നാടിന്റെ ഞരമ്പുകളായ നദികളെ കൊല്ലരുതേ...; കരമനയാറും കാവാലവും പങ്കിട്ട ഓർമകളുമായി കാവാലം നാരായണപ്പണിക്കർ മറുനാടൻ മലയാളിയോട്
കാവാലം... കേട്ടാൽ പെട്ടെന്നോർക്കുക, പാട്ടിന്റെ നാടൻ താളവും നാടകത്തിന്റെ അനുപമ ലോകങ്ങളും സമ്മാനിച്ച ഒരേയൊരാളെയാണ്. കാവാലം നാരായണപ്പണിക്കർ. മലയാളിയുടെ മനസ് തൊട്ടറിഞ്ഞ അതേ കാവാലം. 86 വയസു പിന്നീട്ട കാവാലം നാടിനെയോർത്തും നാടിന്റെ ഹൃദയമായ പ്രകൃതിയെ ഓർത്തും വിഷമിക്കുകയാണ്. കാലത്തിന്റെ വേഗമാർന്ന ഓട്ടത്തിനൊപ്പം കടന്നുപോന്നപ്പോൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് അദ്ദേംഹ ആഹ്വാനം ചെയ്യുന്നു... മണലൂറ്റും മാലിന്യ നിക്ഷേപവും കീടനാശിനി പ്രയോഗവും ശ്വാസം മുട്ടിച്ച് കൊന്ന നദികൾക്ക് പുനർജ്ജന്മം നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കാവാലത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതിരിക്കാൻ ആർക്ക് കഴിയും. കരമനയാറിന്റെയും പമ്പയുടേയും കഥ പറഞ്ഞുകൊണ്ട് പ്രകൃതി സംരക്ഷണത്തെക്കുറിച്ചും 44 നദികൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും അദ്ദേഹം മറുനാടനോട്
അതിരു കാക്കും മലയൊന്ന് തുടുത്തേ...
തുടുത്തേ....തകതകതാ....
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ
ഈറ്റില്ലത്തറയിലെ പേറ്റുനോവിൽ....
ഈറ്റുറവ ഉരുകിയൊലിച്ചേ......
തകതകതാ......
കാട്ടരുവി പെണ്ണേ നീ എങ്ങോട്ട്....
നാട്ടിലൂടെ പോയപാടെ കിട്ടയതെന്തെടിയേ..
കല്ലുവച്ച നുണകളും തീയിലിട്ടാൽ കരിയാത്ത
മഴയത്തും ചീയാത്ത മഞ്ഞത്തും പിനിക്കാത്ത
കുന്നുകുന്നായ് കഥകളല്ലേ തകതകതാ...
ഒടുക്കം നീ ഒഴുക്കത്ത് കടൽപ്പടിയോളമെത്തി
ഓളത്തിലൊടുങ്ങാത്ത സ്വപ്നമായ് മാറിയേ....
പുഴയെനിക്ക് ഓർമ്മയാണ്...
ഓർമ്മയുടെ ഒഴുക്ക്..
തിരയടിക്കുമ്പോൾ താളുകൾ മറിക്കുന്ന പോലെ
ഓർമ്മകൾ പ്രതിഫലിക്കും
പുഴക്കരയിലിരിക്കുമ്പോൾ ഞാനോർക്കും..
ഞാൻ പോലും മറന്നുപോയ ചാല നാടൻ
പാട്ടുകളുടെ വരികൾ അവളോട് ചോദിച്ചാലോ എന്ന്. പുഴയിലേക്ക് നോക്കിയിരുന്ന് പാടിയിരുന്ന പാട്ടുകൾ എനിക്ക് വംശീയസ്മൃതിയുണർത്തുന്നവയാണ്.
കാവാലത്തെ ഗംഗ പമ്പയാണ്. ഊക്കോടെ ഒഴുകുന്ന പമ്പ കാവാലത്തെത്തുമ്പോൾ ശാന്തയാകും. ആറ്റരുകിൽ പണ്ട് വീടുകൾ ഉണ്ടായിരുന്നില്ല. കള്ളന്മാരേയും വെള്ളപ്പൊക്കത്തേയും മുതലയേയും ഭയമായിരുന്നു ആളുകൾക്ക്.
മുതലപ്പാതി എന്നൊരു വീടുണ്ട് ഞങ്ങളുടെ നാട്ടിൽ. മുതല ചവച്ച് ഒരാളെ ബാക്കിയിട്ടതിനാലാണ് ഈ പേര് വന്നതെന്നാണ് കേട്ടുകേൾവി. യന്ത്രം ഘടിപ്പിച്ച ബോട്ടുകൾ പുഴയിലൂടെ സവാരി തുടങ്ങിയപ്പോൾ മുതലകൾ കായലുവഴി സമുദ്രത്തിലേക്ക് പോയി. കാവാലം പുഴയിൽ മുതലകൾ ഇല്ലാതായി. അതിനുശേഷം പല പുതുപ്പണക്കാരും ആറ്റരുകിൽ വീടുവച്ചു. എനിക്കും പുഴയോരത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാനവിടെ ഒരു വീട് വച്ചു. പുഴയെനിക്ക് ഉന്മാദമാണ്. അന്നും എപ്പോഴും പുഴയിലിറങ്ങി നീന്തിക്കുളിക്കാൻ കൊതിയാണ്.
ഞങ്ങളുടെ ദേശപരദേവത പള്ളിയറക്കാവിലമ്മയാണ്. ദേവിയുടെ വാഹനം മുതലയാണ്. രാവിലെ പള്ളിയറക്കാവിലമ്മ മുതലപ്പുറത്തേറി പുഴയിലൂടെ സവാരി നടത്തുമത്രേ. വെയിൽ ചൂടാകുമ്പോൾ തിരികെ വരും. എന്നിട്ട് മുതല അമ്പലത്തിനരികിലെ ആറ്റരികിലെ മണൽത്തിട്ടയിൽ വെയിലുകാഞ്ഞ് കിടക്കും. അമ്പലത്തിൽ മുതലയെ പൂട്ടിയിട്ടിരുന്നെന്ന് കരുതുന്ന ഒരു തുടൽ ഇപ്പോഴുമുണ്ട്.
എന്ത് രസമുള്ള മിത്താണിത്. ഇന്ന് മുതലയും പോയി. വിശ്വാസവും പോയി. പള്ളിയറക്കാവിലമ്മ ഇപ്പോൾ സവാരി നടത്താറുണ്ടോ എന്തോ?
ഭയപ്പെടുത്തുന്ന വെള്ളപ്പൊക്കങ്ങൾ കേട്ടുകേൾവി മാത്രമായിരുന്നു. മൂലം തിരുന്നാൾ നാടുനീങ്ങിയ കാലത്ത് 1099-ൽ ഉണ്ടായ വെള്ളപ്പൊക്കമാണ് പറഞ്ഞ് കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീരമായ വെള്ളപ്പൊക്കം. തകഴി ശിവശങ്കരപ്പിള്ളയുടെ കഥയിൽ അതിന്റെ ഭീകരതയും സൗന്ദര്യവും ചിത്രീകരിച്ചിട്ടുണ്ട്.
കൊല്ലം തോറും പുഴയിൽ വെള്ളം പൊങ്ങും. കുട്ടികളായ ഞങ്ങൾക്ക് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും തീരത്തളങ്ങളായിരുന്നു. വീടിനകത്ത് വെള്ളം കയറുമ്പോൾ വലിയ ചെമ്പുവാർപ്പിൽ കയറിയിരുന്ന് ഒഴുകി നടക്കും. കടലാസ് തോണിയുണ്ടാക്കി രസിക്കും. അന്നന്ന് അദ്ധ്വാനിച്ച് ജീവിക്കുന്നവരുടെ അന്നം മുട്ടും. എന്നാൽ കുട്ടികൾ അത് തിരിച്ചറിഞ്ഞിരുന്നില്ല.
ഒരുപ്പൂക്കൃഷിയായിരുന്നു ആദ്യ കാലങ്ങളിൽ കുട്ടനാടിൽ. പിന്നീട് ജനസംഖ്യാ വർദ്ധനയുണ്ടായപ്പോൾ ഇരുപ്പൂ കൃഷി തുടങ്ങി. ഒറ്റകൃഷിയായിരുന്നപ്പോൾ ചാണകവും ചാരവും ആയിരുന്നു വളമായിട്ട് ഇട്ടിരുന്നത്. കറുത്ത പശിമയുള്ള ചെളിമണ്ണായിരുന്നു കാവാലത്ത്. ഒരു പൂക്കൃഷിക്കു മുമ്പ് ഒരു വർഷം കൃഷി ചെയ്താൽ അടുത്ത വർഷം അത് പാഴ്നിലമിടുമായിരുന്നു. രണ്ട് വർഷത്തിലൊരിക്കൽ മാത്രം കൃഷി.
കൊയ്ത്ത് പാട്ടും ഗ്രാമീണരുടെ ലഹരിയും ഊർജ്ജവുമായിരുന്നു പാടത്ത് നിന്നും പെണ്ണുങ്ങൾ നീട്ടിപ്പാടുന്ന കൊയ്ത്തുപാട്ടുകൾ ഓരോ വീട്ടിലും എത്തിയിരുന്നു. ഓരോരുത്തരും അതേറ്റുപാടി. യന്ത്രങ്ങൾ വന്നതോടെ എല്ലാം മാറി. ജീവിതക്രമം മാറി. അധ്വാനശീലം കുറഞ്ഞു. കാറ്റിലൂടെ ഒഴുകിയെത്തിയിരുന്ന കൊയ്ത്ത് പാട്ടുകൾപാടാൻ ആളില്ലാതായി. പാട്ടിന് പകരം യന്ത്രങ്ങളുടെ ശബ്ദം നാടിനെ കീഴടക്കി.
ന'ന'
പിന്നീട് പാട്ടുകൾ നഷ്ടപ്പെട്ടു. ഒടുവിലത് കലയിൽ മാത്രമായി ചുരുങ്ങി. സ്ത്രീകളുടെ ലജ്ജ കാണണമെങ്കിൽ കൂടിയാട്ടം കാണണം എന്ന സ്ഥിതി വന്നപോലെ നാടൻ പാട്ടുകൾ കേൾക്കണമെങ്കിൽ നാടകം കാണണം എന്ന കാലം വന്നു.
ഇരുപ്പൂകൃഷി തുടങ്ങിയതോടെ ഉൽപാദനത്തിന്റെ കൂടുതൽ സാധ്യതകൾ ആളുകൾ തിരഞ്ഞ് തുടങ്ങി. ജൈവവളത്തിന് പകരം രാസവള പ്രയോഗം തുടങ്ങി. മണ്ണ് ക്ഷീണിച്ചു കൊണ്ടേയിരുന്നു. അതിനുസരിച്ച് വളം വ്യവസായം ശക്തി പ്രാപിച്ചു. ഇലക്ട്രിസിറ്റിയുടെ കടന്ന് വരവോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി. താളത്തിൽ പാട്ടുപാടി, ചന്തത്തിൽ ചക്രം ചവിട്ടി വെള്ളം തേവുന്നത് കാണാനില്ലാതായി.
കീടനാശിനി പ്രയോഗവും രാസവള പ്രയോഗവും നാടിയേയും പുഴയേയും വിഷമയമാക്കി. കുടിക്കാൻ കഴിയാത്ത പോലെ മലിനമാക്കി. ഇനി ജൈവകൃഷിയിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമാണോ? കുത്തരിക്കഞ്ഞി കുടിക്കാൻ ഇനി കഴിയുമോ? സാഹസികരായ ചിലരെങ്കിലും ജൈവകൃഷി ചെയ്യുന്നത് കാണുമ്പോൾ അപാര സന്തോഷം തോന്നാറുണ്ട്.
അശാസ്ത്രീയമായ പരിഷ്കരണങ്ങൾ വീണ്ടുമെന്റെ നാടിനെ ഞെരുക്കിക്കൊന്നുകൊണ്ടിരുന്നു. ചെളിയുള്ള പശിമയുള്ള കറുത്ത മണ്ണിന്റെ മാറിനെപ്പിളർന്നുകൊണ്ട് റോഡുകൾ വന്നു. അതിനുവേണ്ടി തോടുകൾ നികത്തി. പുഴയിൽ ഞരമ്പുകളായിരുന്ന കൈത്തോടുകളിൽ നിന്നും പമ്പയിലേക്കുള്ള നീരൊഴുക്ക് നിലച്ചു. വെള്ളക്കെട്ടിൽ കൊതുകുകൾ പെറ്റുപെരുകി. സർവ്വത്ര പകർച്ചാവ്യാധികൾ തിണകളെ കീറിമുറിച്ചു കൊണ്ട് ചെങ്കല്ല് റോഡുകൾ വന്നു.
നാടിന്റെ തനിമയും നിറവും സ്വഭാവവും മാറി. കുഴിഞ്ഞ തിണകളിലെ ചെമ്മണ്ണ് ലോറികളിൽ വന്നു തുടങ്ങി. കൂടെ പാമ്പിൻ മുട്ടകളും. പശിമയുള്ള മണ്ണിന്റെ തനത് സ്വഭാവം മാറി. കാലാനുസൃതമായ പരിഷ്കാരങ്ങൾ ആവശ്യമാണെങ്കിലും കുട്ടനാടിനെ മനസ്സിലാക്കാതെയുള്ള ഇത്തരം അശാസ്ത്രീയ വികസ മാതൃകനാടിനെ നശിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റെയും ഇടയിലാണ് കുട്ടനാട്. അതിന്റെ ചില സാങ്കേതിക പാകപ്പിഴകളും നാടിനെ വീണ്ടും ഉലച്ചു.
ഇപ്പോൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിഷ്കാരങ്ങൾ വരാൻ പോകുന്നു. ചിലപ്പോൾ ഇതുവരെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ കുട്ടനാടൻ പാക്കേജിന് കഴിഞ്ഞേക്കും.
എന്റെ രണ്ട് കൃഷി നഷ്ടം വന്നു. 1971ലും 1972ലും. അന്ന് ഒരു കൃഷി പോയാൽ ഒരു ലക്ഷം രൂപ നഷ്ടം വരും. രണ്ട് വർഷം നഷ്ടം നേരിട്ടപ്പോൾ രണ്ട് ലക്ഷം രൂപ പോയി. ഞാനുടനെ എല്ലാം വിറ്റുപറക്കി തിരുവനന്തപുരത്തേക്ക് പോന്നു. വയലാർ രാമവർമ്മ അങ്ങോട്ടു കൊണ്ടുപോകുമ്പോൾ ഞാൻ ഇങ്ങോട്ട് വന്നു. കായംകുളത്ത് വച്ച് ഞാൻ അന്തിമോപചാരം അർപ്പിച്ചു. തൃക്കണ്ണാപുരത്ത് ഈ വീട് വാങ്ങിക്കാനുള്ള പ്രധാന കാരണം കരമനയാറാണ്.
ഏഴ് സെന്റ് സ്ഥലവും ആരോ പണിത ഒരു വീടുമാണിത്. വീടു കാണാൻ വന്നപ്പോൾ ഞാൻ പുഴ കണ്ടതോടെ വീട് നോക്കിയില്ല. പുഴ പോയി നോക്കി. എന്നിട്ട് ഈ വീട് മതി എന്നു തീരുമാനിച്ചു. പുഴയെന്ന ഉന്മാദം എന്നെ പിന്തുടരുകയായിരുന്നു.
പുഴ കാണുമ്പോഴും പുഴയിലിറങ്ങുമ്പോഴും എനിക്ക് കിട്ടുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നെ ഞെട്ടിവിറപ്പിച്ചുകൊണ്ട്# എല്ലാ നിയമങ്ങളേയും ധിക്കരിച്ചുകൊണ്ട് രാവിന്റെ മറവിൽ പുഴയിൽ നിന്നും മണലൂറ്റ് ആരംഭിച്ചു. ബ്രാഹ്മമുഹൂർത്തത്തിൽ മണൽ ലോറികൾ എന്റെ നെഞ്ചിലൂടെ അലറിപ്പാഞ്ഞു. പുഴയിൽ അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരുന്നു. കരമനയാർ മരിക്കാൻ തുടങ്ങി.
കാവാലത്ത് പുഴ ഗതിതിരിച്ച് വിട്ട് കൃഷിനിലമാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പുഴ മൂടീട്ട് കൃഷിക്ക് ഉപയോഗിക്കും. ആറ്റ്മുട്ട് കായൽ എന്നാണ് ആ കായലിന്റെ പേര് ഇപ്പോഴും. പക്ഷേ, മണൽ വാരുന്നത് ഞാൻ കണ്ടിട്ടില്ല.
മണൽവാരലിന്റെ ഭീകരത ഞാൻ നേരിട്ട് കണ്ടു. നിസ്സഹായനായി അമർത്തിയ നിലവിളിയോടെ ഞാൻ അത് കണ്ടുനിൽക്കേണ്ട ഗതികേടിലെത്തി. നിശബ്ദമായ യാമങ്ങളിൽ പുഴ ജീവന് വേണ്ടി കരയുന്നതും ശ്വാസവായു കിട്ടാതെ പിടയുന്നതും ഞാൻ കേട്ടു. എന്റെ ഉറക്കം നഷ്ടപ്പെട്ടു. സ്വസ്ഥത നഷ്ടപ്പെട്ടു. മനസമാധാനം നഷ്ടപ്പെട്ടു.
ഒടുവിൽ ഞാൻ പല സ്ഥലങ്ങളിലും പരാതിപ്പെട്ടു. യാതൊരു നടപടിയും എവിടെ നിന്നും ഉണ്ടായില്ല. കാട്ടുകള്ളന്മാർ ഇരുളിന്റെ മറവിൽ കരമനയാറിനെ കൊള്ളയടിച്ചുകൊണ്ടിരുന്നു.
എനിക്കെന്ത് ചെയ്യാൻ കഴിയും. ഇന്ന് കരമനയാർ തീരമില്ലാതെ ഇടിഞ്ഞ് താണു. മലിനജലം കാരണം പുഴയിലിറങ്ങാൻ കഴിയില്ല. പുഴയിലിറങ്ങാൻ കൊതിതോന്നുമ്പോൾ ഞാൻ തൃക്കണ്ണാപുരം ശിവക്ഷേത്രത്തോട് ചേർന്ന് കടവിലിറങ്ങും. അവിടെ മാത്രമേ ഇപ്പോൾ ഇറങ്ങാൻ സാധിക്കൂ.
ഇത് കരമനയാറിന്റെ കഥയല്ല. കാവാലത്തിന്റെ കഥയല്ല. കേരളത്തിലെ 44 നദികളുടെയും കഥയാണ്. അന്ത്യശ്വാസം വലിക്കുന്ന കേരളത്തിലെ 44 നദികളുടെ പ്രതിനിധിയാണ് കരമനയാർ. മണലൂറ്റും കീടനാശിനി മലിനജലപ്രയോഗവും മാലിന്യനിക്ഷേപവും നമ്മുടെ ആറുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഭൂപ്രകൃതിയെ ദ്രോഹിക്കരുതെന്ന് ആരാണ് ഈ രാക്ഷസന്മാരോട് പറയുക? ആരുടേതാണ് ഈ കേരളം, തുറന്ന കടലോരം, എവിടെയും ആർക്കും കടന്നു ചെല്ലാം. എന്തും ചെയ്യാം. പണമുണ്ടോ കയ്യിൽ? പ്രശസ്തിയുണ്ടോ കയ്യിൽ? എങ്കിൽ നിങ്ങളെ ഏത് രാക്ഷസീയമായ പ്രവർത്തികളിൽ നിന്നും തടയാൻ ആരും വരില്ല. പുഴകളെ ദൈവീകസ്വത്തായി കാണുന്നതിന് പകരം സ്വകാര്യ സ്വത്തായിട്ടാണ് ജനം കാണുന്നത്. ഓരോ പുഴയും കടലും തീരത്ത് താമസിക്കുന്നവർ വേലികെട്ടിയെടുത്ത് സ്വകാര്യ സ്വത്താക്കി ഉപയോഗിക്കുന്നു.
പഞ്ചഭൂതങ്ങളെ വായു, വെള്ളം, ആകാശം, ഭൂമി, സൂര്യൻ-ആക്രമിക്കുന്ന ഈ രീതി തടയണം. വരും തലമുറയ്ക്ക് വേണ്ടി നാം കരുതി വയ്ക്കേണ്ട അമൂല്യവിഭവങ്ങളാണ് ഇവയെല്ലാം. സംരക്ഷണം അതുകൊണ്ടുതന്നെ അതിപ്രധാനമാണ്.
കേരളീയൻ മനസ്സ് വച്ചാൽ പ്രകൃതിയെ സംരക്ഷിക്കാനാകും. കേരളീയർ പ്രതികരണ ശേഷി തീരെ നഷ്ടപ്പെട്ട ജനതയായി മാറുകയാണോ? ശരിയല്ല അത്.
എല്ലാവരും ഒന്ന് ഉണർന്ന് എണീക്കണം. ഇച്ഛാശക്തിയുള്ള ഭരണനേതാക്കളിൽ ഒരാൾ ആകാൻ നമുക്ക് കഴിഞ്ഞാൽ നമ്മുടെ നദികളെ സംരക്ഷിക്കാനാകും. മാദ്ധ്യമങ്ങളിലും നീതിന്യായ വ്യവസ്ഥകളിലും ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്. അനാവശ്യമായി ഒരിലപോലും വെട്ടിയെടുക്കില്ല എന്നും പ്രകൃതിയേയും നദികളേയും നാമോരോരുത്തരും സംരക്ഷിക്കുമെന്നും നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്