ജീവിതത്തിൽ ഞാനും അത്യാവശ്യം ബോൾഡാണ്; എനിക്കു പ്രശ്നം വരുന്ന കാര്യങ്ങളിൽ നോ പറയാൻ മടിയില്ല; ഫേസ്ബുക്കിലുള്ളതു താനല്ലെന്നു നടി ഹണി റോസ് മറുനാടൻ മലയാളിയോട്
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകളുടെ തിരക്കുകളുമായി ഹണി റോസ് സിനിമാലോകത്തുതന്നെ ഉണ്ടായിരുന്നെങ്കിലും ഈ നടിയെ മലയാളികൾ കുറച്ചു പേരെങ്കിലും മറന്നു പോയിരിക്കാം. പിന്നീട്, തന്നെ മറന്നുതുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ധൈര്യ പൂർവ്വം ഹണി തിരിച്ചു വന്നു, പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ...
ആണുങ്ങൾ മാത്രം താമസമാക്കിയ ഒരു പഴയ ലോഡ്ജിലേക്ക് ധ്വനി നമ്പ്യാർ എന്ന കഥാപാത്രമായി കടന്നു വന്നപ്പോൾ അത് മലയാള സിനിമയിലെ അന്നോളം നില നിന്നിരുന്ന ഒരു നായികാ സങ്കൽപ്പത്തെ തന്നെയാണ് പൊളിച്ചെഴുതിയത്. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ട്രിവാണ്ട്രം ലോഡ്ജ് എന്ന ചിത്രത്തിന് മാത്രമല്ല അതിലെ ഓരോ കഥാ പാത്രങ്ങൾക്കുമുണ്ടായിരുന്നു മാറ്റത്തിന്റെ പുതിയ മുഖം. കേരളത്തിലെ (കപട) സദാചാര വാദികൾ പലരും ചിത്രത്തിനും അതിലെ അതി പ്രസരമുള്ള ഡയലോഗുകൾക്കുമെതിരെ വാദിച്ചു. ആധുനിക യുഗത്തിന്റെ പ്രതിനിധിയായ അതിലെ ധ്വനി നമ്പ്യാരെയും നിരവധി പേർ അത്ഭുതത്തോടെ നോക്കി. ശാലീനതയുടെയും അച്ചടക്കമുള്ള പെരുമാറ്റത്തിന്റെയും ചട്ടക്കൂടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നായികാ സങ്കൽപ്പത്തിന് മാറ്റം കൊണ്ടു വന്നത് ആ കഥാപാത്രം തന്നെയാണ്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടവർ ചോദിച്ചു, ഇത് ട്രിവാൻഡ്രം ലോഡ്ജിലെ ആ തന്റേടിപ്പെണ്ണു തന്നെ അല്ലേ എന്ന്. അതെ, അത് ഹണി റോസ് തന്നെ, ലോഡ്ജിലെ ആ തന്റേടിപ്പെൺകുട്ടി. മമ്മൂട്ടി തകർത്തഭിനയിച്ച ക്ലീറ്റസിനൊപ്പം തനി നാട്ടിൻ പുറത്തുകാരിയായി ജീവിത ദു:ഖങ്ങൾക്കു നടുവിൽ ജീവിക്കുന്ന ഒരു പാവം പെണ്ണ്. കഥാപാത്രത്തിന് വേണ്ടി തന്നെ സ്വയം പരിശീലിപ്പിച്ചെടുക്കാൻ ഹണി പഠിച്ചു കഴിഞ്ഞു. ജീവിതത്തിൽ തന്റേതായ തീരുമാനങ്ങൾ എടുക്കുന്ന, നോ എന്നു പറയേണ്ടിടത്ത് നോ എന്നു പറയാൻ മടിയില്ലാത്ത നായിക. മികച്ച സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്താൻ ഇഷ്ടപ്പെടുന്ന ഹണി റോസ് മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു.....
- ഹണി റോസ് എന്ന നായികയുടെ തിരിച്ചുവരവ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എങ്ങനെയാണെന്നാണ് കരുതുന്നത്?
നല്ല ഒരു ടീമിന്റെയൊപ്പം തിരിച്ചുവരാൻ കഴിഞ്ഞതു തന്നെയാണന്ന് ഞാൻ വിശ്വസിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജിൽ നല്ല ഒരു കഥാപാത്രം തന്നെ കിട്ടി. ഇതുവരെ മലയാള സിനിമയിൽ വന്നിട്ടില്ലാത്ത കഥാപാത്രമാണ് എനിക്ക് കിട്ടിയത്. എനിക്ക് തോന്നുന്നു മലയാളികൾക്ക് അത്തരമൊരു കഥാപാത്രം സിനിമയിലും ജീവിതത്തിലും അപരിചിതമാകാം.
അവൾ വെൽ എജ്യൂക്കേറ്റഡ് ആണ് വളരെ ബോൾഡ് ആണ്, അവൾ അവളുടെ ലൈഫ് എൻജോയ് ചെയ്യാൻ നാട്ടിലേക്ക് വരുന്നതായാണ് ആ സിനിമ. അവൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് പോലും വളരെ വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് എനിക്ക് വളരെ പ്രത്യേകതയായിത്തന്നെ തോന്നുന്നു. പിന്നെ അന്നുവരെ എന്നെ കണ്ടിരുന്ന ഒരു രൂപ ഭാവമേ അല്ല 'ധ്വനി നമ്പ്യാർന' എന്ന കഥാപാത്രത്തിന്. അതൊക്കെ എനിക്ക് പോസിറ്റീവ് ആയിത്തീർന്നു. മാത്രമല്ല, ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ഒരു പുതുമയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ആളുകൾ എന്നെയും ശ്രദ്ധിച്ചു.
- ട്രിവാൻഡ്രം ലോഡ്ജ് തന്നെയാണോ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. ധ്വനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് എന്ത് തോന്നുന്നു?
അല്ല, 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്ന' ഇറങ്ങിക്കഴിഞ്ഞ് എല്ലാവരും പറഞ്ഞു ഇതാണ് ഹണിയുടെ ഇതുവരെയുള്ള മികച്ച കഥാപാത്രം എന്ന്. ഞങ്ങൾ ഇങ്ങനെ ഒരു നടിയെയാണ് പ്രതീക്ഷിക്കുന്നത് എന്നൊക്കെ. ക്ലീറ്റസ് ഇറങ്ങിക്കഴിഞ്ഞ് കുറേപ്പേർ എന്നെ വിളിച്ചിരുന്നു. ഇന്നും പുറത്ത് പോകുമ്പോഴൊക്കെ ആളുകൾ ആ കഥാ പാത്രത്തെക്കുറിച്ചാണ് പറയാറുള്ളത്. ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് തോന്നുന്നു, എല്ലാവർക്കും സുപരിചിതയായ ഒരു നാട്ടിൻ പുറത്തുകാരി. മമ്മൂക്കയുടെ സിനിമ എന്ന പേരിൽ വളരെ പ്രതീക്ഷയോടെയാകണം ആളുകൾ ആ സിനിമ കണ്ടത്. കൂടാതെ അതിലെ എന്റെ കഥാപാത്രം എല്ലാത്തരം ആളുകളും ഇഷ്ടപ്പെടുന്ന ഒന്നായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് കണ്ട് ആളുകൾ വിളിച്ചതിനേക്കാൾ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് കണ്ടാണ് ആളുകൾ കൂടുതലും അഭിപ്രായം പറഞ്ഞത്. ശരിക്കും ക്ലീറ്റസിലെ കഥാപാത്രമാണ് ആളുകൾ കുറച്ചുകൂടി അംഗീകരിച്ചത്.
- ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലേക്ക് എത്തിയത് എങ്ങനെയാണ്?
ബെന്നിച്ചേട്ടനാണ് (ബെന്നി പി നായരമ്പലം) എന്നെ വിളിച്ചത്. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞു. ശരിക്കും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക എന്നു പറയുന്നത് വലിയ ഒരു ഭാഗ്യം തന്നെയാണ്. അങ്ങനെ ജോയിൻ ചെയ്തു. പിന്നെ ആദ്യമായി സെറ്റിൽ ചെന്നപ്പോൾ പേടിയുണ്ടായിരുന്നു. എങ്ങിനെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുക എന്നൊക്കെയോർത്ത് ടെൻഷൻ ഉണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്രീയായി അഭിനയിക്കാൻ കഴിഞ്ഞു. പിന്നെ മാർത്താണ്ഡൻ സർ അദ്ദേഹവും പത്ത് പതിനാറു വർഷമായി ഇന്റസ്ട്രിയിൽ ഉള്ള ആളാണല്ലോ. എല്ലാവരും ഹെൽപ് ഫുൾ ആയിരുന്നു. അത് എന്റെ അഭിനയത്തിനും ഗുണം ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നു.
- മമ്മൂട്ടി എന്ന നടനിൽ ഹണി കണ്ടെത്തിയ പ്രത്യേകത എന്തായിരുന്നു?
ക്ലീറ്റസിൽ അദ്ദേഹത്തിനൊപ്പമായിരുന്നു എനിക്ക് കൂടുതൽ സീനുകൾ. എനിക്ക് കൂടെ അഭിനയിക്കാൻ ഉള്ളതിനേക്കാൾ ടെൻഷനുണ്ടിയിരുന്നു അദ്ദേഹത്തിനൊപ്പം ഞാൻ എത്ര കംഫർട്ടബിൾ ആകും എന്നോർത്ത് സംവിധായകന്. പക്ഷേ, അദ്ദേഹം മമ്മൂട്ടിയായിട്ടല്ല, ശരിക്കും ക്ലീറ്റസ് ആയിത്തന്നെയായിരുന്നു എന്റെ മുന്നിൽ നിന്നത്. അഭിനയത്തിൽ അത്രകണ്ട് ഇൻവോൾവ്ഡ് ആണ് അദ്ദേഹം. പിന്നെ ചില സീനുകളിൽ ഇങ്ങനെയല്ല അങ്ങനെ ചെയ്താലാകും ശരിയാകുക എന്നൊത്തെ എനിക്ക് പറഞ്ഞു തന്നിരുന്നു.
ശരിക്കും പെർഫോം ചെയ്യുകയാണ് എന്ന് തോന്നുന്നില്ല. പക്കാ ക്ലീറ്റസ് ആയി തന്നെ നിൽക്കുകയാണ് എന്നേ തോന്നിയിട്ടുള്ളൂ. അത്ര നാച്വറൽ ആയിരുന്നു അദ്ദേഹം. ഒരു അഭിനേതാവ് എന്ന നിലയിൽ മറ്റുള്ളവർക്ക് അദ്ദേഹത്തിനടുത്ത് നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.
- എങ്ങിനെയാണ് അഭിനയിക്കുന്ന കഥാപാത്രങ്ങൾ ഇത്ര റിയൽ ആക്കാൻ ഹണിക്ക് കഴിയുന്നത്?
അത് ചിലപ്പോൾ ദൈവാനുഗ്രഹം ആയിരിക്കാം. പിന്നെ ഒരു കഥാപാത്രം എനിക്ക് കിട്ടുമ്പോൾ അത് മാക്സിമം നന്നാക്കാൻ എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ ചെയ്യാറുണ്ട്. കാരണം ഞാൻ അഭിനയത്തെ അത്ര ഇഷ്ടപ്പെടുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ അഭിനയിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യവും സ്വപ്നവും എല്ലാം. അഭിനയത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. കുറച്ചു സമയത്തെപണിയാണ് അത്. ആ സമയം അത് എത്ര നന്നാകുന്നുവോ അതായിരിക്കും പിന്നീട് ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. ഓരോ സിനിമയും യൂണിക് ആണ് എന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഇത്തവണ ഞാൻ ചെയ്തില്ല, അടുത്ത സിനിമയിൽ കുറച്ച് കൂടി ശരിയാക്കാം എന്ന് നമുക്ക് കരുതാൻ കഴിയില്ല. പിന്നെ സിനിമകൾ വരുമ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സാമ്യതയില്ലാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
- ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രത്തിനോട് സാമ്യമുള്ള ഏതെങ്കിലും ആളുകളെ ഹണി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ ഇത്ര പെർഫെക്ട് ആയി മേക്ക് ഓവർ ചെയ്യാൻ കഴിഞ്ഞു?
ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ചിലപ്പോൾ രൂപത്തിലും ഭാവത്തിലും വ്യത്യസ്തയായിരിക്കും. പക്ഷേ, അവളുടെ മെന്റാലിറ്റിയുള്ള ഒത്തിരി പെൺകുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ടാകാം. സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രമായി ജീവിക്കുന്ന തന്റെ ജീവിതത്തെ വളരെ പക്വമായി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പെൺകുട്ടി. ആ കഥാപാത്രത്തിന് ചില നെഗറ്റീവ് സൈഡുകൾ ഉണ്ടായിരിക്കാം. പക്ഷെ, നമ്മുടെ നാട്ടിലെ പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട ഒരുപാട് പോസിറ്റീവ് സൈഡുകൾ ആ കഥാപാത്രത്തിനുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവളുടെ ഒരു ബോൾഡ്നസ്സ്, മാറി നിൽക്കാൻ ഒരാളുടെ അടുത്ത് പറയണമെങ്കിൽ അവളത് പറയും. നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾക്ക് പലപ്പോഴും അതിന് കഴിയണമെന്നില്ല. മറ്റുള്ളവർ എന്ത് ചിന്തിക്കും അല്ലെങ്കിൽ പ്രതികരിച്ചാൽ ഉണ്ടായേക്കാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ചായിരിക്കും അവർക്ക് ചിന്ത. അങ്ങനെ പറയാൻ എനിക്ക് വലിയ മടിയൊന്നുമില്ല. മാറി നിൽക്കാൻ പറയേണ്ടവരോട് ഞാൻ അങ്ങിനതന്നെ പറയും. അതുകൊണ്ട് തന്നെ ധ്വനി എന്ന കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ എനിക്ക് വലിയ പാടൊന്നും വന്നില്ല.
- അപ്പോൾ ധ്വനി എന്ന കഥാപാത്രത്തെപ്പോലെയാണോ ഹണി?
ഞാൻ ധ്വനിയൊന്നുമല്ല. പക്ഷേ, ഞാൻ അത്യാവശ്യം ബോൾഡ് ഒക്കെത്തന്നെയാണ്. എന്റെ കാര്യത്തിൽ ഇപ്പോൾ നമുക്ക് എന്തെങ്കിലും പ്രശ്നം വരുന്ന കാര്യമാണെങ്കിൽ നോ എന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല.
- ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിച്ച ശേഷം എന്തെങ്കിലും മോശം പരാമർശങ്ങൾ നേരിട്ടിട്ടുണ്ടോ?
ഇല്ല. ഇനിയിപ്പോൾ അങ്ങിനെ മറ്റുള്ളവരുടെ ഉള്ളിൽ ഉണ്ടെങ്കിൽ തന്നെ ആരും എന്നോട് പ്രകടിപ്പിച്ചിട്ടില്ല. അതൊരു കഥാപാത്രം മാത്രമാണ്. ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ ഞാൻ ചിലപ്പോൾ ആ കഥാപാത്രം ആവശ്യപ്പെടുന്ന ഡയലോഗുകൾ പറഞ്ഞിട്ടുണ്ടാകാം. സീനുകളാകാം കഥാപാത്രത്തിന് വേണ്ടി അതും നമ്മൾ ചെയ്യുന്നു അത്രമാത്രമേയുള്ളൂ.
- അരുൺകുമാർ അരവിന്ദ് എന്ന സംവിധായകനൊത്തുള്ള പുതിയ ചിത്രം?
അത് ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ്. ഒരുപാട് നിഗൂഢതകളുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. വൺ ബൈടു എന്ന ആചിത്രത്തിന് അതുകൊണ്ടു തന്നെ ഒരുപാട് പ്രത്യേകതയുണ്ട്. നല്ല ഒരു ടീമാണ്. അതുകൊണ്ട് തന്നെ നല്ല ഒരു സിനിമയാകും എന്ന് പ്രതീക്ഷിക്കുന്നത്.
- അഞ്ചുസുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഫഹദിനൊപ്പം വൺ ബൈ ടു എന്ത് തോന്നുന്നു?
ഫഹദ് സിനിമയിലുണ്ടെങ്കിലും മുരളിച്ചേട്ടനുമായി (മുരളി ഗോപി) എനിക്ക് കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉള്ളത്. വളരെ കംഫർട്ടബിൾ ആയി അഭിനയിക്കാൻ കഴിഞ്ഞു എനിക്ക്. നമ്മളെ ഒത്തിരി സഹായിക്കും അദ്ദേഹം. വളരെ ഡെഡിക്കേറ്റഡ് ആയ ഒരു നടനാണദ്ദേഹം. വളരെ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ഉണ്ട് അദ്ദേഹത്തിൽ. എത്ര ഹാർഡ് വർക്ക് ചെയ്തും കഥാപാത്രത്തെ നന്നാക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രമാണ് മുരളി ഗോപി എന്ന നടൻ. ഞാൻ അഭിനയിക്കാൻ ആദ്യം സെറ്റിൽ ചെല്ലുന്നതിന് മുമ്പു മനസ്സിൽ കരുതിയത് വളരെ സീരിയസ് ആയ ഒരാളാകും അദ്ദേഹമെന്നാണ്. എന്നാൽ ഒരുപാട് തമാശകളൊക്കെ പറയുന്ന എല്ലാവരോടും സംസാരിക്കുന്ന ഒരുപാവം മനുഷ്യനാണ് അദ്ദേഹം.
- ഫെയിസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ സജീവമാണോ?
ഇല്ല, പക്ഷേ, എന്റെ പേരിൽ ഒരുപാട് ഫെയ്ക്ക് ഐഡികളുണ്ട്. കാരണം എന്നോട് പലരും പറയാറുണ്ട്. ഞാനാണെന്ന് കരുതി അവർ ഹണി റോസ് എന്ന ഫെയ്സ് ബുക്ക് കഥാപാത്രത്തെ ഫ്രണ്ടാക്കിയെന്ന്. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. ഒന്നാമത് ഫെയ്സ്ബുക്ക് ഒന്നും ഉപയോഗിക്കാൻ സമയമില്ല, താത്പര്യവുമില്ല. നമുക്ക് പരിചയമില്ലാത്ത കുറേ സുഹൃത്തുക്കൾ നമുക്ക് പരിചയമില്ലാത്തവരുടെ അനാവശ്യമായ ഇടപെടലുകൾ ഇതൊന്നും ഞാൻ തീരെ ഇഷ്ടപ്പെടുന്നില്ല. എന്റെ പേരിൽ ഫെയ്സ്ബുക്കിൽ ഉള്ളത് ഞാനേ അല്ല...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്