ബിജെപിയാണ് ഏക മാർഗ്ഗമെന്ന് പറഞ്ഞെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റ്; മിണ്ടാതിരിക്കുന്ന ഭൂരിപക്ഷത്തെ മറന്ന്, ശബ്ദിക്കുന്ന ന്യൂനപക്ഷത്തെ മാത്രം ശ്രദ്ധിക്കുന്ന അവസ്ഥ മാറണം: നയം വ്യക്തമാക്കി ബാലചന്ദ്ര മേനോൻ മറുനാടൻ മലയാളിയോട്
കൊച്ചി: താരത്തിളക്കങ്ങൾ ഏറെയുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മത്സര രംഗത്തുള്ള സിനിമാ താരങ്ങളുടെ എണ്ണം തന്നെ ചരിത്രത്തിൽ ഏറ്റവും അധികമാണ്. കോൺഗ്രസ് പക്ഷത്ത് ജഗദീഷ് നിലയുറപ്പിച്ചപ്പോൾ ഇടതു പക്ഷത്താണ് കൂടുതൽ സിനിമാ താരങ്ങളുള്ളത്. രണ്ട് മുന്നണികളെയും കൂടാതെ ബിജെപിയോടും അനുഭാവമുള്ള മലയാള താരങ്ങളും രംഗത്തുണ്ട്. താൻ ബിജെപി പക്ഷത്താണെന്ന് പരസ്യമായി വ്യക്തമാക്കി രംഗത്തുവന്നത് നടൻ സുരേഷ് ഗോപിയായിരുന്നു. പിന്നാലെ മറ്റു ചില താരങ്ങളും രംഗത്തെത്തി. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ബാലചന്ദ്രമേനോനും രംഗത്തെത്തി.
മുകേഷും, ജഗദീഷും, ഭീമൻ രഘുവും, സംവിധായകൻ രാജസേനനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുമ്പോൾ രാഷ്ട്രീയം വ്യക്തമാക്കിയ സിനിമാക്കാരനെന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ ഉയർന്നുകേട്ട പുതിയ പേരാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റേത്.
'ബാലചന്ദ്രമേനോൻ പറയുന്നു, ബിജെപിയാണ് ഏക മാർഗ്ഗം' എന്ന പ്രചരണ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം വൈറലായ സാഹചര്യത്തിലാണ് തന്റെ നയം വ്യക്തമാക്കി ബാലചന്ദ്രമേനോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും കുറിച്ച് ഒരു സ്വകാര്യ ചാനലിൽ താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചാണ് സോഷ്യൽ മീഡിയയിൽ താൻ ഒരു ബിജെപിക്കാരൻ ആണെന്നുള്ള വാർത്തകൾ വന്നതെന്ന് ബാലചന്ദ്ര മേനോൻ പ്രതികരിച്ചു. ഇപ്പോൾ സമൂഹത്തിൽ ശബ്ദമുണ്ടാക്കുന്ന ന്യൂനപക്ഷത്തെ മറന്ന്, ശബ്ദമുണ്ടാക്കാത്ത ഭൂരിപക്ഷത്തെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കണമെന്നും, ഇതാണ് ഇപ്പോൾ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് താൻ പറഞ്ഞത്. പക്ഷേ, ഇതോടെ സോഷ്യൽ മീഡിയ തന്നെ ഒരു ബിജെപി വക്താവാക്കി. ഇതു തെറ്റാണെന്നു പറയുന്ന മേനോൻ തന്റെ രാഷ്ട്രീയം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നു പറയുന്നു.
സോഷ്യൽ മീഡിയ ബാലചന്ദ്രമേനോനെ ബിജെപിക്കാരനായി കാണുമ്പോഴും താൻ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുന്നതായും മേനോൻ പറയുന്നു. ന്യൂനപക്ഷങ്ങൾ പറയുന്നതു മാത്രം കേട്ട് രാജ്യത്തിന്റെ ഭരണം പോകരുതെന്നു പറയാൻ ആളുകളില്ലാത്തതാണ് ഭൂരിപക്ഷ സമൂഹത്തിന്റെ വാക്കുകൾക്കു വില ലഭിക്കാത്തത്. മിണ്ടാതിരിക്കുന്ന ഭൂരിപക്ഷത്തെ മറന്ന്, കരയുന്ന കുഞ്ഞിനേ പാലൂള്ളുവെന്നു പറയുന്നതുപോലെയാണ് ഇവിടത്തെ അവസ്ഥ. മറ്റേ കുഞ്ഞിന് വിശക്കുന്നുണ്ട,് പക്ഷേ കരയാത്തതു കൊണ്ടു കൊടുക്കുന്നില്ല. ഇങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഇലക്ഷനിൽ പ്രതിഫലിക്കുമെന്നാണു ബാലചന്ദ്രമേനോന്റെ അഭിപ്രായം. ഇതു സാമുദായികമായി മാത്രമല്ല എല്ലാ നിലയിലും സമൂഹത്തിൽ നിലനിൽക്കുന്ന സ്ഥിതി ഇതുതന്നെയാണെന്ന് മേനോൻ പറയുന്നു.
ചില ആശയങ്ങൾക്ക് വില കിട്ടാൻ കുറച്ചാളുകൾ സമരം ചെയ്യുന്നു, തെരുവിൽ ഇറങ്ങുന്നു. ഇതു ഭൂരിപക്ഷ സമൂഹത്തിന് ഒട്ടും താൽപര്യമില്ലാത്ത കാര്യമാകും. പക്ഷേ, ഇതു ശ്രദ്ധയിൽപ്പെടുന്നു. അനുകൂലമായ നടപടികളും മറ്റും അതിനായി വരുന്നു. എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന, എന്നാൽ ഇതിനെതിരെ പ്രതികരിക്കാത്ത ഭൂരിപക്ഷത്തിന്റെ പ്രതികരണം വോട്ടിൽ പ്രതിഫലിക്കുമെന്നും ഇതു രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നുമാണ് താൻ പറഞ്ഞതിന്റെ പൊരുളെന്നും ബാലചന്ദ്രമേനോൻ പറയുന്നു. ഇവിടെയും തോൽക്കുന്നത് മിണ്ടാതിരിക്കുന്ന ഭൂരിപക്ഷ സമൂഹമാണെന്നും ബാലചന്ദ്ര മേനോൻ വ്യക്തമാക്കി. ഇതിൽ ബിജെപിയെന്നോ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഇല്ല. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിനാവശ്യമായ നിയമങ്ങൾ പലപ്പോഴും മാറ്റി ശബ്ദമുണ്ടാകുന്ന ന്യൂനപക്ഷത്തിന്റെ പുറകെയാണ് എല്ലാ രാഷ്ട്രീയ കക്ഷികളുമെന്നും ഇതു മാറണമെന്ന തന്റെ അഭിപ്രായം മാത്രമാണ് ഇതെന്നും മേനോൻ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ബാലചന്ദ്രമേനോൻ ബിജെപിയുടെ വക്താവാണെന്നും മറ്റുമുള്ള പ്രസ്താവനകൾ വൈറലായിരുന്നു. ഈ വാർത്തകൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയത് ചില സുഹൃത്തുക്കളാണെന്നും ഇതറിഞ്ഞപ്പോൾ തന്നെ താൻ പ്രതികരിച്ചതായും മേനോൻ പറയുന്നു. തന്റെ രാഷ്ട്രീയം താൻ വ്യക്തമാക്കിയിട്ടില്ലെന്നും താൻ ബിജെപിക്കു വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നത് തെറ്റാണെന്നും, ഒപ്പം തന്റെ രാഷ്ട്രീയം തന്റെ മനസ്സിലുണ്ടെന്നും അത് താൻ വ്യക്തമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും തന്റെ ഓഫിഷ്യൻ ഫേസ്ബുക്ക് പേജിലൂടെ സെൽഫി വീഡിയോ വഴി താൻ അറിയിച്ചതായും ബാലചന്ദ്രമേനോൻ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികൾ മത്സരിക്കുന്നതിൽ ബാലചന്ദ്രമേനോന് എതിർപ്പില്ല. ജനാധിപത്യത്തിൽ ആർക്കും അങ്ങനെയൊരു വ്യത്യാസമില്ല. കുബേരനും കുചേലനും ഒരുപോലെ തിരഞ്ഞെടുത്തു വരുന്ന അവസ്ഥയാണ് ജനാധിപത്യമെന്ന് വിശ്വസിക്കുന്നു. ആര് ഇലക്ഷന് ജയിക്കും എന്നുള്ളത് തീരുമാനിക്കുന്നത് ജനങ്ങൾ മാത്രമാണെന്നുമാണ് ബാലചന്ദ്രമേനോന്റെ അഭിപ്രായം.
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമെന്നു വിശ്വസിക്കുന്ന എൺപതുകളിലേയും, തൊണ്ണൂറുകളിലേയും കുടുംബ പ്രേക്ഷകർ തിയേറ്ററുകൾ ഇളക്കിമറിച്ച കഷണ്ടി മറച്ചു തലയിൽ തൂവാല ചുറ്റി പ്രേക്ഷകരെ കൈയിലെടുത്ത ബാലചന്ദ്രമേനോൻ ചിത്രങ്ങൾ ഇപ്പോൾ അത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്ന ആരോപണത്തെക്കുറിച്ചും ബാലചന്ദ്രമേനോനു പറയാനുള്ളത് ഇത്രമാത്രം ഒന്നും എഴുതി തള്ളിയിട്ടില്ല, സിനിമകൾ ഇനിയും ഉണ്ടാകും വിജയ ചിത്രങ്ങൾ എന്ന് ആളുകൾ പറയുന്ന ആ കാലഘട്ടത്തിനു ശേഷം താൻ തലയിൽ കെട്ടില്ലാതെ അഭിനയിച്ച ചിത്രമായ സമാന്തരങ്ങളിൽ ആണ് തനിക്കു ബെസ്റ്റ് ആക്ട്ടർ പദവി ലഭിച്ചത്.
തലയിൽ തൂവാല കെട്ടി അഭിനയിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ഇന്ത്യയിലെ തന്നെ മികച്ച നടനാവാൻ അന്ന് തനിക്കു കഴിയുമായിരുന്നോ എന്നും ഇപ്പോൾ ആരോപിക്കുന്ന ഈ വീഴ്ച്ചകൾ വരുന്നത് സ്വഭാവികമായും സിനിമയിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്നും പറയുന്ന മേനോൻ അവസാനം താൻ അഭിനയിച്ച് സംവിധാനം ചെയ്തു പുറത്തിറങ്ങി പരാജയപ്പെട്ട 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രം ശ്രദ്ധിക്കാതെ പോയെന്ന് സമ്മതിക്കുന്നു. പക്ഷേ, ടെലിവിഷനിൽ ആ സിനിമ വരുമ്പോൾ അത് കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന ഉറപ്പ് തനിക്കുണ്ടെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.
സംവിധാനങ്ങൾ പലപ്പോഴും പാളുമ്പോഴും അഭിനയത്തിൽ നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന നടനെന്ന പേര് ബാലചന്ദ്രമേനോൻ എന്ന നടനോടൊപ്പം എന്നും ഉണ്ടായിട്ടുണ്ട്. 2013 ൽ മലയാളത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായശേഷം അന്യ ഭാഷകളിൽ മൊഴിമാറ്റം ചെയ്തു ശ്രദ്ധ പിടിച്ചുപറ്റിയ ദൃശ്യം എന്ന മോഹലാൽ ചിത്രം മലയാളിക്ക് സമ്മാനിച്ച സംവിധായകൻ ജിത്തു ജോസഫ് പുതുതായി സംവിധാനം ചെയ്യുന്ന കോയമ്പത്തൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന വ്യൂഹം എന്ന ചിത്രത്തിന്റെ ലോക്കേഷനിലാണ് ബാലചന്ദ്രമേനോൻ. വലിയ പ്രതീക്ഷകൾ തരുന്ന നല്ലൊരു കഥാപാത്രത്തിനു മേനോൻ ജീവൻ നൽകുമ്പോഴും ഈ വർഷം തന്നെ തന്റെ സംവിധാനത്തിൽ ഒരു ചിത്രം ഉണ്ടാകുമെന്നും ഉറപ്പുനൽകി.
Stories you may Like
- കേരളീയത്തിലെ ചലച്ചിത്ര മേളയിൽ തഴഞ്ഞതിനെതിരെ ബാലചന്ദ്രമേനോൻ
- ഒന്നുകിൽ എം ടി...അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം
- യുകെ യൂണിവേഴ്സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- 'വ്യാജ പ്രചാരണം നടത്തി വികസനത്തിന് തുരങ്കം വെക്കരുത്', എ.എം.ആരിഫിനോട് സന്ദീപ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്