പേടിപ്പിക്കേണ്ട, പോരാട്ടം തുടരും..! ഫേസ്ബുക്കിൽ എഴുതിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; മുസ്ലിം മതപൗരോഹിത്യം സ്ത്രീയെ കാണുന്നത് ശരീരമായി മാത്രം; മദ്രസാ പീഡനങ്ങളെ കുറിച്ച് എഴുതിയത് ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കാനല്ല: വി പി റജീന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
എം പി റാഫി
കോഴിക്കോട്: മദ്രസാ പഠനകാലത്ത് സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ ഫേസ്ബുക്കിൽ രൂക്ഷമായ ആക്രമണമാണ് വി പി റജീന എന്ന മാദ്ധ്യമപ്രവർത്തക നേരിടേണ്ടി വന്നത്. ഒരു വിഭാഗം ആളുകൾ സംഘം ചേർന്ന് റജീനയെ തെറിവിളിച്ചും മറ്റും രംഗത്തെത്തി. ഒടുവിൽ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പോലും മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു. എന്നാൽ എന്തൊക്കെ വന്നാലും താൻ ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് റജീന മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഏതെങ്കിലും സംഘടനകളെ കരിവാരിത്തേക്കാനായിരുന്നില്ല മദ്രസാ പഠനകാലത്തെ അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിച്ചതെന്നും ഇപ്പോഴുള്ള ഘടനകൾ പൊളിക്കലല്ല ശുദ്ധീകരിക്കലാണ് ഉദ്ദേശ്യമെന്നും അവർ പറഞ്ഞു. ആരോഗ്യകരമായ ചർച്ചക്ക് എല്ലാ മതസംഘടനകളും രംഗത്തുവരണമെന്നും റജീന മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പത്ത് വർഷമായി മാദ്ധ്യമ മേഖലയിൽ ജോലി ചെയ്യുന്ന റജീന സ്വന്തം നിലപാടുകളാൽ മതത്തിനകത്തെ ജീർണതകൾ ചൂണ്ടിക്കാട്ടാനും മനുഷ്യപക്ഷത്ത് നിലയുറപ്പിക്കാനുമുള്ള പോരാട്ടങ്ങൾ നടത്തി വരികയായിരുന്നു. മൂന്നര വർഷക്കാലം ആരാമം മാഗസിനിലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഏഴു വർഷക്കാലമായി മാദ്ധ്യമം ദിനപത്രത്തിൽ ജോലി ചെയ്തു വരികയാണ് റജീന. കോഴിക്കോട് സ്വദേശിയായ റജീനയ്ക്ക് ഞെളിയം പറമ്പിനെ കുറിച്ച് എഴുതിയ പരമ്പരക്ക് രണ്ട് ദേശീയ അവാർഡുകളും മെഡിക്കൽ കോളേജിലും പരിസരത്തുമുള്ള മാലിന്യ പ്രശ്നങ്ങളും പ്രതിപാദിച്ചെഴുതിയ ലേഖനത്തിന് കേരളീയത്തിന്റെ ഫെലോഷിപ്പും ഇക്കാലയളവിൽ തേടിയെത്തി. പരിസ്ഥിതിയും മനുഷ്യാവകാശ പ്രശ്നങ്ങളിലുമായി നിരവധി പഠനപരമ്പരകൾ റജീന എഴുതിയിട്ടുണ്ട്.
എന്നാൽ അഭിപ്രായം സ്വന്തം പേജിൽ കുറിച്ചതിന്റെ പേരിൽ തന്നെ ഇത്രയേറെ ആക്രമിക്കപ്പെട്ട സംഭവം മുമ്പ് ഉണ്ടായിട്ടേയില്ലെന്ന് റജീന ഓർത്തെടുക്കുന്നു. പാരമ്പര്യമായി സുന്നി ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനിച്ചു വളർന്ന റജീന സുന്നി മദ്രസയിലായിരുന്നു തന്റെ മതവിദ്യാഭ്യാസം നടത്തിയിരുന്നത്. ഇവിടത്തെ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദമാകുകയും അക്കൗണ്ട് പൂട്ടിക്കുന്നതിലേക്കു വരെ എത്തുകയും ചെയ്തത്. ഇന്ന് ഒരു മത സംഘടനയുമായി പ്രത്യേക അനുകമ്പയില്ലെന്ന് പറയുന്നതോടൊപ്പം താനൊരു മുസ്ലിമാണെന്നും അതിലുപരി മനുഷ്യനാണെന്നും റജീന ആണയിട്ട് പറയുന്നു. റജീനയുടെ നിലപാടുകൾക്ക് ഊർജം പകർന്ന് ഒപ്പം നിൽക്കുന്നത് മാദ്ധ്യമം ദിനപത്രത്തിലെ സീനിയർ സബ് എഡിറ്റർ കൂടിയായ ഭർത്താവ് കെ എ സൈഫുദ്ദീനാണ്.
ലിംഗ സമത്വവാദ ചർച്ചകൾ ചൂടുപിടിച്ച സാഹചര്യത്തിലായിരുന്നു റജീനയുടെ മദ്രസാനുഭവങ്ങളും ഉസ്താദിന്റെ പീഡന കഥകളും തുറന്നെഴുതി ഫേസ്ബുക്കിലിട്ടത്. ഇത്തരമൊരു പോസ്റ്റ് കുറിക്കാനുണ്ടായ സാഹചര്യങ്ങളും തന്റെ ഉദ്ദേശങ്ങളും വിശദീകരിക്കുന്നതോടൊപ്പം തുടർന്നുണ്ടായ തന്റെ ദുരനുഭവങ്ങളെപ്പറ്റിയും അസഹിഷ്ണുക്കളുടെ കടന്നാക്രമണങ്ങളെ കുറിച്ചും മറുനാടൻ മലയാളിയോട് വി.പി റജീന മനസു തുറക്കുകയാണിവിടെ:
ഞാൻ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ പോസ്റ്റ് എന്റെ ഫേസ്ബുക്ക് പേജിലിട്ടത്. ആദ്യ സമയത്തൊക്കെ പ്രശ്നങ്ങളില്ലായിരുന്നു. പിന്നീട് കൂട്ടമായെത്തിയാണ് എന്റെ പോസ്റ്റിനു താഴെ അറ്റാക്ക് നടത്തിയത്. മതത്തിനകത്തെ കാര്യങ്ങൾ പരസ്യമായി ഒരു പെണ്ണ് എന്തിന് പറയുന്നു എന്ന ധ്വനിയുള്ള കമന്റുകളായിരുന്നു ഇതെല്ലാം. ഉള്ളിൽ പറഞ്ഞാൽ പോരെ, പുറത്തു പറഞ്ഞത് എന്തിന് എന്നായിരുന്നു ചിലരുടെ ചോദ്യം. അകത്ത് പറയാൻ സ്പെയ്സ് ഇല്ലാത്തതുകൊണ്ടാണ് ഞാൻ പുറത്തുപറഞ്ഞത്. ഞാൻ എഴുതിയതെല്ലാം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും കാര്യത്തിൽ സാഹചര്യ തെളിവോടെയായിരുന്നു എന്റെ കുറിപ്പ്. ഇസ്ലാം വ്യക്തമായി ലിംഗ നീതിയെ കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിനകത്തെ ലിംഗ നീതി എന്നത് സ്ത്രീകൾക്ക് വലിയ സ്ഥാനം കൊടുത്തിട്ടുള്ളതാണ്. ഈ നീതിയും അവകാശവും അവൾക്ക് കിട്ടുന്നില്ല. കാലങ്ങളായി സ്ത്രീക്ക് ഇത് നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മത പൗരോഹിത്യം ഒറ്റക്കെട്ടാണ്. സ്ത്രീയെ ഒരു ശരീരം മാത്രമായിട്ടാണ് അവർ ഇപ്പോഴും കാണാൻ ശ്രമിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ യഥാർത്ഥത്തിൽ ഇസ്ലാം സ്ത്രീക്ക് നൽകിയ അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്റെ പോസ്റ്റും പ്രവർത്തനങ്ങളുമെല്ലാം.
ലിംഗ സമത്വവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇതെഴുതിയത്. ലിംഗ സമത്വവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന സംഭവങ്ങളായിരുന്നു ഉദ്ദേശിച്ചതും. ഞാൻ ഉദ്ദേശിച്ചത് സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ചെയ്തത്. ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും കാര്യത്തിൽ സാഹചര്യ തെളിവോടെയായിരുന്നു എന്റെ കുറിപ്പ്. ഇസ്ലാം വ്യക്തമായി ലിംഗ നീതിയെ കുറിച്ച് പറയുന്നുണ്ട്. ഇസ്ലാമിനകത്തെ ലിംഗ നീതി എന്നത് സ്ത്രീകൾക്ക് വലിയ സ്ഥാനം കൊടുത്തിട്ടുള്ളതാണ്. ഈ നീതിയും അവകാശവും അവൾക്ക് കിട്ടുന്നില്ല. കാലങ്ങളായി സ്ത്രീക്ക് ഇത് നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മത പൗരോഹിത്യം ഒറ്റക്കെട്ടാണ്.സ്ത്രീയെ ഒരു ശരീരം മാത്രമായിട്ടാണ് അവർ ഇപ്പോഴും കാണാൻ ശ്രമിക്കുന്നത്.ഞാൻ എഴുതിയ കുറിപ്പ് പലരും മനസിൽ അനുഭവിക്കുന്നതും പുറത്തു പറയാൻ പേടിക്കുന്നതുമായ കാര്യങ്ങളായിരുന്നു. കുറച്ചൊക്കെ സ്വാഭാവികമായുള്ള അറ്റാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ ഇതിലൂടെ ആരെയും കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ല, ഏതെങ്കിലും സംഘടനയെ കുറ്റപ്പെടുത്താനും ശ്രമിച്ചിട്ടില്ല.
ഈ ഒരു സാഹചര്യത്തിൽ യഥാർത്ഥത്തിൽ ഇസ്ലാം സ്ത്രീക്ക് നൽകിയ അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്റെ പോസ്റ്റും പ്രവർത്തനങ്ങളുമെല്ലാം. ഈ ഒരു ലക്ഷ്യത്തിൽ ഞങ്ങൾ കുറച്ചു പേർ ഒരു സംഘടനയുടെയും ലേബലില്ലാതെ നിലകൊള്ളുന്നുണ്ട്. എല്ലാ സംഘടനകൾക്കെതിരെയാണെങ്കിൽ പോലും സത്യം പറയുക എന്നതാണ്. ഈ ഒരു ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഞങ്ങളുടെ രാഷ്ട്രീയം കൂടിയാണ് എന്റെ പോസ്റ്റ്. യഥാർത്ഥത്തിലുള്ള ഒരു ഇസ്ലാമുണ്ടല്ലോ, ആ ഇസ്ലാമിനകത്ത് മനുഷ്യാവകാശവും സമത്വ നീതിയും വിഭാവനം ചെയ്യുന്നതാണ്. ലിംഗ സമത്വത്തേക്കാളും വളരെ വിശാലമായ ജൈവിക സമത്വമാണ് മതത്തിലുള്ളത്.
ഇസ്ലാമിന്റെ അടിസ്ഥാനം തന്നെ നീതിയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്താണ് പ്രശ്നങ്ങളുണ്ടാകുന്നത്. അത് പ്രവാചകന്റെ ജീവിതംകൊണ്ടു തന്നെ തെളിയിക്കപ്പെട്ടതാണ്. ഈ പ്രവാചകന്റെ അനുയായികളെന്ന് പറയുന്നവർ സമൂഹത്തിൽ തികച്ചും വ്യതിചലിക്കുമ്പോൾ അതിലേക്ക് തിരിച്ചു പോകാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. മുഹമ്മദ് നബിക്ക് പ്രവാചകത്വം കിട്ടുന്ന കാലഘട്ടത്തിൽ അറേബ്യയുടെ അവസ്ഥ എന്നത് സ്ത്രീകളെ ഒരു നിലക്കും പരിഗണിക്കാത്ത അവസ്ഥയായിരുന്നു. അവൾക്ക് ജീവിക്കാൻ പോലും അർഹതയില്ലാത്തവളാണെന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. സ്വത്തവകാശം ഇല്ലന്ന് മാത്രമല്ല ഇഷ്ടംപോലെ അവളെ ഭോഗിക്കാവുന്ന അവസ്ഥയുമായിരുന്നു. ഇതിനെതിരെയുള്ള വിമോചന സമരമായിരുന്ന പ്രവാചകൻ ഉയർത്തിയിരുന്നത്. പ്രവാചകൻ അന്ന് നടത്തിയ വിമോചനം എന്തിനായിരുന്നോ അതെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. അവളുടെ ശരീരത്തെ ഭോഗിക്കാനുള്ള ഉപകരണം മാത്രമാക്കി ഇവിടത്തെ പൗരോഹിത്യം സ്ത്രീയെ ഒതുക്കിയിട്ടുണ്ട്.
ഈ ഒരു ഉദ്ദേശ്യ ശുദ്ധിയോടെയാണ് ഇ.കെ സുന്നി എന്ന് പേരെടുത്ത് പറഞ്ഞത്. പക്ഷെ, ഇപ്പോൾ പല രീതിയിലുമാണ് എന്റെ കുറിപ്പ് വ്യാഖ്യാനിക്കപ്പെടുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ പത്രത്തിൽ ജോലി ചെയ്യുന്ന ഞാൻ സുന്നി സംഘടനയോട് പക പോക്കലിന്റെ ഭാഗമായി എഴുതിയെന്ന തരത്തിലാണ് വ്യഖ്യാനങ്ങൾ. യഥാർത്ഥത്തിൽ ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയുമായി യാതൊരു ബന്ധവുമി്ല്ലാത്തയാളാണ് ഞാൻ. അവരുടെ ആരുടേയും പിന്തുണയോടെയോ നിർദ്ദേശത്തോടെയോ അല്ല ഞാൻ പോസ്റ്റുകൾ ഇടുന്നത്. അതുപോലെതന്നെ ഫാസിസത്തിനെതിരായ സമരങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഫാസിസത്തെ എതിർക്കേണ്ടതും അതിനു വേണ്ടി മസ്ലിം സംഘടനകൾ ഐക്യപ്പെടേണ്ടതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ പുഴുക്കുത്തുകളും നിലനിൽക്കുന്നത്. ഞാൻ എഴുതിയ കുറിപ്പ് പലരും മനസിൽ അനുഭവിക്കുന്നതും പുറത്തു പറയാൻ പേടിക്കുന്നതുമായ കാര്യങ്ങളായിരുന്നു. കുറച്ചൊക്കെ സ്വാഭാവികമായുള്ള അറ്റാക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ ഇതിലൂടെ ആരെയും കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടില്ല, ഏതെങ്കിലും സംഘടനയെ കുറ്റപ്പെടുത്താനും ശ്രമിച്ചിട്ടില്ല. ഇ.കെ വിഭാഗം സുന്നി മദ്രസയിലാണ് ഈ സംഭവമെന്ന് ഇടാൻ കാരണം മുമ്പ് ഒരു പോസ്റ്റിൽ സുന്നി എന്ന് ഇട്ടപ്പോൾ ഏത് സുന്നി എന്ന് പ്രത്യേകം ഇടാൻ പലരും കമന്റ് കോളത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഈ ഒരു ഉദ്ദേശ്യ ശുദ്ധിയോടെയാണ് ഇ.കെ സുന്നി എന്ന് പേരെടുത്ത് പറഞ്ഞത്. പക്ഷെ, ഇപ്പോൾ പല രീതിയിലുമാണ് എന്റെ കുറിപ്പ് വ്യാഖ്യാനിക്കപ്പെടുന്നത്. ജമാഅത്ത് ഇസ്ലാമിയുടെ പത്രത്തിൽ ജോലി ചെയ്യുന്ന ഞാൻ സുന്നി സംഘടനയോട് പക പോക്കലിന്റെ ഭാഗമായി എഴുതിയെന്ന തരത്തിലാണ് വ്യഖ്യാനങ്ങൾ. യഥാർത്ഥത്തിൽ ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയുമായി യാതൊരു ബന്ധവുമി്ല്ലാത്തയാളാണ് ഞാൻ. അവരുടെ ആരുടേയും പിന്തുണയോടെയോ നിർദ്ദേശത്തോടെയോ അല്ല ഞാൻ പോസ്റ്റുകൾ ഇടുന്നത്. ഇതെല്ലാം എന്റെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണ്. ഇതിന്റെ പേരിൽ ആ സംഘടനയെ ക്രൂശിക്കുന്നതിൽ അർത്ഥമില്ല. ഇപ്പോൾ ഉണ്ടായിട്ടുള്ളത് സംഘടനകൾ തമ്മിലുള്ള വിഭാഗീയത പുറത്തേക്ക് പ്രതിഫലിക്കുകയാണ്. ഇ കെ വിഭാഗത്തിന്റെ മദ്രസയിൽ മാത്രമല്ല ഇത്തരമൊരു സംഭവം നടക്കുന്നതെന്നും പല വിഭാഗങ്ങളുടെ മദ്രസകളിലും ഈ സംഭവം ഉണ്ടെന്നും ചില പോസ്റ്റുകളിൽ നിന്നും എനിക്ക് മനസിലായിട്ടുണ്ട്. പലരുടെയും അനുഭവങ്ങൾ ഇതുപോലെ സോഷ്യൽ മീഡിയയിൽ തുറന്നെഴുതിയിട്ടുണ്ട്.
പിന്നെ എനിക്ക് പറയാനുള്ള പ്രധാന കാര്യം, ഇത് ആരെങ്കിലും ആയുധമാക്കുകയാണെങ്കിൽ ഞാൻ ആവരെ സപ്പോർട്ട് ചെയ്യില്ല. ഞാൻ ഉദ്ദേശിച്ചത് ഈ മതസമൂഹത്തിനകത്ത് തന്നെ ഇത് ചർച്ച ചെയ്യണമെന്നായിരുന്നു. പക്ഷെ, നിർഭാഗ്യവശാൽ ഇത് പല തരത്തിലുള്ള ആക്രമണങ്ങൾക്കും വിധേയമായപ്പോൾ, ആളുകളാരെങ്കിലും പ്രത്യേക താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നുള്ളതും സംശയിക്കുന്നുണ്ട്. അതിനാൽ അത്തരം നീക്കങ്ങളെ ഞാൻ ശ്ക്തമായി അപലപിക്കുകയാണ്. എന്റെ ഉദ്ദേശം ഇതു വച്ച് ആർക്കെങ്കിലും ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കുക എന്നതല്ല. തീർച്ചയായും സമുദായത്തെ ശുദ്ധീകരിക്കാൻ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് ഈ പോസ്റ്റിട്ടത്. മനുഷ്യനെന്ന നിലയിൽ എഴുത്തിൽ പല പോരായ്മകളും ഉണ്ടായേക്കാം. ഇ.കെ വിഭാഗത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗക്കാർക്കോ എന്നോട് വിയോജിപ്പുണ്ടായിരുന്നെങ്കിൽ എന്നോട് മാന്യമായി വിയോജിക്കാമായിരുന്നു. അതിനൊരു വിശാലമായ ഇടം ഇവിടെ തുറന്നു വച്ചിട്ടുണ്ടായിരുന്നു. അതിനു പകരം വളരെ മോശമായ തരത്തിൽ എല്ലാവരും കൂടി ആക്രമിക്കുകയാണുണ്ടായത്.
മാസ് റിപ്പോർട്ടിംങ് നടത്തി അക്കൗണ്ട് പൂട്ടിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇപ്പോഴും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഈ പോരാട്ടത്തിൽ ഏതറ്റംവരെയും പോകും. ഇപ്പോൾ എന്റെ വയസ്സ് വച്ചും പോസ്റ്റിലെ ഓരോ പുള്ളിയിലും സംശയം ഉണ്ടാക്കുന്ന വിധത്തിലും വൈരുധ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും ഈ ചർച്ചയെ വഴിതിരിച്ചു വിടാനുള്ള ചില താൽപര്യങ്ങളാണ്. ഇപ്പോൾ മാസ് റിപ്പോർട്ടിംങ് നടത്തിയാണ് ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. അത് ഏത് വിഭാഗക്കാരാണോ ആരാണോ എന്നൊന്നും എനിക്ക് അറിയില്ല. മാസ് റിപ്പോർട്ടിംങ് നടത്തി അക്കൗണ്ട് പൂട്ടിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. ഇപ്പോഴും എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഈ പോരാട്ടത്തിൽ ഏതറ്റംവരെയും പോകും. ഇപ്പോൾ എന്റെ വയസ്സ് വച്ചും പോസ്റ്റിലെ ഓരോ പുള്ളിയിലും സംശയം ഉണ്ടാക്കുന്ന വിധത്തിലും വൈരുധ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും ഈ ചർച്ചയെ വഴിതിരിച്ചു വിടാനുള്ള ചില താൽപര്യങ്ങളാണ്. ഞാൻ വീണ്ടും പറയുകയാണ് എനിക്ക് യാതൊരു ദുരുദ്ദേശ്യവും ഇല്ല. ഏതെങ്കിലും സംഘടനകളെ ലക്ഷ്യം വച്ചിട്ടുമില്ല. മുസ്ലിം സംഘടനകൾക്കകത്ത് ഇതൊരു ആരോഗ്യകരമായ ചർച്ചക്ക് ഇടയാക്കുകയും പുതിയൊരു ശുദ്ധീകരണം ഉണ്ടാക്കുകയും മാത്രമായിരുന്നു ഉദ്ദേശം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്