ആശയം കമ്യൂണിസമാണ്; കേരളത്തിലെ ഓക്സിജൻ ക്ഷാമത്തിനെതിരെ പ്രതികരിച്ചതിന് സംഘിയാക്കി; സ്റ്റാർ മാജിക്കിലെ ചില സംഭാഷണങ്ങളോട് യോജിക്കാനാവില്ല; ഫാഷൻ കൺസപ്റ്റിൽ നഗ്നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രം; സാധികാ വേണുഗോപാലിന് പറയാനുള്ളത്

മറുനാടൻ ഡെസ്ക്
കൊച്ചി: മോഡലിങ്, സിനിമ, സീരിയൽ തുടങ്ങിയ മേഖലകളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച താരമാണ് സാധികാ വേണുഗോപാൽ. അവതാരകയായും പരസ്യചിത്രങ്ങളിലൂടെയും ടെലിവിഷൻ രംഗത്തെത്തിയ സാധിക സ്റ്റാർ മാജിക്കിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. സാധികയുടെ ഫോട്ടോഷൂട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. അതിനെതിരെ പൊങ്കാലയുമായി ഒരു വിഭാഗം എത്തിയതും ചർച്ചാവിഷയമായി. സമകാലിക വിഷയങ്ങളെ പറ്റിയും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത സാധിക സിനിമാത്തെക്കിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തന്റെ ആശയം കമ്യൂണിമാണെന്നും എന്നാൽ കേരളത്തിലെ ഓക്സിജൻ ക്ഷാമത്തെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ചിലർ തന്നെ സംഘി എന്ന ലേബലിലാക്കിയെന്നും സാധിക പറയുന്നു. ഓക്സിജൻ പ്രശ്നമുണ്ടായപ്പോൾ കേരളമെന്ന പേര് ഉച്ഛരിച്ചാൽ അത് സർക്കാരിനെതിരാണെന്നാണ് അവർ പറയുന്നത്. കമ്യൂണിസമെന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയാണെന്നോ എൽഡിഎഫ് ആണെന്നോ അല്ല അതിനർത്ഥം. എല്ലാ കലാകാരന്മാരും അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് കലയുടെ അടിസ്ഥാനം. അതാണ് എന്റെ ആശയവും. ഏതൊരാൾ നല്ലത് ചെയ്താലും അതിനെ പ്രോൽസാഹിപ്പിക്കും. അവിടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യമില്ല. അതേസമയം ആര് തെറ്റ് ചെയ്താലും രാഷ്ട്രീയഭേദമന്യേ അത് ചൂണ്ടിക്കാണിക്കുകയും വേണം.
സർക്കാരിന്റെ ജാഗ്രത ആപ്പിൽ കയറി അതിൽ ഐസിയു ബെഡ് ഉണ്ടെന്ന് കാണിക്കുന്ന ആശുപത്രികളിൽ വിളിച്ചപ്പോൾ അവിടെ ബെഡ് ഇല്ലെന്ന അറിയിപ്പാണ് കിട്ടിയത്. സർക്കാർ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അവിടെ തകരുന്നത്. ഇത്തരം പ്രശ്നങ്ങൾ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആദ്യം ഉണ്ടായത്. അന്ന് അതിനെ വിമർശിച്ച് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതുകഴിഞ്ഞ കേരളത്തിലും ആ അവസ്ഥ വന്നപ്പോഴാണ് എല്ലായിടത്തും ഒരുപോലെയാണെന്ന് എനിക്ക് മനസിലായത്. അതൊക്കെ ഞാൻ നേരിട്ടനുഭവിച്ച കാര്യങ്ങളാണ്. ഒരാഴ്ച്ചയ്ക്കിടെ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായ പത്തിരുപതുപേർ മരിച്ചിരുന്നു. എന്നാൽ സർക്കാർ കണക്കിൽ അവരാരുമില്ല. ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന സാധാരണ മനുഷ്യരാണ് പ്രതികരിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ കരുതുന്നത് അവർ മാത്രമാണ് സാധാരണക്കാരെന്നാണ്. നമ്മളെ മറ്റേതോ സ്പീഷ്യസ് ആയാണ് അവർ കാണുന്നത്.
സാമൂഹ്യമാധ്യങ്ങളിൽ പല മനുഷ്യർക്കും രണ്ട് നിലപാടാണെന്നാണ് സാധിക സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പറയുന്നത്. സ്ത്രീധന പീഡനത്താൽ ആത്മഹത്യ ചെയ്യേണ്ടിവന്ന വിസ്മയയുടെ വിഷയം സാധിക ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധിപേർ പിന്തുണയുമായി എത്തിയിരുന്നു. ഇത്രയും വൃത്തികെട്ടവനായ ഒരുവനൊപ്പം എന്തിന് ജീവിച്ചു, ഇറങ്ങിപ്പൊയ്ക്കൂടായിരുന്നോ എന്നൊക്കെ ചോദിച്ച് ഒരുപാട് പേർ കമൻിടുകയും ചെയ്തു. അതേ ആൾക്കാർ തന്നെ തന്റെ ഡിവോഴ്സ് സംബന്ധിച്ച വാർത്തയുടെ ലിങ്കിന് താഴെ വന്ന് മോശം ഭാഷയിൽ പ്രതികരിച്ചെന്നും താരം പറയുന്നു.
പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും കെആർഎ എന്ന എൻജിഒയുടെ ഭാഗമായി സാധിക സജീവമായിരുന്നു. അന്ന് രക്ഷപ്പെട്ട ആളുകളുടെ പ്രാർത്ഥനയുടെ ഫലമായാണ് ഈ കോവിഡ് കാലത്ത് താനും കുടുംബവും പ്രശ്നങ്ങളൊന്നും കൂടാതിരിക്കുന്നതെന്ന് സാധിക പറയുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തങ്ങളോടൊപ്പം സഹകരിച്ച നിരവധിപേരുണ്ട്. പ്രത്യേകിച്ച് ചില ആർമി, നേവി ഉദ്യോഗസ്ഥർ. അവരുടെ സഹായത്തോടെയാണ് നിരവധിപേരെ രക്ഷിക്കാൻ സാധിച്ചത്. അതൊന്നും ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. ആളുകളെ സഹായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി തന്നെയാണ് പ്രധാനം. ആ കൂട്ടായ്മ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ കോവിഡ് സമയത്തും ഓക്സിജൻ ബെഡിന്റെ ക്ഷാമം ഉണ്ടായപ്പോൾ അതിൽ ഇടപെട്ട് സഹായിക്കാൻ സാധിച്ചെന്നും സാധിക കൂട്ടിച്ചേർത്തു.
ഫോട്ടോഷൂട്ട് ഫോട്ടോകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളെ പറ്റിയും അതിനടിയിലെ മോശം കമന്റുകളെ പറ്റിയും സാധിക പറയുന്നതിങ്ങനെ:- 'ശാരീരിക പീഡനങ്ങളെക്കാൾ വേദനയുണ്ടാക്കുന്നത് മാനസിക പീഡനങ്ങളാണ്. മാനസിക പീഡനങ്ങളുടെ വേദന മരണം വരെയുണ്ടാകും. എന്നാൽ ശാരീരത്തിലുണ്ടാകുന്ന വേദന മുറിവുണങ്ങുമ്പോൾ മാറും. അവർക്ക് പോലും പിന്നീട് ഉണ്ടാകുന്നത് ആ സന്ദർഭത്തെ കുറിച്ചുള്ള മെന്റൽ ട്രോമയാണ്. പീഡനവാർത്തകളുടെ കീഴിൽ വൈകാരികമായി പ്രതികരിക്കുന്നവർ ഇതുകൂടി മനസിലാക്കണം. എന്റെ ഫോട്ടോഷൂട്ടുകളുടെ താഴെ നോക്കിയാൽ അച്ഛനെയും അമ്മയേയും കുടുംബക്കാരെയുമൊക്കെ തെറി വിളിക്കുന്ന കമന്റുകൾ കാണാം. ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും കാണാൻ അവരെ ആരെയും ക്ഷണിച്ചതല്ലല്ലോ. അവർക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അവർ കാണുന്നില്ല എന്ന് തീരുമാനിച്ചാൽ പോരെ. ഞാൻ എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കയറി കണ്ടിട്ട് അതിൽ തെറിവിളിക്കാൻ അവർക്ക് എന്തവകാശം.
മറ്റ് ചിലർ ആ ചിത്രങ്ങളെടുത്ത് അവരുടെ ചാനലുകളുടെയും പേജുകളുടെയും റീച്ച് കൂട്ടാൻ ഉപയോഗിക്കുന്നുണ്ട്. യൂട്യൂബിലെ വീഡിയോകളിൽ 'സാധികയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്', 'സാധിക ചെയ്തത് എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും' എന്നൊക്കെയാണ് ടെറ്റിലുകൾ.' ഇന്റെർനെറ്റിൽ തന്നെപറ്റി സ്വയം സെർച്ച് ചെയ്ത് നോക്കാറുണ്ട്. സാധികാ വേണുഗോപാൽ ഹോട്ട് എന്നൊക്കെ സെർച്ച് ചെയ്താലെ പുതിയ പോസ്റ്റുകൾ കിട്ടുകയുള്ളുവെന്നും സാധിക പറയുന്നു.
ഫോട്ടോഷൂട്ട് എന്റെ പ്രൊഫഷന്റെ ഭാഗമാണ്. പക്ക ഫാഷൻ കൺസപ്റ്റ് കേരളത്തിൽ ഇതുവരെ വന്നിട്ടില്ല. ഫാഷൻ കൺസപ്റ്റിൽ നഗ്നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രമാണ്. ഇവിടെയുള്ളവർ ഇപ്പോഴും 'സമൂഹം എന്ത് വിചാരിക്കും' എന്ന് മാത്രം വിചാരിച്ച് നടക്കുന്നവരാണെന്നും സാധികാ വേണുഗോപാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേർ കസ്റ്റഡിയിൽ; പിടിയിലായവരിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും; പ്രതികളെ പിടികൂടിയത് വിവിധ ജില്ലകളിൽ നിന്നും; പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടൻ; വ്യാജ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ
- പമ്പയിൽ ഞങ്ങൾ ഒന്നിച്ച് ഇതേ വേഷത്തിൽ അയ്യപ്പന്മാരെ കൊണ്ടുപോയിട്ടുണ്ട്; ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട്; അഷ്റഫ് ഒരു സാധുമനുഷ്യൻ; കെഎസ്ആർടിസി യൂണിഫോം മാറ്റിയോ എന്ന് വിദ്വേഷ പോസ്റ്റിട്ടവർക്ക് മറുപടിയുമായി സഹപ്രവർത്തകൻ
- വിചാരണ കോടതിയിൽ രാമൻപിള്ള ജൂനിയേഴ്സ് നടത്തിയത് വ്യക്തിഹത്യ; കോടതി ഞാൻ പറയുന്ന കാര്യങ്ങൾ പലതും എഴുതി എടുത്തില്ല; സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ച അഭിഭാഷകർക്ക് എതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ അപേക്ഷയുടെ വിശദാംശങ്ങൾ
- നാലുമാസത്തിനിടെ മോദിയെ കാണാതെ മുങ്ങുന്നത് രണ്ടാം വട്ടം; ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രിയെ അന്ധവിശ്വാസത്തിന്റെ പേരിൽ പ്രധാനമന്ത്രി പരിഹസിക്കുമ്പോൾ കെ.ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയ ചർച്ചയുമായി ബെംഗളൂരുവിൽ; 2024 ൽ ബിജെപിയെ തറപറ്റിക്കുമെന്നും മാറ്റത്തെ തടയാൻ ആവില്ലെന്നും പ്രവചിച്ച് റാവു
- വീരപ്പനെ കിട്ടാത്ത ദേഷ്യത്തിന് പൊലീസ് മാതയ്യനെ അകത്താക്കി; മൂത്ത ചേട്ടൻ ജയിലിൽ ആയതോടെ വീരപ്പൻ പ്രതികാരദാഹിയായി; പിന്നീട് അരങ്ങേറിയത് ചോര കൊണ്ടുള്ള കളി; മാതയ്യൻ ജയിലിൽ കഴിഞ്ഞത് ബുധനാഴ്ച മരണം വരെ
- 12 വർഷമായി ഒരാളോടൊപ്പം സമാധാനത്തോടെ ജീവിക്കുന്നു; അത് വ്യഭിചാരമെങ്കിൽ ഞാനങ്ങു സഹിച്ചു: വൈറലായി ഗോപി സുന്ദറിന്റെ മറുപടി
- രതിയും വയലൻസും ഇണചേരുന്ന 'ഉടൽ'; നവാഗതനായ രതീഷ് രഘുനന്ദന് അഭിമാനിക്കാം; ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം; ദുർഗാകൃഷണയുടെ ഷൈനി ഫയർ; അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ സ്ത്രീ കഥാപാത്രത്തെ കണ്ടിട്ടില്ല; ഫാൾട്ടുകൾ ഏറെയുണ്ടെങ്കിലും 'ഉടൽ' ഒരു മസ്റ്റ് വാച്ച് മൂവി
- അതിജീവനത്തിന്റെ കഥയുമായി നടി ഭാവന; ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക്; ശ്രദ്ധേയമായി 'ദ സർവൈവൽ' ടീസർ
- 'ഹിന്ദിയെ പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; കച്ച ദ്വീപ് തിരിച്ചു പിടിക്കണം; തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണം; സൗഹൃദത്തിന് കരംനീട്ടാം'; പ്രധാനമന്ത്രിയോട് സ്റ്റാലിൻ; 31,000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍