നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല; ശരീരത്തിൽ പിശാച് കയറിയതാണെന്നും മരുന്ന് കഴിച്ചാൽ മാറുമെന്നും പറഞ്ഞ് ചികിൽസ; ഇബ്ലീസിനെ ഓടിക്കാൻ ഉസ്താദുമാർ വാങ്ങിയത് ലക്ഷത്തോളം രൂപ; ചികിത്സയ്ക്കിടയിൽ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു; തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് ഇപ്പോൾ ഒരു മാസം; ചെറുപ്പം മുതൽ ഉണ്ടായിരുന്നത് വ്യത്യസ്ത ഫീലിംഗുകൾ; ട്രാൻസ് വുമണായി മാറിയ മലപ്പുറത്തുകാരി നിഷാന ജീവിതം പറയുമ്പോൾ
ജംഷാദ് മലപ്പുറം
മലപ്പുറം: നിങ്ങളുടെ കുട്ടിക്ക് ഒരു അസുഖവുമില്ല. ശരീരത്തിൽ പിശാച് കയറിയതാണ്. അത് മരുന്ന് കഴിഞ്ഞാൽ മാറുമെന്നും പറഞ്ഞ് ഉസ്താദുമാർ കൈക്കലാക്കിയത് ലക്ഷത്തോളംരൂപ. മലപ്പുറം വളഞ്ചേരി വെട്ടിച്ചിറയിലെ വീട്ടിൽനിന്നും ഇറങ്ങിവന്ന 21വയസ്സുകാരിയായ ട്രാൻസ്വുമൺ നിഷാനയുടേതാണ് വാക്കുകൾ.
തന്റെ ശരീരത്തിൽ പിശാച് കയറിയതാണെന്ന് ഉസ്താദുമാരടക്കം 20ഓളംപേർ ചികിത്സിച്ചു. താൻ ട്രാൻസ് ആണെന്നും ഇത് സൃഷ്ടിപ്പിൽ വന്നമാറ്റമാണെന്നും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആരും ചെവികൊണ്ടില്ലെന്നും നേരത്തെ നിഷാദായിരുന്ന നിഷാന പറയുന്നു. സ്വന്തം പേര് നിഷാന എന്ന് മാറ്റിയത് സ്വയമാണെന്നും നിഷാനതന്നെയാണ്.
തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ കഴിയാൻ പറ്റാത്ത സാഹചര്യം വന്നതോടെ നിഷാന വീട്ടിൽനിന്നും ഇറങ്ങിപ്പോന്നിട്ടിപ്പോൾ ഒരുമാസത്തോളമായി. നിലവിൽ പെരിന്തൽമണ്ണയിലെ ട്രാൻസ്വുമണും സാമൂഹ്യപ്രവർത്തകയുമായ റിയ ഇഷയോടൊപ്പം അവരുടെ വീട്ടിലാണ് താമസം. ഒരുമുസ്ലിം യഥാസ്ഥിക കുടുംബത്തിൽ ജനിച്ച തനിക്ക് ചെറുപ്പം മുതലെതന്നെ വ്യത്യസ്തമായ ഫീലിങ്സുകളായിരുന്നുവെന്നും പിന്നീടാണ് താൻ ട്രാൻസ് ആണെന്ന് സ്വയംബോധ്യപ്പെട്ടതെന്നും നിഷാന പറയുന്നു.
തുടർന്ന് 15വയസ്സായപ്പോഴാണ് ഇക്കാര്യം വീട്ടിൽ പറയാൻ ധൈര്യംവന്നത്. തന്റെ ഉള്ളിലെ വ്യക്തിത്വത്തെകുറിച്ച് വീട്ടുകാരോട് തുറന്നുപറഞ്ഞപ്പോൾ എല്ലാവരും എതിർക്കുകയും ശകാരിക്കുകയുംചെയ്തു. താൻ ട്രാൻസ് ആണെന്നും ഈരീതിയിൽ ജീവിക്കാൻ അനുവദിക്കണമെന്നും കർക്കശമായി ആവശ്യപ്പെട്ടതോ െവീട്ടുകാർ വിവിധ ചികിത്സകൾക്ക് വിധേയമാക്കി. തുടർന്നാണ് നിരവധിപേരുടെ അടുത്തേക്ക് ചികിത്സക്കുകൊണ്ടുപോയത്.
ഇതിൽ ഭൂരിഭാഗവും സിദ്ദന്മാരെന്ന് പറയുന്ന ഉസ്താദുമാരായിരുന്നു. നിങ്ങളുടെ മകനെ പഴയപോലെ തിരിച്ചുകിട്ടുമെന്നും ശരീരത്തിൽ പിശാച്(ഇബ്ലീസ്)കയറിയതാണെന്നും പറഞ്ഞാണ് ഉസ്താദുമാർ ചികിത്സ തുടങ്ങിയത്. കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നുംപഴയ രീതിയിൽതന്നെ തിരിച്ചുകിട്ടുമെന്നും പല ഉസ്താദുമാരും വീട്ടുകാർക്കു വാക്കുംകൊടുത്തു. ഇതിനിടയിൽ ചികിത്സക്കിടെ ഒരു ഉസ്താദ് ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്തു. വീട്ടുകാരെ പുറത്താക്കി ഉസ്താദ് മോശമായി പെരുമാറിയതോടെ ശബ്ദമുണ്ടാക്കി ഇറങ്ങിവന്നു വീട്ടുകാരോട് കാര്യംപറഞ്ഞു. തുടർന്നും വീട്ടുകാർ മറ്റൊരു ഉസ്താദിന്റെ അടുക്കൽകൊണ്ടുപോയി.
തുടർന്നുവീട്ടിൽ കഴിയാൻ പറ്റാത്ത സാഹചര്യം വന്നതോടെ രണ്ടുമാസം മുമ്പ് വീട്ടിൽനിന്നും ഇറങ്ങിപ്പോന്നു ട്രാൻസ് വുമണായ റിയ ഇഷയുടെ കൂടെ പെരിന്തൽമണ്ണയിലെ വീട്ടിൽ കുറച്ചുദിവസം താമസിച്ചു. റിയയോടെ കാര്യങ്ങൾ പറഞ്ഞതോടെ താൽകാലികമായി താമസിക്കാൻ സമ്മതിച്ചെങ്കിലും വീട്ടുകാരോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്അഞ്ചുദിവസങ്ങൾക്ക് ശേഷം വീട്ടുകാർ തന്റെ ഇഷ്ടത്തിനു ജീവിക്കാൻ സമ്മതിക്കാമെന്ന് പറഞ്ഞ് തിരിച്ചുകൊണ്ടൂപോയെങ്കിലും പിന്നീട് ക്രൂരമായ മർദിക്കുകയായിരുന്നുവെന്നും നിഷാന പറയുന്നു. കസിൻസ് വീട്ടിൽവന്ന് തലമുടിക്ക് പിടിച്ച് ബെഡിൽ തള്ളിയിട്ട് വസ്ത്രങ്ങളടക്കം വലിച്ചു കീറി. എന്റെ സംസാര ഭാഷയേയും വസ്ത്രധാരണത്തേയും അവഹേളിച്ച് സംസാരിച്ചാണ് പീഡിപ്പിച്ചതെന്നും തുടർന്നാണു വീണ്ടും വീടുവിട്ടുപോന്നതെന്നും നിഷാന പറഞ്ഞു.
തന്നെ പരിശോധനക്ക് വിധേയമാക്കിയ ഉസ്താദുമാരും ഡോക്ടർമാരും അടക്കം ഇത് മനസ്സിന്റെ പ്രശ്നമാണെന്നും മാറാവുന്ന അസുഖമാണെന്നുമാണ് പറഞ്ഞിരുന്നത്. 18വയസ്സുമുതലാണ് ഇത്തരം ചികിത്സ നടത്തിയത്. തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി താൻ രണ്ടുവർഷം ഇവർ നൽകിയ മരുന്ന് കഴിച്ചുവെന്നും നിഷാന പറഞ്ഞു. താൻകാരണം വീട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും അവർ അപഹാസര്യകാതിരിക്കാനുമാണ് മരുന്നുകൾ കൃത്യമായി കഴിച്ചിരുന്നത്.
അവസാനം കാണിച്ച ഡോക്ടറാണ് തന്റെ സ്വത്വം അംഗീകരിച്ച് സംസാരിച്ചതെന്നും തന്റെ ഉള്ളിൽ ട്രാൻസ് ആണെന്ന് ഡോക്ടർ വീട്ടുകാരോട് പറഞ്ഞു. ബന്ധുക്കളേയും സമൂഹത്തേയും ഭയന്നാണ് വീട്ടുകാർ തന്നെ അംഗീകരിക്കാൻ ഭയക്കുന്നതെന്നും നിഷാന പറയുന്നു. ഇപ്പോൾ തനിക്ക് അഭയംനൽകിയ റിയ ഇഷയെ സ്വന്തംമാതാവിന്റെ സ്ഥാനത്താണ് കാണുന്നത്. പല ട്രാൻസ് അംഗങ്ങളെ ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ ഉപാധികളുമില്ലാതെയാണ് റിയ തന്നെ താമസിപ്പിച്ചതെന്നും നിഷാന പറയുന്നു. തനിക്കു നല്ലൊരു സോഷ്യൽ വർക്കറായി മാറണം. താൻഎന്ന വ്യക്തി ഈസമൂഹത്തിൽ ജീവിച്ചിരുന്നുവെന്നതിന് എന്തെങ്കിലും അടയാളപ്പെടുത്തലുകൾ ഉണ്ടാക്കണമെന്നാണ് ആഗ്രഹം. പെരിന്തൽമണ്ണ എം.ഇ.എസ് കോളജിൽനിന്നും ബിരുദപഠനം പൂർത്തിയാക്കി. ഇനി പി.ജി ചെയ്യണം. ശേഷം അദ്ധ്യാപനം തൊഴിൽമേഖലയായി എടുക്കാനാണ് ആഗ്രഹം.
മാതാപിതാക്കളും മൂന്നു സഹോദരന്മാരും സഹോദരിയും അടങ്ങുന്നതാണെന്ന് തന്റെ കുടുംബമെന്നും ഇവർക്ക്കൂടി അഭിമാനകരമാകുന്ന രീതിയിൽ തനിക്ക് മുന്നേറമെന്ന് ആഗ്രഹമുണ്ടെന്നും നിഷാന പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍