ജസീറയ്ക്കായിരുന്നില്ല സഹായം; പഠനം മുടങ്ങുന്ന കുട്ടികൾക്കായിരുന്നു; സന്ധ്യ പ്രകടിപ്പിച്ചത് പൊതുസമൂഹത്തിന്റെ രോഷം; ചിറ്റിലപ്പള്ളിയുടെ അഭിമുഖം തുടരുന്നു
മറുനാടൻ മലയാളിക്ക് വേണ്ടി റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാരൻ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുമായി നടത്തിയ അഭിമുഖം തുടരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തെ കുറിച്ചും സമരങ്ങളോട് താൻ പുലർത്തുന്ന നിലപാടുകളെക്കുറിച്ചും ചിറ്റലപ്പള്ളി തുറന്നുപറയുന്നു.
- തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?
എന്നല്ല. പക്ഷേ, അടിസ്ഥാനവർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരുടെ ഒക്കെ മക്കൾ എവിടെയാണ് പഠിക്കുന്നതെന്ന് നോക്കൂ. അവരെല്ലാം വിദേശത്താണ്. എന്നിട്ട് കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂടു ചോറ് മാന്തിക്കുന്നത് മാതിരി സാധാരണ സ്കൂളിലും കോളേജിലും അടിപിടിയും ബഹളവും. കെഎസ് യു, എസ്എഫ്ഐ എന്നീ പേരുകളിൽ കുട്ടികളെ തമ്മിലടിപ്പിക്കുകയാണിവിടെ. ഇതിന് ഒരുമാറ്റം വരേണ്ടേ?
- വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം എന്നാണോ?
യാഥാർത്ഥ്യങ്ങൾ മനസിലാക്കണമെന്നേ ഞാൻ പറഞ്ഞുള്ളൂ. വിദ്യാർത്ഥി രാഷ്ട്രീയമൊക്കെ നല്ലത് തന്നെ. അക്രമരാഷ്ട്രീയമാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പഠിപ്പിച്ച് കൊടുക്കുന്നതെന്നേ പറഞ്ഞുള്ളൂ.
- ഇനി സന്ധ്യയെക്കുറിച്ച്? ആരാണ് വീട്ടമ്മ സന്ധ്യക്ക് പാരിതോഷികം നൽകാൻ പ്രേരിപ്പിച്ചത്?
കേരളത്തിൽ ജീവിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ അടിക്കടിയുണ്ടാകുന്ന ഹർത്താലിലും വഴിതടയൽ സമരങ്ങളിലും ഞാൻ രോഷാകുലനായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബിസിനസിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കേരളത്തിലുള്ളത്. ബാക്കിയെല്ലാം പുറത്താണ്. ഇവിടെ ഹർത്താൽ വന്നാലും എനിക്ക് കാര്യമായ നഷ്ടം സംഭവിക്കില്ല. പക്ഷേ, ഒരു ചെറിയ തൊഴിലുടമയെ, ഒരു ചെറിയ ഷട്ടർ കടയുള്ളവനെ, ഒരു ദിവസവേതനക്കാരനെ, അത് കാര്യമായി ബാധിക്കും. അങ്ങിനെ രോഷം അണപൊട്ടി നിൽക്കുമ്പോഴാണ് സന്ധ്യ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് കടന്നുവരുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മൊത്തം രോഷമാണ് സന്ധ്യ അവിടെ പ്രകടിപ്പിച്ചത്.
അന്ന് അവിടെ നിന്നിരുന്ന നേതാക്കന്മാർ ചില്ലറക്കാരല്ല. സന്ധ്യയ്ക്ക് ചിലപ്പോൾ അവരാരാണെന്ന് അറിയില്ലായിരിക്കും. പക്ഷേ, ഒരു സാധാരണക്കാരിയുടെ മുമ്പിൽ ആദ്യമായി ആ നേതാക്കൾ പതറുന്നത് ഞാൻ കണ്ടു. അവരുടെ മുഖം ഒന്ന് റിപ്ലേ ചെയ്ത് കണ്ടാൽ അറിയാം. അവർ ആകെ ചമ്മി നാറിപ്പോയി. ഇതു കണ്ടപ്പോൾ എനിക്കൊരു സന്തോഷം തോന്നി. പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടായല്ലോ എന്ന അഭിമാനമാണ് എനിക്കപ്പോഴുണ്ടായത്. തീർച്ചയായും അവരെ അഭിനന്ദിക്കണമെന്ന് തോന്നി. അപ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 100 രൂപ സമ്മാനം കൊടുത്ത് അഭിനന്ദിക്കുന്നു എന്ന് പറഞ്ഞ് ഒരു കാര്യവുമില്ല. കാശിന് കാശ് തന്നെ വേണം. പണ്ടൊക്കെ 25000 രൂപ ക്യാഷ് അവാർഡ് ആയിരുന്നു അതിനൊന്നും ഇപ്പോൾ ഒരു വിലയുമില്ല. കൊടുക്കുമ്പോൾ കാര്യമായിട്ട് കൊടുക്കണം. നാട്ടിൽ ഒരു ചലനമുണ്ടാകണം, അതൊരു പ്രതീകമാകണം എന്നാണ് എന്റെ പക്ഷം, അതുകൊണ്ട് തന്നെയാണ് 5 ലക്ഷം സന്ധ്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. അപ്പോൾ എന്നോട് എന്റെ ചില സുഹൃത്തുക്കൾ എല്ലാം ചോദിച്ചു. ഞങ്ങൾ ഇതുപോലെ പ്രതികരിക്കാൻ തയ്യാറാണ്. ഞങ്ങൾക്കും ഈ അഞ്ച് ലക്ഷം തരുമോ എന്നൊക്കെ. ഞാൻ പറഞ്ഞു നിങ്ങൾ പ്രതികരിച്ചോളൂ അപ്പോൾ എനിക്ക് ആ കാശ് ആശുപത്രി ചെലവിലേക്ക് തരേണ്ടി വരും എന്ന്. സന്ധ്യ ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് അന്ന് അവർ വെറുതെ വിട്ടതെന്ന്.
- ജസീറയ്ക്കും താങ്കൾ പാരിതോഷികം പ്രഖ്യാപിച്ചല്ലോ? ആ സമരത്തെക്കുറിച്ച് വല്ലതും മനസ്സിലാക്കിയാണോ അങ്ങിനെ ചെയ്തത്?
സത്യത്തിൽ ജസീറയുടെ സമരത്തെക്കുറിച്ച് ഞാൻ അത്ര സ്റ്റഡി ചെയ്തിരുന്നില്ല. മനോരമയിൽ ഫ്രണ്ട് പേജിൽ ഒരു ആർട്ടിക്കിൾ വന്നിരുന്നു. പിന്നെ ചാനലുകളിൽ ജസീറയുടെ സമരത്തെക്കുറിച്ചുള്ള ചർച്ചകൾ കണ്ടിട്ടുണ്ട്. വാസ്തവം പറഞ്ഞാൽ ജസീറക്കല്ല ഞാൻ പണം കൊടുത്തത്. അവരുടെ മൂന്ന് കുട്ടികളുണ്ടല്ലോ. പഠിപ്പ് മുടക്കിയിരിക്കുന്ന അവർക്കാണ് ഞാൻ പാരിതോഷികം കൊടുത്തത്. ഞാൻ പ്രഖ്യാപനം നടത്തിയതിന് ശേഷം വേറെ എത്രയോ പേർ കുട്ടികളുടെ പൂർണ്ണമായ ചെലവും ഏറ്റെടുത്ത് നടത്താം എന്ന് പറഞ്ഞ് മുന്നോട്ട് വന്നതായാണറിഞ്ഞത്. അപ്പോൾ എന്റേത് ഒരു തുടക്കമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇനി ഇതുപോലെ എല്ലാവർക്കും കൊടുക്കാമോ എന്ന് ചോദിച്ചാൽ എനിക്ക് തോന്നണം എന്നാണ് മറുപടി.
- ജസീറയുടെ സമരം ന്യായമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഞാൻ അവരോട് തന്നെ ചോദിച്ചു. കുട്ടികളുടെ പഠിപ്പ് മുടക്കി എന്തിനാണ് ഒറ്റയ്ക്ക് പോയി സമരം ചെയ്യുന്നത് എന്നൊക്കെ. ആ സമരത്തെ എത്രത്തോളം ന്യായീകരിക്കാമെന്ന് എനിക്കിപ്പോഴും അറിയില്ല. ആ സ്ത്രീയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്നെനെിക്കറിയില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം നിയമങ്ങൾ ധാരാളമുണ്ട് അത് നടപ്പാകുന്നില്ല എന്നതാണ് സത്യം . അതുകൊണ്ടായിരിക്കണം അവർ ഇപ്പോഴും സമരം ചെയ്യുന്നതെന്ന് തോന്നുന്നു.
- ഇത്തരത്തിലുള്ള ജനകീയ സമരങ്ങളോട് സർക്കാർ മുഖം തിരിച്ച് നിൽക്കുകയല്ലേ?
വേറെ ഒരു ഭാഗത്ത് നിന്ന് ചിന്തിച്ചാൽ മണൽവേണ്ടേ എന്ന് ചോദിക്കുന്നവരുണ്ട്. കൺസ്ട്രക്ഷൻ നടക്കണമെങ്കിൽ മണൽ വേണ്ടേ? എനിക്ക് ഉത്തരമില്ല. ഇതെല്ലാം നമ്മുടെ പ്ലാനിങ്ങിൽ വരുന്ന പരിമിതിയാണ്. ഇവിടെ ഇപ്പോൾ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതിയാണുള്ളത്. നാട്ടിൽ കുറെ നിയമങ്ങളുണ്ട്. എന്നാലും നിങ്ങൾക്ക് മണൽ വേണമെങ്കിൽ കിട്ടാനുള്ള സൗകര്യമുണ്ട്. പിടിപാടുള്ളവന് എന്തുമാകാം അല്ലാത്തവന്റെ കാര്യം കട്ടപ്പൊക.
അതിന്റെ ഒരു ഫ്രസ്ട്രേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായുയരുന്ന സമരങ്ങളെ ഭരണകൂടം പരിഗണിക്കുന്നില്ല എന്നത് വാസ്തവം തന്നെയാണ്.
- ഇതെല്ലാം താങ്കൾ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്ന് ആരോപണമുണ്ടല്ലോ?
പണ്ടൊരു കയറ്റിറക്ക് പ്രശ്നം വന്നു. നിങ്ങൾ നോക്കൂ, നിയമം നൂറ് ശതമാനം എനിക്ക് അനുകൂലമായിരുന്നു. പിന്നെ ഞാനെനെ്തിന് പേടിക്കണം? അന്നുണ്ടായത് ഒരു വൈകാരികമായ പ്രശ്നമായിരുന്നു. യൂണിയൻകാർ വന്ന് എന്റെ ഒരു ജീവനക്കാരനെ തല്ലി. അതായിരുന്നു എന്നെ പ്രകോപിപ്പിച്ചത്. എന്നെ അടിച്ചതിന് തുല്യമാണ്, എന്റെ സ്റ്റോർ കീപ്പറെ അടിച്ചത. എന്നാൽ പിന്നെ കണ്ട് കളയാം എന്ന് കരുതിയാണ് ഞാൻ അവിടെത്തിയത്. അതിനു ശേഷം നോക്കുകൂലി ചോദിക്കൽ ഒക്കെക്കുറഞ്ഞു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ, അതൊരിക്കലും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല.
- അതിന് ശേഷം ഉയർന്ന ആരോപണത്തെക്കുറിച്ചാണ് ഞാൻ ചോദിച്ചത്? താങ്കൾ അവയവദാനം ഉൾപ്പെടെ നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു എന്ന ആരോപണം.
നിർഭാഗ്യവശാൽ അത് സിഐടിയു ആയെന്ന് മാത്രം. ഐഎൻടിയുസി ആയാലും ഇത് തന്നെ ചെയ്യും. ബിഎംഎസ് ആണെങ്കിലും ഇതു തന്നെയാകുമായിരുന്നു അവസ്ഥ. ഒരു കൊടിയുടെ നിറം നോക്കിയല്ല ചെയ്തത്. അതിന് ശേഷം ഞാൻ കിഡ്നി ദിനം ചെയ്തിട്ടില്ല, എന്നെ സ്കാൻ ചെയ്ത് നോക്കണം എന്ന തരത്തിലൊക്കെ ആവശ്യം ഉയർന്നു. അതിനോടൊന്നും ഞാൻ പ്രതികരിച്ചില്ല. അതൊന്നും എനിക്ക് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല.
- താങ്കൾക്കെതിരെ ഉയർന്ന മറ്റൊരാരോപണം ടാക്സ് വെട്ടിച്ചു എന്നതരത്തിലാണ്?
അത് എന്റെയും ശ്രദ്ധയില്പെട്ടിരുന്നു. വണ്ടർലായിൽ ടാക്സ് കുറച്ചേ അടക്കുന്നുള്ളൂവെന്ന്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കൃത്യമായ ടാക്സ് അടച്ച് ബാക്കിയുള്ള ലാഭം മതിയെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഈ വണ്ടർലായിൽ ഒരു ഡിമാന്റ് നോട്ടീസോ ഒരു ഷോക്കോസ് നോട്ടീസോ ഇതുവരെ കിട്ടിയിട്ടില്ല. നിങ്ങൾ അന്വേഷിച്ച് നോക്കൂ. വേറൊരു അമ്യൂസ്മെന്റ് പാർക്ക് നടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് കാണണം. തീർച്ചയായും ഏതെങ്കിലും വിധത്തിൽ തേജോവധം ചെയ്യാനാണെന്നാണ് ഞാൻ കരുതുന്നത്.
- വിജേഷ് വിജയനെക്കുറിച്ച്?
ഞങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ഒരു ആക്സിഡന്റ് ഉണ്ടായി അവർ ഞങ്ങൾക്കെതിരായി കേസ് കൊടുത്തു. രണ്ടടി മാത്രം താഴ്ചയുള്ള ഒരു പൂളിലേക്ക് എടുത്ത് ചാടി. അങ്ങിനെ ചാടിയാൽ എനിക്കെന്ത് ചെയ്യാൻ പറ്റും? തുടക്കത്തിൽ ആ ട്രീറ്റ്മെന്റിന്റെ എക്സ്പെന്റിച്ചർ വഹിച്ചിരുന്നു. 60,000 രൂപയും കൊടുത്തു. എന്നിട്ടും കേസ് കൊടുക്കുകയാണ് അവർ ചെയ്തത്. അപ്പോഴാണ് സഹായം നിർത്തിവച്ചത്. കഴുത്തിന് കത്തിവച്ചാൽ ഞാൻ ആർക്കും സഹായം നൽകാറില്ല.
- പക്ഷേ, വിജേഷ് ഉന്നയിക്കുന്നത് ഇതൊന്നുമല്ല. വീഗാലാന്റിൽ അന്ന് ചികിത്സ നൽകാൻ ഒരു ഡോക്ടറുണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല എന്നൊക്കെയാണ്?
ഡോക്ടറുടെ ആവശ്യം അമ്യൂസ്മെന്റ് പാർക്കിൽ ഇല്ല. അങ്ങിനെ നിയമം പറയുന്നില്ല. അങ്ങിനെയാണെങ്കിൽ ലുലു മാളിൽ ഡോക്ടറെ നിയമിച്ചിട്ടുണ്ടോ? ഇത്രയധികം ആളുകൾ വന്ന് പോകുന്ന എറണാകുളം കളക്ടറേറ്റിൽ ഡോക്ടറുണ്ടോ? അവിടുന്നൊക്കെ ആളുകൾ എടുത്ത് ചാടിക്കൂടേ? നിയമം അനുസരിച്ചല്ലേ ചെയ്യേണ്ടതുള്ളൂ. പോട്ടെ സിപിഐ(എം) നടത്തുന്ന അമ്യൂസ്മെന്റ് പാർക്കിൽ ഡോക്ടറുണ്ടോ? വണ്ടർലായിൽ ക്വാളിഫൈഡ് നഴ്സുണ്ട്. പ്രാഥമിക ചികിത്സാ സംവിധാനങ്ങളുണ്ട്.
- ഇടയ്ക്ക് ധാരാളമായി പരസ്യം ചെയ്തിരുന്ന വി സ്റ്റാർ ചുഡീദാറുകൾ ഇന്നു വിപണിയിലില്ല. എന്തായിരുന്നു, ഇവയുടെ നിർമ്മാണം നിർത്തിവച്ചത്?
ബൾക്ക് പ്രൊഡക്ഷനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന പ്രശ്നം, ഒരു കാരണവശാലും നഷ്ടത്തിലായതുകൊണ്ടല്ല, നിർത്തിയത്. മാറിവരുന്ന ഫാഷനനുസരിച്ച് ചുഡീദാർ നിർമ്മിച്ചുകൊടുക്കുന്നതിലുള്ള പ്രായോഗികമായ ബുദ്ധിമുട്ടുണ്ടായിരുന്നു. നിലവിൽ ഇന്നർവെയർ മാത്രമാണ് വിപണിയിലുള്ളത്.
- താങ്കൾക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള രാഷ്ട്രീയ നേതാവാരാണ്? ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവാരാണ്?
എനിക്ക് ഒരുപാട് രാഷ്ട്രീയ നേതാക്കളെ പരിചയമുണ്ട്. എല്ലാവരോടും എനിക്ക് ബഹുമാനമാണ്. ആശയങ്ങളോടാണ് എനിക്ക് എതിർപ്പ്. വ്യക്തികളോടല്ല. പലരും സംഭാവന ചോദിച്ച് വരാറുണ്ട്. മിക്കവർക്കും കൊടുക്കാറുണ്ട്. അതിന്റെ രേഖകൾ ഇവിടെയുണ്ടാകും. അധികം ഒന്നും ചോദിക്കാറില്ല. കാരണം ഞാൻ ഇവരുടെ അടുത്ത് ഒരാവശ്യവുമായി പോയിട്ടില്ല. അനധികൃതമായി ഒന്നും എനിക്ക് വേണ്ട. അതാണെന്റെ പോളിസി.
- അവസാനമായി ഒരു ചോദ്യം കൂടി. പ്രകൃതി വിഭവങ്ങൾ നാളേക്ക് കൂടി കാത്ത് സൂക്ഷിക്കണം എന്ന് പറയുന്ന ഒരാളാണ് താങ്കൾ. വണ്ടർലാ പോലുള്ള അമ്യൂസ്മെന്റ് പാർക്കുകൾ ഒരർത്ഥത്തിൽ പറഞ്ഞാൽ വൈദ്യുതി ദുർവിനിയോഗം നടത്തുകയല്ലേ?
ഒരു മൊട്ടക്കുന്ന് പോലൊരു സ്ഥലത്ത് എത്രമരം ഞാൻ വച്ച് പിടിപ്പിച്ചു. പോട്ടെ, ഈ കെട്ടിടത്തിൽ എത്ര ചെടികൾ നട്ടുവളർത്തിയെന്ന് നോക്ക്. നമ്മൾ തത്വം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യന്റെ ആവശ്യത്തിനാണ് ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നത്. അല്ലാതെ വരട്ടുവാദം പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല. വിനോദം നമുക്ക് ആവശ്യമാണ്. അങ്ങിനെയാണെങ്കിൽ ഈ പാർട്ടി നടത്തുന്ന പാർക്കിൽ കറണ്ട് ഉപയോഗിക്കുന്നില്ലേ? അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയെന്തിനാ പാർക്ക് നടത്തുന്നത്?
സമയമായെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നെ ഓർമ്മിപ്പിച്ചു. അരമണിക്കൂറാണ് അദ്ദേഹം സമയം തന്നത്. ഇപ്പോൾ ഒരു മണിക്കൂറോളം ആയി. ചിറ്റിലപ്പിള്ളിക്ക് നന്ദി പറഞ്ഞ് ഞാൻ ആ കോർപ്പറേറ്റ് ഓഫീസിൽ നിന്നിറങ്ങി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്