വയനാട്ടിൽ ജീവനെടുക്കിയ കർഷകരുടെ വേദനയുമായി പ്രകാശ് കോളേരി; നല്ല സിനിമകൾക്കു നിർമ്മാതാക്കളെ കിട്ടാനില്ലെന്ന് പാട്ടുപുസ്തകത്തിന്റെ സംവിധായകൻ മറുനാടൻ മലയാളിയോട്
സുനിത ദേവദാസ്
മലയാള ചലച്ചിത്ര മേഖലയിൽ വളരെക്കുറച്ച് ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രകാശ് കോളേരി. ചലച്ചിത്ര പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ആറാമത്തെ ചലച്ചിത്രം പാട്ട് പുസത്കം ഇന്നലെ റിലീസായി. വയനാട്ടുകാരനായ പ്രകാശ് കോളേരി ഇത്തവണ കർഷക ആത്മഹത്യയാണ് ചലച്ചിത്രത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. തന്റെ ചുറ്റും പിടഞ്ഞ് വീണ നിസ്സഹായരായ കർഷകർക്ക് പ്രകാശ് ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത്. വയനാട്ടിലെ കർഷക ആത്മഹത്യയുടെ വേദനകളും വേവലാതികളും പങ്കുവയ്ക്കുന്ന, അതിന്റെ കാരണങ്ങൾ അന്വേഷിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ 25 കൊല്ലമായി സിനിമകൾക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയാണ് പ്രകാശ്. 1987ൽ സംവിധാനം ചെയ്ത മിഴിയിതളിൽ കണ്ണീരുമായി ആണ് ആദ്യ ചിത്രം. തുടർന്ന് ദീർഘസുമംഗലീ ഭവ, അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, വലതുകാൽവച്ച് എന്നിവയാണ് മറ്റ് ചിത്രങ്ങൾ. തന്റെ പുതിയ ചലച്ചിത്രത്തെക്കുറിച്ചും സിനികൾ എടുക്കുമ്പോൾ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രകാശ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- പാട്ട് പുസ്തകം തിയേറ്ററിൽ എത്തിയല്ലോ? എന്താണ് പാട്ട് പുസ്തകത്തിന്റെ പ്രമേയം?
എന്റെ ഏറ്റവും പുതിയ ചിത്രം പാട്ടുപുസ്തകം ഇന്നലെ റിലീസ് ആയി. വയനാട്ടിലെ സുൽത്താൻ ബത്തേരി അതുല്യയിലാണ് ആദ്യ പ്രദർശനം. വയനാട്ടിൽ നടക്കുന്ന കർഷക ആത്മഹത്യകൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള പല കർഷകരുടേയും ആത്മഹത്യ എന്നെ വല്ലാതെ വേദനിപ്പിക്കുകയുണ്ടായി. കർഷകരുടെ നിസ്സഹായതയുടെ ദയനീയ ചിത്രമാണ് ഈ ആത്മഹത്യകൾ അനാവരണം ചെയ്യുന്നത്. ജീവിതത്തെക്കുറിച്ച് ഒരു പ്രത്യാശയുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് വയനാട്ടിലെ സാധാരണ കർഷകർ.
എന്നെ വല്ലാതെ സ്വാധീനിക്കുന്ന വിഷയങ്ങളാണ് ഞാൻ സിനിമയാക്കുന്നത്. ഒരു വയനാട്ടുകാരൻ എന്ന നിലയിൽ, വയനാട്ടിൽ സ്ഥിരതാമസമാക്കിയ ഒരാൾ എന്ന നിലയിൽ, എന്റെ കാൽച്ചുവട്ടിലാണ് ഓരോ കർഷകരും മരിച്ച് വീണത്. സാമൂഹിക ജീവി എന്ന നിലയിൽ ഇത്തരം സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. ഒരു കലാകാരൻ ആയതുകൊണ്ട് എനിക്ക് സിനിമയിലൂടെയാണ് പ്രതികരിക്കാൻ കഴിയുക. സിനിമയാണ് എന്റെ മാദ്ധ്യമം. അറിഞ്ഞുകൊണ്ടല്ലാതെ തന്നെ കർഷക ആത്മഹത്യകൾ എന്റെ സിനിമയുടെ പ്രമേയമായി മാറിയത് അങ്ങനെയാണ്. ഇതൊരു നായികാപ്രാധാന്യമുള്ള ചലച്ചിത്രമാണ്. ഒരു പെൺകുട്ടിയാണ് ഇതിന്റെ കേന്ദ്രകഥാപാത്രം.
- പ്രകാശിന്റെ സിനിമാസങ്കല്പം എന്താണ്?
എന്നെ വല്ലാതെ പിടിച്ചുലയ്ക്കുന്ന, വേട്ടയാടുന്ന വിഷയങ്ങൾ മാത്രമാണ് ഞാൻ സിനിമകളാക്കുന്നത്. ഒരു സിനിമ എടുക്കാൻ വേണ്ടി ഞാൻ സിനിമ നിർമ്മിക്കാറില്ല. താരമൂല്യമുള്ള നായികാനായകന്മാർക്കുവേണ്ടി തിരക്കഥയെഴുതാറില്ല. ആ കഥ മാത്രമാണ് എന്റെ മനസ്സിൽ ഉണ്ടാകുക. ആ വിഷയത്തോട് നൂറ് ശതമാനം സത്യസന്ധത പുലർത്താനാണ് ഞാൻ ശ്രമിക്കുക. എന്റെ നൊമ്പരം പ്രേക്ഷകരിലേക്ക്, അതേ ആഴത്തിൽ കൃത്യമായി സംവേദിപ്പിക്കാൻ ശ്രമിക്കും. എന്റെ മുന്നിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും കുറുക്കുവഴികളുമില്ല. നല്ല സിനിമകൾ മാത്രമേയുള്ളൂ.
- സിനിമകളെല്ലാം സാമ്പത്തികമായി പരാജയപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വീണ്ടും വീണ്ടും സിനിമയെടുക്കാൻ പ്രകാശിനെ പ്രേരിപ്പിക്കുന്നതെന്താണ്?
കഴിഞ്ഞ 25 വർഷമായിട്ട് എന്റെ മനസ്സിൽ സിനിമകൾ മാത്രമേയുള്ളൂ. നല്ല സിനിമകളെ യാണ് സ്വപ്നം കാണുന്നതും മോഹിക്കുന്നതും കൊതിക്കുന്നതും. എന്നെ ഉറക്കത്തിൽ പോലും വേട്ടയാടുന്ന ദൃശ്യങ്ങളാണ് എന്റെ സിനിമകളായി മാറുന്നത്. പണമുണ്ടാക്കാനുള്ള ഒരു മാദ്ധ്യമമല്ല എനിക്ക് സിനിമകൾ. എന്നാൽ നല്ല സിനിമയെടുക്കാൻ നല്ല പണം ആവശ്യമാണ്. പണമില്ലാത്തതുകൊണ്ടുമാത്രം ഞാനാഗ്രഹിക്കുന്ന പല സിനിമകളും എനിക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ആദ്യ സിനിമ മിഴിയിതളിൽ കണ്ണീരുമായി ഇറങ്ങിയപ്പോഴേ വീടും സ്ഥലവും വിൽക്കേണ്ടി വന്നു. പിന്നീട് ഓരോ സിനിമ എടുക്കുമ്പോഴും ഞാൻ പണത്തിന്റെ വില തിരിച്ചറിയുന്നു. എന്റെ സിനിമകൾ പ്രേക്ഷകനിലേക്ക് എത്തിയാൽ വിജയിക്കും. എന്നാൽ എത്തിക്കാൻ എനിക്ക് പലപ്പോഴും കഴിയുന്നില്ല.
- എവിടെയാണ് പ്രശ്നം? സിനിമകൾ എടുക്കുന്നത് ആത്മസംതൃപ്തിക്കു വേണ്ടി മാത്രമല്ലല്ലോ? അതിലൂടെ സമൂഹത്തിന് വേണ്ടി ഒരു സന്ദേശം നൽകുന്നില്ലേ ആ സാഹചര്യത്തിൽ അത് ജനങ്ങളിലേക്ക് എത്തേണ്ടേ?
വേണം. തീർച്ചയായും വേണം. പ്രേക്ഷകർ സിനിമയുടെ പ്രധാന ഘടകമാണ്. എന്നാൽ സിനിമ എടുക്കുമ്പോഴും ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഡിസ്ട്രിബ്യൂഷൻ ആണ്. മാർക്കറ്റിങ്ങ് തന്ത്രങ്ങൾ എനിക്കറിയില്ല. അല്ലെങ്കിൽ വിതരണത്തിന് ആളെക്കിട്ടാൻ വേണ്ടി കഥ മാറ്റിയെഴുതാനോ താരമൂല്യമുള്ളവരെ വച്ച് പടം എടുക്കാനോ ഞാൻ തയ്യാറല്ല. എന്റെ കഥകൾക്ക് യോജിക്കുന്ന കഥാപാത്രങ്ങളെ.യാണ് എനിക്ക് വേണ്ടത്. എനിക്ക് പറയാനുള്ള കാര്യങ്ങൾ തന്ത്രങ്ങൾ ഉപയോഗിക്കാതെ ഉപാധികളില്ലാതെ ലളിതമായി പറയാൻ ഞാൻ ശ്രമിക്കുന്നു. വിതരണക്കാരൻ ഒരു സിനിമ വിതരണത്തിന് എടുക്കണമെങ്കിൽ അതിൽ താരമൂല്യമുള്ള അഭിനേതാക്കൾ വേണം. നായികാ പ്രാധാന്യമുള്ള സിനിമകൾ പോലും അവർ എടുക്കില്ല. പോസ്റ്റർ അടക്കമുള്ള കാര്യങ്ങൾ അവരാണ് തീരുമാനിക്കുന്നത്.
ചിലരെന്നോട് പറയാറുണ്ട്. നിങ്ങൾക്ക് തകര പോലെ ഒരു സിനിമ എടുത്തുകൂടെയെന്ന്. ഞാൻ എന്തിന് തകര പോലെ ഒരു സിനിമ എടുക്കണം. അതൊരു ഉദാത്ത സിനിമയാണ്. പിന്നെ്തിന് അതുപോലെയൊന്ന് വേറെ. കെജി ജോർജ്ജ് പോലും ഇപ്പോൾ സിനിമയെടുക്കുന്നില്ല. ഇത്തരം വഴങ്ങിക്കൊടുക്കലുകൾക്ക് വയ്യാഞ്ഞിട്ടാകും.
- പാട്ട് പുസ്തകത്തിന്റെ ചിത്രീകരണവും റിലീസിങ്ങുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രയാസങ്ങൾ അനുഭവിച്ചു?
എന്റെ മനസ്സിലെ സിനികൾ താരാധിപത്യ സിനിമകൾക്ക് യോജിക്കുന്നതല്ല. നിലവിലുള്ള ഒരു താരങ്ങളെ വച്ചും സിനിമയെടുക്കാൻ എനിക്ക് ആഗ്രഹമില്ല. പാട്ട് പുസ്തകം കാണിക്കുമ്പോൾ പത്ത് മിനിട്ട് കഴിയുമ്പോൾ വിതരണക്കാർ പറയും ഇത് ടൗൺഷിപ്പിലേ ഓടൂ എന്ന്. പണത്തിന്റെ കുറവ് കൊണ്ടും ചിത്രീകരണത്തിന് കുറേ പ്രയാസപ്പെട്ടു. ഒരു കൃഷിക്കാരനോ കൃഷിമന്ത്രി പോലുമോ തങ്ങളുടെ മക്കൾ കൃഷിക്കാരനാകാൻ ആഗ്രഹിക്കുന്നില്ല. കൃഷിക്കാരന്റെ ദുരിത ജീവിതം കണ്ട് മടുത്തിട്ടാകാം അത്. വിതരണത്തിന് ആളെ കിട്ടാത്തതാണ് പ്രധാന പ്രശ്നം. റിലീസിങ്ങിന് പ്രയാസപ്പെട്ട് യഥാർത്ഥ പ്രേക്ഷകനിലേക്ക് സിനിമ എത്തിക്കാൻ കഴിയുന്നില്ല. പണമില്ലാതെ സിനിമ എടുക്കാൻ കഴിയില്ല. സാമ്പത്തിക ഞെരുക്കം സിനിമയിലും പ്രതിഫലിക്കും. നല്ല സിനിമകളെ സഹായിക്കാൻ ആരുമില്ല എന്നതാണ് പ്രശ്നം.
- മികച്ച കലാസൃഷ്ടി എന്ന് പ്രകാശ് കോളേരി കരുതുന്നത് ഏത് തരം സിനിമകളെയാണ്?
സത്യജിത്ത് റായിയുടെ മിക്ക ചിത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിലെല്ലാം പച്ചയായ ജീവിതമുണ്ട്. വ്യത്യസ്തമായ ദൃശ്യാനുഭവങ്ങളുണ്ട്. ഒരുസന്ദേശം പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ എന്തെങ്കിലും ഒരു അറിവ് പ്രേക്ഷകന് ലഭിക്കണം എന്ന് ഞാൻ കരുതുന്നു. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്നവയായിരിക്കണം അവ. നമ്മുടെ ചുറ്റും കാണുന്ന നമ്മെ നൊമ്പരപ്പെടുത്തുന്ന ഒരു ദൃശ്യം അതിൽ ഉണ്ടായിരിക്കണം. കേരള സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന തനത് സിനിമകൾ ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. പൂർത്തിയാക്കിയ 12 സ്ക്രിപ്റ്റുകൾ എന്റെ കയ്യിലുണ്ട്. പണമില്ലാത്തതുകൊണ്ട് ഒന്നും സിനിമയാക്കാൻ കഴിയുന്നില്ല. ഏതെങ്കിലും പ്രൊഡ്യൂസർ മുന്നോട്ട് വരികയാണെങ്കിൽ മികച്ച സിനിമകൾ ചെയ്യാൻ കഴിയും. യാതൊരു വിധ ദുരൂഹതകളുമില്ലാത്ത കൃത്യമായി സംവധിക്കുന്ന സിനിമകൾ ചെയ്യാനാണ് ആഗ്രഹം. പണം ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതല്ല, ചെലവഴിക്കാനും കൂടി ഉള്ളതാണ് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. വേറിട്ടു നിൽക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്