റെസ്റ്റോറന്റിൽ നടന്നത് അനാശാസ്യം തന്നെ; തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയവരിൽ ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും; ഡൗൺടൗൺ സംഭവത്തിൽ ജയ്ഹിന്ദ് റിപ്പോർട്ടർ മറുനാടനോട് പറഞ്ഞത്
കോഴിക്കോട്: കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റിൽ അനാശാസ്യം നടക്കുന്നെന്ന ജയ്ഹിന്ദ് ടിവിയുടെ റിപ്പോർട്ടും പിന്നാലെ യുവമോർച്ച പ്രവർത്തകരെത്തി ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യുവമോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു വിഭാഗം യുവാക്കൾ ചുംബന സമരവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ചുംബനത്തിന്റെ പേരിൽ ഹോട്ടൽ അടിച്ച് തകർത്തതിന്റെ രാഷ്ട്രീയം ഫാസിസത്തിന്റെ മൂർത്തമായ ഭാവമായാണ് കേരളീയ പൊതു സമൂഹം പൊതുവെ വിലയിരുത്തിയത്. കോൺഗ്രസ് നേതാക്കൾ പോലും ഈ റിപ്പോർട്ടിനെ അപലപിക്കുകയും ചെയ്തിരുന്നു. അയല്‍ സംസ്ഥാനമായ കർണ്ണാടകത്തിലെ മംഗലാപുരത്ത് സംഘപരിവാറിന്റെ ശ്രീറാം സേന വഴിയരികിലൂടെ പോകുന്ന ആണിനേയും പെണ്ണിനേയും സദാചാരത്തിന്റെ പേരിൽ കടന്നാക്രമിച്ചതിന്റെ തുടർച്ചയായിപോലും കോഴിക്കോട് സംഭവത്തെ പലരും കണ്ടു.
കേന്ദ്രഭരണത്തിന്റെ മറപറ്റി ഹൈന്ദവ രാഷ്ട്രീയം നടപ്പാക്കാനുള്ള ആർഎസ്എസ് ശ്രമമാണ് കോഴിക്കോട് നടക്കുന്നതെന്ന ആരോപണവുമായി ഇടത്-വലത് യുവജനനേതാക്കൾ രംഗത്ത് വരികയുണ്ടായി. ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം ജയ്ഹിന്ദ് ചാനലിലൂടെ പുറത്ത് വന്ന വാർത്തയിലൂടെയായിരുന്നു. ചാനലിന്റെ കോഴിക്കോട് റിപ്പോർട്ടറായ ധനിത് ലാൽ എസ്. നമ്പ്യാർ എന്ന മാദ്ധ്യമ പ്രവർത്തകനാണ് ഹോട്ടലിലെ അനാശാസ്യമെന്ന പേരിൽ വാർത്ത റിപ്പോർട്ട് ചെയ്തത്. സദാചാര പൊലീസിംഗിനെതിരെ നവമാദ്ധ്യമങ്ങളിലൂടെ യുവജനങ്ങളെമ്പാടും പ്രതിഷേധിക്കുമ്പോഴും ഫെയ്സ് ബുക്ക് പ്രതിഷേധം കിസ് ഓഫ് ലവ് എന്ന പേരിൽ തെരുവിലേക്ക് വ്യാപിക്കുമ്പോഴും തങ്ങളുടെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ലെന്ന വിമർശനത്തോടെ ധനിത് ലാൽ എസ്. നമ്പ്യർ പങ്കുവച്ചത്. വിഷയത്തിൽ തങ്ങൾക്കും പറയാനുണ്ടെന്നാണ് ധനിത് ലാലിന്റെ പക്ഷം. അനാശാസ്യമെന്ന വാർത്ത റിപ്പോർട്ട് ചെയ്തതും അതിലേക്ക് നയിച്ച സംഭവങ്ങളും ധനിത്ലാൽ മറുനാടൻ മലയാളിയോട് വിശദീകരിക്കുന്നു...
കേരളമിന്നേറെ ചർച്ചചെയ്യപ്പെടുന്ന ചുംബന വിവാദം ഉയർത്തി വിട്ടത് താനും ജയ്ഹിന്ദ് ചാനലുമാണ് എന്ന കാര്യം ഓർമ്മപ്പെത്തിയാണ് ധനിത് ലാൽ എസ്. നമ്പ്യാർ പറഞ്ഞു തുടങ്ങിയത്. ഈ വിഷയത്തെ കേവലമൊരു ചുംബന വിവാദം മാത്രമായി കാണരുത്. ഡൗൺ ടൗൺ ഹോട്ടലിന്റെ വർക്കിങ് ഏരിയയിൽ നടക്കുന്നത് കേവലം ചുംബനം മാത്രമല്ല. തനി അനാശാസ്യമാണെന്ന് ധനിത് മറുനാടൻ മലയാളിയോട് പറഞ്ഞു. 4 മാസത്തോളമായി താൻ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട്. പലർക്കും കേട്ടു പരിചയമുള്ള ഡൗൺ ടൗൺ റസ്റ്റോറന്റിന്റെ തൊട്ടടുത്ത് തന്നെയാണ് ജയ്ഹിന്ദ് ടിവിയുടെ ബ്യൂറോയും പ്രവർത്തിക്കുന്നത്. രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ഓട്ടോ ഡ്രൈവറുടെ വായിൽ നിന്നാണ് ഇവിടെ ഇത്തരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആദ്യമായി കേൾക്കുന്നത്. സമീപത്തെ ജീവൻ ടി.വിയിലെ പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടു. നാലു പാടും 8 അടിയോളം ഉയരത്തിൽ മറച്ചിട്ടുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾക്കിടയിൽ നടക്കുന്ന കാഴ്ച്ച ജയ്ഹിന്ദ് ഓഫീസിന്റെ മുകളിൽ നിന്ന് നേരിട്ട് കാണാനും ഇടയായി.
ഇപ്പോഴും കേവലം ഒരു റസ്റ്റോറന്റിൽ അനാശാസ്യമെന്ന ഒരു സാധാരണ വാർത്തയായി താനിതിനെ കാണുന്നില്ല. ആദ്യമൊക്കെ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരെയാണ് ആ സാഹചര്യത്തിൽ കണ്ടിരുന്നെങ്കിൽ പിന്നീട് അത് 18 പോലും തികയാത്ത ആൺകുട്ടിയും പെൺകുട്ടിയുമായി ചുരുങ്ങി വന്നു. അതോടെ വിഷയം പൊതു ജനമധ്യത്തിൽ വാർത്തയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ പറയുമ്പോൾ കേവലം ഒരു സദാചാര പ്രശ്നം മാത്രമായി വിഷയത്തെ ചുരുക്കിക്കാണാൻ കഴിയില്ലെന്നു കൂടി ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് ഉദ്ധരിച്ച് ധനിത് പറഞ്ഞ് വയ്ക്കുന്നു. ഹോട്ടലുകാരുടെ അനുമതിയോടെയണ് ഇത്തരത്തിൽ പാർക്കിങ് ഏരിയയിൽ അനാശാസ്യം നടക്കുന്നതെന്ന് വാർത്തയിൽ എവിടേയും പറയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഒളിക്യാമറയിൽ അന്യന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നുമുള്ള ആരോപണങ്ങളും പൂർണ്ണമായും ധനിത് ലാൽ എസ് നമ്പ്യാർ തള്ളിക്കളയുന്നു. വീഡിയോ മോർഫ് ചെയ്തതല്ലെന്ന് ആർക്കു വേണമങ്കിലും പരിശോധിച്ച് ബോധ്യപ്പെടാം. വാർത്ത പുറത്ത് വന്നതിന് ശേഷം യുവമോർച്ച് ഹോട്ടലിലേക്ക് പ്രതിഷേധം നടത്തുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു മാദ്ധ്യമ പ്രവർത്തകരെ നേരിൽ വിളിച്ച യുവമോർച്ച നേതാക്കൾ ജയ്ഹിന്ദ് ടി.വിയെ വിവരം അറിയിച്ചിരുന്നില്ല. യുവമോർച്ചയുടെ പ്രതിഷേധരീതി അപലപനീയമാണെന്നും ഒരു തരത്തിലും അതിനെ ന്യായീകരിക്കാനാകില്ലെന്നും ധനിത് ലാൽ പറയുന്നു. വാർത്ത പുറത്ത് വന്നതിന് ശേഷമാണ് തനിക്കും ചാനലിനും എതിരെ കൃത്യമായ ഗൂഡാലോചന നടന്നത്. ഇതിൽ ഏഷ്യാനെറ്റിലെ ഒരു മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമുണ്ട്.
ഡൗൺ ടൗൺ ഹോട്ടലിന്റെ 6 പാർട്ണർമാരിൽ ഒരാളുടെ ബന്ധു കൂടിയായ ഇയാൾ ഇടപ്പെട്ടാണ് മറ്റു മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും തങ്ങൾക്കെതിരാക്കി മാറ്റിയത്. കപടസദാചാരവാദികളുടെ പൗരാവകാശത്തിന് മേലുള്ള കടന്ന് കയ്യേറ്റമായും സദാചാര പൊലീസിന്റെ അക്രമമായുംവാർത്തയെ ഗതിമാറ്റി വിടാനും ഈ ഗൂഡാലോചനക്കായി. ഈ മാദ്ധ്യമ പ്രവർത്തകന്റെ പിന്തുണയും ബുദ്ധിയുമാണ് പിന്നീട് നടന്ന ഉടമകളുടെ വാർത്താസമ്മേളനം. വിഷയത്തെ ഹിന്ദുമുസ്ലിം പ്രശ്നമായിപ്പോലും വ്യഖ്യാനിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഭരണ പ്രതിപക്ഷഭേതമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ബന്ധമുള്ളതിനാലും പൊലീസിന്റെയും ഭരണ സംവിധാനത്തിന്റേയും കടുത്ത പിന്തുണയുള്ളതിനാലുമാണ് ഡൗൺടൗൺ ഇപ്പോഴും ഇതുപോലെ പ്രവർത്തിക്കുന്നത്.
ഇപ്പോൾ അക്രമസമരത്തിനും സദാചാര പൊലീസിംഗിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ ഫെബ്രുവരി മാസത്തിൽ അനാശാസ്യമാരോപിച്ച കോഴിക്കോട്ടെ ലോഡ്ജ് അടിച്ചു തകർത്തതെന്തിനെന്ന് ധനിത് ചോദിക്കുന്നു. വിഷയം സദാചാര പൊലീസിനെതിരാക്കി മാറ്റി ചുംബനത്തിനും ആണിനും പെണ്ണിനും അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയതും ഹോട്ടലുടമകളുടെ ബുദ്ധിയാണ് കിസ് ഓഫ് ലവ് എന്ന സംഘടനയ്ക്ക് പിന്നിൽ അരാജക വാദികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയം ഇത്രഗുരുതരമായിട്ടും വാർത്തയിൽ നിന്ന് പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്നും ധനിത് പറയുന്നു. വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനകൾ വാർത്തയിലൂടെ നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ധനിത് ലാൽ എസ്. നമ്പ്യാർ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍