ആദ്യമൊക്കെ സംസാരത്തിലൂടെയായിരുന്നു അപമാനം; പ്രശ്നമാക്കണ്ട എന്നു കരുതി ഒഴിഞ്ഞു മാറി; മുറിയിലേക്ക് വന്ന് ശല്യം ചെയ്യാൻ തുടങ്ങിയതോടെ പ്രതികരിച്ചു; ഈ സംഭവത്തിനു ശേഷം മോശക്കാരിയാക്കി അപവാദം പ്രചരിപ്പിച്ചു; വെബ്സൈറ്റിൽ വന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ ഞാനാണെന്ന് പറയാതെ വീട്ടകാരെ വായിച്ച് കേൾപ്പിച്ചു; അച്ഛനും അമ്മയും പ്രതികരിക്കണമെന്ന് പറഞ്ഞപ്പോൾ പരസ്യമായെത്തി; മീ ടൂ കാമ്പൈനിൽ അലൻസിയറെ തുറന്നു കാട്ടിയ ദിവ്യാ ഗോപിനാഥ് മറുനാടനോട്
ധനലക്ഷ്മി
'മീ ടു' വിവാദത്തിന്റെ അലയൊലികൾ അടങ്ങുന്നില്ല. ഹോളിവുഡിൽ തുടങ്ങിയ വിവാദം ബോളിവുഡും കടന്ന് ഇപ്പോൾ മലയാള സിനിമയെയും വിട്ടൊഴിയാതെ പിന്തുടരുന്നു. നടിമാരുടെ തുറന്ന് പറച്ചലിനെത്തുടർന്ന് ബോളിവുഡിൽ നാനാ പടേക്കർ, അലോക്നാഥ് തുടങ്ങിയ പ്രമുഖ താരങ്ങൾ കുടുങ്ങിയപ്പോഴും ആദ്യം മലയാള സിനിമ വിവാദത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ ഒരു വെബ്സൈറ്റിലൂടെ പേര് വെളിപ്പെടുത്താതെ യുവനടി സഹപ്രവർത്തകനായ അലൻസിയർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മലയാള സിനിമാ ലോകവും വിവാദച്ചുഴിയിൽ അകപ്പെട്ടു. പിന്നീട് നടിതന്നെ സമൂഹമാധ്യമത്തിലൂടെ കാര്യങ്ങൾ പരസ്യമായി തുറന്നുപറയാൻ തയ്യാറായതിലൂടെയാണ് സിനിമാ സെറ്റിൽ ദുരനുഭവം നേരിട്ടത് ദിവ്യാ ഗോപിനാഥാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞത്. നാടകത്തിലൂടെ മലയാള സിനിമാലോകത്തേക്ക് എത്തിയ ദിവ്യാ ഗോപിനാഥ് സിനിമാജീവിതത്തെക്കുറിച്ച് മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നു.
ദിവ്യയുടെ പഠനകാലം?
എഫ്എസിടി സ്കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീട് പ്ലസ്ടുവിന് സെന്റ് ആൻസിൽ ചേർന്നു. സെന്റ് സേവിയേഴ്സ് കോേളജിൽനിന്ന് ബിരുദവും എംകോമും പൂർത്തിയാക്കി. പിന്നീട് സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് മാസ്റ്റർ ഇൻ തീയ്യറ്ററൽ ആർട്സ് ചെയ്തു. ഇപ്പോൾ എംഫിൽ ചെയ്യുന്നു.
ക്യാംപസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നുവോ?
എസ്എഫ്ഐയുടെ ലോക്കൽ യൂണിറ്റിൽ പ്രവർത്തിച്ചിട്ടുെങ്കിലും ക്യാംപസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. ഞാൻ പഠിച്ച സെന്റ് സേവിയേഴ്സിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. എങ്കിലും യുയുസിയും, ആർട്സ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നാടകത്തിലൂടെയാണല്ലോ അഭിനയത്തിലേക്ക് എത്തുന്നത്? നാടകാഭിനയത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?
യാദൃശ്ചികമായാണ് നാടകത്തിലേക്ക് വരുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സത്യജിത് റായിയുടെ ഒരു സിനിമയുടെ രംഗാവിഷ്കാരം നടത്തുന്നതിന് അഭിനയിക്കാൻ ആളെ വേണമെന്ന് അറിഞ്ഞു. ഓഡീഷനിൽ സെലക്ഷൻകിട്ടി. അങ്ങനെയാണ് അഭിനയത്തിലേക്കുവരുന്നത്. പിന്നീട് സെന്റ് സേവിയേഴ്സിൽ പഠിക്കുന്ന കാലത്താണ് അഭിനയത്തിൽ സജീവമാകുന്നത്. അക്കാലത്ത് ഒരു ഓഡീഷനിൽ പങ്കെടുക്കുകയും ആ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനയത് വഴിത്തിരിവായി.
പിന്നീടുള്ള നാലു വർഷങ്ങളിൽ എംജി യൂണിവേഴ്സിറ്റി നാടക മത്സരങ്ങളിൽ പങ്കെടുക്കകയും സമ്മാനങ്ങൾ ലഭിക്കുകയുംചെയ്തു. നാടകത്തോടുള്ള ഇഷ്ടം അങ്ങനെയാണ് തുടങ്ങിയത്. അത് സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാൻ പ്രേരിപ്പിച്ചു. അവിടെ വച്ചാണ് നാടകത്തെ കൂടുതൽ അടുത്തറിയുന്നത്. സ്കൂൾ ഓഫ് ഡ്രാമയിലെ പഠനകാലത്ത് നല്ല സംവിധായകരോടും നാടകപ്രവർത്തകരോടമൊപ്പം പ്രവർ ത്തിക്കാൻ അവസരമൊരുങ്ങി. ഇപ്പോൾ ശാകുന്തളം എന്ന നാടകം ചെയ്തുക്കൊണ്ടിരിക്കുന്നു. അത് നവംബറിൽ അരങ്ങിലെത്തും. അതോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളുംകൂടി ദ്രാവിഡ എന്റർടെയ്മെന്റ്സ് എന്ന പേരിൽ നാടക കമ്പനി രൂപീകരിച്ചിട്ടുണ്ട്.
ആദ്യ സിനിമയായ കമ്മട്ടിപ്പാടത്തിൽ അവസരം ലഭിക്കുന്നത് എങ്ങനെ?
സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത് യാദൃശ്ചികമായാണ് രാജീവ് രവി സാറിന്റെ കമ്മട്ടിപ്പാടത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നീട് അയാൾ ശശി എന്ന സിനിമയുടെ ഓഡീഷന് വിളിച്ചു. അതിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തന്നെ ശ്രീനിവാസൻ സാറിനൊപ്പം അവതരിപ്പിക്കാൻ കഴിഞ്ഞു.അതിനുശേഷം സുരേഷ് നാരായണൻ സംവിധാനം ചെയ്ത ഇരട്ട ജീവിതത്തിൽ പ്രധാന കഥാപാത്രമാകാൻകഴിഞ്ഞു. നാലാമത്തെ ചിത്രമാണ് ആഭാസം. റിലീസ് ചെയ്യാനുള്ള രക്തസാക്ഷ്യമാണ് അടുത്ത ചിത്രം.
അയാൾ ശശിയിൽ ശ്രീനിവാസനോടൊപ്പമുള്ള അഭിനയം?
വെല്ലുവിളി നിറഞ്ഞകഥാപാത്രമായിരുന്നു അയാൾ ശശിയിലേത്. ലോങ് ഷോട്ടുകളാണ് കൂടുതലും. വലിയ ഡയലോഗുകൾ മുഴുവനായി കാണാതെ പഠിച്ച് പറയണമായിരുന്നു. ശ്രീനിവാസൻ സാർ നന്നായി പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിനാൽ വലിയ ടെൻഷനില്ലാതെ അഭിനയിക്കാൻ കഴിഞ്ഞു. വളരെ പരിചയമുള്ള ആളോടെന്ന പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്.
ഇരട്ടജീവിതത്തിലെ അനുഭവം?
സംവിധായകൻ സുരേഷേട്ടൻ ഒരുപാട് പേരെ നോക്കിയിട്ടും ശരിയാക്കാത്തതു കൊണ്ടാണ് എന്നെ സമീപിച്ചത്. തിരക്കഥ വായിച്ചപ്പോൾ തന്നെ വളരെ താൽപര്യം തോന്നി. ചിത്രത്തിൽ സൈനു എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. വളരെ നല്ല സെറ്റായിരുന്നു. വളരെ നല്ല സംവിധായകന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
സിനിമയിലാണോ നാടകത്തിലാണോ സ്ത്രീക്ക് കൂടുതൽ സുരക്ഷിതത്വം?
സിനിമയിലും നാടകത്തിലും പലതരത്തിലുള്ള ആൾക്കാരെ നമ്മൾക്ക് കാണാനാവും. നമ്മളുടെ ചുറ്റുമുള്ള ആളുകളെ മനസിലാക്കുക എന്നതാണ് ്രപധാനം. സിനിമയിലും നാടകത്തിലും മാത്രമല്ല, എല്ലാ മേഖലയിലും പ്രശ്നക്കാരുണ്ട്. അവരെ എങ്ങനെ തരണം ചെയ്യുന്നുവെന്നതിലാണ് കാര്യം. നമ്മൾക്ക് ഇഷ്ടമില്ലാതെ കാര്യങ്ങൾ കണ്ടാൽ അത് തുറന്നുപറയാനുള്ള ആർജമുണ്ടാക്കിയെടക്കാൻ കഴിഞ്ഞാൽ പ്രശ്നങ്ങളെ അതിജീവിക്കാനാകും.
ആഭാസത്തിന്റെ സെറ്റിൽ വച്ചാണല്ലോ അലൻസിയറിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത്? അപ്പോൾ പ്രതികരിച്ചിരുന്നുവോ?
ആദ്യമൊക്കെ സംസാരത്തിലൂടെയായിരുന്നു അപമാനം. അപ്പോഴൊക്കെ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യം കഴിച്ച് വന്നാൽ ഇങ്ങനെയൊക്കെ ചെയ്യാനും പറയാനും കഴിയുമെന്ന പൊതുബോധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് തോന്നുന്നു. എന്നാൽ ഞാൻ പ്രശ്നമാക്കണ്ട എന്നു കരുതി ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. പിന്നീട് മുറിയിലേക്ക് വന്ന് ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രതികരിക്കാൻ തുടങ്ങിയത്.
മുറിയിൽ നിന്ന് ഇറങ്ങി പേകാൻ പറഞ്ഞപ്പോൾ തന്നെ ഇറങ്ങിപോയി. പോയില്ലായിരുന്നുവെങ്കിൽ ഞാൻ ശക്തമായി പ്രതികരിച്ചേനെ. ഇക്കാര്യം സംവിധായകൻ ജൂബിത് നമ്പ്രാടൻിനെ അറയിച്ചു. എനിക്ക് മാത്രമല്ല മറ്റുസുഹൃത്തുകൾക്കും അയാളിൽനിന്ന് ഇത്തരം അനുഭവമുണ്ടായിരുന്നു. എന്നാൽ പുറത്ത് പറയാൻ അവർക്ക് പേടിയായിരുന്നു. ഈ സംഭവത്തിനു ശേഷവും പലയടത്തും പോയി അദ്ദേഹം എന്നെക്കുറിച്ച് മോശമായിപറഞ്ഞത് ഞാൻ അറിഞ്ഞു. അങ്ങനെയാണ് പുറത്ത് പറയാൻ തീരുമാനിച്ചത്.
പരസ്യമായി വീഡിയോ പുറത്തുവിട്ടപ്പോൾ വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവോ?
വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. അതകൊണ്ട് തന്നെയാണ് തുറന്നുപറയാൻ കഴിഞ്ഞത്. വീട്ടുകാരെ കരുതിയാണ് ആദ്യം പേര് വെളിപ്പെടുത്താതിരുന്നത്. സെറ്റിലുണ്ടായിരുന്ന ദുരനുഭവങ്ങൾ അന്ന് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. വെബ്സൈറ്റിൽ വന്ന പെൺകുട്ടിയുടെ അനുഭവങ്ങൾ ഞാനാണെന്ന് പറയാതെ വീട്ടകാരെ വായിച്ച് കേൾപ്പിച്ചു. അച്ഛനും അമ്മയും അത് വായിച്ച് പ്രതികരിക്കണമെന്ന് പറഞ്ഞപ്പോഴാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്.
ഇക്കാര്യത്തിൽ മറ്റുളവരും എന്നെ സപ്പോർട്ട് ചെയ്തതും എന്നെ സന്തോഷിപ്പിക്കുന്നു. വീഡിയോ കണ്ട് ഡബ്ല്യുസിസി അംഗങ്ങളും എന്നെ ഇക്കാര്യത്തിൽ പിന്തുണച്ചു. ഡബ്ല്യുസിസി എന്നെ പിന്തുണച്ചില്ലെന്നും പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് ചിലർ പറയുന്നത് അടിസ്ഥാനരഹിതമാണ്. ഡബ്ല്യുസിസി അംഗങ്ങളടെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യത്തിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞത്.
അമ്മയിൽ അംഗത്വമുണ്ടോ?
അമ്മയിൽ അംഗത്വം നേടാൻ ഞാൻ ശ്രമിച്ചിട്ടില്ല. നാലു സിനിമകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. സിനിമയിലെ ഒരു പെൺകുട്ടിയുടെ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഞാനും അതുപോലെയുള്ള പ്രശ്നങ്ങളിൽപ്പെട്ട് മുന്നോട്ട് വരുന്ന സാഹചര്യത്തിൽ അംഗത്വമെടുക്കുന്ന കാര്യത്തിൽ കൺഫ്യൂസ്ഡ് ആണ്. ആ പെൺകുട്ടിക്ക് അമ്മയിൽ നിന്ന് വണ്ടത്ര രീതിയിലുള്ള സപ്പോർട്ട് ലഭിച്ചതായി തോന്നുന്നില്ല. അമ്മയ്ക്കകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്