സംവിധായകനാണ് സ്റ്റാർ, തിരക്കഥ ബ്ലൂപ്രിന്റും; നിർണ്ണായകത്തെ പ്രേക്ഷകരിലെത്തിച്ച് മൗത്ത് പബ്ലിസിറ്റി; പാഷനെ തർക്കുന്ന ഇഡിയറ്റുകളുടെ നിരൂപണത്തോട് താൽപ്പര്യവുമില്ല; മറുനാടനോട് എല്ലാം തുറന്ന് പറഞ്ഞ് വികെ പ്രകാശ്
പരസ്യചിത്രങ്ങളാണ് വികെ പ്രകാശ് എന്ന സംവിധായകന്റെ കരുത്തും കാതലും. വെള്ളിത്തിര കീഴടക്കാനെത്തിയപ്പോഴും ആ കനൽ കൂടെ കൂട്ടി. പുനരധിവാസം മുതൽ നിർണ്ണായകം വരെ നീളുന്ന സിനിമാ സംവിധായക വേഷം. ഒരിക്കലും വ്യത്യസ്തയില്ലാത്തതൊന്നും വികെ പ്രകാശ് എന്ന സംവിധായകൻ മലയാളിക്ക് മുന്നിലെത്തിച്ചില്ല. അതു തന്നെയാണ് നിർണ്ണായകമെന്ന ആസിഫലി ചിത്രത്തിനും പറയാനുള്ളത്. ഫിലിം മേക്കിംഗിനെ പാഷനായി കണ്ട് സിനിമ ചെയ്യുന്ന സംവിധായകൻ. ഇനിയും മലയാളിക്കായി അദ്ദേഹം ഒരുക്കുക ഇത്തരം പുതുമകൾ തന്നെയാകും.
മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. 2000ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഏറ്റവും പുതിയ ചിത്രമായ നിർണ്ണായകവും ചർച്ചയാകുകയാണ്. ഈ അവസരത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും വികെ പ്രകാശ് മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു.
പ്രേമത്തിനൊപ്പം നിർണായകം. കാലം തെറ്റി വന്ന ചിത്രമാണോ നിർണായകം?
നിർണായകം ഒരിക്കലും കാലം തെറ്റി വന്ന സിനിമ അല്ല. കാലഘട്ടത്തിന്റെ സിനിമയാണ് നിർണായകമെന്ന് നിർണായകം കണ്ടിറങ്ങുന്ന ഓരോരുത്തരും പറയുന്നു. സ്കൂൾ വെക്കേഷൻ ആയതുകൊണ്ട് തന്നെ മെയ് 15 നോട് കൂടി ഇറങ്ങാനിരുന്ന സിനിമയാണിത്. പക്ഷെ പല കാരണങ്ങൾകൊണ്ടും അത് ജൂൺ അഞ്ചിനാണ് റിലീസ് ചെയ്തത്. പക്ഷെ ഞങ്ങൾക്കൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു ഈ സിനിമയിൽ. അധികം പ്രമോഷനില്ലാതിരുന്നിട്ടുകൂടി സിനിമ റിലീസ് ആയ ദിവസം മുതൽ ഈ ദിവസം വരെ മികച്ച പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്.
ഓരോ ദിവസവും കളക്ഷൻ ഗ്രാഫും ഉയരുന്നുണ്ട്. സാധാരണക്കാരന്റെ സിനിമയാണ് ഇത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ആണ് ഈ സിനിമ കാണാൻ ആളുകളെത്തുന്നത്. ആളുകൾ സിനിമ കാണാൻ കയറുന്നത് ഈ സിനിമയുടെ മെറിറ്റ്കൊണ്ട് തന്നെയാണ്. നല്ല സിനിമ ചെയ്താൽ അത് ജനങ്ങൾ ഏറ്റെടുക്കും അതിനൊരു സമയം കൊടുക്കണമെന്നു മാത്രം.
എല്ലാ വികെപി ചിത്രങ്ങളും ഒരോ സ്റ്റൈൽ ആണ്. എല്ലാ സിനിമകളും അതിന്റെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനഃപൂർവമായ ശ്രമമാണോ അത്?
തുറന്നു പറഞ്ഞാൽ അത് മനഃപൂർവമായ ഒരു ശ്രമമേയല്ല. പക്ഷെ സിനിമയെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്യുന്നു. പഠിക്കുന്നതിന്റെ ഭാഗമാണ് അത്. കണ്ട് ശീലിച്ച സിനിമകളോ, സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നേടിയ അറിവോ നല്ല ഒരു സൗന്ദര്യ ശാസ്ത്രമോ ഒക്കെ പഠിച്ചതിന്റെ ഭാഗമായി വരുന്നതാണ്. ഒരിക്കലും അതൊരു മനഃപൂർവമായ കാര്യമല്ല. ബോബി സഞ്ജയ് യുടെ സ്ക്രിപ്റ്റിലും ആ ഒരു ഇൻഡിവിഡ്വാലിറ്റി ഉണ്ട്. ഈ രണ്ട് ഘടകങ്ങളും സമ്മേളിച്ച് ഉണ്ടായതാണ് ഈ സിനിമയുടെ വിജയം. എന്റെ മികച്ച സിനിമകൾ എല്ലാം തന്നെ അങ്ങനെയാണ്. ജനങ്ങളിലേക്ക് മികച്ച ആശയവിനിമയം നടത്തിയില്ലെങ്കിൽ സിനിമ ഉദ്ദേശിക്കുന്ന ലക്ഷ്യം ഒരിക്കലും സാധിക്കില്ല. നിർണായകത്തിന് ബോബി- സഞ്ജയ്യുടെ തിരക്കഥ വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.
മറ്റെന്തൊക്കെ ഘടകങ്ങളാണ് നിർണായകം എന്ന ചിത്രത്തെ പൂർണമാക്കുന്നത് ?
ബോബി സഞ്ജയ്യുടെ തിരക്കഥ വളരെ പ്രധാന ഘടകമാണ്. മറ്റൊന്ന് ഇതിലഭിനയിച്ച നടന്മാരാണ്. പ്രേം പ്രകാശ്, സുധീർ കരമന, നെടുമുടി വേണു, ആസിഫ് അലി. അങ്ങനെ ഓരോ നടന്മാരും ഈ സിനിമ വളരെയധികം ഡെഡിക്കേഷനോട് കൂടിത്തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. രണ്ടാമത്തേത് ഇത് ഒട്ടും നാടകീയതയില്ലാതെ യഥാർഥ ജീവിതം പോലെ തന്നെയാണ് എടുത്തിരിക്കുന്നത്. ഈ സിനിമയുടെ പ്രമേയവുമതു തന്നെയാണ്. കാണുന്ന ഏതൊരാൾക്കും ഈ കഥയിൽ പറയുന്ന അനുഭവവുമായി സ്വന്തം അനുഭവത്തെ തട്ടിച്ചുനോക്കാൻ കഴിയും. അത് ഏതൊരാളും ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകാവുന്ന അനുഭവമാണ്. നായകനും നായികയുമായി മരത്തിനു ചുറ്റും പ്രണയിച്ചു നടക്കുന്നതോ നാടകീയമായ രംഗങ്ങളിലൂടെ യുഗ്മ ഗാനം പാടുന്നതോ പ്രകീക്ഷിക്കുന്നവർക്ക് ഇത് നിരാശമാത്രമേ നൽകൂ. ഇതിൽ മരംചുറ്റി പ്രേമമില്ല. വളരെ പക്വതയോടെയാണ് പ്രണയം കൈകാര്യം ചെയ്യുന്നത്. അതും കാലഘട്ടത്തിനനുസരിച്ചാണ് ചെയ്തിരിക്കുന്നത്. ഇന്നത്തെ യുവാക്കൾ പ്രണയത്തെ പോലും പണ്ടത്തെ പോെലയല്ല കാണുന്നത്. മരം ചുറ്റി പ്രേമമോ കത്തുകൾ കൈമാറുന്നതോ ഒന്നും അല്ല ഉള്ളത്. ഇന്നത്തെ കുട്ടികൾ വളരെ പ്രാക്റ്റിക്കൽ ആണ്.
എന്തുകൊണ്ട് ആസിഫ് അലിയും പ്രേംപ്രകാശും?
19 വയസ്സുള്ള ഒരു കഥാപാത്രമാണ് എനിക്ക് വേണ്ടിയിരുന്നത്. പക്വതയുള്ള എന്നാൽ പ്രായത്തിന്റെ നിഷികളങ്കതയിൽ നിന്നു കൊണ്ട് അഭിനയിക്കുന്ന ഒരാൾ. അതിനാൽ തന്നെ ആസിഫ് അലി ആയിരുന്നു എന്റെയും ബോബി സഞ്ജയ്യുടെയും മനസ്സിൽ തുടക്കം മുതൽ ഉണ്ടായിരുന്നത്. പ്രേ പ്രകാശിനെ നിർദ്ദേശിച്ചത് ഞാൻ തന്നെയാണ്. കണ്ടു ശീലിച്ച അഭിനയ ശൈലിയിൽ നിന്ന് മാറണമെന്നുണ്ടായിരുന്നു. പ്രേം പ്രകാശിന്റെ പല സിനിമകളിലും പ്രേം പ്രകാശിന്റെ ഒരു റെയിഞ്ച് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ കൊണ്ട് ഈ കഥാപാത്രം വഴങ്ങും എന്നുറപ്പുണ്ടായിരുന്നു. വളരെ അനുഭവമുള്ള നടനാണദ്ദേഹം. അദ്ദേഹത്തിന്റെ മുഖം വളരെ പ്രത്യേകതകളുള്ളതാണ്. അത്തരത്തിൽ ഉള്ള ഒരു മുഖമാണ് ഞാൻ ഉദ്ദേശിച്ചത്.
ആസിഫ് അലി ചെയ്ത കഥാപാത്രങ്ങളിലധികവും പക്വതയില്ലാത്ത കുട്ടിത്തമുള്ളതാണ്. എന്നാൽ ഈ സിനിമയിൽ ആസിഫ് ചെറുപ്പക്കാരനാണെങ്കിലും സമൂഹത്തിലെ അനീതികളോട് പ്രതികരിക്കുന്നുണ്ട്. നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വിദ്യാർത്ഥികൾ നാല് കൊല്ലം കൊണ്ടു ചെയ്യുന്ന കഠിനമായ ട്രെയ്നിങ് രീതികൾ ആസിഫ് അലി മുന്നു ദിവസം കൊണ്ടാണ് ചെയ്ത് തീർത്തത്. അഞ്ച് ദിവസമാണ് ഞങ്ങൾ പദ്ധതി ഇട്ടതെങ്കിലും മൂന്നു ദിവസം കൊണ്ട് അഭിനയിച്ച് ആസിഫ് ഞങ്ങളെ ഞെട്ടിച്ചു. വളരെ ആത്മാർഥതയുള്ള നടനാണ് ആസിഫ് അലി. എന്റെ അസിസ്റ്റന്റുകൾ മുഴുവൻ യുവാക്കളാണ്. അവരുടെ ഫ്രണ്ട് ആണ് ആസിഫ് അലി. അതുകൊണ്ട് തന്നെ ആസിഫിനെ എനിക്ക് നന്നായി അറിയാം. സിനിമയ്ക്ക് മുൻപ് ഒരു വർക്ക് ഷോപ്പ് വച്ചിരുന്നു. നമ്മുടെ നാട്ടിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണ് നടന്മാർ. പക്ഷെ അവർ സ്ഥിരം ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി ചെയ്താലേ യഥാർഥ ടാലന്റ് തിരിച്ചറിയൂ.
നാഷണൽ ഡിഫൻസ് അക്കാദമി ശരിക്കും അവിടെ തന്നെ ചെയ്തതാണോ?
എല്ലാ തരത്തിലും സത്യസന്ധത പുലർത്തുന്ന ഒരു സിനിമയാകണം ഇതെന്ന് നിർബന്ധമുണ്ടായിരുന്നു. മാത്രമല്ല, നാഷണൽ ഡിഫൻസ് അക്കാദമിയിൽ വച്ച് എടുത്ത എല്ലാ രംഗങ്ങളിലും അതിന്റെ റിയാലിറ്റി നിലനിർത്തിയിട്ടുണ്ട്. 2500 പേർ ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കുന്ന മെസ്സ്, അതിന്റെ യഥാർഥ ആമ്പിയൻസ് എന്നിവയെല്ലാം നിലനിർത്താൻ യഥാർഥ എൻ ഡി എ തന്നെ വേണമെന്നു തോന്നി. അവിടുത്തെ സൗണ്ട് പോലും യഥാർഥത്തിൽ റെക്കോർഡ് ചെയ്ത് ആണ് ഉപയോഗിച്ചത്. അത് സീനുകളുടെ ക്വാളിറ്റിയെയും ഉയർത്തിയിട്ടുണ്ട്. സിനിമയിലെ ജാഥ പോലും വൈപ്പിൻ കംപ്ലീറ്റ് ബ്ലോക്ക് ചെയ്ത് ജാഥ ഉണ്ടാക്കി. ആളുകളെയൊക്കെ റീ ക്രിയേറ്റ് ചെയ്ത് ഉണ്ടാക്കിയതാണ്. വളരെ റിയൽ ആയി ഷൂട്ട് ചെയ്തതാണ്.
ഇതും ഒരു ന്യൂജനറേഷൻ സിനിമയാണോ?
അങ്ങനെ കാറ്റഗറൈസ് ചെയ്യുന്നില്ല. ഇത് ഇന്നത്തെ കാലഘട്ടത്തിലെ കഥാസന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണ്. ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത് പലതും വളരെ പ്രശ്നങ്ങൾ ഉള്ള കുടുംബങ്ങളിലാണ്. അത് പോലെ തന്നെ കരിയർ ഓപ്ഷനുകളെ കുറിച്ച് ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ട്. മാത്രമല്ല, ഒരു യുവാവിന്റെ കാഴ്ചപ്പാടിൽ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെ അയാൾക്ക് കാണിച്ചു കൊടുക്കുകയും ആ തിരിച്ചറിവോട് കൂടി അയാൾ അയാളുടെ ഭാവി തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സിനിമ. അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് നിറഞ്ഞ കയ്യടി ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൂടി അവർ അവരുടെ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇന്നത്തെ യുവാക്കൾ സാമൂഹിക വിഷയങ്ങളിൽ വളരെയധികം ഇടപെടുന്നുമുണ്ട്.
ഒരു ആഡ് ഫിലിം മേക്കർ, സംവിധായകൻ, അഭിനേതാവ്. എന്താണ് അടുത്തത്?
സിനിമ മാത്രം. അഭിനയം സംബന്ധിച്ചിടത്തോളം സംവിധായകൻ പറയുന്നതിനനുസരിച്ച് ചെയ്യുക എന്നത് തന്നെയാണ്. കാരണം തുടർച്ചയായിട്ടല്ല പലപ്പോവും ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ തുടർച്ച നഷ്ടപ്പെടാതെ സംവിധായകനാണ് ഒരു നടനെ കഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. എന്നെ സംബന്ധിച്ച് സീൻ ടു സീൻ ഒരു കഥാപാത്രമായിരിക്കുമ്പോൾ തുടർച്ചയായിട്ടല്ലാതെ അഭിനയിക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വിദൂഷകൻ എന്ന സിനിമ, 100 ഡേയ്സ് ഓഫ് ലവ് അങ്ങനെയുള്ള സിനിമകളിലെല്ലാം തന്നെ സംവിധാകൻ പറയുന്നതുപോലെ അഭഹിനയിച്ചു എന്നു മാത്രം. സംവിധായകനാണ് ഒരു സിനിമയിലെ പ്രധാന സ്റ്റാർ. തിരക്കഥ ഒരു ബ്ലൂപ്രിന്റ് ആണ്. ഞാൻ സിനിമ സ്നേഹിക്കുന്നിടത്തോളം കാലം പാഷനോടെ പുതിയ പുതിയ സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ ഒരു മികച്ച സംവിധായകനായിരിക്കും. ഒരു ഫിലിം മെയ്ക്കർ സ്വന്തം ജോലി ആസ്വദിച്ചില്ലെങ്കിൽ ഒരിക്കലും ഈ ഫീൽഡിൽ തുടർന്നു കൊണ്ടു പോകാൻ കഴിയില്ല. ഒരു എക്സ്പീരിയൻസ് എന്ന നിലയിലാണ് ഞാൻ ആക്റ്റിംഗിനെ സമീപിക്കുന്നത്. അഭിനയവും ആസ്വദിക്കാൻ പറ്റുന്നതുകൊണ്ട് ചെയ്യുന്നു. അനാർക്കലിയിലും അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടനിലും ഫഹദ് ഫാസിലിന്റെ പുതിയ സിനിമയിലും ഉണ്ട്. പിന്നെ ചില ആഡ് ഫിലിംസിൽ.
വിമർശനങ്ങളെ എങ്ങനെ കാണുന്നു?
പ്രൊഫഷണലായ വിമർശനങ്ങളെ എനിക്കിഷ്ടമാണ്. ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷെ ഇന്ന് കണ്ട് വരുന്നത് സിനിമകളെ അല്ല, വ്യക്തി ഹത്യയാണ് ചെയ്യുന്നത്. ചില സംവിധായകരുടെ കഴിവിനെ നിരുൽസാഹപ്പെടുത്തിക്കൊണ്ടും പാഷനെ തകർത്തുകൊണ്ടും ചില 'ഇഡിയറ്റ്സ്' എഴുതുന്നുണ്ട്. എന്നാൽ എനിക്ക് ചില കാരണങ്ങളാൽ ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നതിൽ തെറ്റില്ല. പക്ഷെ അത് സംവിധായകനെ കുറിച്ചോ നടനെകുറിച്ചോ എഴുതുന്നത് അത് എഴുതുന്നയാളുടെ കഴിവില്ലായ്മയാണ്. നിരൂപണം വളരെ നല്ലതാണ്. പക്ഷെ പല ഗൂഢ ഉദ്ദേശങ്ങൾ കൊണ്ടും മറ്റും അത് വ്യക്തികളുടെ മേലുള്ള കടന്നു കയറ്റമാകരുത്. അത് അവരുടെ വിവരില്ലായ്മയാണ്.
ജുഡിഷ്യറി പോലുള്ള ഒരു കോപ്ലിക്കേറ്റഡ് സബ്ജക്റ്റ് എടുക്കുമ്പോൾ അതിന് പിന്നിലുള്ള തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?
എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ കഴിഞ്ഞപ്പോൾ മുതൽ ഉണ്ടായിരുന്ന ആലോചനയാണ് ഈ കഥ. ജുഡിഷ്യറി പ്രധാന റോളിലെത്തുന്ന ഈ കഥ യഥാർഥത്തിലുള്ള ഒരു കേസിന്റെ സ്വാഭാവികമായ എന്നാൽ അസ്വഭാവികതയുള്ള നിയമത്തിന്റെ ചെറിയ പഴുതുകൾ പോലും വിശദമാക്കേണ്ടതാണ്. ഫാക്ച്വൽ എററുകൾ വരാതെ നോക്കി. ബോബിയും സഞ്ജയും വളരെ നീരീക്ഷണങ്ങൾ നടത്തി എഴുതിയതാണ് ഓരോ ഡയലോഗുപോലും. അവരുടെ ഹോക്കോടതി വക്കീലായ സുഹൃത്തിനോട് ചോദിച്ചാണ് ഓരോ ഡയലോഗുകളും എഴുതിയത്. ആ സീനുകളിലുടനീളം അദ്ദേഹം ഞങ്ങളുടെ കൺസൾട്ടന്റ് ആയിരുന്നു.
അന്യഭാഷകളിലും സിനിമകൾ ചെയ്യുന്നു. മലയാളസിനിമയുടെ പരിമിതികൾ എന്താണെന്നാണ് കരുതുന്നത്?
പണമുണ്ടായാൽ മാത്രം പോര സിനിമയോട് പാഷൻ ഉള്ള സ്നേഹമുള്ള നിർമ്മാതാക്കളും ഉണ്ടാകണം. അവരുടെ സപ്പോർട്ടോടു കൂടി മാത്രമേ നമുക്ക് സിനിമ വിജയിപ്പിക്കാൻ കഴിയൂ. മറ്റൊന്ന് തിയേറ്ററുകളുടെ കുറവാണ്. ചില സിനിമകൾക്ക് തിയേറ്റർ കിട്ടുന്നില്ല. ഈ സിനിമ തന്നെ തൃശൂർ പോലുള്ള നഗരത്തിൽ തിയേറ്ററുകൾ കിട്ടിയില്ല തുടക്കത്തിൽ.
ഇന്നത്തെ സിനിമയുടെ വിജയഘടകം എന്താണ്? മാർക്കറ്റിങ്ങിന്റെ പങ്ക് വളരെ വലുതല്ലേ?
പാക്കേജ്ഡ് സിനിമകളാണ് അത്. ഓഡിയൻസിന് മുൻധാരണകളുണ്ടാകും. സിനിമ ഇറങ്ങുന്നതിന് മുൻപ് പ്രേക്ഷരെ ആകാഷയോടെ സിനിമ തിയേറ്ററിലെത്തിക്കുക എന്നത് അതിന്റെ ഭാഗമാണ്. ഒരു പ്രോഡക്ററ് മാർക്കറ്റിങ് നന്നായിരിക്കണം. അതിന്റെ ഗുണമേന്മ പോലെ അത് ആളുകളിലേക്കെത്തിക്കാൻ മാർക്കറ്റിങ്ങ് നടത്തുന്നത് പോലെ തന്നെ സിനിമയ്ക്കും മാർക്കറ്റിങ്ങ് അനിവാര്യമാണ്.
മൂന്നാമതൊരാൾ എന്ന സിനിമയിലൂടെ ഡിജിറ്റൽ റെവലൂഷൻ നടത്തിയ ആദ്യ സംവിധായകനാണ് വികെപി. അത്തരത്തിൽ വലിയ ഒരു മാറ്റം മലയാള സിനിമയിൽ വരുമോ?
ഡിജിറ്റൽ ക്യാമറ ആദ്യമായി ഉപയോഗിച്ചതും ആദ്യമായി യു എഫ് ഓ വഴി സിനിമ റിലീസ് ചെയ്തതും ഞാനാണ്. ഇതൊന്നും അംഗീകരിക്കാൻ അന്നാരും തയാറായില്ല. ആകാശത്തൂടെ സിനിമ വരുമോ എന്ന് അന്നെല്ലാവരും പരിഹസിച്ചു. നാളെ ഒരിക്കൽ സിനിമ നിർമ്മിച്ച് ആകാശത്തേക്കിട്ട് ആകാശത്തുനിന്നെടുത്ത് കാണുന്ന കാലം വരും എന്നു തന്നെയാണ് എന്റെ വിശ്വാസം. സിനിമ കൂടുതൽ സ്വതന്ത്രമാകുകയും കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യണം.
മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ വലിയ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്നില്ലല്ലോ?
കൊമേഴ്സ്യൽ ഹിറ്റ് മാത്രമല്ല ഞാൻ നോക്കുന്നത്. ഫിലിം മേക്കിങ് എന്നതിലെ പ്രോഫിറ്റിനെക്കാൾ അധികമായി ഫിലിം മേക്കിങ് എന്ന പ്രോസസ് ആണ് ഞാൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. പക്ഷെ തീർച്ചയായും കൊമേഴ്സ്യൽ ഹിറ്റുകൾ പ്രചോദനം നൽകുന്നുണ്ട്. സിനിമ ഒരു ടീമിന് പ്രചോദനം നൽകുന്നത് പലപ്പോഴും അത് തിയേറ്റർ ഹിറ്റ് കൂടെ പരിഗണിക്കുമ്പോഴാണ്്. വ്യക്തിപരമായി വലിയ ലാഭം മോഹിച്ചല്ല ഞാൻ സിനിമകൾ ചെയ്യുന്നത്. അതിനായി ആളുകൾ കണ്ടു പരിചയിച്ച സൂപ്പർ താരങ്ങളെ നിരത്താനും തയാറല്ല. സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ആളുകളെ അണിനിരത്തിയാണ് അത് ഇറങ്ങേണ്ടത് . സിനിമ ഒരു പീസ് ഓഫ് ആർട്ട് ആണ്. മറ്റൊന്ന് മാർക്കറ്റ് ചെയ്യപ്പെടുന്നതിന്റെ കുറവ്. ഒരു സിനിമ മികച്ചതായി മാർക്കറ്റ് ചെയ്യേണ്ടത് നിർമ്മാതാവിന്റെയും ഡിസ്ട്രിബ്യൂട്ടറിന്റെയും കൂടെ ചുമതലയാണ്. അതിനാണ് അവർക്ക് കൂടി പാഷൻ ഉണ്ടാകണമെന്ന് ഞാൻ പറഞ്ഞത്. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ സിനിമയെ സ്നേഹിക്കുന്ന പാഷൻ ഉള്ള നിർമ്മാതാക്കൾ ഉണ്ടാകണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്