പ്ലസ് ടു സയൻസ് റാങ്ക് ഹോൾഡർ സിനിമയിലെത്തിയ കഥ; യുവതാരം നിഷാന്റെ വിശേഷങ്ങൾ
പ്ലസ് ടുവിന് സയൻസ് റാങ്ക് ഹോൾഡറായിരുന്നു നിഷാൻ. അവിടെ നിന്നും സിനിമ ഒരു പാഷനായി ഏറ്റെടുത്ത് ഇപ്പോൾ മലയാളസിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി മാറിയ നിഷാൻ സിനിമാവാരികയായ വെള്ളിനക്ഷത്രത്തിന് പങ്കുവച്ച വിശേഷങ്ങളിലെ പ്രസക്തഭാഗങ്ങൾ.
ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് നിഷാൻ. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് പ്രിയദർശന്റെ കിലുക്കത്തിന്റെ ഹിന്ദി പതിപ്പായ മുസ്കരാത് കാണുന്നത്. അമ്മയും അച്ഛനുമൊത്തിരുന്നാണ് പടം കണ്ടത്. പിന്നെ പല വട്ടം കണ്ടു. അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു. അതോടെ നിഷാനും കുടുംബവും അദ്ദേഹത്തിന്റെ ഫാനായി. വളരുമ്പോൾ പ്രിയന്റെ ചിത്രത്തിൽ അഭിനയിക്കുന്നതായിരുന്നു അന്നു കണ്ട ഏറ്റവും വലിയ സ്വപ്നം. എന്നൊടൊപ്പം സ്വപ്നവും വളർന്നു. പ്രിയനുമായി സംസാരിക്കാൻ വർഷങ്ങളായി ശ്രമം തുടങ്ങി ഒടുവിൽ 2010 ൽ പ്രിയനെ കണ്ടു ഇപ്പോൾ പ്രിയന്റെ ഗീതാഞ്ചലിയിൽ അഭിനയിക്കുന്നു.
- ഫിലിം സ്കൂളിൽ
ഫിലിം സ്കൂളിൽ പഠിച്ച ശേഷം അവസരത്തിന് പ്രിയദർശനെ വിളിക്കുമായിരുന്നു. 2008 മുതൽ വിളിക്കുകയും മെസ്സേജ് അയ്ക്കുകയും ചെയ്യുമായിരുന്നു. 2011 ലാണ് അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചത്. തേസ്സ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഞാൻ സുരേഷ് കൃഷ്ണയെ വിളിച്ചു. ഏതാണ്ട് ഒന്നര വർഷത്തോളം വിളിച്ച് കൊണ്ടിരുന്നു. അപ്പോഴേക്കും ഋതുവിൽ അവസരം ലഭിക്കുകയും തിരക്കിലാവുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഗീതാഞ്ജലി എന്ന ചിത്രത്തിന്റെ വാർത്ത വരുന്നത്. ഒരു ദിവസം സുരേഷ് കൃഷ്ണ വിളിച്ചു. ഗീതാഞ്ജിയിലേക്ക് ഒരു യുവ നടനെ ആവശ്യമുണ്ട്. നിങ്ങൾക്ക് സമയം ഉണ്ടോ? എന്ന് ചോദിച്ചു. ഉടൻ ഞാൻ ഫ്രീയാണ് വരാമെന്ന് പറഞ്ഞു. ഗീതാഞ്ജലിയിൽ അനൂപ് എന്ന വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്.
- അഭിനയത്തിൽ വരുന്നത്
ഞാൻ പ്ലസ്ടുവിന് സയൻസ് റാങ്ക് ഹോൾഡറായിരുന്നു. ഇനി എന്ത് എന്ന് ചിന്തിച്ചപ്പോൾ മനസ്സ് പറഞ്ഞു ഏത് ജോലിയാണോ പൈസ കിട്ടിയില്ലെങ്കിലും സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നത് അത് പ്രൊഫഷനാക്കുക അങ്ങനെ നോക്കിയപ്പോൾ സിനിമയാണ് അർപ്പണ മനോഭാവത്തോടെ ചെയ്യാൻ കഴിയുന്നതെന്ന് മനസ്സിലായി.
- കുടുംബത്തിന്റെ പിന്തുണ
അഭിനയിക്കാൻ തീരുമാനം എടുക്കുമ്പോൾ പ്രത്യേകിച്ചൊരു ട്രെയിനിങ്ങും ഇല്ലായിരുന്നു. അത് കൊണ്ട് വഴി തെളിക്കാൻ ആരുമില്ലായിരുന്നു. എന്റെ ആഗ്രഹം കേട്ട അച്ഛൻ പറഞ്ഞു. അതിന് പരിശീലനം നേടണമെന്ന്. ആധികാരികമായി അഭിനയം പഠിക്കാനും അച്ഛനാണ് ഉപദേശിച്ചത് ചെയ്യാൻ സാധിക്കുമെന്ന് പൂർണ്ണ ബോധ്യം വന്നാൽ ആ മേഖല തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ തീരുമാനിച്ചത്.
- പൂണെയിലെ പരിശീലനം
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിന് ഇരുപത് സീറ്റുകളാണുണ്ടായിരുന്നത്. എൻട്രൻസ്, ഓഡീഷൻ തുടങ്ങിയ കടമ്പകൾ കടന്നാലെ സെലക്ഷൻ കിട്ടുകയുള്ളൂ. അവിടെ ചെല്ലുമ്പോൾ ഞാനൊരു ക്ലീൻ സ്ളേറ്റ് ആയിരുന്നു. നിങ്ങളുടെ അഭിനയം ഒരു പ്രതികരണമായിരിക്കണമെന്ന് അദ്ധ്യാപകർ പറഞ്ഞു തന്നു. അതനുസരിച്ച് ഞാൻ കഥാപാത്രത്തെ ഉൾക്കൊണ്ട് ചുറ്റുപാടുകൾക്കനുസരിച്ച് പ്രതികരിക്കാൻ പഠിച്ചു. അഭിനയത്തോടൊപ്പം സംവിധാനവും എഡിറ്റിംഗും പഠിച്ചു.
അദ്ധ്യാപകർ പറയും നിങ്ങളുടെ സ്വപ്നങ്ങൾ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഒരു കാര്യത്തിൽ ഉറപ്പ് പറയാം. ഇവിടെ നിന്ന് പുറത്ത് പോകുമ്പോൾ നിങ്ങൾ നല്ല അഭിനേതാക്കളായി തീരും. ഏത് റോളും ചെയ്യാൻ പ്രാപ്തരുമാകും.
നസറുദ്ദീൻഷായെപ്പോലുള്ള പ്രമുഖരായിരുന്നു അദ്ധ്യാപകർ. ബോംബെയിലായിരുന്നപ്പോൾ ഞാൻ ഡാൻസിലും പ്രാക്ടീസ് ചെയതിട്ടുണ്ട്.
- അരങ്ങേറ്റം
2009 ൽ സൈക്കിൾ കിങ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. ആ ചിത്രം റിലീസായില്ല. അതേ വർഷം തന്നെ മനോരമ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ ശ്യാമ പ്രസാദ് സാർ എന്റെ ഫോട്ടോ കണ്ട് അദ്ദേഹമെന്നെ വിളിച്ചു അങ്ങനെ ഋതു എന്ന ചിത്രത്തിൽ അഭിനയിച്ചു. റീമ കല്ലിംഗൽ ആയിരുന്നു നായിക.
നല്ലൊരു സംവിധാകനോടൊപ്പം തുടങ്ങാനായത് ഭാഗ്യമായി. സിനിമയ്ക്ക് മുൻപ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി നടത്തിയ ഒരു വർക്ക് ഷോപ്പും വലിയ പ്രയോജനം ചെയ്തു. ഇരുപത് ദിവസത്തെ പരിശീലന കളരിയിൽ മുരളി മേനോൻ ക്ലാസ്സെടുത്തതു. ഇതൊക്കെ തുടക്കക്കാരൻ എന്ന നിലയിൽ എന്നെ വളരെയേറെ സഹായിച്ചു.
തുടർന്ന് സിബി മലയിലിന്റെ അപൂർവ്വം രാഗം, ഈ അടുത്ത കാലത്ത്, ഗ്രാമം, ഇത് നമ്മുടെ കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കുമ്പോൾ മലയാളം വഴങ്ങുമോ എന്നെനെിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ ശ്യാമ പ്രസാദ് സാർ എനിക്ക് ആത്മ ധൈര്യം നൽകി. കഥയെയും ഡയറക്ടറെയുമാണ് ഇപ്പോൾ ഞാൻ നോക്കുന്നത്. അത് കഴിഞ്ഞേ ഭാഷ നോക്കാറുള്ളൂ. പല ഭാഷകളും അറിയാവുന്നത് കൊണ്ട് ഏതായാലും കുഴപ്പമില്ല.
- സ്വദേശം കൂർഗ്
കർണ്ണാടകയിലെ കൂർഗ് ആണ് സ്വദേശം. അച്ഛൻ ഗവൺമെന്റ് സർവീസിൽ ആയിരുന്നതിനാൽ പഠിച്ചതും വളർന്നതുമെല്ലാം കൊൽക്കത്തിലാണ്. കൊൽക്കത്തയിലെയും മുംബൈയിലെയും താമസം ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സഹായിച്ചു. അച്ചൻ കെ. എസ്. പ്രസാദ് ഇപ്പോൾ റിട്ടയർ ആയി. അമ്മ പത്മ പ്രസാദ് ഇരുവരും കൂർഗിലുണ്ട്. സഹോദരി വിദേശത്താണ്.
- ഹോബീസ്
കൊൽക്കത്തയിൽ പഠിക്കുമ്പോൾ ഞാൻ യൂണിവേഴ്സിറ്റി ടെന്നീസ് പ്ലെയർ ആയിരുന്നു. അത് പോലെ ക്രിക്കറ്റും ഫുട്ബോളും ഇഷ്ടമാണ്. സിനിമ കാണുന്നതാണ് ഏറ്റവും ഇഷ്ടം.
- പ്രതീക്ഷ
നല്ല ഡയറക്ടർമാരുടെ കുറെ ചിത്രങ്ങളിൽ അഭിനയിക്കണം ഒരു ആക്ഷൻ ഫിലിം ചെയ്യണം. അച്ഛൻ ഓരോ ഫിലിമും തുടങ്ങുമ്പോൾ ചോദിക്കും, ഇതിൽ നീ ഇടിക്കുന്ന സീൻ ഉണ്ടോ എന്ന് അദ്ദേഹത്തിന് ആക്ഷൻ ഫിലിമാണ് ഇഷ്ടം അമ്മയ്ക്ക് പക്ഷെ ഞാൻ ചെയ്യുന്ന എല്ലാ റോളും ഇഷ്ടമാണ്. മോഹൻലാലിനെയും കമലഹാസനെയും പോലെ വ്യത്യസ്ത വേഷം ചെയ്യണമെന്നാണ് ആഗ്രഹം.
ശൈലേഷ് ശർമ്മ ഒരുക്കുന്ന ബദ്ലാവൂർ ബോയിസ് ആണ് നിഷാന്റെ അടുത്ത ഹിന്ദി പ്രോജക്റ്റ്. ശരണ്യ മോഹനാണ് നായിക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍