കഥയില്ലാത്ത സിനിമയെന്ന ആരോപണം എന്റെ വിജയമാകുന്നു; ജനങ്ങൾ കളിമണ്ണിനെ വിജയിപ്പിക്കും; കോളിളക്കങ്ങൾക്കൊടുവിൽ സംവിധായകൻ ബ്ലെസി മറുനാടൻ മലയാളിയോടു മനസുതുറക്കുന്നു
ഷാജൻ സ്കറിയ
ഒരു വ്യക്തിയെക്കുറിച്ചുള്ള അത്യാവശ്യം എല്ലാ വിവരങ്ങളും അറിയാൻ ഒരാളുടെ പേരിന് കഴിയും. പലരും മതമേതെന്ന് ചോദിക്കാൻ മടിച്ച് ചോദിക്കുക പേരാണ്. ഷാജിയെന്നും സജിയെന്നും ബിജുവെന്നും ഒക്കെയാണ് പേരെങ്കിൽ ഇൻഷ്യൽ എന്ത് എന്ന് ചോദിക്കുമ്പോൾ അറിയാം ലക്ഷ്യം. ജാതിയും മതവും തിരിച്ചറിയാൻ കഴിയില്ലെങ്കിലും ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയുന്നവയാണ് മിക്ക പേരുകളും. അങ്ങനെ നോക്കിയാൽ ബ്ലെസി ഒരു സ്ത്രീയുടെ പേരാണ്. എന്നിട്ടും മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളുടെ പേര് ബ്ലെസി എന്നാണ്. കളിമണ്ണ് എന്ന തന്റെ ഏഴാമത്തെ ചിത്രം തിയേറ്ററുകളിൽ ഓടുമ്പോൾ ഇപ്പോഴും ഒരു നവസംവിധായകന്റെ ടെൻഷനും അസ്വസ്ഥതകളുമാണ് ബ്ലസിക്ക്. മറുനാടൻ മലയാളിക്ക് വേണ്ടി കളിമണ്ണിനെക്കുറിച്ച് ബ്ലെസി മനസ്സ് തുറക്കുമ്പോൾ ഈ അവസ്ഥ മുഖത്തും സംസാരത്തിലും ഉണ്ടായിരുന്നു.
പത്ത് വർഷം കൊണ്ട് ഏഴ് സിനിമകൾ മാത്രം എടുക്കുകയും അതിൽ അഞ്ചും സാമാന്യം ഭേദപ്പെട്ട പ്രതികരണം ഉണ്ടാക്കുകയും ചെയ്തിട്ടും ബ്ലെസി ഇപ്പോഴും സംസാരിക്കുന്നത് നവാഗത സംവിധായകന്റെ ആശങ്കയോടും പേടിയോടും എളിമയോടും കൂടിയാണ്. വിജയത്തെക്കുറിച്ച് അമിതാഹ്ലാദമോ പരാജയത്തെക്കുറിച്ചോർത്ത് നിരാശ്ശയോ ബ്ലെസിക്കില്ല. ഒരു കലാകാരൻ താൻ ആഗ്രഹിക്കുന്നത് സിനിമയാക്കി വയ്ക്കുക എന്നതിനപ്പുറം മറ്റൊന്നും കണക്കിലെടുത്ത് കൂട എന്ന് ബ്ലെസി പറയുന്നു. ഭൂതപ്പാട്ട് കവിതകൾ മാത്രം നിറച്ചൊരു സിനിമയെടുക്കണമെന്ന് മോഹിക്കുന്ന മാർക്കറ്റിലെ തരംഗം നോക്കി സിനിമ എടുക്കാൻ മനസ്സില്ല. ബ്ലെസിയുമായുള്ള അഭിമുഖത്തിന്റെ രത്നച്ചുരുക്കം:
- ഒരു വർഷത്തിൽ അധികമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കളിമണ്ണ് തിയേറ്ററിൽ എത്തി. എങ്ങനെയുണ്ട് പ്രതികരണം? ഇപ്പോൾ എന്ത് തോന്നുന്നു?
തികച്ചും പ്രതീക്ഷാ നിർഭരമാണ് പ്രതികരണം. ഈ സിനിമ സ്ത്രീകൾക്കുള്ളതാണ് എന്ന് അവർ തന്നെ തിരിച്ചറിയുന്നു. കുടുംബ പ്രേക്ഷകർ തന്നെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നു. അനേകം സ്ത്രീകൾ എന്നെ വിളിച്ച് പറയുന്നു- ഒരു അമ്മയായതിൽ തികച്ചും അഭിമാനം തോന്നുന്നത് ഇപ്പോഴാണെന്ന്. അനേകം യുവതികൾ പറയുന്നു ഈ സിനിമ കണ്ടതിന് ശേഷം അമ്മയോട് കൂടുതൽ ഇഷ്ടം തോന്നിയെന്ന്. കളിമണ്ണ് മാതൃത്വത്തിനുള്ള അംഗീകാരമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നത് ആ സിനിമ എടുക്കുന്ന ആളെ സംബന്ധിച്ചിടത്തോളം സ്ത്രീക്ക് കുഞ്ഞ് പിറക്കുന്നത് പോലെയാണ്. അത് പിറന്ന് കഴിയുമ്പോൾ ആശ്വാസം തോന്നും. ആ ആശ്വാസത്തിലാണ് ഞാൻ.
- സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കുടുംബ പ്രേക്ഷകരെ മാറ്റി നിർത്തും എന്ന ആശങ്ക ഇല്ലേ? ഒരു തരം അശ്ലീല ചിത്രം എന്നൊരു തോന്നൽ പടർന്നതുകൊണ്ട് കുട്ടികളെക്കൊണ്ട് വരാതിരിക്കാനുള്ള സാധ്യത ഇല്ലേ?
ഈ ആശങ്ക ആദ്യം മുതൽ എനിക്കുണ്ട്. കുറച്ച് പേരെങ്കിലും അങ്ങനെ മാറി നിൽക്കുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ കണ്ടവർ ആവർത്തിച്ച് പറയുന്നു ഇതാണ് യഥാർത്ഥ കുടുംബ ചിത്രം എന്ന്. ഇത്തരം പ്രചാരണങ്ങൾ വഴി ആളുകളുടെ തെറ്റിദ്ധാരണ മാറുകയും അവർ വരികയും ചെയ്യും. വരും ദിവസങ്ങളിൽ കളിമണ്ണ് കൂടുതൽ ശ്രദ്ധ നേടുമെന്നാണ് എന്റെ പ്രതീക്ഷ. അത്തരത്തിലുള്ള ഒരു മാർക്കറ്റിങ്ങ് രീതി തന്നെയാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ ഒരു സമ്പൂർണ്ണ സ്ത്രീ സിനിമയാണ്. മാതൃത്വത്തിൽ കൂടുതൽ അഭിമാനിക്കാൻ സ്ത്രീകൾക്ക് കഴിയാനും അമ്മമാരെ കൂടുതൽ സ്നേഹിക്കാൻ മക്കളെ പ്രേരിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിയും. മക്കൾ ഉന്നതരായിട്ടും ഒരു അമ്മ ഒരു മാസം വീട്ടിൽ മരിച്ച് പുഴുവരിച്ച് കിടന്ന നാടാണ് ഇതെന്ന് മറക്കരുത്. നമ്മുടെ ജീവൻ പറിച്ച് തന്നയാളാണ് അമ്മയെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
- എല്ലാ ബ്ലെസി സിനിമകളും പ്രവചിക്കാൻ കഴിയുന്ന അതുല്യമായ സ്നേഹസ്പർശം കാണാം. അതിഭാവുകത്വം എന്നൊക്കെ വിമർശകർ പറയുമെങ്കിലും അപൂർവ്വമാണ് ഈ സ്നേഹം. എന്തുകൊണ്ടാണ് അത്തരം ഒരു ഭാവം എല്ലാ സിനിമയിലും കടന്നു വരുന്നത്?
മൂന്നാം വയസ്സിൽ അച്ഛനെ നഷ്ടമായ മകനാണ് ഞാൻ. അച്ഛന്റെ കുറവ് കാണിക്കാതെ സ്നേഹിച്ച് വളർത്തിയ അമ്മ എന്റെ പതിനാറാം വയസ്സിൽ മരിച്ചു. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഒന്നും എനിക്കില്ല. എന്നാൽ അതെനിക്ക് സങ്കല്പിക്കാൻ സാധിക്കുന്നുമുണ്ട്. എന്റെ മനസ്സിൽ പക്ഷേ, ഞാൻ തന്നെ കോറിയിട്ട ചില ചിത്രങ്ങൾ ഉണ്ട്. അമ്മയാണെങ്കിൽ എനിക്ക് ജീവവായു പോലെയാണ്. ഞാൻ എന്റെ ഭാര്യയോട് പറയാറുണ്ട്- അമ്മ കഴിഞ്ഞേ ഉള്ളൂ എനിക്കെല്ലാം എന്ന്. സ്വാഭാവികമായും അനുഭവിച്ചതും നഷ്ടപ്പെട്ടതുമായ ആ സ്നേഹം എന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. ആ സ്നേഹം കലാകാരൻ എന്ന എന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. ആ സ്നേഹം കലാകാരൻ എന്നഎന്റെ മീഡിയത്തിലൂടെ പ്രതിഫലിപ്പിക്കുന്നു.
- കളിമണ്ണ് പിറന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?
ആദ്യത്തെ ദൃശ്യം നിറവയറാണ്. വയറ്റിൽ കിടക്കുന്ന കുഞ്ഞുമായി അമ്മയ്ക്ക് സംവദിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയപ്പോൾ അതിന്റെ കൗതുകം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ആദ്യത്തെ ഫ്രെയിമിൽ അഭിമന്യുവിന്റെ ജീവിതം പറയുന്നുണ്ട്. വയറ്റിൽ വച്ചുതന്നെ അമ്മ പറഞ്ഞുകൊടുത്ത പ്രതിരോധ വഴികൾ. ഇത് ബൈബിളും ആവർത്തിക്കുന്നുണ്ട്. മറിയം കാണാൻ എത്തിയപ്പോൾ എലിസബത്തിന്റെ വയറ്റിൽ കിടന്ന് യോഹന്നാൻ തുള്ളിച്ചാടി എന്നു പറയുന്നു. ഒരു കുഞ്ഞിന്റെ സ്വഭാവം അഞ്ചാം വയസ്സിന് മുമ്പ് രൂപീകരിക്കപ്പെടുന്നു എന്ന് ന്യൂറോ ബയോളജിസ്റ്റുകൾ എല്ലാം ഒരുപോലെ സമ്മതിക്കുന്നു. ഈ കണ്ടെത്തലും അനേ്വഷണവും ജീവിതത്തെക്കുറിച്ചുള്ള ഒരു വെളിപാട് കൂടിയാണ്. നമ്മൾ ഒരുപാട്പേരുടെ ജീവിത കഥകൾ കേൾക്കുന്നു. എന്നാൽ നമ്മൾ എങ്ങനെ നാമായെന്നു മാത്രം അറിയുന്നില്ല. അല്ലെങ്കിൽ ചിന്തിക്കുന്നുമില്ല.
ഇത്തരം സന്ദേശങ്ങൾ വളരെ ഫിലോസഫിക്കായി തന്നെ കളിമണ്ണിൽ പറയുന്നുണ്ട്. ഇതിനുവേണ്ടി ബോധപൂർവ്വം സൃഷ്ടിച്ച കഥാപാത്രമാണോ സുഹാസിനിയുടേത്? സുഹാസിനി ഫിലോസഫി പറയുമ്പോൾ ഒന്നും പറയാത്ത ശ്വേത അത് പ്രാവർത്തികമാക്കുന്നു.
ശ്വേതയുടെയും സുഹാസിനിയുടേയും ക്യാരക്ടറുകൾ രണ്ട് തരം സിനിമയുടെ പൂർണ്ണതയ്ക്ക് അത്യാവശ്യം ആണ്. ഒരു ബോളീവുഡ് നടിയാകാൻ മോഹിക്കുന്ന ഐറ്റം ഡാൻസുകാരിയാണ് ശ്വേത. ശ്വേതയുടെ ചിത്രങ്ങൾ അത്തരത്തിൽ നിയന്ത്രിക്കപ്പെടണം. എന്നാൽ ഈ സിനിമ ശ്വേതയുടെ കഥാപാത്രത്തിലൂടെ മുമ്പോട്ട് വയ്ക്കുന്ന വലിയൊരു സന്ദേശമുണ്ട്. അതിന് ഉപോൽബലകമായ ചില സംഭാഷണങ്ങളും അറിവുകളും പ്രേക്ഷകന് നൽകണം. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഡോക്ടറേറ്റ് ഉള്ള സുഹാസിനിയുടെ ക്യാരക്ടർ സൃഷ്ടിക്കപ്പെടുന്നത്. അത്തരം ഒരു ക്യാരക്ടർ പറയുമ്പോൾ ആധികാരികതയുണ്ടാകുന്നു. മനുഷ്യനെക്കാൾ നന്നായി പ്രണയിക്കുന്നത് മൃഗങ്ങൾ ആണ് എന്ന് സുഹാസിന് പറയുന്നുണ്ട്. മീനുകളുടെ ജീവിതരീതിയിലൂടെ അത് വ്യക്തമാക്കുന്നുണ്ട്. ഇതിനാണ് കൂടുതൽ വിശ്വാസ്യത.
- ബ്ലസിയുടെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് ശ്വേതയുടെ രണ്ട് ഐറ്റം ഡാൻസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സിനിമയുടെ കൊമേഴ്സ്യൽ വിജയം ലക്ഷ്യമാക്കി മനപൂർവ്വം തിരുകിക്കയറ്റിയതല്ലേ?
ഈ ഐറ്റം ഡാൻസുകളെ എങ്ങനെ തിരുകിക്കയറ്റൽ എന്നു പറയാൻ പറ്റും.ഐറ്റം ഡാൻസുകാരിയുടെ ജീവിതകഥയാണ് ഞാൻ പറയുന്നത്. രണ്ട് ഡാൻസുകളും സിനിമയുടെ ഭാഗമല്ല, ആദ്യത്തേത് ഐറ്റം ഡാൻസ് ഷൂട്ടിങ്ങിന്റെ ചിത്രീകരണമാണ്. രണ്ടാമത്തേത് ശ്വേതയുടെ സിനിമയുടെ നൃത്തരംഗവും. ഇത് രണ്ടും മറ്റ് രണ്ട് സംവിധായകരിലൂടെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എന്റെ സിനിമയുടെ ജീവിത സാഹചര്യത്തിൽ സ്വാഭാവികമായി എത്തപ്പെട്ട രണ്ട് സംഭവങ്ങൾ മാത്രമാണ് ഇത്.
- സിനിമ ഇറങ്ങിക്കഴിയുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയോ?
എന്തിന്? വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഈ ഐറ്റം ഡാൻസുകൾ ഈ സിനിമയുടെ ഭാഗം ആയിരുന്നു. ഒരു സിനിമ സ്വാഭാവികമായി പിറക്കുന്നതാണ്. അല്ലാതെ മനപൂർവ്വം കെട്ടി ഒരുക്കുന്നതല്ല. അപ്പോൾ ആ സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടത് എല്ലാം ഉണ്ടാകാം. അതേക്കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല.
- എല്ലാം മികച്ചതായിരുന്നു എന്ന് പറയുമ്പോഴും ഈ സിനിമയ്ക്ക് ഒരു കഥയില്ല എന്ന് വിമർശനം ഉണ്ടല്ലോ? ഒരുതരം ഡോക്യുഫിലിം എന്ന് ഇതിനെ വിളിക്കാൻ സാധിക്കില്ലേ?
കഥയില്ലാത്ത ഒരു സിനിമയാണ് ഞാൻ എടുത്തത്. എല്ലാ സിനിമകൾക്കും കഥകൾ ഉണ്ട്. എനിക്ക് വേണമെങ്കിൽ പൂർവ്വ കാമുകനെക്കൊണ്ട് വന്ന് പുതിയ ജീവിതം നൽകാമായിരുന്നു. അതായിരുന്നില്ല ഈ സിനിമയുടെ ലക്ഷ്യം. ഈ ആരോപണം എന്റെ സിനിമയുടെ വിജയമായി കരുതാനാണ് എനിക്കിഷ്ടം. ഡോക്യുഫിലിം ആണെങ്കിൽ എന്താണ് പ്രശ്നം. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.
- ബ്ലെസിയുടെ സിനിമകളിൽ എല്ലാം തന്നെ ഒരു ലോഹിതദാസ് ടച്ച് കാണാറുണ്ട്. ലോഹിയുടെ കൂടെ ദീർഘകാലം ജോലി ചെയ്തതുകൊണ്ട് ഉണ്ടാകുന്ന സ്വാധീനമാണോ? അതോ ലോഹിയുടെ സിനിമകൾ ബ്ലെസി ടച്ചിൽ ഇറങ്ങിയതാണോ?
എനിക്കറിയില്ല. ഞാൻ സ്വയം സിനിമ ചെയ്യുന്ന ആളാണ്. അതിൽ മറ്റാരുടെയെങ്കിലും സ്വാധീനം ഉണ്ടെങ്കെിൽ എന്റെ പരാജയം ആയിരിക്കാം. എന്തായാലും ലോഹിസാറിന്റെ സിനിമകളിൽ എന്റെ സ്വാധീനം എന്ന് പറയുന്നത് മണ്ടത്തരമാണ്. അദ്ദേഹത്തെ പോലെമഹാനായ ഒരു സിനിമാക്കാരനെ ചെറുതായി കാണുന്നവർക്കെ ഇങ്ങനെ പറയാൻ സാധിക്കൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്