ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും..അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല...പല്ലിശേരി ഉണ്ടാകാൻ പാടില്ല...ഇതാണ് അവരുടെ ടാർജറ്റ്; എച്ച് ആറിൽ നിന്ന് എന്നെ വിളിച്ചു..സിനിമാ മംഗളം നിർത്താൻ പോവുകയാണ്..അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ? ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടിയെന്ന് ഞാൻ മനസ്സിലാക്കി; സിനിമാമംഗളത്തിൽ നിന്ന് പുറത്താക്കിയ കഥ പല്ലിശേരി മറുനാടൻ ടിവിയോട് പറയുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മംഗളം ദിനപത്ര മാനേജ്മെന്റിൽ നടൻ ദിലിപീന് അവിശ്വസനീയമായ സ്വാധീനമാണുള്ളതെന്ന് സിനിമാ മംഗളത്തിന്റെ മുൻ എഡിറ്റർ പല്ലിശേരി. മറുനാടൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സിനിമാമംഗളത്തിൽ നിന്ന പുറത്താക്കാൻ ദിലീപ് നടത്തിയ ഇടപെടലിന്റെ പിന്നാമ്പുറക്കഥയാണ് പല്ലിശേരി ഇത്തവണ പറയുന്നത്.
'മംഗളത്തിൽ നാലു പ്രധാനികളാണ് മാനേജ്മെന്റ് തലപ്പത്ത്. സാബു വർഗീസുായിട്ടാണ് തനിക്ക് ഹൃദയബന്ധം. എല്ലാ കാര്യങ്ങൾക്കും ഒരു രക്ഷകർത്താവിനെ പോലെ. ആരുപരാതി പറഞ്ഞാലും വിളിച്ച് സത്യം അന്വേഷിക്കും. അവിടെ ലാഭം ഉണ്ടാക്കുന്ന ഒരു പ്രസിദ്ധീകരണം സിനിമാമംഗളമാണ്. അതേസമയം കപ്പലിൽ കള്ളനെന്ന പോലെ നാലാമതൊരാൾ മാനേജ്മെന്റിലുണ്ട്. അയാൾ, ഭാര്യ, പിന്നെ കന്യകയുടെ എഡിറ്റർ ഇൻ ചാർജ് ..ചന്ദ്രശേഖർ അവരൊരു ടീമാണ്. ചന്ദ്രേശഖറിന് വർഷങ്ങളായി എല്ലാറ്റിന്റെയും തലപ്പത്ത് വരാനുള്ള ആഗ്രഹമുണ്ട്. കന്യകയുടെ കോപ്പിയാകട്ടെ ഇങ്ങനെ കുറഞ്ഞുകുറഞ്ഞുവരുന്നു. ഏൽപിച്ച ജോലി വിജയിപ്പിച്ച് കാണിക്ക്..എന്നിട്ട നോക്കാമെന്നായിരുന്നു ചന്ദ്രശേഖറിനോടുള്ള മാനേജ്മെന്റിലെ ചിലരുടെ നിലപാട്. ഞാൻ ഇതിന്റെയൊന്നും ഭാഗമായിരുന്നില്ല.
രാവിലെ വരുന്നു..സമയം നോക്കിയായിരുന്നില്ല ജോലി. ഞാനും ഒരു സബ്എഡിറ്ററും, പിന്നെ ഡിടിപി ഓപ്പറേറ്റർ ലേ ഔട്ട് ആർട്ടിസ്റ്റ് ...ഇത്രേയുള്ളു ഈ 60 പേജ് നിറച്ചിറങ്ങുന്ന സിനിമാ മംഗളത്തിന് പൈസ കൊടുക്കേണ്ട ആൾക്കാർ ഇത്രയും പേരാണെന്ന് ആലോചിക്കണം. അതേസമയം, വാരികയ്ക്കും, ദ്വൈവാരികയ്ക്കും എത്ര സ്റ്റാഫുണ്ടെന്ന് ആലോചിക്കണം. ഏറ്റവും ചെലവ് ചുരുക്കിയായിരുന്നു പ്രവർത്തനം. രാവിലെ ഏഴുമണിക്ക് വരുന്ന ഞാൻ 12 മണി വരെ വർക്ക് ചെയ്യാറുണ്ട്. ഒരിക്കലും ഞാൻ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള പ്രതിഫലം ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല.
അങ്ങനെയിരിക്കെ ഒരുദിവസം അതായത് ഏപ്രിലിൽ, എന്നെ എച്ച്ആറിൽ നിന്ന് വിളിക്കുന്നുണ്ട്. സർ ഒരു കാര്യം പറയാനുണ്ട്. എച്ച്ആറും വേറെ ഒരാളും കൂടിയുണ്ട്...എന്നോടു പറഞ്ഞു...സിനിമാ മംഗളം നിർത്തുകയാണ്. ഞാൻ സിനിമാ മംഗളത്തിന്റെ എഡിറ്ററാണെങ്കിലു, സൺഡേയുടെ എഡിറ്ററായും ഒരവർഷത്തോളം ഇരുന്നിരുന്നു..എല്ലാത്തിലും എഴുതിയിരുന്നു. അപ്പോൾ, അവർ പറഞ്ഞു...നിർത്താൻ പോവുകയാണ്. അങ്ങനെയെങ്കിൽ സാറിന്റെ ആവശ്യമില്ലല്ലോ. ഞാൻ പറഞ്ഞു..അതേ ആവശ്യമില്ല. പക്ഷേ ഞാൻ ഒരുസംശയം ചോദിക്കുകയാണ്..ഇത് നിർത്തുമ്പോൾ ഞാൻ മാത്രമേ അങ്ങുപോകേണ്ടതുള്ളോ? സബ് എഡിറ്ററും ഡിടിപിയും ലേ ഔട്ട് ആർട്ടിസ്റ്റുമൊക്കെ തുടരുമെന്നായിരുന്നു മറുപടി. ഇതിൽ നിർത്തുകയാണെങ്കിൽ തന്നെ ഞാൻ എല്ലാറ്റിലും വർക്ക് ചെയ്യുമെന്ന് അറിയാമല്ലോ. എന്നെ വേറെ എവിടെങ്കിലും ഫിൽ ചെയ്യാൻ പറ്റില്ലേ? ഇല്ല സർ എന്നായിരുന്നു മറുപടി.
ഞാൻ പറഞ്ഞു: എനിക്കറിയാം, ഞാൻ നിങ്ങളെന്നെ എപ്പോൾ വിളിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു. ദിലീപ് ഈ സ്ഥാപനത്തിൽ കടന്നുകൂടി എന്ന് ഞാൻ മനസ്സിലാക്കി. ദിലീപിന്റെ ആൾക്കാരും. പി.ഒ.മോഹനൻ മുമ്പ് മംഗളത്തിലുണ്ടായിരുന്ന ആളാണ്. മംഗളത്തിന്റെ ചാർജ് കൊടുത്തിട്ട് 27,000 കോപ്പി കുറഞ്ഞതിന്റെ പേരിൽ അവിടുന്ന് മാറിയതാണ്. മാറിയിട്ടാണ് മമ്മൂട്ടി കൈരളിയിൽ ജോലി കൊടുത്തത്. അവിടെ പ്രശ്നങ്ങളുണ്ടാക്കിയിട്ട് അവിടുന്ന് ചാടാൻ നിൽക്കുകാണ്. ചന്ദ്രശേഖർ കൂടി ഇടപെട്ടിട്ട്. കൊച്ചുമോൻ സാറിനെ കണ്ടിട്ട്. അതായത്..മംഗളം ഒരുമാസത്തിനുള്ളിൽ ഒരുലക്ഷം കോപ്പി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം കൊടുത്തിട്ട്. അതോടൊപ്പം ദിലീപിന്റെ മാറ്ററുകൾ, ദിലീപിന്റെ സഹായം എല്ലാം നമുക്കുണ്ടായിരിക്കും. അവിടെ ഒരാൾ ഉണ്ടാകാൻ പാടില്ല..ഞാൻ ഉണ്ടാകാൻ പാടില്ല. പല്ലിശേരി ഉണ്ടാകാൻ പാടില്ല. ഇതാണ് അവരുടെ ടാർജറ്റ്.
പിന്നെ എന്നോട് കാര്യങ്ങളൊന്നും ആരും പറയുന്നില്ല. ഞാൻ അങ്ങോട്ട് പറയുന്നുണ്ട്. ഞാൻ അവരോട് പറഞ്ഞു..എന്നെ ആവശ്യമില്ലാത്ത ഒരുസ്ഥാപനത്തിലും ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. പക്ഷേ ഞാൻ ഒരുസഥാപനത്തിൽ നിന്നും ഇതേ വരെ പിണങ്ങിപോന്നിട്ടില്ല. ചുമതലപ്പെട്ടവർ എന്നോട് പറയണം..നാലുഡയറക്ടർമാരുണ്ട്. കരാർപ്രകാരം എനിക്ക് ഡിസംബർ 31 വരെ തുടരാൻ അവകാശമുണ്ട്. ഏപ്രിൽ രണ്ടിനാണ് എന്നോട് ഇത് ആവശ്യപ്പെടുന്നത്. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല എന്നുപറഞ്ഞു. ആരും എന്നോട് പറഞ്ഞില്ല. ബാക്കി മൂന്നുപേരും സാബുസാറും, സാജൻ സാറും അടക്കമുള്ളവർ പറഞ്ഞത് അയാൾ പോകേണ്ട കാര്യമില്ല എന്നാണ്. പക്ഷേ ആ സമയത്ത് ഇതേറ്റെടുത്തിരിക്കുന്നത് ലാഭത്തിൽ നടത്താമെന്ന് പറഞ്ഞ് ഏറ്റെടുത്തിരിക്കുന്നതുകൊച്ചുമോനാണ്. അപ്പോൾ കൊച്ചുമോൻ അങ്ങനെ പറയുമ്പോൾ കൊച്ചുമോന്റെ ആവശ്യങ്ങൾ അംഗീകരിക്കണം. അങ്ങനെയാണ് അവര്‍ നിസ്സഹായരായത്. അങ്ങനെ ഒടുവിൽ കൊച്ചുമോൻ തന്നെ എന്നെ വിളിച്ചുപറഞ്ഞു.
വളരെ മാന്യമായിട്ടാണ് സസാരിച്ചത്. നാലുദിവസത്തിനകം രാജി വച്ചാൽ കൊള്ളാം. ഞാൻ പറഞ്ഞു. ഇങ്ങനെയൊരു വാക്കുകിട്ടിയാൽ മതി. പക്ഷേ ഏതുതൊഴിലിനും മിനിമം ഒരുമാസത്തെയെങ്കിലും നോട്ടീസ് നൽകേണ്ടതല്ലേ? നാലുദിവസം നിങ്ങൾ എനിക്ക് തന്നാൽ എനിക്ക് മൂന്നര ദിവസം മതി. ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എനിക്കറിയാം. പെട്ടെന്ന് ജോലി ഇല്ലാതാവുന്നതിന്റെ ബുദ്ധിമുട്ടുകളും അറിയാം. ഇതൊക്കെ തന്നെയാണ് മറ്റുള്ളവർ ആഗ്രഹിച്ചിട്ടുള്ളത്.
ഞാൻ മൂന്നര ദിവസം കൊണ്ട് ഹാപ്പിയായി പിരിഞ്ഞു. അപ്പോൾ എനിക്കൊരു എമൗണ്ട് തരാനുണ്ട്. അപ്പോൾ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ഒരുമാസത്തെ സമയം വേണം. ശരി. ഞാൻ വളരെക്കാലം ജോലി ചെയ്ത സ്ഥലമാണ്. നല്ലതേ പറയാനുള്ളു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയാം. ജോലി ചെയ്യുന്ന കള്ളന്മാരെയും എനിക്കറിയാം. പക്ഷേ എന്നെങ്കിലും നിങ്ങൾ വേദനിക്കേണ്ടി വരും. മൂന്നര ദിവസം കൊണ്ട് എന്നെ പറഞ്ഞുവിടുമ്പോൾ ഞാൻ എട്ട് വർഷം യുദ്ധം ചെയ്തത് ഈ സ്ഥാപനത്തിന് വേണ്ടിയായിരുന്നുവെന്ന് ഓർക്കണം. ഞാൻ എഴുതുന്നയാളാണ്. അക്ഷരങ്ങളാണ് എന്റെ സ്വത്ത്. അത് ചാട്ടുളി പോലെയോ സാഹിത്യം പോലെയോ ഇങ്ങനെ പ്രവഹിക്കും', പല്ലിശേരി പറഞ്ഞുനിർത്തി.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍