യുഡിഎഫ് പന്ത്രണ്ടും എൽഡിഎഫ് എട്ടും സീറ്റുകൾ നേടിയേക്കും; പത്തനംതിട്ടയും ഇടുക്കിയും എറണാകുളവും ചാലക്കുടിയും യുഡിഎഫിനൊപ്പം; രാജഗോപാലിനെ പോലുള്ള നല്ല നേതാവുപോലും ജയിക്കാത്തത് കഷ്ടം: ഡി. ബാബുപോൾ മറുനാടനോട്
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പന്ത്രണ്ടും എൽഡിഎഫ് എട്ടും സീറ്റുകൾ നേടുമെന്നാണ് തന്റെ ഊഹമെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി ബാബുപോൾ. രാജഗോപാലിനെ പോലുള്ള നല്ലനേതാക്കൾ ജയിക്കാത്തതിന് കാരണം കേരളത്തിൽ മുന്നണിസംവിധാനം വഴി രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടതാണെന്നും ഡൽഹിയിൽ നിന്ന് ഇറക്കുമതിചെയ്ത ചൂലുകൊണ്ട് കേരളം അടിച്ചുവൃത്തിയാക്കാമെന്ന് ആംആദ്മിക്ക് പ്രതീക്ഷവേണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം കേരളത്തിലെ ഈ രാഷ്ട്രീയ ധ്രുവീകരണം ദേശീയതലത്തിൽ 15 വർഷമായിട്ടും ഉണ്ടായിട്ടില്ലെന്നും എന്നാൽ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ ചിത്രം തെളിയുമെന്നും ബാബുപോൾ വിലയിരുത്തുന്നു.
ഡോ. ബാബുപോളുമായുളള സംഭാഷണത്തിൽ നിന്ന്:
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ജനാധിപത്യത്തിന്റെ സചേതന തെളിവാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ. 1951-52ലെ ആദ്യ തിരഞ്ഞെടുപ്പുമുതൽ, അടിയന്തരാവസ്ഥ എന്ന അബദ്ധം ഒഴിവാക്കിയാൽ അഞ്ചുവർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കാത്ത സന്ദർഭം ഉണ്ടായിട്ടില്ല. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണത്.
ആദ്യ തിരഞ്ഞെടുപ്പിന്റെ കാലംമുതൽ സാക്ഷരതയും മറ്റും കൂടാൻ തുടങ്ങിയെങ്കിലും ഇന്നും നമ്മുടെ രാജ്യം, പ്രത്യേകിച്ചും വിന്ധ്യനപ്പുറത്തെ ഭൂമി വിദ്യാഭ്യാസത്തിൽ പിറകിലാണ്. എന്നാൽ ഈശ്വരൻ കനിഞ്ഞുനൽകുന്നതുപോലുള്ള വിവേകം ഈ നാട്ടിലെ നിരക്ഷരരും അർദ്ധ സാക്ഷരരും ഉൾപ്പെടെയുള്ള സമ്മതിദായകർ പ്രദർശിപ്പിക്കുന്നു.
1977, 1980 തിരഞ്ഞെടുപ്പുകൾ മാത്രം ശ്രദ്ധിച്ചാൽ ഭാരതത്തിന്റെ സമൂഹ മനസ്സാക്ഷി നമ്മുടെ ജനാധിപത്യത്തെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് മനസ്സിലാക്കാം. നമ്മുടെ ജനാധിപത്യത്തിന് സുരക്ഷാ കവചമായി അതിനെ കാണാം. 77ൽ ഇന്ദിരാഗാന്ധിയെ പാഠംപഠിപ്പിച്ചവർ 80ൽ അവരെ തിരിച്ചുവിളിച്ച് അധികാരമേൽപിച്ചു. 84ൽ രാജീവിലേക്ക് അധികാരം പകർന്നവർ 89ൽ മറ്റൊരു തരത്തിൽ വിലയിരുത്തി. ഒരു ചടുലമായ ജനാധിപത്യം എന്ന് രാഷ്ട്രീയ മീമാംസകർ വിളിക്കുന്ന പ്രതിഭാസമാണ് ഇന്ത്യയിൽ എന്നർത്ഥം.
ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ 2014ലെ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം കൊടുക്കാനിടയില്ല എന്നാണ് നാം കരുതുന്നതെങ്കിൽ അതിനർത്ഥം നമ്മുടെ ജനങ്ങൾ എല്ലാ കക്ഷികളെക്കൊണ്ടും മടുത്തു എന്നതുതന്നെയാണ്. എങ്കിലും ജനാധിപത്യത്തിൽ കക്ഷികൾ കൂടാതെവയ്യ. അതുകൊണ്ട് കക്ഷികളല്ലെങ്കിൽ മുന്നണികൾ അധികാരത്തിൽ വരും. കേരളത്തിൽ ഇഎംഎസ് 1969 മുതൽ 82 വരെ പതിമ്മൂന്ന് വർഷംകൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഇന്ന് നാം കാണുന്ന രാഷ്ട്രീയ ധ്രുവീകരണം. ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ്സും യുഡിഎഫിൽ ആർഎസ്പിയും വരുന്നതുപോലുള്ള അപഭ്രംശങ്ങൾ ഇപ്പോഴും കാണുന്നുണ്ടെങ്കിലും പൊതുവേ ആ ധ്രുവീകരണം യാഥാർത്ഥ്യമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം. എന്നാൽ ദേശീയതലത്തിൽ 15 വർഷമായിട്ടും ആ ധ്രുവീകരണം വ്യക്തമായിട്ടില്ല. 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ ധ്രുവീകരണം വ്യക്തമാകും എന്നാണ് എന്റെ പ്രതീക്ഷ.
ഇനി കേരളത്തിന്റെ കാര്യം. കേരളത്തിൽ പൊതുവേ പറഞ്ഞാൽ മുന്നണി സംവിധാനംവഴി രാഷ്ട്രീയം ഏതാണ്ട് പൂർണമായും ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിക്ക് ഇവിടെ ജയിക്കാനാവാത്തത്. എന്നതു മാത്രമല്ല, മുസ്ളീംലീഗിനും കേരളാകോൺഗ്രസ്സിനും സിപിഐക്കും ഇത്രയും സീറ്റുകൾ കിട്ടുന്നതും അവർ മുന്നണിയുടെ ഭാഗമായതുകൊണ്ടാണ്. രണ്ട് മുന്നണികൾ എന്ന അടിസ്ഥാന സങ്കൽപത്തിൽ നിന്നുകൊണ്ടാണ് ഞാൻ ചിന്തിക്കാൻ തുടങ്ങുന്നത്.
രണ്ടുമുന്നണികളുടെയും ബലാബലം കണക്കിലെടുത്താൽ പത്തു സീറ്റുകൾ വീതം കിട്ടുക എന്നതാണ് സത്യത്തിൽ പ്രതിഫലിക്കുന്നത് എന്ന് പറയേണ്ടിവരും. എന്നാൽ അങ്ങനെ സംഭവിക്കാറില്ല. ആ പത്ത് -പത്ത് എന്നുള്ളത് 12-8, 16-4 എന്നൊക്കെ മാറുന്നത് താൽക്കാലികമായ പ്രാദേശിക പ്രതിഭാസങ്ങളുടെ സ്വാധീനംകൊണ്ടാണ്. അങ്ങനെ മാറാത്ത ചില മണ്ഡലങ്ങളുടെ കാര്യമാണ് എല്ലാ തിരഞ്ഞെടുപ്പിലും ഉറപ്പിക്കാൻ കഴിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിന് ഉറപ്പിക്കാവുന്ന സീറ്റുകളായി പത്തനംതിട്ടയും ഇടുക്കിയും എറണാകുളവും ചാലക്കുടിയും എടുത്തുപറഞ്ഞാൽ അതിനർത്ഥം അവർക്ക് നാലുസീറ്റുകൾ മാത്രമേ കിട്ടൂ എന്നല്ല.
എന്റെ ഒരു ഊഹം യുഡിഎഫിന് 12 സീറ്റ്, എൽഡിഎഫിന് എട്ട് സീറ്റ് എന്നിങ്ങനെ വരാൻ സാധ്യതയുണ്ടെന്നാണ്. നേരെ തിരിച്ച് യുഡിഎഫിന് എട്ട്, എൽഡിഎഫിന് 12 എന്നൊക്കെയായി മാറിയാലും അത് ഈ തിരഞ്ഞെടുപ്പിനെ മാത്രം ബാധിക്കുന്ന കാര്യമായിരിക്കും. കേരളത്തിലെ 10-10 എന്ന എക്കാലത്തെയും പ്രതിഫലനത്തിന് മാറ്റമുണ്ടാവില്ല എന്നർത്ഥം.
ബിജെപിക്ക് 3-4 മണ്ഡലങ്ങളിൽ ഇവിടെ സ്വാധീനമുണ്ട്. പക്ഷേ, ഈ മുന്നണിസംസ്കാരം ഇവിടെ നിലനിൽക്കുന്നതിനാലാണ് അവർക്കിവിടെ സീറ്റ് ലഭിക്കാത്തത്. ഒ. രാജഗോപാലിനെപോലുള്ള നല്ല നേതാവുപോലും ജയിക്കാത്തത് കഷ്ടമാണ്. ഈ മുന്നണി സമ്പ്രദായമാണ് മുതിർന്ന, പരിചയസമ്പന്നനായ നേതാവിനുപോലും ഇവിടെ ജയിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നത്.
അതിനിടയിൽ ഡൽഹിയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ചൂലുകൊണ്ട് കേരളം അടിച്ചുവൃത്തിയാക്കാം എന്നത് വ്യാമോഹം മാത്രമാണ് എന്നുപറഞ്ഞാൽ അധിക്ഷേപമാവുമെങ്കിൽ സ്വപ്നം എന്ന് പറയാമെന്നു മാത്രം. ആംആദ്മി പാർട്ടി ഒരു രാഷ്ട്രീയ കക്ഷിയല്ല. ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന് കരുതാവുന്ന കുറേ ആളുകളുടെ സർക്കാരിതര സംഘടനാ അഥവാ എൻജിഒ മാത്രമാണ്. ആംആദ്മിക്കും ബിഎസ്പിക്കുമൊന്നും വലിയ നേട്ടമുണ്ടാകും എന്ന് കരുതുന്നില്ല - ഡോ. ബാബുപോൾ പറഞ്ഞുനിർത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍