മുഞ്ചിറ മഠത്തിൽ നടന്നത് ആർഎസ്എസ് കയ്യേറ്റം തന്നെ; തൃക്കൈക്കാട്ട് സ്വാമിയാർ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന് ആർഎസ്എസ് വ്യക്തമാക്കണം; വിഗ്രഹം കാണാതെ പോയ സംഭവത്തിൽ അന്വേഷണം വേണം; ക്ഷേത്രത്തിനു തുല്യമായ മഠം സംരക്ഷിക്കേണ്ട ആളുകൾ ധ്യാനമന്ദിരം കയ്യേറി സ്വന്തമാക്കിയിരിക്കുന്നു; സംഘടനയ്ക്ക് സന്യാസിമാരെ ചൂഷണം ചെയ്യുന്ന മന:സ്ഥിതി; മുഞ്ചിറമഠം വിവാദത്തിൽ ആർഎസ്എസിനെതിരെ മറുനാടന് മുന്നിൽ മനസ്സു തുറന്ന് പുഷ്പാഞ്ജലി സ്വാമിയാർ

എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനായി മുൻപ് തിരുവിതാംകൂർ രാജാവ് വിട്ടു നൽകിയ മുഞ്ചിറ മഠം തിരികെ വേണമെന്ന പുഷ്പാഞ്ജലി സ്വാമിയാരുടെ ആവശ്യം ഒരു രാഷ്ട്രീയ വിവാദമായി മാറുകയാണ്. ആർഎസ്എസിൽ നിന്നും മഠം തിരികെ ആവശ്യപ്പെട്ടു നിലവിലെ പുഷ്പാഞ്ജലി സ്വാമിയാർ രംഗത്തെത്തിയതോടെ സ്വാമിയാർക്ക് പിന്തുണ നൽകുന്ന സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വരുന്നത്. ഇതുകൊണ്ട് തന്നെ ആർഎസ്എസും ശ്രദ്ധിച്ചു ചുവടുകൾ വയ്ക്കുകയാണ്. പുഷ്പാഞ്ജലി സ്വാമിയാർ അവരോധിക്കപ്പെടാൻ സമയം എടുത്തപ്പോൾ മുഞ്ചിറ മഠം സാമൂഹിക വിരുദ്ധർ കൈവശപ്പെടുത്തുകയായിരുന്നു. ഈ അവസ്ഥയിൽ നിന്നും നാല് പതിറ്റാണ്ട് മുൻപ് ആർഎസ്എസ് വിമോചിപ്പിച്ചതാണ് മുഞ്ചിറ മഠം. ഇപ്പോൾ പക്ഷെ പുഷ്പാഞ്ജലി സ്വാമിയാർ ഉണ്ടെങ്കിലും മുഞ്ചിറ മഠത്തിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്.
തന്റെ ചതുർമാസ്യ വ്രതത്തിനു തടസം നേരിട്ടുവെന്ന് പറഞ്ഞു ആർഎസ്എസിന് എതിരെ ശക്തമായി സ്വാമി രംഗത്ത് വന്നതോടെയാണ് മുഞ്ചിറ മഠം ഒരു രാഷ്ട്രീയ വിവാദമായി മാറുന്നത്. പുഷ്പാഞ്ജലി സ്വാമിയാർ പരമ്പരാഗതമായി ഉപാസിച്ച് വന്ന ശ്രീരാമ ചന്ദ്രന്റെ പഞ്ച ലോഹത്തിലുള്ള ഉപാസനാ വിഗ്രഹം ആർഎസ്എസ് കടന്നു കയറ്റത്തിൽ കാണാതെ പോയെന്നുള്ള അതിനിശിതമായ ആരോപണം ഈ വിവാദങ്ങൾക്ക് മറ്റൊരു മാനം നൽകുകയും ചെയ്യുന്നു. മഠത്തിൽ ആർഎസ്എസ് കടന്നുകയറ്റമാണ് വന്നത്. മഠം പുഷ്പാഞ്ജലി സ്വാമിയാർക്ക് തിരികെ നൽകണം. ഇതാണ് അദ്ദേഹം ഉയർത്തുന്ന ആവശ്യം. മഠം ഒരു സ്വാമിയാരുടെ ധ്യാനമന്ദിരമാണ്. ക്ഷേത്രത്തിനു തുല്യമാണ്. ക്ഷേത്രം സംരക്ഷിക്കേണ്ട ആളുകൾ, സ്വമേധയാ നല്ല മനസ് തോന്നിയിട്ട് അവിടുന്ന് ഒഴിഞ്ഞു പോകണം-മറുനാടനു നൽകിയ വിശദമായ അഭിമുഖത്തിൽ പുഷ്പാഞ്ജലി സ്വാമിയാർ ആവശ്യപ്പെടുന്നു.-ആഭിമുഖത്തിലേക്ക്
- മുഞ്ചിറ മഠം എങ്ങിനെയാണ് ആർഎസ്എസിന്റെ കയ്യിൽ ഒതുങ്ങുന്നത്? വിവാദത്തിനു ആസ്പദമായ കാര്യങ്ങൾക്ക് തുടക്കമാകുന്നത് എങ്ങിനെ?
ഇതിനു മറുപടി പറയുമ്പോൾ മുഞ്ചിറ മഠം രൂപം കൊള്ളുന്നത് എങ്ങിനെ എന്ന് കൂടി പറയേണ്ടി വരും. 1789 മലബാർ ലഹളക്കാലത്ത്, ടിപ്പുവിന്റെ ആക്രമണം മലബാറിൽ ഉണ്ടായ സമയത്ത് തൃക്കൈക്കാട്ടിൽ നിന്ന് ഒരു സ്വാമിയാര് ചാതുർമാസവ്രതം കഴിഞ്ഞു ദേശാടനമായി അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഉപാസനാ മൂർത്തിയായ ശ്രീരാമചന്ദ്രനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പോരുന്ന സമയത്ത് ആലുവ പെരിയാറിന്റെ തീരത്തിരുന്നു വരുണ മന്ത്രം ജപിക്കുകയും ശ്രീരാമനെ ഉപാസിക്കുകയും ചെയ്തു. അപ്പോൾ വെള്ളപ്പൊക്കമുണ്ടായി. തിരുവിതാംകൂറിനെ ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനും കഴിഞ്ഞു. അതിന്റെ നന്ദി സൂച്ചകമായിട്ടു ആ യോഗസിദ്ധനായി ഇരിക്കുന്ന തൃക്കൈക്കാട്ട് സ്വാമിയാരെ, ഗോവിന്ദപുരം മാർഗ തീർത്ഥ എന്നാണ് ആ സ്വാമിയാരുടെ പേര്. അദ്ദേഹത്തിന്റെ പൂർവാശ്രമം കണ്ണൂരാണ് തൃച്ചമ്പരത്തിനു അടുത്താണ്. അദ്ദേഹം മിത്രാനന്ദപുരം കുളത്തിൽ കുളിച്ച് ശ്രീപത്മനാഭസ്വാമിയെ തൊഴാൻ ഇരിക്കുമ്പോൾ കാർത്തിക തിരുനാൾ മഹാരാജാവ്, ധർമ്മരാജാവ് യോഗസിദ്ധനായി ഇരിക്കുന്ന ഈ സ്വാമിയാരുടെ മഹാസാന്നിധ്യവും ആവശ്യമാണ് എന്ന് തോന്നി അവിടെ മഠം സ്ഥാപിച്ചു കൊടുക്കുകയും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ശ്രീരാമ ചന്ദ്ര ദേവനെ അവിടെ പ്രതിഷ്ടിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും ആ സ്വാമിയാരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി അവരോധിക്കുകയും ചെയ്തു. അങ്ങിനെയാണ് മുഞ്ചിറ മഠത്തിന്റെ ഉത്പത്തിയുണ്ടാകുന്നത്.
ആറുമാസക്കാലം അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സ്വാമിയാരായി. അതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്മാർ പുഷ്പാഞ്ജലി സ്വാമിയാർമാരായി. 1980 കളിലാണ് മുഞ്ചിറ മഠത്തിൽ സ്വാമിയാർമാരുടെ അഭാവമുണ്ടാകുന്നത്. ഈ കാലയളവിൽ സന്യസിച്ച് വരുന്ന സ്വാമിയാർമാരുടെ എണ്ണം കുറവായിരുന്നു. അന്ന് ഉണ്ടായിരുന്ന സ്വാമിയാർമാർ കൃഷ്നാന്ദ ബ്രഹ്മാനന്ദ ദത്ത സ്വാമിയാർ 1982-ൽ പുഷ്പാഞ്ജലി കഴിഞ്ഞു മുഞ്ചിറയ്ക്ക് പോയി. വയോധികനായ സ്വാമിയാർ ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹം പോകുന്ന സമയത്ത് അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ സുഹൃത്ത് ആയിരുന്ന ആളുടെ മകൻ ഇവിടെ ബാങ്കിൽ ജോലിക്കാരനായി വന്നു. അദ്ദേഹമാണ് അനന്തപത്മനാഭൻ. അദ്ദേഹമാണ് സ്വാമിയാർമാരോട് മഠത്തിൽ താമസിച്ചോട്ടെ എന്ന് ചോദിച്ചു. അതിനു സ്വാമിയാർ അനുവദിച്ചു. ശ്രീരാമസ്വാമിയുടെ പൂജ മുടക്കാതെ നോക്കണം. ഇതാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വാടക ഒന്നും വാങ്ങിക്കാതെ ശ്രീരാമചന്ദ്രന്റെ പൂജ മുടങ്ങാതിരിക്കണം എന്ന ഒരൊറ്റ നിർദ്ദേശമാണ് സ്വാമിയാർ മുന്നോട്ട് വച്ചത്. അദ്ദേഹം പൂജ ചെയ്യാനായിട്ട് സന്നദ്ധനാവുകയും ചെയ്തു. പിന്നെ സ്വാമിയാർ അവിട്ടത്തൂര് പോയി. അവിടെ സമാധിയായി.
സ്വാമിയാർ സമാധിയാകും മുൻപ് തന്നെ അദ്ദേഹം തുടർന്നുള്ള തലമുറയിൽപ്പെട്ട കുറ്റമ്പിള്ളി സ്വാമിയാരെ പുഷ്പാഞ്ജലി സ്വാമിയാർമാരായി അവരോധിച്ചിരുന്നു. കുറ്റമ്പിള്ളി സ്വാമിയാർ ഇവിടെ വന്ന സമയത്ത് അനന്തപത്മനാഭൻ ട്രാൻസ്ഫർ ആയി പോയിരുന്നു. ട്രാൻസ്ഫർ ആയി പോയിട്ട് മൂന്നു വർഷമായിരുന്നു. അദ്ദേഹം പോകും മുൻപ് ഒരു സ്വയം സേവകനെ ഇവിടുത്തെ കാര്യങ്ങൾ ഏൽപ്പിച്ചിരുന്നു. പൂജ മുടങ്ങാതെ നോക്കണം എന്നാണ് അനന്തപത്മനാഭനും ആവശ്യപ്പെട്ടിരുന്നത്. ശ്രീരാമചന്ദ്രന്റെ ഉപാസന മുട്ടരുത് എന്ന് മാത്രമാണ് അനന്തപത്മനാഭനും ആവശ്യപ്പെട്ടത്. ഇങ്ങിനെ കൈമാറി കൈമാറി പോയപ്പോൾ പൂജ കാര്യങ്ങളിൽ എല്ലാവർക്കും ശ്രദ്ധ നഷ്ടമായി. പൂജ മുടങ്ങാൻ പ്രധാന കാരണം പൂജ ചെയ്ത ശാന്തിക്കാർക്ക് പ്രതിഫലം നൽകാതിരുന്നത് കാരണമായിരുന്നു.
പ്രതിഫലം മുടങ്ങിയപ്പോൾ പൂജ ചെയ്യാൻ ശാന്തിക്കാർ വരാതായി.ഉപാസന മുടങ്ങുകയും ചെയ്തു. അവരെയൊക്കെ ആട്ടിയോടിക്കുക എന്ന സ്വഭാവമായിരുന്നു ഇവർ പിന്തുടർന്നത്. കൂറ്റമ്പിള്ളി സ്വാമിയാർ പിന്നീട് കാഞ്ചിയിൽ പോയി. തിരികെ വരാതായപ്പോൾ രാജാവും ഹിന്ദു സേവാസംഘവും ചേർന്ന് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നു. അപ്പോഴേക്കും മഠം സംഘത്തിന്റെ അധീനതയിലായി കഴിഞ്ഞിരുന്നു. സ്വാമിയാരെ ഇവർ സ്വഭാവദൂഷ്യം ആരോപിച്ചു മഠത്തിൽ കയറ്റാതായി. തിരുവിതാംകൂർ രാജാവ് അദ്ദേഹത്തിനു താമസത്തിനു ഗസ്റ്റ് ഹൗസ് അനുവദിച്ചു. 1789-ൽ രാജാവ് പുഷ്പാഞ്ജലി സ്വാമിയാർക്ക് അനുവദിച്ച മഠമാണ് അന്യാധീനപ്പെട്ടത്. ഇവിടെ നമ്പി മഠവും തന്ത്രി മഠവുമുണ്ട്. ഇതെല്ലാം പത്മനാഭ സ്വാമിയെ സേവിക്കാൻ വേണ്ടി കൊണ്ട് വന്ന സ്ഥാനീയർക്ക് താങ്ങാനുള്ള വീടുകളാണ്. മുഞ്ചിറ മഠവും അങ്ങിനെയുള്ള ഒരു വീടാണ്.
- പിന്നീട് വന്ന സ്വാമിയാർമാർ എന്തുകൊണ്ട് മുഞ്ചിറ മഠത്തിനു അവകാശവാദം ഉന്നയിച്ചില്ല?
പുഷ്പാഞ്ജലി സ്വാമിയാർമാർ അവകാശവാദം ഉന്നയിച്ചപ്പോഴോന്നും ആർഎസ്എസ് മഠം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ശ്രീരാമചന്ദ്രന്റെ പൂജ മുടങ്ങാതിരിക്കാനും മുഞ്ചിറ മഠത്തിൽ താമസിക്കാനും പുഷ്പാഞ്ജലി സ്വാമിയാർ ശ്രമിച്ചപ്പോഴോന്നും ആർഎസ്എസ് എതിർപ്പ് കാരണം ഒന്നും നടന്നില്ല.
തിരുവിതാംകൂർ രാജവംശം പുഷ്പാഞ്ജലി സ്വാമിയാർക്ക് അനുവദിച്ച മഠം ആണിത്. അപ്പോൾ കൊട്ടാരത്തിന്റെ നിലപാട് എന്തായിരുന്നു?
കൊട്ടാരം പുഷ്പാഞ്ജലി സ്വാമിയാർക്ക് വിട്ടു നൽകിയതാണ് മുഞ്ചിറ മഠം. കെട്ടിടത്തിനു ടാക്സ് ഇപ്പോഴും കൊട്ടാരമാണ് അടയ്ക്കുന്നത്. കൊട്ടാരം സ്വാമിയാർക്ക് നൽകിയതാണ്. അതുകൊണ്ട് അത് സ്വാമിയാർമാർ തന്നെ ശ്രദ്ധിക്കണം എന്ന നിലപാടാണ് കൊട്ടാരം കൈക്കൊണ്ടത്. പുഷ്പാഞ്ജലി സ്വാമിയാർമാരുടെ അഭാവം അങ്ങിനെ വന്നിട്ടില്ല. ചെറിയ രീതിയിലുള്ള അഭാവം മാത്രമാണ് വന്നത്. ചുഴികുന്നം സ്വാമിയാർ പിന്നീട് വന്നിരുന്നു. സ്വാമിയാർ സമാധിയായി. കവനന്റ്റ് പ്രകാരം തെക്കേ മഠത്തിലെ മൂപ്പിൽ സ്വാമിയാർമാർ മുഞ്ചിറ മഠത്തിൽ താമസിക്കാൻ വന്നു. പക്ഷെ അതിനു ആർഎസ്എസ് സമ്മതിച്ചില്ല. അതിനു കേസൊക്കെ വന്നു.
- ആദ്യപുഷ്പാഞ്ജലി സ്വാമിയർക്ക് ശേഷം പിന്നീട് വന്ന ഒരു സ്വാമിയാർക്കും മുഞ്ചിറ മഠത്തിൽ താമസിക്കാൻ കഴിഞ്ഞില്ലാ എന്നാണോ പറയുന്നത്?
അല്ല. ആദ്യത്തെ സ്വാമിയാർക്ക് ശേഷം 44 ആം പുഷ്പാഞ്ജലി സ്വാമിയാർ വരെ മുഞ്ചിറ മഠത്തിൽ താമസിച്ചവരാണ്. 1992 വരെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോയതാണ്. ഈ കാലം വരെ നമ്പൂതിരിമാരും ശന്തിക്കാരും എല്ലാം അവിടെപ്പോയി പൂജ കഴിച്ചിരുന്നു. 1992 നു ശേഷം പൂജ മുടങ്ങി. അനന്തപത്മനാഭന്റെ കയ്യിലേക്ക് വന്ന ശേഷം പൂജ മുടങ്ങി. സ്വാമിയാർ നോക്കിയത് പുഷ്പാഞ്ജലി സ്വാമിയാരുടെ അനുഷ്ഠാനങ്ങൾ എല്ലാം നടന്നുപോകുന്നുണ്ടോ എന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ രാജാവിനോട് പുഷ്പാഞ്ജലി സ്വാമിയാർ ആവശ്യപ്പെട്ടത് ഈ കാര്യത്തിൽ വഴക്ക് കൂടാൻ പോകേണ്ട എന്നാണ്.
- ആർഎസ്എസ് കാര്യാലയമായ സമയത്ത് അവിടെ പൂജ ചെയ്യാനും താമസിക്കാനും ആർഎസ്എസ് അനുമതി നൽകിയോ?
എല്ലാം 1992 വരെ മാത്രം. അതിനുശേഷം പൂജ ഉൾപ്പെടെ എല്ലാം നിലച്ചു. ഞാൻ മുൻപ് പറഞ്ഞപോലെ പൂജാരിക്ക് പ്രതിഫലമില്ല. പൂജാരിമാർ വരാതായിപൂജ നിലച്ചു.
- തൃക്കൈക്കാട്ട് സ്വാമിയാർ മുഞ്ചിറ മഠത്തിൽ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനു എന്ത് സംഭവിച്ചു? വിഗ്രഹം എവിടെപ്പോയി?
പഞ്ചലോഹ വിഗ്രഹത്തിനെക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ല. അവിടെപോയി നോക്കിയാലെ അറിയൂ. അവിടെ താമസിച്ച അത് കൈകാര്യം ചെയ്ത ആർഎസ്എസ്കാർക്ക് മാത്രമേ അറിയൂ. ആ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന്? വിഗ്രഹം കാണാതെ പോയ സംഭവത്തിൽ ഉത്തരം പറയേണ്ടത് ആർഎസ്എസുകാരാണ്.
- പഞ്ചലോഹ വിഗ്രഹം ആർഎസ്എസ് കടന്നു കയറ്റത്തിൽ കാണാതെ പോയി എന്ന ആരോപണം, അത് അതിഗുരുതരമായ ആരോപണമാണ്?
പഞ്ചലോഹം വിഗ്രഹം കാണാതെ പോയ സംഭവം അന്വേഷിക്കേണ്ടതാണ്. അത് അധികൃതർ അന്വേഷിക്കേണ്ടതാണ്. പക്ഷെ ഞാൻ പരാതി നൽകിയിട്ടില്ല. ഞാൻ അവിടെ പോയിട്ടില്ല.എന്നെ അവിടെ കയറ്റിയില്ല.എനിക്ക് മുൻപ് വന്ന സ്വാമിയാരെയും അവിടെ ആർഎസ്എസുകാർ കയറ്റിയില്ല. ശങ്കരാനന്ദ സ്വാമിയാരെയും കയറ്റിയില്ല, ചൂഴിക്കുന്നം സ്വാമിമാരെയും അവിടെ കയറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പഞ്ചലോഹ വിഗ്രഹത്തിന്റെ കാര്യം ഞങ്ങൾക്ക് അറിയില്ല. മഠത്തിൽ കയറണം എന്ന് ആർഎസ്എസ് നേതാക്കളെ കണ്ടു ഞാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ എന്നെ കയറ്റിയില്ല. അതിനെക്കുറിച്ച് ഞാൻ പരാതി നൽകിയിട്ടുണ്ട്.
- മുഞ്ചിറ മഠം തിരികെ വേണം എന്നാവശ്യപ്പെട്ടു ഏതൊക്കെ ആർഎസ്എസ് നേതാക്കളെ സ്വാമിയാർ കണ്ടു?
2016 മുതൽ ഇതിനായി ശ്രമിക്കുന്നുണ്ട്. കുമ്മനം രാജശേഖരൻ, വിശ്വംപാപ്പ, പി.ഇ.ബി.മേനോൻ എന്നീ നേതാക്കളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് താമസിക്കേണ്ടത്, ഉപാസിക്കേണ്ടത് മുഞ്ചിറ മഠത്തിലാണ് എന്നാണ് ഞാൻ പറഞ്ഞത്. മുഞ്ചിറ മഠം ആർഎസ്എസുകാരുടെ കൈകളിലാണ്. എനിക്ക് വേണ്ട സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നൽകണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അതിനൊന്നും കുഴപ്പമില്ല.വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു തരാം എന്നാണ് ആർഎസ്എസ് നേതാക്കൾ എന്നോടു പറഞ്ഞത്. എന്നോടു അവർ വാഗ്ദത്തം നൽകിയ കാര്യമാണിത്.
- ആർഎസ്എസ് പിന്നീട് എന്തുകൊണ്ട് പിൻവാങ്ങി?
അത് എനിക്കറിയില്ല. ആർഎസ്എസുകരോടു ചോദിക്കേണ്ട കാര്യമാണിത്. അതിന്റെ വ്യക്തമായ കാര്യകാരണങ്ങൾ എനിക്കറിയില്ല.
- മുഞ്ചിറ മഠം ഒരു രാഷ്ട്രീയ വിവാദമായി മാറുകയാണ്. ഒരു തലയ്ക്കൽ ആർഎസ്എസും മറു തലയ്ക്കൽ സിപിഎമ്മും?
ഇതൊരു രാഷ്ട്രീയ പ്രശ്നമായി മാറില്ല. ഇത് സത്യം മറച്ചു വയ്ക്കുന്നതിന്റെ പ്രശ്നമാണ്. പരസ്വത്ത് അപഹരണത്തിന്റെ പ്രശ്നമാണ്. അധാർമ്മികമായ പ്രവർത്തിയുടെ പ്രശ്നമാണ്.
- സിപിഎം പിന്തുണ സ്വീകരിക്കുമോ?
ഞാൻ എല്ലാ പിന്തുണയും സ്വീകരിക്കും. സിപിഎമ്മിന്റെ എന്നല്ല എല്ലാ പിന്തുണയും സ്വീകരിക്കും. ആരൊക്കെ എന്നെ പിന്തുണയ്ക്കും. എല്ലാ പിന്തുണയും സ്വീകരിക്കും. മഠം എല്ലാവരുടെതുമാണ്. മഠത്തിൽ ആർക്കും വരാം. സിപിഎം നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ല. എന്നെ എല്ലാവരും വന്നു കാണുന്നുണ്ട്.ആരൊക്കെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഞാൻ എല്ലാവരെയും സ്വീകരിക്കുന്നുണ്ട്. എനിക്ക് രാഷ്ട്രീയമില്ല.
- ഹിന്ദു ആചാര്യന്മാരോടു ആർഎസ്എസ് സമീപനം മോശമാണെന്ന് കരുതുന്നുണ്ടോ?
അതിമുഖ ഭാവമുണ്ട്. യാതൊരു സംശയവുമില്ല. സന്യാസിമാരെ ചൂഷണം ചെയ്യുന്ന മനസ്ഥിതി പൊളിറ്റിക്കലായി എക്സ്പ്ലോയിറ്റ് ചെയ്യുന്ന മനസ്ഥിതിയാണ്. സംസ്കാരത്തിന്റെ സംരക്ഷകർ, കാവൽഭടന്മാർ ഹിന്ദുത്വം ഉള്ള ആളുകൾ എന്ന നിലയ്ക്ക് ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. പല ആളുകളിൽ നിന്നും പറഞ്ഞു കേട്ടത് ഇതേ മനസ്ഥിതിയാണ്.
- എന്താണ് ഭാവി പരിപാടികൾ?
എന്റെ ചതുർമാസ വ്രതം മുടങ്ങിയിട്ടില്ല. മുടക്കാൻ ശ്രമിച്ചെങ്കിലും അത് മുടങ്ങില്ല. എന്റെ ഉപാസനാ മൂർത്തിയായ ശ്രീരാമ ചന്ദ്രനേയും എനിക്ക് മുൻപു സമാധിയായിരുന്ന സ്വാമിയാർമാരുടെയും യോഗീശ്വരപൂജ നിത്യം അവിടെ നടത്തിക്കൊണ്ടിരിക്കുന്നു. ഇത് പരിഹാരമുണ്ടാക്കാൻ ഞാൻ വിട്ടുകൊടുത്തിരിക്കുന്നത് ശ്രീരാമചന്ദ്രനും പത്മനാഭ സ്വാമിക്കുമാണ്. അവര് എനിക്ക് പരിഹാരമുണ്ടാക്കിത്തരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഞാൻ മുൻപോട്ടു പോകുന്നത്. കോടതിയിലേക്ക് ഞാനില്ല.
- മഠം തിരികെ ലഭിക്കും എന്ന പ്രതീക്ഷയുണ്ടോ?
തീർച്ചയായും സത്യം ജയിക്കും. ധർമ്മം ജയിക്കും. യാതൊരു സംശയവുമില്ല. മഠത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുന്നുണ്ട്.കാര്യങ്ങൾ എല്ലാം സൈക്ലിക്ക് ആണ്. മഠത്തിനെക്കുറിച്ച് അവർക്ക് അറിയില്ല. മഠം ഒരു സ്വാമിയാരുടെ ധ്യാനമന്ദിരമാണ്. ക്ഷേത്രത്തിനു തുല്യമാണ്. ക്ഷേത്രം സംരക്ഷിക്കേണ്ട ആളുകൾ, സ്വമേധയാ നല്ല മനസ് തോന്നിയിട്ട് അവർ മഠത്തിൽ നിന്നും ഒഴിവാകും.യാതൊരു സംശയവുമില്ല. മഠത്തിൽ നിന്നും അവരെ ഒഴിവാക്കേണ്ടത് ഞാനോ രാഷ്ട്രീയക്കാരോ പൊലീസോ കോടതിയോ ആയിരിക്കില്ല. ശ്രീരാമചന്ദ്രൻ ആയിരിക്കും എന്റെ ഉപാസനാമൂർത്തിയായിരിക്കും എന്ന ഉറച്ച വിശ്വാസിയായാണ് ഞാൻ നിൽക്കുന്നത്-സ്വാമിയാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
- ചോദ്യം ചെയ്യൽ 'നാടകം' പൊളിക്കാൻ പി സി ജോർജ്; 'ആരോഗ്യപ്രശ്നങ്ങൾ' ഫോർട്ട് പൊലീസിനെ അറിയിച്ചു; മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യം; തൃക്കാക്കരയിൽ ബിജെപിക്കായി പ്രചാരണത്തിന് എത്തും; രാവിലെ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; എംഎൽഎ പെൻഷനും എംപി പെൻഷനും ഒന്നിച്ച് വാങ്ങാനാവില്ല; മറ്റുപെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം; പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനം ഇറക്കി
- സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും
- ആശുപത്രിയിൽ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായി; സൗദി പൗരൻ അറസ്റ്റിൽ
- വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്
- പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫർ അടക്കം നാല് പേർ അറസ്റ്റിൽ; മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും; സംഘടനാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ പ്രകടനം
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്