പഞ്ചാബി ഹൗസ് കൈവിട്ടതിൽ നിരാശ; പ്രണയമുണ്ടെങ്കിലും ഒളിച്ചോടാനില്ല; സംഗീതാ മോഹൻ മനസ്സുതുറക്കുന്നു
ഒരു കാലത്ത് മിനിസ്ക്രീനിന്റെ രാജ്ഞിയായി വിലസിയ താരമാണ് സംഗീതാ മോഹൻ. പഴയപോലെ അവസങ്ങളില്ലെങ്കിലും ഇപ്പോഴും മിനിസ്ക്രീനിൽ സംഗീതയ്ക്ക് കൃത്യമായ ഇടമുണ്ട്. തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഗോസിപ്പുകളും ഉയർന്നെങ്കിലും ഇതിനെയൊന്നും മൈൻഡ് ചെയ്യാൻ സംഗീതക്ക് താൽപ്പര്യമില്ല. മിനിസ്ക്രീനിൽ ഇപ്പോഴുള്ള തിരക്കുകൾക്കിടയിലൂം പതിയെ സിനിമാ രംഗത്തും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. മീരാ ജാസ്മിൻ നായികയായ ബാബു ജനാർദ്ധനൻ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിൽ മികച്ചൊരു വേഷം സംഗീതയ്ക്കുണ്ട്.
സിനിമയിലേക്ക് ഇത് രണ്ടാം വരവാണെങ്കിലും പണ്ട് കൈവിട്ട അവസരങ്ങളെ ഓർത്ത് സംഗീതയിപ്പോൾ ദുഖിക്കുന്നുണ്ട്. ദേശാഭിമാനി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംഗീത ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. പഞ്ചാബി ഹൗസ് എന്ന സിനിമയിൽ നായികാവേഷത്തിൽ അഭിനയിക്കാൻ ഒത്തുവന്ന അവസരം തട്ടിത്തെറിപ്പിച്ചതാണ് സംഗീതക്ക് നിരാശ പകരുന്നത്. പ്രണയത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ സംഗീത ദേശാഭിമാനി ലേഖകൻ ദാസ് മാട്ടുമന്തയോട് പറഞ്ഞു.
''തുടക്കംമുതൽക്കേ സിനിമയിലായാലും സീരിയലിലായാലും ശ്രദ്ധിക്കപ്പെടുന്ന നല്ല കഥാപാത്രങ്ങളെമാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്ന് ഞാൻ നിശ്ചയിച്ചിരുന്നു. സിനിമയിൽ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. അത് കൊണ്ടുതന്നെ സിനിമയിൽ ക്യാരക്ടർ കംഫർട്ടബിൾ ആവണമെന്ന് നിർബന്ധമുണ്ടായിരുന്നു. പിന്നെ, സിനിമയിൽ സജീവമാവാൻ എന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. തുടക്കംമുതൽക്കേ ഞാൻ അങ്ങനെയായിരുന്നു. നല്ല വേഷം വേണമെന്ന് പറഞ്ഞ് സംവിധായകരെയൊന്നും സമീപിച്ചിരുന്നില്ല.''സംഗീത പറയുന്നു.
ലിസമ്മയുടെ വീട്ടിൽ സലിംകുമാറിന്റെ മകൾ ട്രീസയായാണ് അഭിനയിക്കുന്നത്. മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് ട്രീസ. ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കിടയിലും അതിജീവനത്തോടെ ജീവിതത്തെ സമീപിക്കുന്ന കഥാപാത്രമാണിത്. സംവിധായകൻ ബാബു ജനാർദനാണ് ട്രീസയെന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും മാനറിസങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞുതന്നത്. യഥാർഥത്തിൽ സംതൃപ്തി നൽകിയ കഥാപാത്രമാണ് ട്രീസ. സീരിയലുകളിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നതുകൊണ്ടാണ് സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടാവുന്നത്. എന്നാൽ, അടുത്ത കാലത്തായി സീരിയൽ താരങ്ങളും സിനിമയിൽ ധാരാളമായി അഭിനയിക്കുന്നു. സീരിയലുകളിൽ തിരക്കുള്ളവർതന്നെയാണവർ.
സീരിയലുകളിൽതന്നെ തുടക്കംമുതൽ അഭിനയിച്ചു തുടങ്ങിയ എന്നെ സംബന്ധിച്ചിടത്തോളം അവസരം ലഭിച്ചാൽമാത്രം സിനിമയിൽ അഭിനയിക്കുകയെന്ന രീതിയാണ് അനുവർത്തിച്ചത്. മിക്ക സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ കുടുംബപ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. ജ്വാലയായ് എന്ന സീരിയലിലെ കഥാപാത്രം ഏറെ പ്രശംസ നേടിത്തന്നിരുന്നു.
പഞ്ചാബിഹൗസിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ സിനിമയിൽ സജീവമായിട്ടുണ്ടാവാം. എല്ലാം ഒരു തരം നിയോഗമാണ്. മലയാളത്തിൽ ഹിറ്റായ പഞ്ചാബിഹൗസിൽ മോഹിനി അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് എനിക്ക് ഓഫറുണ്ടായത്. പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഷൺമുഖണ്ണനാണ് പഞ്ചാബി ഹൗസിലേക്ക് എന്നെ വിളിച്ചത്. സീരിയലുകളിലെ തിരക്കുമൂലം എനിക്ക് പഞ്ചാബിഹൗസിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞെങ്കിലും പഞ്ചാബിഹൗസിൽ അഭിനയിക്കാൻ കഴിയാതെ പോയത് ഇന്നും എന്റെ മനസ്സിൽ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ടി എൻ ഗോപകുമാറിന്റെ 'ജീവന്‍മശായി' എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. പിന്നെ, 'സായ്വർ തിരുമേനി'യെന്ന ചിത്രത്തിലും അഭിനയിച്ചു.
ഈ ഘട്ടത്തിലും കൈനിറയെ സീരിയലുകൾ ഉണ്ടായപ്പോൾ സിനിമയിൽ നിന്നു വന്ന ഓഫറുകൾ ഞാൻ വേണ്ടെന്ന് വച്ചിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് മുഖംകൊടുത്താൽ ആദ്യചോദ്യം സംഗീതയുണ്ടാക്കിയ വിവാദങ്ങളെ കുറിച്ചായിരിക്കും. പറഞ്ഞുമടുത്തകാര്യങ്ങളാണ് അവ. വാസ്തവത്തിൽ, ആരോപണങ്ങളെ ഞാൻ കാര്യമാക്കാറില്ല. മനസ്സിൽ സ്വാർഥതയില്ലാതെ നാം ചെയ്യുന്ന പ്രവൃത്തി സത്യവും ശരിയുമാണ്. തനിക്ക് ശരിയെന്ന് ഉറപ്പുള്ള നിലപാടുമായി മുന്നോട്ടു പോയാൽ ഏതു തരത്തിലുള്ള ആരോപണങ്ങളെയും അതിജീവിക്കാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ദുരിതമനുഭവിക്കുന്നവരോടൊക്കെ സ്നേഹവും സഹാനുഭൂതിയുമുണ്ടെങ്കിലും വലിയ പ്രഖ്യാപനങ്ങൾ നടത്തി എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തിത്തീർക്കൻ താൽപര്യമില്ല. എനിക്ക് എന്റേതായ സാമൂഹ്യബോധമുണ്ട്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നു. പട്ടിണികിടക്കുന്നവരെയും രോഗബാധിതരെയും ഒക്കെ. ജീവിതയാത്രയിൽ വിവാഹത്തിന് പ്രഥമപരിഗണന നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമയമാവുമ്പോൾ എല്ലാം നടക്കുമെന്നാണ് വിശ്വാസം.
യഥാർഥത്തിൽ പ്രണയം ജീവിതത്തിന്റെ ഭാഗംതന്നെയാണ്. എനിക്കും പ്രണയമുണ്ടായിട്ടുണ്ട്. ഒരാളെ പ്രണയിച്ചുവെന്ന് കരുതി വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ മനസ്സിനെ വേദനിപ്പിച്ച് ഒളിച്ചോടുന്ന രീതിയോടൊന്നും ഞാൻ ഒട്ടും യോജിക്കുന്നില്ല. മനസ്സിലുണ്ടാവുന്ന പ്രണയം സത്യമാണെങ്കിൽ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ഒന്നിക്കുന്ന രീതിയാണ് ഏറെ അഭികാമ്യം.
വായനയാണ് എന്റെ ചിന്തകളെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് മാധവിക്കുട്ടിയുടെ രചനകളാണ്. അച്ഛൻ ഗോപിമോഹൻ കെഎസ്ആർടിസിയിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചു. അമ്മ ജയകുമാരി പബ്ലിക് സർവീസ് കമീഷനിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. സഹോദരി സരിത അഗ്രികൾച്ചർ ഓഫീസറാണ്.
കടപ്പാട്: ദേശാഭിമാനി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍