത്. അതുവരെ ഒരു പ്രതിഫലവും പറ്റാതെയാണ് ജോലി ചെയ്തിരുന്നത്. ജോലിയാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു സാമൂഹ്യപ്രവർത്തനമായിട്ടാണ് ഞാനിതിനെ കാണുന്നത്. എല്ലാറ്റിലുമുപരി നാട്ടിലെ എല്ലാവരുമായും മാസത്തിലൊരിക്കലെങ്കിലും അവരുടെ വീടുകളിൽ ചെന്ന് സംസാരിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നകാര്യം.
പലവീടുകളിലും ഞങ്ങൾ അറിയപ്പെടുന്നത് ബ്ലീച്ചിങ് പൗഡർ കലക്കിയൊഴിക്കുന്ന ചേച്ചി, പറമ്പിലെ ചിരട്ട പെറുക്കുന്ന ചേച്ചി എന്നീ പേരുകളിലൊക്കെയാണ്. വേതനത്തേക്കാളേറെ ഇത്തരം വിളികളുണ്ടാക്കുന്ന സംതൃപ്തി തന്നെയാണ് ഈ മേഖലയിൽ തുടരാനുള്ള കാരണം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്