പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് പകർച്ചവ്യാധിയാണ്; ഇപ്പോൾ വേണ്ടത് പഴയ രീതിയിലേക്ക് ലോകം തിരികെ പോകണം എന്ന പ്രാർത്ഥന; കൊറോണ ഭീതി അവസാനിക്കും വരെ ഭവനങ്ങളെ ആരാധാനാലയങ്ങളാക്കി മാറ്റണം; തബ്ലീഗ് കൊറോണ എന്നത് വർഗീയ മനസുകളുടെ സൃഷ്ടി മാത്രം; തലസ്ഥാനത്തെ പാളയം പള്ളി തത്ക്കാലം തുറക്കേണ്ട എന്ന തീരുമാനം സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനത്തിലുള്ളത്; ആരാധനാലയങ്ങൾ തുറക്കുന്നത് തത്ക്കാലം നല്ലതല്ലെന്ന് വിശദമാക്കി പള്ളി ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നു. നിബന്ധനകൾക്ക് അനുസൃതമായി ആരാധനലയങ്ങൾ പ്രവർത്തിക്കാം എന്നാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പള്ളിയിലെത്തി ആരാധന തുടങ്ങാൻ കാത്തിരിക്കുന്ന വിശ്വാസികളെ താത്ക്കാലത്തേക്ക് സ്തബ്ദമാക്കിയാണ് കൊറോണ പടരുന്ന സാഹചര്യത്തിൽ പാളയം മസ്ജിദ് തുറക്കുന്നത് നന്നായിരിക്കില്ലെന്ന തീരുമാനം പാളയം ഇമാമും പാളയം മുസ്ലിം ജമാഅത്തിന്റെ പരിപാലന സമിതിയും കൂടി തീരുമാനിച്ചിരിക്കുന്നത്. നഗരഹൃദയങ്ങളിലുള്ള ആരാധനാലയങ്ങൾ തുറന്നാൽ അത് സംസ്ഥാനത്തിനു വിപത്താകും എന്ന തിരിച്ചറിവിൽ നിന്നാണ് പാളയം മസ്ജിദ് താത്ക്കാലത്തേക്ക് തുറക്കേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഒരാൾ കൊറോണയുമായി വന്നാൽ അത് ആരാധനയ്ക്ക് എത്തുന്ന സകലരും രോഗബാധിതരാകുന്ന അവസ്ഥ വരും. ആരൊക്കെ ആരാധനയ്ക്ക് വരുന്നു എന്ന് മുൻകൂട്ടി അറിയാനോ വരുന്നവർ ആരെന്നു തിരിച്ചറിയാനോ കഴിയില്ല. ഇത് അപകടകരമാണ്. അതിനാലാണ് പാളയം മസ്ജിദ് താത്കാലത്തേക്ക് തുറക്കുന്നില്ല എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പൊടുന്നനെ വന്ന തീരുമാനം വിശ്വാസികളെ അമ്പരപ്പിച്ച സാഹചര്യത്തിൽ മറുനാടനോട് സംസാരിക്കുകയായിരുന്നു പാളയം ഇമാം. ഇന്നു ഞങ്ങൾ എടുത്ത തീരുമാനം ഒരു പക്ഷെ മറ്റു ആരാധനാലയങ്ങൾക്കും സ്വീകരിക്കേണ്ടി വന്നേക്കും. ഒരു ദിവസം നൂറു കടന്നു കൊറോണ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ചൂണ്ടിക്കാട്ടി ആരാധനാലയങ്ങൾ തുറക്കാൻ ഇത് യോജിച്ച സമയമല്ല എന്നാണ് ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട് പറഞ്ഞത്. അഭിമുഖത്തിലേക്ക്
ലോക്ക് ഡൗണിനു അവസാനമായി; പാളയം മസ്ജിദ് തുറക്കുന്നില്ല എന്ന തീരുമാനം വന്നിരിക്കുന്നു?
നഗരഹൃദയത്തിലുള്ള പള്ളി എന്ന അർത്ഥത്തിൽ അപരിചിതരായ പല ആളുകളും മസ്ജിദിൽ ആരാധനയ്ക്ക് വരും എന്ന തികഞ്ഞ ബോധ്യം പള്ളിയുടെ പരിപാലന സമിതിയെ സംബന്ധിച്ചിടത്തോളമുണ്ട്. ആരാധനയ്ക്ക് വരുന്നവർ എവിടെനിന്നു വരുന്നു എന്ന് മനസിലാക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒരു പക്ഷെ രോഗപ്പകർച്ച വലിയ അളവിൽ ഉള്ള സ്ഥലങ്ങളിൽ നിന്നായിരിക്കും വരുന്നത്. ചിലപ്പോൾ അങ്ങനെ ഭീഷണികൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നുമാവാം വിശ്വാസികളുടെ വരവ്. പക്ഷെ അവർ എവിടെ നിന്ന് വരുന്നു എന്ന് അനുമാനിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളേണ്ട ആവശ്യമുണ്ട്. നഗരഹൃദയത്തിലെ മസ്ജിദ് എന്ന നിലയിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളണം എന്ന അടിസ്ഥാനത്തിൽ തന്നെയാണ് ദീർഘമായി ചർച്ച ചെയ്തതിനു ശേഷം മസ്ജിദ് ഉടൻ തുറക്കേണ്ടതില്ലാ എന്ന് പരിപാലന സമിതി തീരുമാനിച്ചത്.
കൊറോണയ്ക്ക് ശേഷം ആരാധനാ രീതിയിൽ മാറ്റം വരുമെന്ന് വിശ്വസിക്കുന്നുണ്ടോ?
ആരാധനാക്രമം നിലവിലെ രീതിയിൽ തന്നെ തുടരും. നമ്മുടെ പ്രാർത്ഥന എന്ന് പറഞ്ഞാൽ പഴയ രീതിയിലേക്ക് ലോകം തിരികെ പോകണം എന്ന് തന്നെയാണ്. ആരാധന രീതികൾ എങ്ങനെയായിരിക്കണം എന്ന് ഓരോ മതങ്ങളും അനുശാസിക്കുന്നുണ്ട്. ആരാധനകൾ ആ രീതിയിൽ തന്നെ തുടരും. അതിനുള്ള പ്രാർത്ഥനയാണ് ഉള്ളത്. നിലവിലെ അവസ്ഥ രോഗഭീതി കൂടിയിരിക്കുന്ന അവസ്ഥയാണ് നിലവിലേത്. ഇന്നലെ മാത്രം കൊറോണ ബാധിച്ചത് കേരളത്തിൽ 111 പേർ എന്ന് പറയുമ്പോൾ വല്ലാത്ത അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നത്. ഈ സ്ഥിതി അപകടകരമാണ്.
രോഗബാധിതർ വളരെ കുറഞ്ഞ അവസ്ഥയിലേക്ക് കേരളം എത്തേണ്ടതുണ്ട്. അപ്പോൾ ആരാധനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന അവസ്ഥയാകും. ഇപ്പോൾ നമ്മൾ ആ രീതിയിൽ ചിന്തിക്കാതിരിക്കുന്നതാണ് ഉചിതം. രോഗബാധിതരുടെ എണ്ണം കുറഞ്ഞാൽ വളരെ ധൈര്യപൂർവ്വം സംഘടിതമായി തന്നെ ആരാധനാലയങ്ങൾ തുറക്കാൻ കഴിയും. കൊറോണ ഭീതി ഒഴിഞ്ഞാൽ ആ ഘട്ടം, അതിനു വേണ്ടിയാണ് നമ്മുടെ പ്രയത്നം. ആ ഒരു പ്രയത്നത്തിൽ നാം വിജയിക്കുകയാണെങ്കിൽ ധൈര്യസമേതം പള്ളികൾ തുറന്നുകൊണ്ട് പ്രാർത്ഥനകൾ സംഘമായി തന്നെ നടത്താനുള്ള അവസ്ഥയുണ്ടാകും. ആരാധനയിൽ നിലവിൽ മാറ്റം വരുത്തേണ്ട അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. നമ്മുടേതുപോലെ നഗരഹൃദയങ്ങളിൽ വസിക്കുന്നവർ വീട്ടിൽ തന്നെ ആരാധന നടത്തുന്നതാണ് കരണീയമായിട്ടുള്ളത്. ഭവനങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ കുടുംബം ഒരുമിച്ച് തന്നെ പ്രാർത്ഥിക്കുക. വീടുകളെ ആരാധനാലയങ്ങളാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുക.
മസ്ജിദിൽ എത്താൻ കാത്തിരിക്കുന്ന വിശ്വാസി സമൂഹത്തോട് എന്താണ് പറയാനുള്ളത്?
അത് നേരത്തെ സൂചിപ്പിച്ച രീതിയിൽ തന്നെയുള്ളതാണ്. നമ്മൾ ഇളവിനെ സ്വാഗതം ചെയ്യുന്നു. ഗ്രാമങ്ങളിൽ ഇപ്പോൾ നൽകിയിരിക്കുന്ന ഇളവിനെ ധൈര്യസമേതം പ്രയോജപ്പെടുത്താം. നഗരങ്ങളിലെ പള്ളികൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തുന്നത് ഉചിതവും നല്ലതുമാണ്. ഗ്രാമങ്ങളിൽ ആരൊക്കെ വരുന്നു എന്ന കാര്യത്തിൽ ഏകദേശ ധാരണ പള്ളികളിൽ എത്തുന്നവർക്കുണ്ടാകും. മഹല്ലിലെ ആളുകൾ, ഇടവകയിലെ ആളുകൾ ആരൊക്കെ. എന്തൊക്കെ എന്ന കാര്യത്തിൽ അവർക്ക് ധാരണയുണ്ടാകും. പക്ഷെ നഗരങ്ങളിൽ ഇത് സാധ്യമല്ല. വിദേശങ്ങളിൽ നിന്നും വന്നവർ ക്വാറന്റൈൻ ലംഘിക്കുന്നു എന്ന് വാർത്തകൾ വരുന്നു. നമ്മൾ അത് അറിയുന്നു. ഒരാൾ അത് ചെയ്താൽ നൂറു പേരെയാണ് അത് ദോഷകരമായി ബാധിക്കുന്നത്. നഗരഹൃദയങ്ങളിൽ താമസിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആരാധനകൾ ഭവനങ്ങളിൽ തന്നെ നിർവഹിക്കാൻ തയ്യാറാകണം. ലൈബ്രറികൾ കൂടി ഭവനങ്ങളിൽ സജ്ജമാക്കി എല്ലാ അർത്ഥത്തിലും ഭവനങ്ങൾ വിശ്വാസികൾ സജീവമാക്കി മാറ്റുക. ഭവനങ്ങൾ മക്കളുടെ പള്ളിയും പള്ളിക്കൂടവുമാക്കി മാറ്റണം. ഇതാണ് വിശ്വാസികളോടുള്ള ആഹ്വാനം.
കൊറോണയുടെ പശ്ചാത്തലത്തിൽ മസ്ജിദുകളിൽ എങ്ങനെ സുരക്ഷിതമായി പ്രാർത്ഥന നടത്താൻ കഴിയും?
നഗരഹൃദയങ്ങളിലെ മസ്ജിദുകളിൽ ആണ് പ്രശ്നമുണ്ടാകുന്നത്. മസ്ജിദുകളിൽ മാത്രമല്ല എല്ലാ ആരാധനാലയങ്ങളിലും ഈ പ്രശ്നങ്ങൾ വരും. അപരിചിതർ ആരാധനയ്ക്ക് എത്തിയാൽ മസ്ജിദിന്റെ ആളുകൾ ശ്രദ്ധിക്കുക തന്നെ വേണം. കൃത്യമായ പരിശോധന നടത്താനുള്ള സംവിധാനം വേണം. കൃത്യമായ പരിശോധന നടത്തുകയും വേണം. ഇവർ രോഗബാധിതർ അല്ലാ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ആരാധാനാലയങ്ങൾ നിലവിലെ സാഹചര്യത്തിൽ തുറന്നു വയ്ക്കാതിരിക്കുകയാണ് ശ്രേഷ്ടമായ കാര്യം. ഇതാണ് ഉചിതമായ നിലപാട്. ഈ അവസ്ഥ വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ്. പക്ഷെ പാളയം മുസ്ലിം ജമാഅത്തിന്റെ പരിപാലന സമിതി ചെയ്തത്പോലെ താത്ക്കാലത്തേക്ക് കാത്തിരിക്കുക എന്നതാകും ഉചിതമായ കാര്യം.
പാളയം മസ്ജിദിന്റെ തീരുമാനം പോലെ മറ്റു മതവിശ്വാസികളിൽ നിന്നും തീരുമാനം വരുമോ?
പാളയം മുസ്ലിം ജമാഅത്തിന്റെ പരിപാലന സമിതി ചെയ്തത്പോലെ കുറച്ചു കൂടി കാത്തിരിക്കുകയാവും ഉചിത നിലപാട്. ഞങ്ങൾ സ്വീകരിച്ചത് സ്വതന്ത്ര നിലപാടാണ്. ഈ നിലപാട് മറ്റു മതസ്ഥരും സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നലെ തന്നെ 111 പേരാണ് കൊറോണ രോഗി ബാധിതർ. ഈ അവസ്ഥയിൽ പുനർ വിചിന്തനം ആവശ്യമാണ്. ഈ തോന്നൽ വ്യാപകമാണ്. മറ്റുള്ള ആരാധനാലയങ്ങൾക്കും ഈ രീതിയിൽ തീരുമാനം എടുക്കേണ്ടി വന്നേക്കും. ഞങ്ങൾ പാളയം മസ്ജിദ് താത്ക്കാലത്തേക്ക് തുറക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ പല പണ്ഡിതരും ഈ തീരുമാനം ശരിയെന്നു വിലയിരുത്തി. നഗരഹൃദയങ്ങളിലെ ആരാധനാലയങ്ങൾ തുറക്കാതിരിക്കുകയാണ് ഉചിതം എന്ന അഭിപ്രായമാണ് ഇപ്പോൾ വരുന്നത്. മറ്റുള്ളവരും ഒരുപക്ഷെ ഈ തീരുമാനങ്ങൾ കൈക്കൊണ്ടെക്കും.
ഇന്ത്യയിൽ കൊറോണ വന്നപ്പോൾ അതിനെ തബ് ലീഗ് സമ്മേളനവുമായി ചേർത്തുവെച്ചു?
തബ് ലീഗ് കൊറോണ എന്നത് വളരെ വർഗീയ പരാമർശം. നമ്മുടെ നാട്ടിൽ ഈ രീതിയിൽ ഉള്ള പരാമർശങ്ങൾ വരാൻ പാടില്ലായിരുന്നു. തബ് ലീഗ് കൊറോണ, നിസാമുദ്ദീൻ കൊറോണ എന്നൊക്കെ പറയുന്നത് വർഗീയ മനസുകൾക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന പരാമർശങ്ങളാണ്. ,മതേതര മനസുള്ളവർ അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് സഹോദര ബുദ്ധ്യാ ഉപദേശിക്കാൻ കഴിയുന്നത്. എല്ലാ മുസ്ലിം കൂട്ടായ്മകളും നിലവിലെ സാഹചര്യത്തിൽ ജാഗ്രത പുലർത്തണം. പകർച്ചവ്യാധിയാണ് പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. പ്രവാചകൻ തന്നെ പറഞ്ഞത് ഒരു പ്രദേശത്ത് പകർച്ച വ്യാധി വന്നാൽ നിങ്ങൾ അങ്ങോട്ട് പോകരുത് എന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. നിങ്ങൾ താമസിക്കുന്നിടത്ത് പകർച്ചവ്യാധി വന്നാൽ നിങ്ങൾ പുറത്തേക്കും പോകരുത് എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നിയന്ത്രണവും ശ്രദ്ധയും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ജാഗ്രത കൈക്കൊള്ളണം. താത്കാലത്തേക്ക് എല്ലാം നിയന്ത്രിക്കുക തന്നെയാണ് നല്ലത്-ഇമാം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്