അവാർഡ് കിട്ടിയതു കൊണ്ട് വലിയ അവകാശവാദങ്ങൾക്കില്ല; ബോറടിക്കാത്ത സാമൂഹിക വിഷയങ്ങൾ ജനകീയ കൂട്ടായ്മയോടെ ഇനിയും സിനിമകളാക്കും: 'ക്രൈം നമ്പർ 89' സംവിധായകൻ മറുനാടൻ മലയാളിയോട്
ജനകീയ സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ് സുദേവൻ പെരിങ്ങോടിന് ലഭിച്ച സംസ്ഥാന സിനിമ അവാർഡ് ലബ്ധി. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പട്ട ക്രൈം നമ്പർ 89 എന്ന സിനിമ തെരഞ്ഞെടുക്കപ്പെടുമെന്ന് സുദേവനും കൂട്ടരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല താനും. ഹ്രസ്വചിത്രങ്ങൾ മാത്രം ചെയ്ത് പരിചയമുള്ള സുദേവന്റെ 'പേസ്‌ന' എന്ന കൂട്ടയ്മയുടെ ചലച്ചിത്രം കൂടിയാണ് ഈ സിനിമ. സമൂഹത്തിൽ ആയുധങ്ങളടെയും അതിപ്രസരം മൂലം മനുഷ്യന്റെ സ്വതന്ത്രമായ ജീവിതം പോലും ഹനിക്കപ്പെടുന്നു എന്ന രാഷ്ട്രീയമാണ് സുദേവൻ ഈ സിനിമയിലൂടെ മുന്നോട്ടു വെക്കുന്നത്. ജോൺ എബ്രഹാമിന്റെ മാതൃകയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിച്ച ചെറിയതുക ചിലവിട്ടാണ് സുദേവനും കൂട്ടരും സിനിമ പൂർത്തിയാക്കിയത്. പെരിങ്ങോട് എന്ന വള്ളുവനാടൻ ഗ്രാമത്തിലെ ഓടുമേഞ്ഞ സുദേവന്റ ആ ചെറിയ വീട്ടുമുറ്റത്തിരുന്ന് അദ്ദേഹം തന്റെ സിനിമാ അനുഭവങ്ങൾ മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാരനുമായി പങ്കുവച്ചു.
അവാർഡ് കിട്ടി എന്നതുകൊണ്ട് ഇതൊരു വലിയ സിനിമയാണ് എന്നൊരു അവകാശവാദമൊന്നും ഉന്നയിക്കുന്നില്ല. അത് ജൂറികളുടെ തീരുമാനമാണ്. നമ്മുടെയൊരു കൺസെപ്റ്റ് എനിക്ക് ബോറടിക്കാത്ത സബ്ജക്ടുകൾ അല്ലെങ്കിൽ ഞാൻ രാഷ്ട്രീയമായിട്ടും സാമൂഹികമായിട്ടും ശരി എന്നു തോന്നുന്ന തരത്തിലുള്ള സ്വതന്ത്രനിലപാടുള്ള സിനിമകൾ തന്നെയാണ് ആദ്യകാലം മുതലേ ചെയ്തിരുന്നത്. ഈ സിനിമയും ആ ജനുസ്സിൽ വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളം മുഴുവൻ നടന്ന് ഉണ്ടാക്കിയെടുത്തിട്ടുള്ള ഓഡിയൻസ് ഉണ്ട് നമുക്ക് അവർക്ക് വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമ തയൊണ് ക്രൈം നമ്പർ 89 അതിന് ഒരു ഫീച്ചർ ലെങ്ങ്ത്ത് വരുന്നു എന്നതുകൊണ്ട് അവാർഡിനു വേണ്ടി സമർപ്പിച്ചു. ഇങ്ങനെ ഒരു പരിഗണന കിട്ടിയതിൽ സന്തോഷം.
- എത്രമണിക്കൂർ ആണ് സിനിമയുടെ ദൈർഘ്യം? ഈ സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച്?
120 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം... നമ്മൾ ഒരു വ്യക്തി എന്നനിലയിൽ സമൂഹത്തോട് പുലർത്തേണ്ടതുണ്ട്. ഏതൊരു കാര്യത്തിൽ ഇടപെടുമ്പോഴും മൂല്യബോധം സൂക്ഷിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്.
- സിനിമയുടെ തീം?
സിനിമയുടെ തീം എന്നുപറയുന്നത് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളും ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളുമാണ്. അത് ജാതീയമാവാം, രാഷ്ട്രീയമാവാം ക്വട്ടേഷൻ പോലുള്ള വിഷയങ്ങളാവാം. എല്ലാവരെയും ഞങ്ങൾ പ്രതിപ്പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആയുധമെടുക്കുന്നത് ആരായാലും അത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള നുഴഞ്ഞുകയറ്റമാണ്. അതിനെ ചെറുക്കേണ്ടതുണ്ട് എതാണ് ക്രൈം നമ്പർ 89 പറയുന്നത്.
- സിനിമ അവാർഡിനു സമർപ്പിക്കുമ്പോൾ അംഗീകാരം ലഭിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നോ?
അങ്ങനെ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്ങാനും എന്തെങ്കിലും ചെറിയ പരിഗണനയോ സ്‌പെഷ്യൽ ജൂറി മെൻഷനോ ഉണ്ടായേക്കും എന്നൊരു തോന്നൽ ഉണ്ടായിരുന്നു.
- ഈ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു.?
2004 ഓടുകൂടിയാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത് അതിനുമുൻപ് പലതരം ജോലികൾ ചെയ്തുനടന്നിരുന്ന ഒരാളായിരുന്നു. സിനിമ ചെറുപ്പം മുതലേയുള്ള ഒരു പാഷനാണ്. എല്ലാ അർത്ഥത്തിലും അതിനുപിറകേ നടന്ന ഒരാൾ തന്നെയായിരുന്നു ഞാൻ. അതിന്റെ ചില അലച്ചിലുകൾ ചെറിയ എഴുത്തുപണികൾ....പക്ഷെ സിനിമ ചെയ്യും എന്നുള്ള താല്പര്യം അല്ലെങ്കിൽ ഊഹം ഒന്നും ഉണ്ടായിരുന്നില്ല. ധനസമ്പാദനമാർഗ്ഗം എന്നതിലുപരി ഒരു ജോലിയിലും സംതൃപ്തി കിട്ടാതെ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്ന അവസ്ഥയുണ്ടായിരുന്നു. നാട്ടിൽ വന്നപ്പോൾ വ്യക്തിത്വം എന്നത് ഒരുതരം പ്രതിസന്ധിയുണ്ടാക്കി. ജീവിതം കൊണ്ട് ഇതാണോ ചെയ്യേണ്ടത്, അല്ലെങ്കിൽ എന്തുചെയ്യണം, ഇതാണോ ആത്യന്തികമായ ലക്ഷ്യം എന്നൊക്കെ ചിന്തിച്ചിരുന്നു. ആ സമയത്ത് വര, ചുമരെഴുത്ത് പിന്നീട് ഡിസൈനിങ് എന്നുള്ളരീതിയിലൊക്കെ ചെയ്തിരുന്നു. ഏകദേശം 2000 മുതൽ 2004 വരെ ഇഷ്ടപ്പെട്ട ജോലി മാത്രമേ ചെയ്യൂ എന്ന വാശിയിലിരിക്കുകയായിരുന്നു. സ്ഥിരമായി വായനയുണ്ടായിരുന്നു. വായനശാലയിൽ പോവും, പിന്നെ അനാട്ടമി ഓഫ് ഡ്രോയിങ് എന്ന പുസ്തകം വാങ്ങി പഠിച്ചിരുന്നു. വായനയും വരയുമൊക്കെയാണ് അന്ന് ആശ്വാസമായത്. ആ സമയത്താണ് അച്ചുതാന്ന്ദൻ ഇവിടെ വീടുവാങ്ങി താമസമാവുന്നത്. പിന്നീട് ആന്ന്ദനും നമ്മുടെ ഗ്രൂപ്പിൽ ചേരുകയായിരുന്നു. അദ്ദേഹം വലിയ അത്യാഗ്രഹം ഒന്നും പ്രകടിപ്പിക്കാത്ത ഒരു എൽ.ഐ.സി ഏജന്റാണ്... അദ്ദേഹത്തിനും വായനയിലും സിനിമയിലും താല്പര്യമുണ്ട്. പിന്നീട് ചർച്ചകളിൽ മിക്കവാറും സിനിമയായിരുന്നു. അങ്ങനെ നമുക്ക് ചെയ്യാവുന്ന സിനിമയെക്കുറിച്ച് അന്വേഷണമായി...... വീടുകൾക്കിടയിൽ ധാരാളം ഇടവഴികൾ ഉണ്ടായിരുന്നു.
നമ്മളോക്കെ ഓടിക്കളിച്ച, ഒളിച്ചുകളിച്ച ഇടവഴികൾ ഓട്ടോറിക്ഷ വരാൻ പാകത്തിൽ വലുതാവുകയാണ്. അതൊക്കെ ഷൂട്ട് ചെയ്ത് വെക്കാം എന്ന ആശയമുണ്ടായി. ഹാൻഡിക്യാമറക്കു വേണ്ടിയുള്ള ശ്രമമായിരുന്നു. അതിന് മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. ഇടവഴികൾ വെറുതെ ഷൂട്ട് ചെയ്താൽ രസമുണ്ടാവില്ല എന്ന് തോന്നി അങ്ങനെ ഒരു സ്റ്റോറി സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു. അതാണ് ആദ്യത്തെ സിനിമ 'വരൂന'. അത് ഫെസ്റ്റിവലിന് വേണ്ടിയായിരുന്നില്ല. ഞങ്ങൾക്ക് വീട്ടിലിരുന്ന് കാണാൻ വേണ്ടിയായിരുന്നു. എന്നാൽ അത് ഫെസ്റ്റിവലിൽ പോവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പത്ത് വർഷത്തിനിപ്പുറം ആ വഴികളൊന്നുമില്ല എല്ലാം വലുതായി ആ വഴികളൊക്കെ കാണണമെങ്കിൽ പെരിങ്ങോട്ടുകാർക്ക് ഡി.വി.ഡി കാണണം അന്ന് ഷൂട്ട് ചെയ്തത് ആ ഉദ്ദേശത്തിൽ തന്നെയാണ്. ഫെസ്റ്റിവലിൽ വന്നപ്പോൾ നമ്മൾ നമ്മുടേതായ സ്റ്റൈൽ അടയാളപ്പെടുത്തുന്നു. അന്ന് അവിടെ 70 ഓളം സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് ഫിലിം ഫെഡറേഷനിലെ മധു ജനാർദ്ദനനെ പരിചപ്പെടുന്നത്. അദ്ദേഹം തിരുവന്ന്തപുരത്തേക്ക് വിളിച്ചു. അത് ദേശീയതലത്തിലുള്ള ഫെസ്റ്റിവൽ ആയിരുന്നു. 8 മലയാളം ചിത്രങ്ങൾ അടക്കം 21 ചിത്രങ്ങൾ ഉള്ളുരുക്കം പോലെ വലിയ സംവിധായകരുടെ സിനിമകൾ ഉണ്ടായിരുന്നു. 500 രൂപ കൊണ്ടാണ് 'വരൂന' ഷൂട്ട് ചെയ്തത് പോസ്റ്റ് പ്രൊഡക്ഷൻ ചിലവും ചേർത്ത് 5000 രൂപ. ഇത്ര ചെറിയ ബഡ്ജറ്റ് ആണെന്നതോ, ഹാൻഡിക്യാമറയിൽ ഷൂട്ട് ചെയ്തതാണ് എന്നതോ ഫിലിം ഫെസ്റ്റിവലിൽ കാര്യമാക്കില്ല എന്നത് വലിയ ആത്മവിശ്വാസമാണ് തന്നത്. പിന്നീട് 'വിബ്‌ജ്യോർന' അടക്കം ഒട്ടെറെ ഫെസ്റ്റിവലുകളിൽ അത് പ്രദർശിപ്പിച്ചു.അത് ശരിക്കും അറിവായിരുന്നു... പിന്നീട് നമുക്ക് ചെയ്യാവു കഥകൾ തിരയുകയായിരുന്നു. കഥകൾക്ക് വേണ്ടി കഥാപാത്രങ്ങളെ തേടിയിട്ടില്ല. ക്രൈം നമ്പർ 89 അങ്ങനെ തന്നെ.
- പെരിങ്ങോട് എന്ന ഗ്രാമം എങ്ങനെയാണ് സിനിമയെ സ്വാധീനിച്ചിട്ടുള്ളത്? താങ്കളുടെ കലാവാസനയെ വളർത്തിയെടുത്ത പെരിങ്ങോട് ഈ സിനിമയെ സ്വാധീനിച്ചിരിക്കണമല്ലോ..?
അങ്ങനെയില്ല...അക്രമത്തിന്റെ ദിവസവും വാർത്തയാണ്. പണ്ട് മാസങ്ങളുടെ ഇടവേളയിൽ കേട്ടിരുന്ന ക്രൂരമായ കൊലപാതകങ്ങൾ അല്ലെങ്കിൽ അക്രമങ്ങൾ ഇപ്പോൾ വല്ലാതെ എണ്ണതിൽ വർദ്ധിച്ചിരിക്കുന്നു. വഴിയെ പോവുന്നയാളെ മുളക്കുപൊടി വിതറി വെട്ടിക്കൊല്ലുന്നു. പണ്ടൊക്കെ മോഷണം എന്നാൽ കളവ് മാത്രമായിരുന്നു. ഇന്ന #് തലക്കടിച്ചും കൊന്നും ആണ് മോഷണം. ഇത് വലിയ മാറ്റമാണ്. ഒപ്പം കുട്ടി കുറ്റകൃത്യങ്ങൾ വർദ്ധിച്ചിരികുന്നു. മിക്ക കേസുകളിലും മുപ്പത് വയസ്സിൽ താഴെ ഉള്ളവരും കൗമാരക്കാരും ആണ് കൂടുതൽ ഇതൊക്കെ ആയിരിക്കാം പ്രചോദനം എന്നു തോന്നുന്നു.
- പേരറിയാത്തവൻ എന്ന സിനിമയിലെ അഭിനയത്തിന് സുരാജിന് ദേശീയ അവാർഡ് ലഭിച്ചു. അതിന്റെ സംവിധായകൻ ബിജുവിന്റെ ഭാഷയിൽ പറഞ്ഞാൽ മലയാളികൾ കോമാളിയായി കണ്ടിരുന്ന ഒരാൾക്കാണ് അവാർഡ് ലഭിച്ചത്. സിനിമയുടെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടാത്ത കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോവുന്നത്. ജനകീയ സിനിമകളെ ഗവണ്മെന്റ് വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. അതിനെക്കുറിച്ച്.?
ഉ: അത് സത്യം തന്നെയാണ്. മാറി മാറിവരുന്ന ഇടത് വലത് ഗവണ്മെന്റുകൾ ഈ സിനിമകളോട് വേണ്ടത്ര അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. തിരുവന്ന്തപുരത്തുള്ള കൈരളി തിയേറ്റർ ഇതിനുവേണ്ടി ഉണ്ടാക്കിയതാണ്. 56 വർഷം മുൻപത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. നേരത്തെ പ്രിവ്യൂ നടത്താൻ വേണ്ടി കലാഭവൻ തിയേറ്റർ ഉച്ചവരെ മറ്റുസിനിമകൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ സമയത്തും കൂടി കമേഴ്‌സ്യൽ സിനിമകൾ പ്രദർശിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ ഗവണ്മെന്റ് തയൊണ് ഇടപെടേണ്ടത്. സർക്കാർ അവാർഡ് നല്കുന്ന സിനിമകളെ ഇത്തരം തിയേറ്ററുകളിലും, സർക്കാർ കോളേജുകളിലും സ്‌കൂളുകളിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. സംസ്‌കാരികവകുപ്പ് ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടാറില്ല.
- സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ടെക്‌നിക്കൽ ക്വാളിഫിക്കേഷൻ ഉണ്ടോ...അസിസ്റ്റന്റ് ആയോ മറ്റൊ പരിചയം വല്ലതും?
അങ്ങനെ പഠനം ഒന്നും ഇല്ല. ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അസിസ്റ്റന്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നമ്മൾ കാണൂന്ന സിനിമ തന്നെയായിരുന്നു അറിവ്. ഫൈനൽ പ്രൊഡക്റ്റ് ആണല്ലൊ തിയേറ്ററിൽ കാണുന്നത്. അത് എങ്ങനെ ചെയ്യാം എന്നാണ് നോക്കിയത്.
- ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നതിൽ താങ്കളും അച്ചുതാന്ന്ദനും മാത്രമാണോ ഉണ്ടായിരുന്നത്? വേറെ ആരെങ്കിലും?
നമുക്ക് കാണാവു സിനിമകൾ എന്ന നിലയിൽ ഹാൻഡി ക്യാമറയിൽ ആണ് തുടങ്ങിയത് ക്രൈം നമ്പർ 89 പോലെ ഒരു സിനിമ ചെയ്യാൻ കഴിയും എന്ന് കരുതിയിരുന്നില്ല. ഞങ്ങൾ അങ്ങനെ തുടങ്ങിയ ആളുകളാണ്. അങ്ങനെ ചെയ്ത പ്ലാനിങ് എന്ന മൂവിക്കാണ് രണ്ട് ടെലിവിഷൻ അവാർഡുകൾ ലഭിച്ചത് മികച്ച ചിത്രവും നടനും..പിന്നെ പണിക്ക് പോവുന്ന ആളുകൾ ചിലപ്പോൾ നൂറുരൂപയൊ ഒക്കെ തന്നിട്ടുണ്ട് അടുത്ത സിനിമക്ക് എന്ന് പറഞ്ഞ്#. അതോക്കെ ചേർത്തുവച്ചാണ് പ്ലാനിങ് എന്ന സിനിമ എടുക്കുന്നത്. അതിന് സ്റ്റേറ്റ് അവാർഡിന് പുറമേ എട്ടോളം അവാർഡുകൾ കിട്ടുകയുണ്ടായി. അങ്ങനെ നമ്മളെ ഫിലിം ഫെസ്റ്റിവൽ സർക്കിളുകളിൽ തിരിച്ചരിയപ്പെടാൻ തുടങ്ങി. അഭിനേതാക്കളും തിരിച്ചറിയപ്പെടാൻ തുടങ്ങി. പരിചപ്പെട്ട പലരും പൈസ അയച്ചുതന്ന് സഹായിച്ചിട്ടുണ്ട്. അതിൽ നിന്നാണ് 'രണ്ട്‌ന' എന്ന ചിത്രം ചെയ്തത് കിണറുകുഴിന്ന രണ്ടുപേരുടെ കഥ.
ഏഷ്യാനെറ്റിലെ മാധവൻസാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെളിച്ചം എന്ന പരിപാടിയിൽ സിനിമ പ്രദർശിപ്പിച്ചു. അങ്ങനെ കേരളത്തിലുടനീളം നമുക്ക് പ്രേക്ഷകരെ ഉണ്ടാക്കാൻ സാധിച്ചു.. 8000 രൂപയായിരുന്നു രണ്ടാമത്തെ സിനിമയുടെ ബജറ്റ്. സിനിമ ചാനലിൽ നിന്ന് കണ്ടിട്ട് സാഹിത്യകാരന്മാരും പ്രമുഖരും വിളിക്കുകയുണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടായ പ്രേക്ഷകർ എകദേശം 60000 ത്തോളം രൂപ അയച്ചു തരികയുണ്ടായി അതുകൊണ്ടാണ് 'തട്ടുമ്പൊറത്തപ്പൻന' ചെയ്യുന്നത്. ഇവിടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഷൂട്ട് ചെയ്തത്. ദിവസവും വീട്ടിൽ നിന്നുള്ള പൊതിച്ചോറ് സഹോദരൻ എത്തിച്ചു തരികയായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലേക്ക് മടങ്ങും. നമ്മളെ സഹായിച്ച നാട്ടുകാർക്ക് വേണ്ടിയാണ് 3 തട്ടുമ്പൊറത്തപ്പൻ ചെയ്തത്. ഫെസ്റ്റിവൽ ലക്ഷ്യം വച്ചല്ലായിരുന്നു. അതിനുവേണ്ട സമയപരമായ ഒതുക്കം ഇല്ലയിരുന്നു. 50 മിനിറ്റുള്ള സിനിമയായിരുന്നു. പൈസ തന്ന ആളൂകളെ വിളിച്ച് വരുത്തി അവർക്ക് വേണ്ടി പ്രദർശിപ്പിച്ചു. പിന്നീട് മൂന്ന് സിനിമകൾ ചേർത്ത് ഒരു ഡി.വി.ഡി ആയി ഇറക്കി. തട്ടുമ്പൊറത്തപ്പൻ പാർട്ടി വേദികളിലടക്കം വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടു. 500ലധികം പ്രദർശനങ്ങൾ. നമ്മളറിയാതെയും ഒരുപാട് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
- തട്ടുമ്പൊറത്തപ്പൻ കൈകാര്യം ചെയ്ത വിഷയം...?
മുകളിലുള്ള ദൈവത്തിനും നമുക്കും ഇടയിലുള്ള തട്ടുമ്പൊറത്തപ്പൻ ആരാണ് എതാണ് ആ സിനിമ ചർച്ച ചെയ്തത്. 2010ലായിരുന്നു അത്. ആയിടക്ക് ആൾ ദൈവങ്ങൾ ഒരുപാട് ആരോപണങ്ങൾ നേരിടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. വേറെ തരത്തിലും ഈ വിഷയം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.
- താരമൂല്യം മാത്രമുള്ള സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്. മലയാളിയുടെ ദൈനംദിന വിഷയങ്ങളിൽ നിന്ന് വേർപ്പെടുത്തി കുറച്ച് സമയം സാങ്കേതിക ലോകത്ത് നിർത്തുന്നു സിനിമ എന്റെർടെയിന്മെന്റ് ആയിക്കഴിഞ്ഞു. ഈ ശീലം മാറ്റിയെടുക്കാൻ കഴിയുമോ?
ആരുടെയും ശീലം അത്രപെട്ടെന്ന് മാറ്റിയെടുക്കാനൊന്നും കഴിയില്ല. പണ്ടും ഇങ്ങനെ തയൊയിരുന്നു. കൊടിയേറ്റം, നിർമ്മാല്യം പോലുള്ള സിനിമകൾ ഇറങ്ങു കാലത്ത് പി.ജെ ആന്റണിയൊന്നും സൂപ്പർ സ്റ്റാർ ആയിരുന്നില്ല. പക്ഷെ സിനിമാ രംഗത്ത് ബദൽ ആയി നിന്നിരുന്നവർ ഇന്നത്തേക്കാളും ശക്തരായിരുന്നു. പദ്മരാജൻ, ഭരതൻ പോലുള്ളവരൊക്കെ... നസീർ അടക്കമുള്ള ഒന്നാം നിരയും ലാലും രതീഷും ഒക്കെയുള്ള രണ്ടാം നിരയും നിലനില്ക്കുമ്പോൾ അശോകനെപ്പോലെയൊരാളെ നായകനാക്കി സിനിമയെടുക്കാൻ ആരെങ്കിലും ധൈര്യം കാണിക്കുമോ...അതുപോലെ ഒരിടത്തൊരു ഫയൽവാൻ..ഇന്ന് അത്തരം പരീക്ഷണങ്ങൾ നടത്താൻ ആരും തയ്യാറല്ല. ഒന്ന് വിമർശനമായിട്ടല്ല എന്നാലും ബിജു അല്ലെങ്കിൽ സലിം അഹമ്മദ് അടക്കമുള്ളവർ എല്ലാം ആശ്രയിക്കുന്നത് മുൻനിര താരങ്ങളെയാണ്. ഇത് വിമർശനം അല്ല വാസ്തവം ആണ്.
- ഒട്ടെറെ സിനിമകൾ വീണ്ടും ഒന്നോ രണ്ടോ അവാർഡുകൾ ആണ് മലയാളത്തിന് കിട്ടിയത് താരമൂല്യത്തിന്റെയും പണത്തിന്റെയും പിന്നാലെ പോവുന്നതല്ലേ ഇതിന്റെ കാരണം?
അങ്ങനെ പറയാൻ പറ്റില്ല ഒരുപിടി നല്ല ചിത്രങ്ങൾ വന്നിട്ടുണ്ട്. പിന്നെ പ്രതിഭകൾ കുറഞ്ഞതാവാം കാരണം എന്ന് കരുതുന്നു. എന്നിരുന്നാലും മറ്റു പ്രാദേശിക ഭാഷകളെ അപേക്ഷിച്ച് മലയാളം ഒട്ടും പിന്നിലല്ല. താരമൂല്യത്തെക്കുറിച്ച് നമ്മൾ ഏറെ വിമർശിക്കേണ്ട കാര്യമില്ല. അവരൊക്കെ വലിയ അനുഭവത്തുള്ളവരാണ്. മോഹൻലാലോ മമ്മൂട്ടിയോ ഇനി കഴിവു തെളിയിക്കേണ്ടവരല്ലല്ലോ...അവരെവച്ച് സിനിമ ചെയ്യുന്നവരാണ് ആലോചിക്കേണ്ടത് എന്താണ് ചെയ്യേണ്ടത് എന്നത്. തെളിയിക്കാനുള്ളത് വലിയ താരങ്ങളെ വച്ച് സിനിമ ചെയ്യുന്നവർക്കാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍