സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ

ബി എസ് ജോയ്
മറക്കാനാകാത്ത അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഹൃദയത്തിന്റെ ഉടമ, അതേ ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തുക കൂടി ചെയ്താലോ, അങ്ങനെ ഒരു ഹൃദയമുള്ള ഒരേ ഒരു മനുഷ്യൻ. , അത് മറ്റാരുമല്ല സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ.
നാല് വയസ്സുള്ളപ്പോൾ അച്ഛൻ നാരായണൻ മരിച്ചു. അമ്മ ലക്ഷ്മി മക്കളെ വളർത്താൻ നന്നെ പാടുപെട്ടു. അമ്മയുടെ കഷ്ടതകൾ കണ്ടും കേട്ടും വളർന്ന ശ്രീധരൻ കുട്ടിക്കാലത്തെ പുസ്തക വായന, എഴുത്ത് എന്നിവയുടെ ഇഷ്ടക്കാരനായി. സ്കൂളിൽ വരുത്തിയിരുന്ന ദിനപത്രം വായിച്ച് തുടങ്ങി, പിന്നെ സാധനങ്ങളൊക്കെ പൊതിഞ്ഞ് കിട്ടുന്ന കടലാസുകൾ വായിച്ച് തുടങ്ങി.1938 ൽ നിന്ന് 2022 ൽ നവതിയുടെ നിറവിൽ നിൽക്കുന്ന പെരുമ്പടവത്തിന് കൂട്ട് ഇപ്പോഴും വായന തന്നെയാണ്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് നിന്ന് അക്ഷരങ്ങളെ കൂട്ട് പിടിച്ച് പ്രതിസന്ധികളെ മറികടന്ന പെരുമ്പടവം ഓർമ പറയുമ്പോൾ കവിതയുടെ മാധുര്യം അനുഭവിക്കാനാകും.
പഴയ മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങുന്നത്. ആഴമുള്ള സ്നേഹവും കരുതലുമായിരുന്നു ലൈല എന്ന് ഒറ്റവാക്കിൽ പറയാം. മരണമോളം ഒരു മുണ്ടോ സാരിയോ ആഭരണങ്ങളോ വേണമെന്ന് ആവശ്യപ്പെടാതിരുന്ന ജീവിത സഖി. ലൈല പോയതോടെ പോയത് ഞാനോ അവളോ എന്നറിയാതെ ഏകാന്തത്തിൽ ആയത് എഴുത്തുകാരൻ പെരുമ്പടവം.
ലൈലയാണ് അഭയം എന്ന നോവൽ നല്ല കൈപ്പടയിൽ പകർത്തിയെഴുതി കുങ്കുമം വാരികയുടെ നോവൽ മത്സരത്തിന് അയച്ചത്. ഒറ്റമുറി വീട്ടിലേക്ക് കുങ്കുമം പത്രാധിപരായിരുന്ന കെ എസ് ചന്ദ്രന്റെ കത്ത് വന്നത് ശരിക്കും ഭാഗ്യവും കൊണ്ടായിരുന്നു. അന്നത്തെ ആയിരം രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങളോ കോടികളോ മതിപ്പുണ്ട്. 25 രൂപയ്ക്കും താഴെ പ്രതിമാസ വരുമാനമുള്ള ഒരു പത്രക്കാരന് ആയിരം രൂപയുടെ സമ്മാനം ലഭിക്കുക. അത് ജനിപ്പിച്ച ആഹ്ളാദവും അത്ഭുതവും ഇന്നും മറക്കാനായിട്ടില്ല. അന്ന് സന്തോഷം കൊണ്ട് ലൈലയെ എടുത്ത് വട്ടം ചുറ്റിച്ചതൊക്കെ പറയുമ്പോൾ പെരുമ്പടവത്തിന്റെ മുഖത്ത് സ്നേഹ നക്ഷത്രം ഉദിച്ചു.
'അഭയം' മാറ്റി മറിച്ച ജീവിതം
അഭയം കുങ്കുമത്തിൽ അച്ചടിച്ച് വന്നതോടെ കാര്യങ്ങൾ മാറി, ജീവിത സാഹചര്യവും മാറിയെന്ന് പെരുമ്പടവം പറഞ്ഞു. അഭയം സിനിമ ആക്കിയത് രാമുകര്യാട്ടും ശോഭന പരമേശ്വരൻ നായരുമാണ്. അതിലെ കഥാപത്രത്തിന് പാടാൻ കവിത മതിയെന്ന് പറഞ്ഞത് പെരുമ്പടവമായിരുന്നു. ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും ബാലാമണിയമ്മയും സുഗതകുമാരിയും വയലാറുമൊക്കെ എഴുതിയ കവിതകളാണ് സിനിമയിൽ ഉപയോഗിച്ചത്. സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി ആദ്യമൊക്കെ കവിത ചിട്ടപ്പെടുത്താൻ വിമൂഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതിന് തയ്യാറായി. യേശുദാസിന്റെ ശബ്ദത്തിൽ പാട്ട് പുറത്ത് വന്നതോടെ സിനിമയുടെ ജനപ്രിയത ഉറപ്പിച്ചു.
സിനിമയിലെ വഞ്ചനകൾ
പിന്നീട് നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. ചിലർ പേര് എഴുതിക്കാണിച്ചു, ഒരാൾ അതും ചെയ്തില്ല, ചിലർ തുച്ഛമായ പ്രതിഫലം തന്നു. ചിലരാകട്ടെ അതും തന്നില്ല. അതുകൊണ്ട് സിനിമ വേണ്ടെന്ന് തീരുമാനിച്ചു. പേരുമില്ല, പ്രതിഫലവുമില്ലാത്ത ഇടത്ത് ജോലി ചെയ്യേണ്ടതില്ലെന്ന നിലപാടിലെത്തിയെന്ന് പെരുമ്പടവം പറഞ്ഞു.
എഴുത്തിൽ ഉറപ്പിച്ച 'സങ്കീർത്തനം'
1993 ലാണ് മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ദീപികയുടെ വാർഷിക പതിപ്പിൽ അച്ചടിച്ചു വന്നത്. അഭയം വായിക്കപ്പെട്ടതിന്റെ എത്രയോ മടങ്ങ് അധികം വായനക്കാർ സങ്കീർത്തനത്തിന് ഉണ്ടായി. ഇതുവരെ 124 പതിപ്പുകൾ, എത്രയോ ലക്ഷം കോപ്പികൾ. ഇന്ത്യൻ ഭാഷയിൽ മറ്റൊന്നിനും അവകാശപ്പെടാൻ ഇല്ലത്ത വിജയം. സങ്കീർത്തനം ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു. അതുവരെ എത്താൻ അനുഭവിച്ച വേദനകളും ത്യാഗങ്ങളും ധ്യാനസമാനമായ ഏകാന്തതയും ഇപ്പോൾ സന്തോഷം തരുന്ന അനുഭവമായിരുന്നുവെന്നും പെരുമ്പടവം ഓർത്തു.
ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവം ഇല്ല. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിച്ചു.അതിൽ സന്തോഷമുണ്ട്. രാഷ്ടീയത്തിന്റെ ലേബലിൽ അറിയപ്പെടാൻ ആഗ്രഹമില്ല.
സമുദായം മതം എന്നീവക കാര്യങ്ങളോടും താൽപര്യമില്ല.ക്രിസ്തുവിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുകൊണ്ടാവാം ബൈബിളിനോടും അടുപ്പം കൂടി. ബൈബിൾ ഭാഷയും അതിലെ ബിംബങ്ങളും ഇമേജുകളും എന്നും കൂട്ടായി.
ആഴമുള്ള സ്നേഹവും കരുതലുമായി ലൈല
പെരുമ്പടവത്ത് സ്വന്തമായി ഭൂമി വാങ്ങിയതും വീട് വച്ചതും ഈ അടുത്ത കാലത്താണ്. അതൊക്കെ ലൈലയുടെ കഴിവാണ്. അതിനെക്കുറിച്ച് രസകരമായ അനുഭവമുണ്ട് പെരുമ്പടവത്തിന്. തനിക്ക് വൈക്കം മുഹമ്മദ് ബഷീർ കത്തെഴുതുമ്പോൾ രണ്ടെണ്ണം അദ്ദേഹം ലൈലയ്ക്കും എഴുതും. വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ബഷീർ ലൈലയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇതായിരുന്നു. മണിയോഡർ വരുമ്പോൾ ലൈല കൈപ്പറ്റണം, എഴുത്തുകാരന്റെ കയ്യിൽ കാശ് കിട്ടിയാൽ നിൽക്കില്ല. ലൈല അത് അതേ പടി അനുസരിച്ചു. അതുകൊണ്ടാണ് തമലത്തും പെരുമ്പടവത്തും വീടായതും അല്ലലില്ലാതെ ജീവിക്കാനുള്ള അവസ്ഥ കൈവന്നതും. ഇത് പറഞ്ഞ് പെരുമ്പടവം ചിരിച്ചു. തമലത്ത് തമലം തങ്കപ്പനെന്ന സുഹൃത്താണ് വാടക വീടൊക്കെ തരപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ കുടുംബ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഇപ്പോൾ താമസിക്കുന്ന സ്ഥലം വാങ്ങി വീടുവച്ചു.
ബഷീർ മുതൽ എം ടി വരെ
ബഷീറും സിജെ തോമസും അയൽനാട്ടുകാരാണ് . ബഷീർ ദൈവമാണ്. അദ്ദേഹത്തിന് മുന്നിൽ ഇരുന്നാൽ നമ്മൾ സ്വയം അലിഞ്ഞ് തീരുന്നതായി തോന്നും. അത്രയ്ക്ക് പ്രതിഭാശാലിയാണ് ബഷീറെന്നും പെരുമ്പടവം പറഞ്ഞു. എം ടി വാസുദേവൻ നായരുമൊത്ത് നിരന്തരം സംസാരിക്കുന്നില്ലെങ്കിലും പേന എടുത്താൽ അദ്ദേഹം മനസ്സിൽ നിറയും. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ അത്രത്തോളം വലുതാണ്. അദ്ദേഹത്തിന്റെ പുത്തൻ തലമുറയോടുള്ള വാത്സല്യം ശരിക്കും അനുഭവിച്ച വ്യക്തി കൂടിയാണ് താനെന്നും പെരുമ്പടവം പറഞ്ഞു. പുതിയ കഥാകൃത്തുകളിൽ നിരവധി പേരുടെ രചനകൾ ഇഷ്ടമാണ്. നല്ല പ്രതിഭയുള്ള ധാരാളം പുതിയ എഴുത്തുകാർ മലയാളിത്തിലുണ്ടെന്നും പെരുമ്പടവം കൂട്ടിച്ചേർത്തു.
കവിയാകണമെന്ന് ആഗ്രഹിച്ച് എഴുതി തുടങ്ങിയ ആളാണെങ്കിലും കവിത എഴുത്ത് വഴങ്ങാത്തതിലുള്ള സങ്കടവും പെരുമ്പടവത്തിനുണ്ട്..
- TODAY
- LAST WEEK
- LAST MONTH
- അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂർ ദമ്പതികളുടെ സ്കൂട്ടറിൽ കാർ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയത് ജനുവരിയിൽ; കണ്ടാൽ പാവമെങ്കിലും മനസ്സിനുള്ളിൽ ക്രിമിനൽ? പട്ടികളെ പ്രണയിച്ച കമ്പ്യൂട്ടർ എൻജിനിയറിങ് റാങ്കുകാരൻ; ആരാണ് ചാത്തന്നൂരിലെ പത്മകുമാർ?
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കിയ ആൺസുഹൃത്ത് അറസ്റ്റിൽ
- ഗോപാലനാചാരിയുടെ ഏക മകൻ; അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് ആശ്രിത നിയമനത്തിൽ ആർടിഒയിൽ ജോലി കിട്ടി; ആറു മാസം മുമ്പുള്ള അമ്മയുടെ മരണ ശേഷം വഴിമാറി നടന്ന മകൻ; ബിടെക് നേടിയിട്ടും ബിസിനസ്സിലേക്ക് തിരിഞ്ഞ മിടുക്കൻ; ബേക്കറിയും ഫാമും പട്ടികളുമായി നടന്ന പത്മകുമാർ; 'പാരിജാതം' ഇഫക്ടും ചർച്ചകളിൽ
- രണ്ട് ഫാം ഹൗസുകളിൽ ഒന്ന് വിറ്റാൽ പോലും തീരുന്ന സാമ്പത്തിക ബാധ്യതാ കഥ! മകളുടെ യൂ ട്യൂബ് ചാനലും പണമുണ്ടാക്കാനുള്ള മാർഗ്ഗം; എന്നിട്ടും ആ കുടുംബം ഓയൂരിലെ കുട്ടിയെ തട്ടിയെടുത്തു; 10 ലക്ഷം മോചന ദ്രവ്യത്തിനെന്ന മൊഴി അസ്വാഭാവികം; നരബലി സാധ്യതയും പരിശോധിക്കും
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെരുവ് പട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട അനുപമാ പത്മൻ; യൂട്യൂബിലെ ചിത്ര സംശയം മാറ്റി വെബ് സൈറ്റിലെ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് എന്ന വിലാസം; ആ അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനൽ തട്ടിക്കൊണ്ടു പോകൽ പ്രതിയുടേത് എന്നതിൽ സ്ഥിരീകരണം
- പ്രഭാകരന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് റേപ്പ് ചെയ്തോ? മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടാത്തത് തിരിച്ചടി; പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഐ എന്ന് ശ്രീലങ്ക; പക്ഷേ അതിനും ലക്ഷങ്ങൾ ആരാധകർ; തമിഴ് ഈഴം തിരിച്ചുവരുമോ?
- തട്ടിക്കൊണ്ടുപോകലിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ ജീവനൊടുക്കുമെന്നും ജപ്തി ഭീഷണിയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി! ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്ന് സംശയം; നഴ്സിങ് മേഖലയുമായി ബന്ധമില്ലെന്നും സൂചന; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ ചോദ്യം ചെയ്യൽ തുടരും; മൂന്ന് പേരേയും അറസ്റ്റ് ചെയ്തേയ്ക്കും
- കാലിക്കറ്റ് സിൻഡിക്കേറ്റിൽ ഒരു ബിജെപിക്കാരൻ എത്തും; കേരളയിൽ രണ്ടും! കണ്ണൂരിലെ താൽകാലിക വിസിക്ക് പുറമേ കേരളയിലും സെനറ്റ് നാമനിർദ്ദേശം; പിണറായിയെ വെല്ലുവിളിച്ച് ഗവർണ്ണർ; സർവ്വകലാശാലയിൽ പരമാധികാരം ഉറപ്പിക്കാൻ രാജ്ഭവൻ; കേരളയിൽ ഞെട്ടി സിപിഎമ്മും
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ; റിക്രൂട്ട്മെന്റ് തട്ടിപ്പിലെ ഇരകളോയെന്ന് അന്വേഷണം; ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രം വഴിത്തിരിവായി; 10 ലക്ഷം രൂപ മോചന ദ്രവ്യം ഗൾഫിൽ നിന്നും ട്രാൻസ്ഫർ ചെയ്തു? ഓയൂർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- വഴിത്തിരിവായത് നീല കാറിൽ കൊണ്ടുവിട്ടെന്ന കുഞ്ഞിന്റെ മൊഴി; നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്ക് എത്തി; പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി കേരളത്തെ നടുക്കിയ സംഘം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
- ഭാര്യയുടെ ശമ്പളം മൊത്തം വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു; കുറ്റസമ്മതത്തിലൂടെ വധശിക്ഷ ഒഴിവാക്കി നെവിൻ; മലയാളി നേഴ്സിനെ കൊന്ന നെവിന് ഇനി ജയിൽ മോചനമില്ല; മെറിൻ കൊലക്കേസിൽ ഭർത്താവ് ഇനി ആജീവനാന്തം അമേരിക്കൻ ജയിലിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്