സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല; സനൽകുമാർ ശശിധരന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധം; അക്കാദമി ഒരു തുറന്ന സ്ഥാപനം; മേളയെ ഇക്കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിയതിൽ ബീനാപോളിന്റെ സംഭാവന തള്ളിക്കളായാനാവില്ല; തിരക്ക് കുറക്കാൻ ശാസ്ത്രീയമായി എന്തുചെയ്യാൻ പറ്റുമെന്ന് പരിശോധിക്കും; ഐ എഫ് എഫ് കെ വിവാദങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മറുനാടനോട് പറഞ്ഞത്
കെ വി നിരഞ്ജൻ
തിരുവനന്തപുരം: 'കമാലുദ്ദീനേ തെമ്മാടി, നിന്നെ ഞങ്ങൾ കണ്ടോളം'.... കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട യുവമോർച്ച നടത്തിയ മാർച്ചിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഒന്നാണിത്.
ജാതിയും മതവും പറഞ്ഞുള്ള കടുത്ത വിമർശനങ്ങൾക്കും വിഭാഗീയതകൾക്കും വഴിമരുന്നിട്ട ഒരു ചലച്ചിത്രവർഷം പിന്നിടുമ്പോഴും ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ അക്ഷോഭ്യനാണ്. വിമർശനങ്ങളിൽ കാര്യമാത്ര പ്രസക്തമായതിനുമാത്രം മറുപടി പറഞ്ഞുകൊണ്ട് അക്കാദമിയെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുകയാണ് അദ്ദേഹം. തിരക്കുകൾക്കിടയിലും കമൽ ചലച്ചിത്രമേളയെക്കുറച്ച് അൽപ്പം സംസാരിക്കാൻ സമയം കണ്ടത്തെുന്നു.
ചോദ്യം: താങ്കളുടെ മതംപോലും എടുത്തുപറഞ്ഞുകൊണ്ടുള്ള കടുത്ത വിമർശനങ്ങളായിരുന്നു കഴിഞ്ഞ വർഷം നേരിട്ടത്. അവിടെനിന്ന് താരതമ്യേന പരാതികൾ കുറവായ മേളയായവുകയാണ് ഇത്തവണത്തേത്.അതിൽ സന്തോഷമില്ലേ
കമൽ: കഴിഞ്ഞവർഷത്തെ വിമർശനങ്ങൾ എല്ലാ സീമകളും ലംഘിച്ചവയും സഭ്യേതരവും അങ്ങേയറ്റം വർഗീയവുമായിരുന്നെതിൽ തർക്കമില്ല. അന്നും ഞാൻ കൂളായാണ് പ്രതികരിച്ചത്.അക്കാദമി അവരുടെ പണി കൃത്യമായി ചെയ്യുന്നുണ്ട്.പിന്നെ നമുക്ക് യാതൊരു സംഭ്രമവുമില്ല.പ്രത്യേക അജണ്ടയുമില്ല. പിന്നെ വിവാദങ്ങൾ കുറേയൊക്കെ മേളയിൽ പതിവാണുതാനും.അവയെ അങ്ങനെ എടുത്താൻ മതി.
ചോദ്യം:നടി സുരഭിയെ മേളയിൽനിന്ന് വെട്ടിമാറ്റിയെന്നാണ് ഈ വർഷത്തെ ഒരു പ്രധാന വിവാദം
കമൽ: തീർത്തും തെറ്റിദ്ധാരണാജനകമാണിത്. സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല.ചലച്ചിത്രമേളകൾ ദേശീയ പുരസ്ക്കാര ജേതാക്കളെ ആദരിക്കാനുള്ള വേദിയല്ല.അതിനാലാണ് സുരഭിയെ ആദരിക്കാഞ്ഞത്.അങ്ങനെ ഒരു കീഴ്വഴക്കം നമുക്കില്ല.മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനും ദേശീയ പുരസ്ക്കാരം കിട്ടിയപ്പോൾ മേളയിൽ ആദരിച്ചിട്ടില്ല.ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും അക്കാദമിയുടെ ഔദ്യോഗിക ക്ഷണപ്രകാരം വന്നവരല്ല.മൽസര വിഭാഗത്തിൽ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളിലേക്ക് ഉൾപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് സുരഭിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' മേളയിൽ ഇല്ലാതെ പോയത്.
സുരഭിക്ക് പാസ് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നേരിട്ട് ഇടപെട്ടാണ് അത് ശരിയാക്കിയത്. ഇപ്പോഴും അത് അക്കാദമിയിലുണ്ട്. പക്ഷേ അവർ അത് വാങ്ങിയില്ലെങ്കിൽ എന്തുചെയ്യാനാവും. പാസ് വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്ന ഏർപ്പാട് അക്കാദമിക്ക് ഇല്ല. അത് ഡെലിഗേറ്റുകൾ വന്ന് വാങ്ങിക്കണം.
ചോദ്യം:സെക്സി ദുർഗയെന്നപേര് പിന്നീട് എസ്.ദുർഗയാക്കിയ സനൽകുമാർ ശശിധരന്റെ സിനിമയെയും പൂർണമായി അവഗണിച്ചെന്ന് പരാതിയുണ്ട്. മോദി സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾതന്നെ ഇടതുസർക്കാറും പിന്തുടരുകയാണോ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരന്റെ ചോദ്യം.
കമൽ: ഈ വിവാദവും തീർത്തും കഴമ്പില്ലാത്തതാണ്. ഒന്നാമതായി ഐ.എഫ്.എഫ്.ഐയിൽ എസ്.ദുർഗ നേരിട്ടതും ഇപ്പോഴെത്തേതും രണ്ടും രണ്ട് തരത്തിലാണ്.ഐ.എഫ്.എഫ്.ഐയിൽ സെലക്ഷൻ കമ്മറ്റി തെരഞ്ഞെടുത്ത സിനിമയെ രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു.എന്നാൽ ഇവിടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജൂറിയുടെ വിലയിരുത്തലിൽ ചിത്രം സെലക്ട് ചെയ്യപ്പെടാതെ പോവുകയാണ്.ഏത് സിനിമ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് അക്കാദമിയോ സർക്കാരോ അല്ല, ജൂറിയാണ്.എന്നിട്ടും എസ്.ദുർഗ മറ്റേതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ അക്കാദമി ശ്രമിച്ചിരുന്നു.പക്ഷേ ചിത്രത്തിന്റെ സംവിധായകൻ അത് നിരസിക്കുകയായിരുന്നു. അല്ലാതെ ഒരു തരത്തിലുള്ള ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ല. അക്കാദമി ഒരു തുറന്ന പുസ്കമാണ്.
ചോദ്യം: ചിത്രം തെരഞ്ഞെടുക്കപ്പെടാത്തവരെല്ലാം വിമർശിക്കുന്നത് ബീനാപോളിനെയാണ്.അവരുടെ നേതൃത്വത്തിലുള്ള ഒരു കോക്കസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് 'മിന്നാമിനുങ്ങിന്റെ' സംവിധായകൻ ഉൾപ്പെടെയുള്ളവർ ആക്ഷേപിക്കുന്നത്.
കമൽ:ഒരിക്കലും ശരിയല്ല ഇത്.വീണ്ടും പറയട്ടെ.അക്കാദമിയിൽ എല്ലാം സുതാര്യമാണ്.ആരെങ്കിലും ഒരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാനാവില്ല. പിന്നെ, തിരുവനന്തപുരം ചലച്ചിത്രോൽസവത്തെ ലോകമറിയുന്ന മേളയാക്കിയതിൽ ബീനാപോളിന്റെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല.
ചോദ്യം: കഴിഞ്ഞതവണത്തെപോലെ തിരക്കാണ് ഇത്തവണത്തെയും പ്രശ്നം. ദീർഘനേരം വരിനിന്നിട്ടും ടിക്കറ്റില്ലാത്തത് പലപ്പോഴും തർക്കങ്ങൾക്കും കാരണമാവുന്നുണ്ട്.
കമൽ: ശരിയാണ്. വർധിച്ചുവരുന്ന ആൾക്കൂട്ടം മേള വലുതാവുന്നതിന്റെ ലക്ഷണമാണ്. അതിൽ സന്തോഷവുമുണ്ട്. ചലച്ചിത്രത്തെ ഗൗരവമായി പഠിക്കുന്ന യുവതലമുറയും മേളയിൽ സജീവമാണ്.ഇത്തവതവണ ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചിട്ടും റിസർഷേൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടും നല്ല തിരക്കുണ്ട്. ഇത് നിയന്ത്രിക്കാനും എന്ത് ചെയ്യാൻ കഴിയുമെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍