സിനിമ സ്വപ്നം കണ്ട് നടന്നത് വർഷങ്ങളോളം; പെയിന്റിങ് ജോലികൾക്കിടയിലും സ്റ്റേജ് ഷോകൾ ചെയ്തത് സിനിമയിലേക്കെത്താൻ വേണ്ടി; ഇപ്പോൾ സ്വപ്നം കണ്ട ജീവിതത്തോടടുക്കുന്നു; ന്യജനറേഷൻ മാമുകോയയെന്ന് ഷഹബാസ് അമൻ വിശേഷിപ്പിച്ച നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു

ജാസിം മൊയ്ദീൻ
കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ, ഫ്രഞ്ച് വിപ്ലവം, തമാശ എന്നീ മൂന്ന് സിനിമകളിലും നിരവധി മിമിക്രി, സ്റ്റേജ് ഷോകളിലും മലയാളികൾക്ക് സുപരിചിതനായ കാലാകാരനാണ് നവാസ് വള്ളിക്കുന്ന്. തനി കോഴിക്കോടൻ ഭാഷയിൽ ഡയലോഗ് ഡെലിവറി നടത്തുന്ന നവാസിനെ മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴചയാണ് ഏറ്റവുമൊടുവിലിറങ്ങിയ 'തമാശ'യിലൂടെ കണ്ടത്. നവാസിന്റെ ഡയലോഗ് ഡെലിവറികൊണ്ട് തന്നെ അദ്ദേഹത്തെ മാമുകോയയായും കുതിരവട്ടം പപ്പുവായുമൊക്കെ ആളുകൾ താരതമ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. മലയാള സിനിമാലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന നവാസ് വള്ളിക്കുന്ന് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
മാമുക്കോയയുമായുള്ള താരതമ്യം
തമാശയിലെ പാട്ട് റീലീസായ സമയത്ത് ഗായകൻ ശഹബാസ് അമനാണ് ആദ്യമായി എന്നെ മാമുകോയയുമായി താരതമ്യം ചെയ്യുന്നത്. മലയാള സിനിമയിലെ ന്യൂജനറേഷൻ മാമുകോയയെ കണ്ടെത്തിയിരിക്കുന്നു എന്നാണ് അന്ന് ഷഹബാസ് അമൻ പറഞ്ഞത്. സത്യത്തിൽ അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഒന്ന് നമ്മളൊക്കെ ചെറുപ്പകാലം മുതൽ ആരാധിച്ച് വരുന്ന കലാകാരനാണ് മാമുകോയ. അദ്ദേഹവുമായൊക്കെ എന്നെ താരതമ്യം ചെയ്യുക എന്നതിലപ്പുറം എന്ത് ഭാഗ്യമാണ് വേണ്ടത്. മറ്റൊന്ന് അത് പറഞ്ഞത് ഷഹബാസ് അമനെപോലുള്ളൊരു ഗായകനാണ് എന്നതാണ്. അന്തേഹമൊക്കെ എന്നെകുറിച്ച് പറയുകയെന്നതിലും വലിയ ഭാഗ്യമില്ല. വേറെ ചിലർ കുതിരവട്ടം പപ്പുവുമായാണ് എന്നെ താരതമ്യം ചെയ്യുന്നത്. സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ കണ്ണ്നിറയും. എന്നെപ്പോലൊരാളുടെ പേര് ഇത്രയും വലിയ കലാകാരന്മാരുടെ പേരിനൊപ്പം പറയുക എന്നത് തന്നെ വലിയ അംഗീകാരമായി ഞാൻ കാണുന്നു.
കോമഡി സർക്കസ്സ്
മഴവിൽ മനോരമ ചാനലിലെ കോമഡി സർകസ്സ് എന്ന പരിപാടിയാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അതിന് മുമ്പ് കൈരളിയിലും ഏഷ്യാനെറ്റിലുമെല്ലാം നിരവധി ഷോകളിൽ കോമഡി അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം സിനിമയിലേക്കെത്താനുള്ള വഴിയാകുമെന്ന പ്രതീക്ഷയിലാണ് ചെയ്തത്. പക്ഷെ ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. നാട്ടിൽ പകൽ സമയത്ത് പെയിന്റിങ് ജോലിയായിരുന്നു. വൈകുന്നേരങ്ങളിൽ സ്റ്റേജ് ഷോകളും. പ്രേം നസീറായിരുന്നും എന്റെ മാസ്റ്റർ പീസ്. ആയിടക്കാണ് ഒരു സുഹൃത്ത് എന്നെ വിളിച്ച് കോമഡി സർക്കസ്സിന്റെ പരസ്യത്തെ കുറിച്ച് പറയുന്നത്. നിങ്ങൾക്ക് ചിരിപ്പിക്കാൻ കഴിയുമോ, നിങ്ങളെ സിനിമയിലെടുക്കുമെന്നായിരുന്നു പരസ്യവാചകം. അങ്ങനെയാണ് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വെച്ച് നടന്ന കോമഡിസർക്കസിന്റെ ഓഡീഷനിൽ പങ്കെടുക്കുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ വഴിത്തിരിവായൊരു പ്രോഗ്രാമായിരുന്നു അത്.
എടിഎം പ്രമേയമായുള്ള സ്കിറ്റ്
കോമഡി സർക്കസ്സിൽ അവതരിപ്പിച്ച എടിഎമ്മിനെ ആസ്പതമാക്കിയുള്ള കോമഡി സ്കിറ്റാണ് എന്നെ പോപ്പുലറാക്കുന്നത്. അന്ന് പ്രോഗ്രാം ഡയറക്ടേഴ്സ് ഒരു ആശയം തരികയാണ് ചെയ്യുക. നമ്മൾ അതിനെ ആസ്പതമാക്കി സ്കിറ്റ് തയ്യാറാക്കണം. അങ്ങനെ എനിക്ക് കിട്ടിയ തീം എടിഎം ആയിരുന്നു. കുറെ ആലോചിച്ചു പല കഥകളും എഴുതി നോക്കി. ഒന്നും ശരിയായില്ല. അവസാനമാണ് സ്വന്തം അനുഭവം തന്നെ സ്കിറ്റാക്കാമെന്ന് തോന്നിയത്. അന്നൊന്നും എനിക്ക് എടിഎമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലായിരുന്നു. അത് തമാശ രൂപത്തിൽ അവതരിപ്പിച്ചതോടെ വലിയ കയ്യടി കിട്ടി. സത്യത്തിൽ അവിടെ അവതരിപ്പിച്ചത് എന്റെ അനുഭവങ്ങൾ കൂടിയായിരുന്നു. ആ സ്കിറ്റ് ഇപ്പോഴും യുട്യൂബിലടക്കം നിരവധിപേർ കാണുന്നു. അതിനെ അനുകരിച്ച് ടിക്ടോക് വീഡിയോകളെടകുത്ത് പലരും എനിക്ക് തന്നെ അയച്ചുതരും. ഇപ്പോഴും ഉദ്ഘാടനങ്ങൾക്കൊക്കെ പോകുമ്പോൾ ആളുകൾ ഈ തമാശകളൊക്കെ ചെയ്യാൻ പറയും. അവർക്കത് അത്രത്തോളം ഇഷ്ടമായതുകൊണ്ടാണ്്.
ആദ്യ സിനിമ സുഡാനി ഫ്രം നൈജിരിയ
കോമഡി സർക്കസിന്റെ ഫൈനലിലേക്ക് കയറാൻ നിൽക്കുന്ന സമയത്താണ് സുഡാനി ഫ്രം നൈജീരയയുടെ സംവിധായകൻ സകരിയ വിളിക്കുന്നത്. അന്നദ്ദേഹം പറഞ്ഞത്. നവാസെ ഞാനൊരു സിനിമയെടുക്കുന്നുണ്ട്. അതിലൊരു കഥാപാത്രം ചെയ്യാൻ നവാസ് വരണമെന്നാണ്. വല്ലാത്ത സന്തോഷമാണ്. ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമാകാൻ പോകുന്നു എന്നുള്ള തോന്നലുണ്ടായി. അങ്ങനെയാണ് സുഡാനിയിലേക്കെത്തുന്നത്. ജീവിതത്തിലെ വലിയ അനുഭവങ്ങളായിരുന്നു സുഡാനിയുടെ ഷൂട്ടിങ് കാലഘട്ടം. പ്രത്യേകിച്ച് ഷൈജുഖാലിദിന്റെയും സമീർ താഹിറിന്റെയുമൊക്കെ ക്യാമറകൾക്ക് മുന്നിൽ നിൽ്ക്കുക എന്നത്. അതൊക്കെ വലിയ പാഠങ്ങളായിരുന്നു. സുഡാനിയിലെ മറ്റൊരു അനുഭവം സിനിമയിലെ സൗബിനവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പെണ്ണുകാണൽ ചടങ്ങുണ്ട്. ആ സീനീൽ ചായയും പലഹാരവുമൊക്കെ വെച്ച മേശ എന്റടുത്തേക്ക് വലിച്ചിടുന്നൊരു രംഗമുണ്ട്. അത് സ്ക്രിപ്പ്റ്റിലുണ്ടായിരുന്നതല്ല. അത് സ്വാഭാവികമായി ഞാൻ ചെയ്ത് പോയതാണ്. എന്നാൽ പിന്നീട് സംവിധായകൻ അത് നിലനിർത്തുകയായിരുന്നു. അത് നന്നായെന്നും പറഞ്ഞു. അങ്ങനെ ആ സിനിമയിൽ എന്റെ സ്വന്തമായൊരു ഐഡിയയും പ്രയോഗിച്ചു. എല്ലാം കൊണ്ടും ജീവിത്തതിലെ ഏറ്റവും വലിയൊരു ഭാഗ്യമാണ് സുഡാനി ഫ്രം നൈജിരിയ. ആ സിനിമയിന്ന് നരവധി അവാർഡുകൾ രാജ്യത്തിനകത്തും പുറത്തുമെല്ലാം വാരിക്കൂട്ടുമ്പോൾ അതിന്റെ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്കതിന് അവസരം തന്ന സകരിയയോട് നന്ദി അറിയിക്കുന്നു.
രണ്ടാം സിനിമയുടെ പോസ്റ്ററിൽ തന്നെ ഇടം ലഭിച്ചു
സുഡാനിയിലെ അഭിനയം കണ്ടിട്ടാണ് ഫ്രഞ്ച് വിപ്ലവത്തിലേക്ക് വിളിക്കുന്നത്. നടൻ വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വർഷങ്ങളോളം അഭിനയിച്ചതിന് ശേഷമാണ് തന്റെ മുഖം സിനിമയുടെ പോസ്റ്ററിൽ വരുന്നതെന്ന്. അങ്ങനെ നോക്കുമ്പോൾ എനിക്കെന്തോ ഭാഗ്യമുണ്ട്. എന്റെ ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്നെ എന്റെ മുഖമുണ്ടായിരുന്നു. അതൊരു ഗ്രൂപ്പ് ഫോട്ടായിലാണെങ്കിൽ രണ്ടാമത്തെ സിനിമയായ ഫ്രഞ്ച് വിപ്ലവത്തിന്റെ പോസ്റ്ററുകളിൽ എന്റെ വലിയ ചിത്രങ്ങളുണ്ടായിരുന്നു. സുഹൃത്തുക്കളൊക്കെ അത് കണ്ട് വിളിക്കും. ഞാനും ആരും കാണാതെ ആ പോസ്റ്ററുകളൊക്കെ നോക്കി അഭിമാനിക്കാറുണ്ട്.
'തമാശ'യിലേക്കുള്ള വരവ്
സമീർ താഹിറാണ് എന്നെ തമാശയിലേക്ക് വിളിക്കുന്നത്. പിന്നീടാണ് ഡയറക്ടർ അഷ്റഫ് ഹംസ വിളിക്കുന്നത്. രണ്ട് പേരോടും എനിക്കീ വേഷം ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ഞാൻ വെച്ചിരുന്നു. അവരാണ് എനിക്ക് ധൈര്യം തന്നത്. മറ്റൊന്ന് ഇന്ന് മലയാള സിനിമ ലോകത്തെ വലിയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ്. ചെമ്പൻ വിനോദ്, ലിജോജോസ് പെല്ലിശ്ശേരി ഇവരൊക്കെയാണ് സിനിമയുടെ നിർമ്മാതാക്കൾ. അവരെയൊക്കെ പരിചയപ്പെടാനായി. ഇത്രയും വലിയൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് തന്നെയാണ് എന്റെ ഏ്റ്റവും വിലയ ഭാഗ്യം. മറ്റൊന്ന് തമാശയിൽ സ്ക്രിപ്പ്റ്റിനപ്പുറത്തേക്ക് നമുക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാം സംവിധായകൻ പറഞ്ഞു തരുമായിരുന്നു. ഓരോ ഡയലോഗും അതിന്റെ ഡെലിവറിയുമെല്ലാം ഡയറക്ടറുടെ നിർദ്ദേശാനുസരണമായരുന്നു. അതുകൊണ്ട് തന്നെ ആ സിനിമ ആളുകൾക്ക് വളരെയേറെ ഇഷ്ടമായി.
കോഴിക്കോടൻ ഭാഷ
ചെയ്ത മൂന്ന് സിനിമകളുടെയും സംവിധായകർ തുടക്കത്തിൽ തന്നെ ഭാഷ ശൈലിയുടെ കാര്യം പറഞ്ഞിരുന്നു. സുഡാനിയിലെയും സമാശയിലെയും കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ശൈലിയായിരുന്നു എന്റേത്. എന്നാൽ ഫ്രഞ്ച് വിപ്ലവത്തിൽ മാത്രം കൊച്ചി ശൈലി വേണ്ടി വന്നു. പക്ഷെ അവിടെയും ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ഡയറക്ടർ പറഞ്ഞു നവാസിന്റെ ശൈലി തന്നെ ഉപയോഗിച്ചാൽ മതിയെന്ന്. അതിനാണ് ആളുകളെ ചിരിപ്പിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ശൈലി ചെയ്യാൻ സംവിധായകർ പറഞ്ഞാൽ ചെയ്യും.
കുടുംബം
മൂന്ന് മക്കളുണ്ട്. രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും. ഉമ്മ, ഉപ്പ, സഹോദരങ്ങൾ എല്ലാവരോടുമൊത്ത് സന്തോഷമായി ജീവിക്കുന്നു. സുഡാനി കഴിഞ്ഞതിന് ശേഷം ചെറിയൊരു വീടുണ്ടാക്കി. കോഴിക്കോട് ശ്രീ തീയേറ്ററിൽ നിന്നാണ് ഞങ്ങളെല്ലാവരും തമാശ കണ്ടത്. സിനിമ കഴിഞ്ഞതിന് പ്രേക്ഷകർ പലരും അവരോടൊപ്പമൊക്കെ നിന്ന് ഫോട്ടോയെടുത്തു.അതൊക്കെ കണ്ടപ്പോൾ വലിയ സന്തോഷമായി. മക്കളുടെ സ്കൂളിലെ പരിപാടികൾക്ക് ഉദ്ഘാടനത്തിന് ഞാനാണ് ഗസ്റ്റ്. നേരത്തെ മിമിക്രി പ്രോഗ്രാം ചെയ്യുന്ന കാലത്തും അവിടെയൊക്കെ പോയിട്ടുണ്ട്. അങ്ങനെ ഏറെകാലത്തെ കഷ്ടപാടുകൾക്കൊടുവിൽ സ്വപ്നം കണ്ടൊരു ജീവിതത്തിലേക്ക് കടന്നിരിക്കുന്നു. വളരെ സന്തോഷമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്