തുളവീണ രണ്ട് നിക്കറുകൾ മാറി മാറിയിട്ട് സ്കൂൾ ജീവിതം; കൂലിപ്പണിയെടുത്ത് അമ്മകൊണ്ടു വന്ന പണം കൊണ്ട് പട്ടിണി മാറാതെ ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ അന്തിയുറക്കം; സലിം കുമാറിനൊപ്പം നടന്ന് മിമിക്രി കാണിച്ചു കൗമാരം: കൊച്ചിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജേഷ് രാമൻ മറുനാടനോട് ജീവിതം പറയുമ്പോൾ

അർജുൻ സി വനജ്
കൊച്ചി: വിശപ്പിനോടും ജീവിതത്തിലെ ദാരിദ്രത്തോടും പടവെട്ടി, പറവൂരിലെ ദളിത് കുടുംബത്തിൽ നിന്ന കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണറായ രാജേഷ് രാമൻ എന്ന കലാകാരനെ കൊച്ചിയിലെ ജനം പരിചയപ്പെട്ട് വരുന്നതെയുള്ളു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലടക്കം നേടിയ ഈ ഉദ്യോഗസ്ഥനെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വേറിട്ടതാക്കുന്നതും ഇദ്ദേഹത്തിന്റെ വിനയവും, സാധാരണക്കാരോടുള്ള പെരുമാറ്റവുമാണ്. ജീവിതത്തിൽ താണ്ടിയ കയ്പ് നിറഞ്ഞ ബാല്യവും കൗമാരവും, മുണ്ട് മറുക്കിയുടുത്ത് തൊഴിലിനായി നെട്ടോട്ടം ഓടിയ യൗവനവും ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാകേണ്ട ഏടുകളാണ്. അമ്മാവന്മാരുടെ പഴകിയ, നിറം മങ്ങിയ പാന്റ്സുകളിട്ട് കോളേജിൽ പോയ കാലവും, ചോർന്നൊലിക്കുന്ന ഓലക്കൂരയിൽ സഹോദരിയേയും അമ്മയേയും സംരക്ഷിച്ച നിമിഷങ്ങളും രാജേഷ് രാമൻ മറുനാടൻ മലയാളി വായനക്കാർക്കായി പങ്കുവച്ചു. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ രുചി ആദ്യം കയ്പ്പും പിന്നെ മധുരവുമാണെന്ന് ചൊല്ലാണ്, ജനുവരി 26 ന് കൊച്ചിയിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷ്ണറായി ചുമതലയേറ്റ രജേഷ് രാമന്റെ ജീവിതം പുതുതലമുറയോട് പറയുന്നത്.
ദാരിദ്രത്തോട് പടവെട്ടിയ ബാല്യവും കൗമാരവും
അമ്മയുടെ പൂയ്യപ്പള്ളിയിലെ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയിൽ സ്മാരകങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു അച്ഛൻ രാമൻ. വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന അച്ഛൻ, താൻ എഴാം ക്ലാസ്സിൽ പഠിക്കുന്നത് വരെ കാസർഗോഡ് ആയിരുന്നു ജോലിയ്തിരുന്നത്. അമ്മ, ദേവയാനി. അച്ഛന്റെ കുറഞ്ഞ വേതനം കൊണ്ട് തന്നേയും സഹോദരിയേയും പഠിപ്പിക്കാൻ കഴിയാത്തത് മൂലം അമ്മ കൂലിപ്പണി എടുത്തിരുന്നു. കെട്ടുകളിൽ മീൻ പിടിക്കാൻ പോകും, മറ്റ് കൂലിപ്പണിക്കും. അമ്മയുടെ തറവാട്ടിൽ രണ്ട് അമ്മാവന്മാരും ആറ് ചിറ്റമ്മമാരുമാണ് ഉണ്ടായിരുന്നത്. പലപ്പോഴും എല്ലാവർക്കും ഭക്ഷണം കഴിക്കാൻ തികയില്ല. കുഞ്ഞുന്നാളിൽ സ്കൂൾ വിട്ട് വരുന്നത് തന്നെ നല്ല വിശപ്പ് കൊണ്ടാകും. പക്ഷെ ഒന്നും കഴിക്കാൻ കാണില്ല. തുള വീണ രണ്ട് നിക്കറായിരുന്നു ആകെയുള്ള സമ്പാദ്യം. അതിന്റെ പേരിലും കൂട്ടുകാരുടെ പരിഹാസ പാത്രമായിട്ടുണ്ട് പലപ്പോഴും. സത്യത്തിൽ സർക്കാർ ഹോസ്റ്റലിൽ വിട്ടത് തന്നെ മകൻ മൂന്ന് നേരം കൃത്യമായി ഭക്ഷണം കഴിച്ചോട്ടെ എന്ന് വിചാരിച്ചാവും. പാവം അമ്മ. രാജേഷ് ഓർക്കുന്നു.
കാസർഗോഡ് നിന്നും അച്ഛന് സ്ഥലം മാറ്റം ലഭിക്കുന്നത് ഏഴിലെ പഠന കാലത്താണ്. വീടിനടുത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങി അച്ഛൻ. ഓല കൊണ്ട് മറച്ചൊരു ചെറിയ വീട് വച്ചു. വീട്ടിൽ ഒരു ചെറിയ ബെഞ്ച് മാത്രമായിരുന്നു ഫർണിച്ചറായി ഉണ്ടായിരുന്നത്. രാത്രിയിൽ ഞാനും സഹോദരിയും ഉറങ്ങാൻ വൈകുമ്പോൾ നാടൻ പാട്ടുകൾ അമ്മ പാടിതരും. ഓണക്കളികളിലും അമ്മയ്ക്ക് വല്ല്യ ഗ്രാഹ്യമുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആ സംഭവം നടന്നത്. ഒരു ദിവസം ഞാൻ വീട്ടിലുള്ള സമയത്ത് എന്റെ വീടിനടുത്ത ഒരു സഹപാഠിയുടെ വീട്ടിൽ പെൺകുട്ടികളായ മറ്റ് സഹപാഠികൾ വന്നു. പിന്നെ എന്റെ വീട്ടിലേക്ക്. ചെറിയ വീട് ആയതിനാൽ സാധാരണഗതിയിൽ ഞാൻ ആരേയും വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്റ ഓലപ്പുര കണ്ട് അന്നവർക്ക് അത്ഭുതമാണ് വന്നത്. വീട്ടിൽ വന്നവരോട് കയറി ഇരിക്കാൻ പറയാൻ ആകെയുണ്ടായിരുന്നത് ഒരു ചെറിയ ബെഞ്ചാണ്. പക്ഷെ അവരെന്നെ വേദനിപ്പിച്ചില്ല. ഉള്ള സ്ഥലത്തും നിലത്ത് പായ് ഇട്ടും ഇരുന്നു. പക്ഷെ അതെന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമാണ്.
രജേഷ് രാമൻ എന്ന മിമിക്രിക്കാരന്റെ ജനനം
എന്നിലെ മിമിക്രിക്കാരൻ യഥാർത്ഥത്തിൽ ജനിക്കുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് പ്രകൃതിയിലെ പക്ഷിമൃഗാതികളുടെ ശബ്ദമായിരുന്നു അനുകരിച്ചിരുന്നത്. അന്ന് താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ്സിലായിരുന്നു ഇന്നത്തെ മികച്ച കോമഡി താരമായ ബിജു കുട്ടൻ. അന്നൊരു യൂത്ത് ഫെസ്റ്റ് വെല്ലിന് ബിജു കുട്ടനും ഞാനും തമ്മിൽ മിമിക്രി വേദിയിൽ ഏറ്റുമുട്ടി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. വീടിന്റെ തൊട്ടടുത്താണ് നടൻ സലീം കുമാറിന്റെ വീട്. സലീം ഏട്ടന് അന്ന് കൊച്ചിൻ മിമി വോയിസ് എന്ന പേരിൽ ചെറിയ ഒരു മിമിക്രി ട്രൂപ്പ് ഉണ്ടായിരുന്നു. സലീം ഏട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അന്ന് സലീം ഏട്ടന്റെ ആ ചെറിയ വീട്ടിൽ പോകും. അവിടെ സലീം ഏട്ടന്റെ ചെറിയ മുറിയിൽ ഇരുന്ന് മിമിക്രി ചെയ്ത് പഠിക്കും. മിമിക്രിയിൽ സലീം കുമാറാണ് ഗുരു. ശിവാജി ഗണേശന്റെ ശബ്ദം ആയിരുന്നു എന്റെ മാസ്റ്റർ പീസ്. ഇപ്പോളും ചെറിയ ഐറ്റംസൊക്കെ കൈയിലുണ്ട്. പ്രദീപ് കൈതാരം, വിനോദ് കെടാമങ്കലം തുടങ്ങിയവരായിരുന്നു അന്നത്തെ ഉറ്റ സ്നേഹിതർ.
മിമിക്രിയിൽ മാത്രമല്ല, മൃദംഗത്തിലും ഒരു കൈ വച്ചത് പ്രിഡിഗ്രി കാലത്താണ്. പറവൂർ ചിയാൻ കോവിൽ കലാ സമിതിയിൽ നിന്നാണ് മൃദംഗം അഭ്യസിക്കുന്നത്. അക്കാലത്ത് ക്ഷേത്രങ്ങളിലും മറ്റും ഭ്ക്തി ഗാനമേളയ്ക്കും പോകുമായിരുന്നു. പിന്നെ ഈ അടുത്താണ് ഡ്രം പഠിക്കാൻ ഒരു മോഹം തോന്നിയത്. അങ്ങനെ തൃശ്ശൂരിൽ സിഐ ആയിരുന്നപ്പോൾ പ്രമുഖ ഡ്രമ്മിസ്റ്റ് ഷോമിയുടെ കീഴിൽ അതും പഠിച്ചു.
അദ്ധ്യാപന രംഗത്ത് നിന്നും എസ്ഐയിലേക്ക്
ചിറ്റാറ്റുകര സർക്കാർ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിന് ശേഷം വീട്ടിലെ ദാരിദ്രം കൊണ്ട് പ്രിമെട്രിക്ക് ഹോസ്റ്റലിൽ നിന്നായിരുന്നു തുടർ സ്കൂൾ പഠനം. മൂത്തലപറമ്പ് എസ്.എൻ.എം ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കിയതിന് ശേഷം ആലുവയിലെ യു.സി കോളേജിൽ നിന്ന് പ്രി ഡിഗ്രി പൂർത്തിയാക്കി. മല്ല്യറങ്കര എസ്.എൻ.എ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്ദരബിരുദവും നേടി. തുടർന്ന് പൂത്തോട്ട കോളേജിൽ നിന്ന് സോഷ്യൽ സയൻസിൽ ബി.എഡ്. ഡിഗ്രി പൂർത്തിയാക്കിയ കാലത്താണ്, മുന്നോട്ടുള്ള പഠനത്തിനായി ജോലി അന്വേഷിച്ച് തുടങ്ങിയത്. വീട്ടിലെ സാമ്പത്തിക പരാധീനകളായിരുന്നു ഇതിന് മുഖ്യകാരണം. 1996 ൽ ഇതേ തൂടർന്ന് ചിറ്റാട്ടുകരയിലെ വിക്ടറി പാരലൽ കോളേജ് ഏറ്റെടുത്ത് നടത്താൻ ആരംഭിച്ചു. ഒപ്പം തന്നെ പി.എസ്.സി അടക്കമുള്ള എല്ലാ പരീക്ഷകളും എഴുതി. ഒപ്പം ബിരുദാനന്ദ ബിരുദ പഠനവും. അങ്ങനെയാണ് 2003 ൽ എസ്.ഐ സെലക്ഷൻ ലഭിക്കുന്നത്.
കോഴിക്കോട് നിന്ന് തൃശ്ശൂരും ഇടുക്കിയും താണ്ടി കൊച്ചിയിലേക്ക്
2003 ൽ എസ്.ഐ സെലക്ഷൻ കിട്ടിയെങ്കിലും, തിരുവനന്തപുരത്തെ പരിശീലനത്തിനും പ്രബേഷനും ശേഷം 2005 ലാണ് എസ്.ഐയായി സ്വതന്ത്ര ചുമതല ലഭിക്കുന്നത്. അതും കോഴിക്കോട് കസബ സ്റ്റേഷനിൽ. ആദ്യ പോസ്റ്റിങ് തന്നെ പ്രധാനപ്പെട്ട നഗരത്തിലായത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവം ആയിരുന്നു. ജീവിതത്തിൽ അനുഭവിച്ച കഷ്ടപാടുകൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന ഒരു ആത്മവിശ്വാസം അക്കാലത്താണ് ആദ്യമായി ഉണ്ടായത്. വൈപ്പിൻ സ്റ്റേഷനിൽ ഉള്ള കാലത്താണ് കുടിവെള്ളത്തിനായി ആ പ്രദേശത്ത് വലിയ സമരം നടന്നത്. പൊലീസിന് സാധാരണക്കാർക്ക് വേണ്ടി എന്ത് ചെയ്യാമെന്ന ആലോചനയാണ് അന്ന് എന്നിലുണ്ടായത്. ഒട്ടും താമസിച്ചില്ല്, പൊലീസിന്റെ കുടിവെള്ള ടാങ്കറുകളിൽ വെള്ളവുമായി സാധാരണക്കാരുടെ വീടുകൾക്ക് മുന്നിലേക്ക് പോയി. അവർക്ക് വേണ്ടത്ര കുടിവെള്ളം വിതരണം ചെയ്യാൻ അന്ന് കഴിഞ്ഞു. അങ്ങനെ പൊലീസിനെ ആ നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ ജനകീയമാക്കാൻ കഴിഞ്ഞു. ഈ പ്രവർത്തനത്തിനാണ് ആദ്യാമായി സേനയിൽ നിന്ന് അംഗീകാരം ലഭിക്കുന്നത്. പിന്നെ ആരുടേയും വാഗ്ധാനങ്ങളുടെ മുന്നിൽ ഇന്നുവരെ തല കുനിച്ച് കൊടുത്തിട്ടില്ല. ശരിയെന്ന് മനസ് പറയുന്നത് മാത്രമേ ഇന്നുവരെ ചെയ്തിട്ടുള്ളു. അതുകൊണ്ട് സ്ഥലം മാറ്റങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. 12 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു ഡസനോളം സ്ഥലം മാറ്റങ്ങളാണ് തേടിയെത്തിയത്. രാജേഷ് രാമൻ പറയുന്നു.
2008 ലാണ് സിഐ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 2015 ൽ തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിൽ ഉള്ളപ്പോൾ കണിമംഗലത്ത് വയോധികനെ കെട്ടിയിട്ട് മോഷണം നടത്തിയ ഒരു സംഘത്തെ വളരെപെട്ടന്ന് പിടിക്കാൻ സാധിച്ചു. മോഷണശ്രമത്തിനിടെ വയോധികൻ മരിച്ചു. അത് വലിയ അംഗീകാരങ്ങൾ നേടിത്തന്ന ഒരു അന്വേഷണം ആയിരുന്നു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മറ്റൊരു വലിയ ഭാഗ്യം. ജില്ലാ സംസ്ഥാന ക്യാമ്പുകളുടെ മുഖ്യസംഘാടകൻ ആകാൻ കഴിഞ്ഞു. കുട്ടികളിലെ കലാപരമായി കഴിവുകളെ കുറച്ചെങ്കിലും പരിപോഷിപ്പിക്കാൻ അതൊരു വലിയ അവസരമായിരുന്നു. ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് 2016 ലെ സ്വാതന്ത്ര ദിനത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടാനായത്.
ഹൃസ്വചിത്രങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നു എന്നാണ് എന്റെ കാഴ്ചപ്പാട്. അതിനാൽ, കുട്ടികളേയും യുവാക്കളേയും ബോധവൽക്കരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ഹൃസ്വചിത്രങ്ങൾ ചെയ്ത് പ്രചരിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആലോചന. പ്രത്യേകിച്ച് മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർത്ഥികളിലടക്കം കൂടി വരുന്ന സാഹചര്യത്തിൽ. പൊലീസ് സേന നിർമ്മിച്ച വിവിധ ബോധവൽക്കരണ ഹൃസ്വചിത്രങ്ങളിൽ പൊലീസ് വേഷം തന്നെ ചെയ്താണ് സിനിമയിലും ഒരു കൈ നോക്കിയത്. ഉണർവ്, ഡാൻസിങ് ഡത്ത്, ഇരകൾ, കമ്പാർട്ട്മെന്റ് തുടങ്ങിയ ഹൃസ്വചിത്രങ്ങളിൽ ഇക്കാലത്ത് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.
മക്കളേയും കലാകാരന്മാരാക്കണം
അന്നത്തെ ഓലപ്പുരയിൽ നിന്ന വീട് ചെറുതായി ഒന്നു മാറ്റം വരുത്തി. രണ്ട് മുറിയുള്ള ചെറിയ വീട് തന്നെയാണ് ഇപ്പോളും. ഒരു സുഹൃത്ത് ഒരിക്കൽ വീട്ടിൽ വന്ന് പോയതിന് ശേഷം പറഞ്ഞ വാക്കുകൾ ഇപ്പോഴാ ഓർമ്മ വന്നത്. മുഖ്യമന്ത്രിയുടെ മെഡലൊക്കെ കിട്ടിയ ആളല്ലേ, വലിയൊരു വീടൊക്കെ വച്ചൂടെ, ലോൺ കിട്ടുമല്ലോ..? എന്ന്. മക്കൾ ഇപ്പോൾ പഠിക്കുകയാണ്. ബോധിരാജും ഋഷിരാജും അവർ വലുതാകട്ടെ എന്നിട്ടാവാം എന്ന് കരുതി. ചെറിയ വീടാണെങ്കിലും സ്വസ്ഥതയും സമാധാനവും ഉണ്ട്. അതാണല്ലോ കുടുംബ ജീവിതത്തിൽ വേണ്ടതും. രാജേഷ് രാമൻ പറയുന്നു. സൂര്യയാണ് ഭാര്യ, ചെറിയൊരു നർത്തകിയാണ്. സഹോദരി അഭിപാഷകയാണ്. അഡ്വ. റീന ടി ആർ. മക്കൾ കീ ബോർഡും ഡ്രംസും പഠിക്കുന്നുണ്ട്. അവരെ മികച്ച കലാകാരന്മാരാക്കണം അതാണ് ഇനിയുള്ള ലക്ഷ്യം. ചിൽഡ്രൻസ് പാർക്കിന് മുന്നിലെ റവന്യൂ ടവറിലെ പന്ത്രണ്ടാം നിലയിൽ, ജനലിലൂടെ മുറിക്കുള്ളിലേക്ക് നിറയുന്ന കായൽ കാറ്റിന്റെ കുളിർമയിൽ രാജേഷ് പറഞ്ഞു നിർത്തി.
Stories you may Like
- സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്
- വനിതയിലെ അഭിമുഖത്തെ ചൊല്ലി വിവാദം പുകയുന്നു
- ചാനൽ സംപ്രേഷണത്തിന് മുമ്പ് അഭിമുഖം പുറത്തുവിട്ട് ഡൊണാൾഡ് ട്രംപ്
- ഭാവി രാജാവിന്റെ അനുജൻ ഭാര്യക്ക് കീഴടങ്ങി ബ്രിട്ടനെ വഞ്ചിച്ചത് പൂർത്തിയാകുമ്പോൾ
- കെഎംഎംഎൽ നിയമനം അട്ടിമറിക്കാനുള്ള ശ്രമത്തിനു ഹൈക്കോടതിയുടെ മൂക്കുകയർ
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്