എന്റെ വിജയം മാതൃഭൂമിയിലെ അരാജകത്വത്തിന് എതിരായ വികാരത്തിന്റെ പ്രതിഫലനം; ഓൺലൈൻ മാദ്ധ്യമപ്രവർത്തകരെയും സംഘടനയ്ക്കൊപ്പം കൂട്ടും: കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണൻ മറുനാടൻ മലയാളിയോട്
തിരുവനന്തപുരം: എം പി വീരേന്ദ്രകുമാർ എന്ന് മാദ്ധ്യമ മുതലാളിയുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനും മാടമ്പിത്തരത്തിനും എതിരായ വിജയമായിരുന്നു കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി നാരായണൻ മാദ്ധ്യമപ്രവർത്തകൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സംഭവിച്ചത്. മാദ്ധ്യമപ്രവർത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുന്ന മാദ്ധ്യമ മുതലാളിമാർക്കെതിരായ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. കോടതിയെയും പുല്ലുവിലകൽപ്പിച്ച് വേജ്ബോർഡ് നടപ്പാക്കാൻ തയ്യാറാകാതിരിന്ന സമയത്ത് ഇതിനെതിരെ സമരത്തിൽ പങ്കെടുത്തു എന്നതിനാൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചാണ് മാതൃഭൂമി മാനേജ്മെന്റ് സി നാരായണനെ പുറത്താക്കിയത്. തിരുവായ്ക്ക് എതിർവായില്ലാത്ത അവസ്ഥയിൽ മാതൃഭൂമിയിലെ മിക്ക മാദ്ധ്യമപ്രവർത്തകരും വീരേന്ദ്രകുമാറിന്റെ ഉഗ്രശാസന ഭയന്ന് പഞ്ചപുച്ഛമടക്കി നിന്നു. ഒടുവിൽ പത്രപ്രവർത്തക യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി നാരായണനെതിരെ വോട്ട് ചെയ്യാതിരിക്കാൻ മാതൃഭൂമിയിലെ മറ്റ് മാദ്ധ്യമപ്രവർത്തകർക്ക് വോട്ടിംഗിൽ പോലും വിലക്കേർപ്പെടുത്തി തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അതിനെ ഒക്കെ അതിജീവിച്ച് അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് യൂണിയന്റെ ജനറൽ സെക്രട്ടറിയായി.
ഒരു മാദ്ധ്യമ മാനേജ്മെന്റിന്റെ പ്രതികാര നടപടിയുടെ ഇരയാകേണ്ടി വന്ന വ്യക്തിയെന്ന അനുഭവപാഠത്തോടെയാണ് സി നാരായണൻ യൂണിയന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കയറുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ മാദ്ധ്യമരംഗത്തെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ എളുപ്പം മനസിലാക്കാൻ പുതിയ സെക്രട്ടറിക്ക് സാധിക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ തന്നിൽ വിശ്വാസമർപ്പിച്ചവർക്ക് നന്ദി പറയുന്നതിന് ഒപ്പം തന്നെ വരാനിരിക്കുന്ന നാളുകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചും സി നാരായണൻ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകർക്കിടയിൽ ക്ലബ് സംസ്ക്കാരം രൂപപെട്ടുന്നുവെന്ന വിമർശനവും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. സി നാരായണനുമായി മറുനാടൻ ലേഖകൻ എം ആർ രാകേഷ് നടത്തിയ അഭിമുഖത്തിലേക്ക്..
- എന്തുകൊണ്ട് ജനറൽ സെക്രട്ടറിയായി മത്സരിച്ചു? തോറ്റാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിഞ്ഞിട്ടും ഈ തീരുമാനം എടുത്തതിന് കാരണം ?
കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത് പ്രധാനമായും മാതൃഭൂമി മാനേജ്മെന്റിന്റെ പ്രതികാര നടപടികളെ തുടർന്നാണ്. എന്നെ ടാർജറ്റ് ചെയ്തുള്ള പ്രതികാര നടപടികളായിരുന്നു. അതിൽ പങ്കെടുത്ത പലരെയും ഉത്തരേന്ത്യയിലേക്ക് സ്ഥലം മാറ്റി. അവരെല്ലാം ഒരു വാർത്ത പോലും കൊടുക്കാനില്ലാത്ത സ്ഥലങ്ങളിൽ കിടന്നു നരകിക്കുകയാണ്. മറ്റുള്ളവർ സ്ഥാപനത്തിന്റെ ശിക്ഷാനടപടികളെ തുടർന്ന് രാജിവെയ്ക്കാൻ നിർബന്ധിരാവുകയും ചെയ്തു. ഈ സമരത്തിലേക്ക് ഞങ്ങളെ കൊണ്ടു വന്നത് കേരള പത്രപ്രവർത്തക യൂണിയൻ ആണ്. അതുകൊണ്ട് ഞങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും യൂണിയനുണ്ട് എന്ന വിശ്വാസമാണ് എനിക്കുള്ളത്. സംരക്ഷിച്ചില്ലെങ്കിൽ പോലും മാദ്ധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളെ പൊതുസമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കേണ്ട ബാധ്യത യൂണിയനുണ്ട്. സംഘടനയുടൈ ഉള്ളിൽ നിന്നുകൊണ്ട് മാദ്ധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കേണ്ട ഒരു പ്ലാറ്റ്ഫോം അത്യാവശ്യമാണെന്ന് മനസിലാക്കിയതു കൊണ്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാൻ തീരുമാനിച്ചത്. അതിലേറെ ഈ വിഷയത്തിൽ ഞാൻ ഒരു രക്തസാക്ഷി കൂടിയാണ്. അതുകൊണ്ട് തന്നെ മാദ്ധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ കുറച്ച് കൂടി ആഴത്തിൽ പഠിക്കാനും അവതരിപ്പിക്കാനും എനിക്ക് കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
- മാതൃഭൂമിയിൽ വോട്ട് ചെയ്യുന്നത് വിലക്കി, ചിലർ വോട്ട് ചെയ്തു. ഈ വിജയം മാതൃഭൂമിക്ക് എതിരായ വിജയമാണോ?
മാത്യഭൂമിക്കെതിരെയുള്ള വിജയമായി ഞാൻ കാണുന്നില്ല, മാദ്ധ്യമസ്ഥാപനങ്ങളിലെ അരക്ഷിതാവസ്ഥ, അന്യായമായ പിരിച്ചുവിടൽ, ശമ്പളം നൽകാതിരിക്കുക, കരാർവൽക്കരണം തുടങ്ങി മറ്റൊരു സംഘടനയിലെ തൊഴിലാളികൾക്കും നേരിടേണ്ടി വരാത്ത സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ നേരിടുന്നത്. മാദ്ധ്യമപ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്യം പോലും വിലക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാദ്ധ്യമപ്രവർത്തകരെ അടിമകളായി കാണുന്ന മാനേജ്മെന്റുകളുടെ നിലപാടിനെതിരെയുള്ള വികാരം മാദ്ധ്യമപ്രവർത്തകർക്കിടയിൽ വർധിച്ചു വരുകയാണ്. അല്ലാതെ മാത്യഭൂമിയെ പിൻപോയിന്റ് ചെയ്യുന്നില്ല. എങ്കിലും മേൽപറഞ്ഞ എല്ലാ അരാജകത്വവും മാതൃഭൂമിയിൽ നിലനിൽക്കുന്നുവെന്നുള്ളത് ശരിയാണ്.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത് പ്രധാനമായും മാതൃഭൂമി മാനേജ്മെന്റിന്റെ പ്രതികാര നടപടികളെ തുടർന്നാണ്. എന്നെ ടാർജറ്റ് ചെയ്തുള്ള പ്രതികാര നടപടികളായിരുന്നു. അതിൽ പങ്കെടുത്ത പലരെയും ഉത്തരേന്ത്യയിലേക്ക് സ്ഥലം മാറ്റി. അവരെല്ലാം ഒരു വാർത്ത പോലും കൊടുക്കാനില്ലാത്ത സ്ഥലങ്ങളിൽ കിടന്നു നരകിക്കുകയാണ്. മറ്റുള്ളവർ സ്ഥാപനത്തിന്റെ ശിക്ഷാനടപടികളെ തുടർന്ന് രാജിവെയ്ക്കാൻ നിർബന്ധിരാവുകയും ചെയ്തു.
- ഇന്ത്യാവിഷൻ, ടിവി ന്യൂ, അമൃത തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവർത്തകരും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യൂണിയൻ മുന്നോട്ട് വരുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. ഈ ആക്ഷേപത്തെ കുറിച്ച്?
യഥാർത്ഥത്തിൽ പ്രശ്നം തുടങ്ങിയത് ഇന്ത്യാവിഷനിൽ ആണ്. ഇന്ത്യാവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യൂണിയൻ പരാജയപ്പെട്ടു. തുടർന്ന് യൂണിയൻ ഏറ്റെടുത്ത ടിവി ന്യൂ അടക്കമുള്ള ചാനലുകളിലെ സമരങ്ങൾ പരാജയപ്പെട്ടതിനു കാരണം തൊഴിലാളികൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ യൂണിയന് കഴിയാത്തതു കൊണ്ടാണ്. പത്രപ്രവർത്തക യൂണിയന്റെ നേതൃത്വം ദുർബലമാണെന്ന് മനസിലാക്കിയതോടെ ആണ് ജീവനക്കാരെ അന്യായമായി പിരിച്ചുവിടാനും മാസങ്ങളോളം അവരുടെ ശമ്പളം തടഞ്ഞു വയ്ക്കാനും മാനേജ്മെന്റുകളെ പ്രേരിപ്പിക്കുന്നത് പ്രേരിപ്പിച്ചത് . മാനേജ്മെന്റുകൾക്ക് മുമ്പിൽ അടിമകളെ പോലെ യൂണിയൻ നേതൃത്വം നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം ഒട്ടും അഭിലഷണീയമല്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന് ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഒന്നുകിൽ മാനേജ്മെന്റിന് പണമില്ലാഞ്ഞിട്ട് അല്ലെങ്കിൽ മാനേജ്മെന്റിന്റെ ഫാസിറ്റ് ചിന്താഗതി കൊണ്ട്. ഈ രണ്ടു വിഷയങ്ങളെയും യൂണിയൻ രണ്ടായി കാണണം.
- സംഘടനയിൽ മാദ്ധ്യമ പ്രവർത്തകരുടെ പേരിൽ ആനുകൂല്യം തട്ടുന്നവർ പോലുമുണ്ടെന്ന ആരോപണം ശക്തമാണ്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമോ?
കേരള പത്രപ്രവർത്തക യൂണിയനിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത് പരിശോധിക്കണം. പത്രപ്രവർത്തകയൂണിയൻ അംഗങ്ങളെന്ന പേരിൽ ആനുകൂല്യം പറ്റുന്ന അനർഹരായവരെ കുറിച്ച് പരാതി കിട്ടിയാൽ അത് തീർച്ചയായും പരിഗണിക്കും. അവർക്കെതിരെ നടപടിയുമുണ്ടാകും.
- ജനൽ സെക്രട്ടറി എന്ന നിലയിൽ സംഘടന മുൻഗണ നൽകുന്ന വിഷയമെന്താണ്?
നിലവിൽ കേരള പത്രപ്രവർത്തക യൂണിയൻ ക്ലബ് പാരമ്പര്യമാണ് വച്ച് പുലർത്തുന്നത്. ഏതെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ട്രേഡ് യൂണിയൻ തലത്തിലേക്ക് മാറുന്ന സ്ഥിതിയാണ് ഉള്ളത്. നിലവിൽ യൂണിയന് ക്ലബ്ബിന്റെയോ, ട്രേഡ് യൂണിയന്റെയോ സ്വഭാവമില്ല. അതിനിടയിലുള്ളതെന്തോ ആണ്. നിലവിൽ കേരള പത്രപ്രവർത്തക യൂണിയൻ ക്ലബ് പാരമ്പര്യമാണ് വച്ച് പുലർത്തുന്നത്. ഏതെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ മാത്രം ട്രേഡ് യൂണിയൻ തലത്തിലേക്ക് മാറുന്ന സ്ഥിതിയാണ് ഉള്ളത്. നിലവിൽ യൂണിയന് ക്ലബ്ബിന്റെയോ, ട്രേഡ് യൂണിയന്റെയോ സ്വഭാവമില്ല. അതിനിടയിലുള്ളതെന്തോ ആണ്. അങ്ങനെയായതിന്റെ കാരണക്കാർ നമ്മളെല്ലാം ആണ്. സംഘടനയ്ക്കു വേണ്ടി എല്ലാം ഞാനാണ് ചെയ്യുന്നതെന്ന ചിന്താഗതിയോടെ പ്രവർത്തിക്കുന്ന നേതൃത്വത്തിന്റെ പോരായ്മയാണ് ഇത്. വ്യക്തിക്കതീതമായ സംഘടനയാണ് ജീവനക്കാർക്ക് വേണ്ടി നിലകൊള്ളുന്നതെന്ന് മനസിലാക്കിയിരുന്നെങ്കിലും മാദ്ധ്യമരംഗത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വന്ന പല പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടിയാകണം സംഘടന നിൽക്കേണ്ടത്. അത് തന്നെയാണ് ഞാനും ലക്ഷ്യമിടുന്നത്.
- മാദ്ധ്യമ പ്രവർത്തകരെ പത്രക്കാർ, ചാനലുകാർ, ഓൺലൈൻ മീഡിയ എന്നിങ്ങനെ തരം തരിക്കുന്നത് ശരിയോണോ?
അങ്ങനെയൊരു വേർതിരിവുണ്ടാകേണ്ട ആവശ്യമില്ല. പത്ര-ദൃശ്യമാദ്ധ്യങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം മാദ്ധ്യമാപ്രവർത്തകരാണ്. അവരുടെ തൊഴിലിന്റെ സ്വഭാവത്തിൽ മാത്രമാണ് വ്യത്യാസം. ആ വ്യത്യാസം സംഘടനയിൽ കാണിക്കേണ്ട ആവശ്യമില്ല.
- കരാർ ജീവനക്കാരെ സംഘടനയുടെ ഭാഗമാക്കുമോ ?
തീർച്ചയായും. തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ തന്നെ ഇക്കാര്യം ഞങ്ങളുടെ പാനൽ വ്യക്തമാക്കിയിരുന്നു. ആദ്യകമ്മറ്റിയുടെ പ്രധാന അജണ്ടകളിലൊന്നായിരിക്കും കരാർ ജീവനക്കാരുടെ അംഗത്വം. ഒരു മാദ്ധ്യമസ്ഥാപനത്തിൽ മുഴുവൻ സമയപത്രപ്രവർത്തകനായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന് സംഘടനയിൽ അംഗത്വം നൽകുക എന്നതാണ് തീരുമാനം.
- ഓൺലൈൻ വാർത്താപോർട്ടലുഖളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർകർക്കും സംഘടനയിൽ അംഗത്വം നൽകുമോ ?
വാർത്തയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെല്ലാം മാദ്ധ്യമപ്രവർത്തകരാണ്. അവരും ഇതിൽ ഉൾപ്പെടുന്നവരാണ്. എന്നാൽ ഓൺലൈൻ വാർത്താപോർട്ടലുകൾ സജീവമായതും അടുത്തകാലത്താണ്. സ്ഥിരം സ്വാഭാവത്തോടെ ഓൺലൈൻ പോർട്ടലുകളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും സംഘടനയിലെ അംഗങ്ങളായി പരിഗണിക്കും.
- മുൻ ജനറൽ സെക്രട്ടറിക്ക് എതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച്? താങ്കളുടെ വിഷയം കൈകാര്യം ചെയ്തതതിൽ യൂണിയന് തെറ്റുപറ്റിയോ?
ഒരു സംഘടനയിൽ അംഗമായ ജീവനക്കാരന് ഒരു പ്രശ്നം തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പ്രശ്നമുണ്ടാകുമ്പോൾ, ആ ജീവനക്കാരനോട് അല്ലെങ്കിൽ ജീവനക്കാരോട് മാനസികമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലകൊള്ളുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് സംഘടനാ നേതൃത്വത്തിന്റെ കടമ. ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകും. എന്നാൽ പോലും ആ അംഗത്തിന് മാനസികപിന്തുണ നൽകുക എന്നുള്ളത് ഒഴിവാക്കാനാകത്ത കാര്യമാണ്. ഒരു ജീവനക്കാരനെ സ്ഥാപനത്തിൽ പിരിച്ചു വിട്ടാൽ മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തി അയാൾക്ക് ജോലി വാങ്ങി കൊടുക്കുക്കാൻ യൂണിയന് കഴിഞ്ഞെന്നു വരില്ല. അപ്പോൾ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. കൂടാതെ അങ്ങനെ ജോലി നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് വേണ്ടി ഞാൻ ഒരു പാട് കാര്യങ്ങൾ ചെയ്തു എന്നുള്ള നാട്യം ശരിയല്ല. സംഘടനയുടെ ശക്തി അംഗങ്ങളാണ് എന്ന കാര്യം നേതൃത്വം വിസ്മരിക്കാൻ പാടില്ല.വാർത്തയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെല്ലാം മാദ്ധ്യമപ്രവർത്തകരാണ്. അവരും ഇതിൽ ഉൾപ്പെടുന്നവരാണ്. എന്നാൽ ഓൺലൈൻ വാർത്താപോർട്ടലുകൾ സജീവമായതും അടുത്തകാലത്താണ്. സ്ഥിരം സ്വാഭാവത്തോടെ ഓൺലൈൻ പോർട്ടലുകളിൽ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെയും സംഘടനയിലെ അംഗങ്ങളായി പരിഗണിക്കും.
- താങ്കളുടെ മാതൃഭൂമി കേസ് ഏത് തരത്തിൽ പോകും?
അകാരണമായി മാതൃഭൂമിയിൽ നിന്നും പിരിച്ചുവിടപ്പെട്ട സാഹചര്യത്തിൽ, രാജ്യത്തെ നിയമവ്യവസ്ഥ ഉറപ്പാക്കിയിട്ടുള്ള ജോലി സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമത്തിന്റെ വഴിയിലൂടെ പോകാനാണ് എന്റെ തീരുമാനം. മാതൃഭൂമി മാനേജ്മെന്റിനെതിരെ ലേബർ കോടതിയെ സമീപിക്കാനാണ് തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്