''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോളേജ് ഉപേക്ഷിച്ചു വീട്ടിലിരിക്കുന്ന ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവിനെയാണ് പ്രേക്ഷകർ സിനിമയുടെ ആദ്യ പകുതിയിൽ ഉടനീളം കാണുന്നത്. അഞ്ജുവിനു എന്തുപറ്റിയെന്ന ഒരു സൂചന പോലുമില്ലാതെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. പൊലീസ് ജീപ്പ് കണ്ടാലോ പൊലീസിനെ കണ്ടാലോ ഭയക്കുന്ന അഞ്ജു ഒരു രോഗിയാണെന്ന് ഒരിടത്തും പറയുന്നുമില്ല.
എന്നാൽ ഒരിക്കൽ വീട്ടിൽ അയൽവാസിയെ തേടി പൊലീസ് വന്നുപോകുന്ന രാത്രിയിൽ അപസ്മാര ലക്ഷണം കാണിക്കുന്ന അഞ്ജുവിൽ നിന്നാണ് ആ പെൺകുട്ടിക്ക് കഴിഞ്ഞ കാല സംഭവങ്ങൾ എത്ര ഗുരുതരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നത്.
തുടർന്ന് കുടുംബ ഡോക്ടറെ കാണിക്കാൻ ജോർജുകുട്ടിയും റാണിയും എത്തുന്ന രംഗത്താണ് ഡോക്ടർ കാര്യങ്ങൾ വിശദമാക്കുന്നത്. ചിത്രം വൻഹിറ്റായതോടെ മാധ്യമ ലോകം ഓരോ സീനും ചികഞ്ഞെടുത്തു ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച താരങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് ഇനിയും അവസാനിച്ചിട്ടില്ല.
എന്നാൽ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോർജ് ഇതുവരെയും ഒരു മാധ്യമത്തിനും പിടികൊടുത്തിട്ടില്ല എന്നതാണ് സത്യം. എന്നാൽ മുൻ യുകെ മലയാളികൂടിയായ രഞ്ജിനിയെ യുകെയിൽ പലരും തിരിച്ചറിഞ്ഞതോടെ തന്റെ ആദ്യ അഭിമുഖം മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായി പങ്കുവയ്ക്കുകയാണ് ജീവിതത്തിൽ നേഴ്സ് ആയും അദ്ധ്യാപികയായും വേഷമിട്ട രഞ്ജിനി ജോർജ്.
രഞ്ജിനിയെ ഒരുപാടു അന്വേഷിക്കേണ്ടി വന്നു കണ്ടെത്താൻ. മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ കഴിയുകയാണോ?
ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമല്ല. എന്റേതായ ലോകത്തു സന്തോഷം കണ്ടെത്തുന്ന വ്യക്തി എന്ന നിലയിൽ കഴിയുന്നതിനാലാകും അധികം പേരുടെ കണ്ണിൽ പെടാതെ കഴിയുന്നത്. എന്നാൽ ദൃശ്യം വന്നതോടെ കഥ മാറുകയാണ്. എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി, പ്രത്യേകിച്ചും സിനിമ മേഖലയിൽ. മാധ്യമങ്ങളുടെ കണ്ണിൽ പെട്ടില്ല എന്നിനി പറയാനാകില്ല, നിങ്ങളൊക്കെ തുടങ്ങി വയ്ക്കുകയല്ലേ.
സിനിമ എൻട്രി ലേറ്റ് ആയിപ്പോയി എന്ന് തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല. റിട്ടയർമെന്റ് ഇല്ലാത്ത രംഗം അല്ലെ അഭിനയം. ഒരു പക്ഷെ അഭിനയത്തിന് മാത്രമാകും ഏതു പ്രായത്തിലും ഈ നേട്ടം അവകാശപ്പെടാനാകുക. എന്റെ ആദ്യ ചിത്രമാണിത്. അതും ആദ്യ സീനിൽ തന്നെ ഏവരും ആഗ്രഹിക്കുന്ന, സിനിമ മോഹം ഉള്ളിൽ ഉള്ളവർ കൊതിക്കുന്ന ലാലേട്ടനും മീന മാഡത്തിനും ഒപ്പം. എനിക്കിതു ബെസ്റ്റ് എൻട്രി തന്നെയാണ്.
എങ്ങനെയാണു ദൃശ്യത്തിലേക്കു എത്തുന്നത്?
ഞാൻ നേരത്തെ കൂത്താട്ടുകുളം മേരിഗിരി സിബിഎസ്ഇ സ്കൂൾ അദ്ധ്യാപിക ആയിരുന്നു. അവിടെ തന്നെയാണ് ജിത്തു ജോസഫ് സാറിന്റെ മക്കൾ പഠിച്ചിരുന്നതും. പിന്നീട് ഞാനും സാറിന്റെ മക്കളും ആ സ്കൂൾ വിട്ടിരുന്നു. എങ്കിലും സിനിമ മോഹം അടക്കാൻ പറ്റാതായപ്പോൾ ഏതാനും വർഷം മുൻപ് പ്രൊഫൈൽ സാറിന് അയച്ചു കൊടുത്തിരുന്നു. അന്ന് ഇപ്പോൾ പുതിയ പടങ്ങൾ ഒന്നും ഇല്ലെന്നായിരുന്നു സാറിന്റെ മറുപടി. ഇപ്പോൾ ദൃശ്യം രണ്ടു വന്നപ്പോൾ ഡോക്ടറുടെ വേഷമുണ്ട്, ഓഡിഷന് വന്നോളൂ എന്ന ലിൻഡ ചേച്ചിയുടെ വിളി വന്നപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. ഓഡിഷൻ വിജയിച്ചതോടെ വേഷവും ഉറപ്പായി. എല്ലാം ഒരത്ഭുതം പോലെ തോന്നുകയാണ്.
ഓഡിഷൻ ഭയത്തോടെയാണോ പങ്കെടുത്തത്?
നല്ല ആത്മവിശ്വാസത്തോടെയാണ് പോയത്. പ്ലസ് വൺ പഠിക്കുന്ന മൂത്ത മകൻ ഓഡിഷൻ പാസാകാതെ വന്നേക്കരുത് എന്ന് പറഞ്ഞ വാക്കുകളായിരുന്നു കാതിൽ നിറയെ.
നേഴ്സ് ആയ രഞ്ജിനി എങ്ങനെ അദ്ധ്യാപികയായി ?
നാലു വര്‍ഷമാണ് ഞാൻ യുകെയിൽ ജോലി ചെയ്തിട്ടുള്ളത്. ഭർത്താവിന് യുകെയിലേക്കു വരാൻ പ്രയാസമുള്ള ജോലി ആയിരുന്നതിനാൽ കുടുംബത്തെ വിട്ടു പിരിയാൻ ഉള്ള പ്രയാസം മൂലമാണ് ഞാൻ നാട്ടിലേക്കു മടങ്ങുന്നത്. എന്നാൽ ഭർത്താവിന് ഗൾഫിൽ ജോലി ആയതിനാൽ അടുത്ത നാലു വർഷം ഒമാനിൽ കഴിയുക ആയിരുന്നു. ഈ സമയത്തു എന്റെ ഭാവി കരിയർ എന്തെന്ന ചോദ്യമാണ് എനിക്കേറ്റവും ഇഷ്ട്ടപെട്ട അദ്ധ്യാപനത്തിലേക്കു തിരിയുന്നത്. തുടർന്ന് സ്കൂൾ അദ്ധ്യാപികയായും ഇപ്പോൾ ഐ ഇ എൽ ടി എസ് കോച്ചിങ് ട്രെയിനർ ആയും ജോലി ചെയുന്നു.
ലാലേട്ടന് മുന്നിൽ അഭിനയിക്കുമ്പോൾ എന്ത് തോന്നി?
ഇക്കാര്യത്തിൽ ജിത്തു സാറിനോടുമാണ് നന്ദി പറയേണ്ടത്. പകയ്ക്കരുത് എന്ന് മാത്രമേ ജിത്തു സാർ പറഞ്ഞിരുന്നുള്ളൂ. നാട്ടുകാരിയാണ്, ആദ്ധ്യാപികയാണ് എന്നൊക്കെ ജീത്തു സാർ ലാലേട്ടന് പരിചയപ്പെടുത്തിയിരുന്നു. ആദ്യമെത്തുന്നവർക്കു സമാധാനം നല്കാൻ ലാലേട്ടനും മീന മാഡവും ഒക്കെ വളരെ കൂളായി അൽപ നേരം സംസാരിച്ച ശേഷമാണു ഷൂട്ടിങ് നടന്നത്. എന്തായാലും ആദ്യ ടേക്കിൽ തന്നെ ഒകെ ആയി. മുന്നിലിരിക്കുന്നത് ലാലേട്ടനും മീനയും ആണെന്നത് മറന്നു ജോർജുകുട്ടിയും റാണിയും ആണെന്ന് മനസിലുറപ്പിച്ചാണ് ഞാൻ ഡോക്ടറുടെ വേഷത്തിൽ ഇരുന്നത്. അതോടെ കാര്യം എളുപ്പമായി.
ആദ്യമായാണോ ക്യാമറക്കു മുന്നിൽ?
അല്ല ഞാൻ ചെയ്ത പാകി 8 എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മലയാളികൾ നിർമ്മിച്ച ഹിന്ദി ഷോർട് ഫിലിം ആണത്. മൂന്നു ഫിലിം മേളകളിൽ എനിക്ക് അവാർഡ് നൽകിയ മൂവിയാണത്. അഭിനേത്രി എന്ന നിലയിൽ ആ കഥാപാത്രത്തെ ഞാൻ ഇപ്പോഴും നെഞ്ചേറ്റുന്നു. പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ശരീരം വിൽക്കേണ്ടി വരുന്ന ഒരു മറാത്തി സ്ത്രീയുടെ വേഷമാണത്. കറുത്ത നിറമൊക്കെ ശരീരത്തിൽ തേച്ചു പിടിപ്പിച്ച ആ സ്ത്രീയായി മാറിയത് വല്ലാത്തൊരു അനുഭവമായിരുന്നു. അവരെ തേടിയെത്തുന്ന ഒരു ട്രക്ക് ഡ്രൈവർ എട്ടു വയസുള്ള പെൺകുട്ടിയെ പിച്ചി ചീന്തുന്നത് ഉൾപ്പെടെയുള്ള രംഗങ്ങൾ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. ഒരു രാഷ്ട്രീയ സന്ദേശം കൂടി നൽകിയാണ് ആ മൂവി അവസാനിക്കുന്നത്. സിനിമയെ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു ചെറു ഫിലിം ആണത്.
ആദ്യമായി അത്തരം ഒരു വേഷം ചെയ്യേണ്ടി വന്നപ്പോൾ മടി ഉണ്ടായിരുന്നോ? ടൈപ്പ് ചെയ്യപ്പെടുമോ എന്ന പേടി?
ഒരിക്കലുമില്ല. സന്തോഷത്തോടെയാണ് അത് ചെയ്തത്. സാധാരണ ഇത്തരം വേഷങ്ങൾ പലരും മടികാട്ടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. നമ്മൾ അഭിനേതാവാകുമ്പോൾ അങ്ങനെയേ പ്രേക്ഷകർ കാണൂ, ആ വേഷത്തിൽ നിന്നും ഇറങ്ങിയാൽ നമ്മൾ സാധാരണ വ്യക്തിയാകുകയല്ലേ. അപ്പോൾ വേഷത്തെ കുറിച്ച് ഓർത്തു എന്തിനു വേവലാതിപ്പെടണം.
ദൃശ്യം കഴിഞ്ഞപ്പോൾ എങ്ങനെയുണ്ട് പ്രതികരണം?
ഒട്ടേറെ ആളുകൾ വിളിക്കുന്നു, കൂടുതൽ നല്ല വേഷങ്ങൾ പ്രതീക്ഷിക്കുന്നു. ഈ വർഷം ഇതിനകം പ്രൊഡക്ഷന്‍ വർക്ക് കഴിഞ്ഞ നാല് ചിത്രങ്ങൾ എങ്കിലും വരുവാനുണ്ട് എന്നതാണ് സന്തോഷം. മഞ്ജു വാര്യർ പ്രധാന വേഷമിടുന്ന ചതുർമുഖം നല്ല പ്രതീക്ഷയുള്ള ചിത്രമാണ്. പിന്നെ പ്രമുഖ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ പടവും. ഉടുമ്പ്, ഒന്ന്, അന്ന എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിൽ അന്നയിൽ നല്ല പ്രാധാന്യമുള്ള വേഷമുണ്ട്.
ആദ്യം സിനിമയിൽ പോകുന്നത് വിലക്കിയ ഭർത്താവ് ഇപ്പോൾ എന്ത് പറയുന്നു?
ഏതൊരു മലയാളി കുടുംബത്തിലും സംഭവിക്കുന്നതാണിതൊക്കെ. സിനിമ എന്ന് കേൾക്കുമ്പോൾ പേടിക്കുന്നവർ ഉണ്ടാകാം. ഞാൻ എന്റെ ആഗ്രഹം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം വേണ്ടെന്നു പറഞ്ഞതോടെ ആ ഇഷ്ടം മാറ്റിവച്ചു. പിന്നീട് അവസരം വന്നപ്പോഴും അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് ചെയ്തത്. ഇപ്പോൾ ദൃശ്യം ചെയ്യാനായതിൽ ഏറ്റവും സന്തോഷിക്കുന്നതും അദ്ദേഹമാണ്.
യുകെ വിടേണ്ടി വന്നപ്പോൾ സങ്കടം തോന്നിയിരുന്നോ?
തീർച്ചയായും. ഏറെ ഇഷ്ടപ്പെട്ടു വന്നതാണ്. എന്നാൽ കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ വയ്യായിരുന്നു. അപ്പോൾ വിഷമം സഹിച്ചാണെങ്കിലും മടങ്ങുക ആയിരുന്നു. ഇപ്പോൾ തോന്നുന്നു അത് നല്ലതിനായിരുന്നു എന്നും.
കുടുംബത്തെ കുറിച്ച്?
ഞാൻ ഇടുക്കിക്കാരിയാണ്. വിവാഹം കഴിഞ്ഞാണ് കൂത്താട്ടുകുളം പുതുവേലിക്കാരിയാകുന്നത്. ഭർത്താവ് ഷാജൻ കുര്യൻ ഗൾഫിൽ മെക്കാനിക്കൽ എൻജിനീയറാണ്. മക്കൾ രണ്ടു ആൺകുട്ടികൾ, പ്ലസ് വൺ പഠിക്കുന്ന സ്റ്റീവ് ഷാജനും അഞ്ചിൽ പഠിക്കുന്ന ഡിയോൺ ഷാജനും.
മനസിൽ ഒളിപ്പിച്ച ആഗ്രഹം ഇനിയുമുണ്ടോ?
ഒരുപാടുണ്ട് (രഞ്ജിനി മനസ് നിറഞ്ഞു ചിരിക്കുന്നു) ദേശീയ അവാർഡും ഷാരൂഖ് ഖാൻ ഒപ്പം അഭിനയിക്കണം എന്നുമൊക്കെയാണ് ആഗ്രഹം എന്ന് പറഞ്ഞാൽ അഹങ്കാരി എന്ന് പറയരുത്. കുന്നോളം ആഗ്രഹിക്കണം എന്നല്ലേ പഴമക്കാർ പറയുക, നമുക്കു ചുമ്മാ ആഗ്രഹിക്കാല്ലോ.
യുകെ മലയാളിയും ഹോട്ടൽ ബിസിനസുമുള്ള ബിർമിൻഹാമിലെ ജെയ്മോൻ ജോർജും സിസ്റ്റർ ഇൻ ചാർജ് സിനി മാർട്ടിനും സഹോദരങ്ങളാണ്.
- TODAY
- LAST WEEK
- LAST MONTH
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
- സഡൻബ്രേക്കിട്ടതു പോലെ തോന്നി; പിന്നാലെ അതിഭയങ്കരമായ ശബ്ദവും; എമർജൻസി വിൻഡോ വഴി ഞാൻ പുറത്തേക്ക് തെറിച്ചു വീണു; വീണിടത്ത് നിന്ന് എണീറ്റു നോക്കുമ്പോൾ എസ്-5 ബോഗി കരണം മറിയുന്നു; രണ്ടു വയസുള്ള കുഞ്ഞ് അടക്കം മരിച്ചു കിടക്കുന്നത് കാണേണ്ടി വന്നു; ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജവാൻ അനീഷ് കുമാർ മറുനാടനോട്
- ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു; പരിക്കേറ്റത് 747 പേർക്ക്; ഇതിൽ 56 പേരുടെ നില ഗുരുതരം; മരണസംഖ്യയെ ചൊല്ലി ദുരന്തഭൂമിയിൽ മമത ബാനർജിയും റെയിൽവെ മന്ത്രിയും തമ്മിൽ തർക്കം; മരണസംഖ്യ 500 ന് മുകളിൽ ആകുമെന്ന് തർക്കിച്ച് മമത
- ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി
- മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്പ്രസിനെ അപകടത്തിലാക്കി
- സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- അരിക്കൊമ്പൻ അരിമാത്രം തിന്ന് ജീവിക്കുന്ന ജീവിയല്ല; കൂടിയ അളവ് അരി തിന്നാൽ ആനയുടെ കഥ കഴിയും; കാട്ടിനുള്ളിൽ അരിയെത്തിച്ചു എന്ന വാർത്ത നിഷേധിച്ച് തമിഴ്നാട് വനം വകുപ്പ്; അരിക്കൊമ്പനെ കുറിച്ചുള്ളതെല്ലാം ഏറെയും കെട്ടുകഥകൾ!
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍