ആശയം കമ്യൂണിസമാണ്; കേരളത്തിലെ ഓക്സിജൻ ക്ഷാമത്തിനെതിരെ പ്രതികരിച്ചതിന് സംഘിയാക്കി; സ്റ്റാർ മാജിക്കിലെ ചില സംഭാഷണങ്ങളോട് യോജിക്കാനാവില്ല; ഫാഷൻ കൺസപ്റ്റിൽ നഗ്നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രം; സാധികാ വേണുഗോപാലിന് പറയാനുള്ളത്
മറുനാടൻ ഡെസ്ക്
കൊച്ചി: മോഡലിങ്, സിനിമ, സീരിയൽ തുടങ്ങിയ മേഖലകളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച താരമാണ് സാധികാ വേണുഗോപാൽ. അവതാരകയായും പരസ്യചിത്രങ്ങളിലൂടെയും ടെലിവിഷൻ രംഗത്തെത്തിയ സാധിക സ്റ്റാർ മാജിക്കിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. സാധികയുടെ ഫോട്ടോഷൂട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. അതിനെതിരെ പൊങ്കാലയുമായി ഒരു വിഭാഗം എത്തിയതും ചർച്ചാവിഷയമായി. സമകാലിക വിഷയങ്ങളെ പറ്റിയും തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത സാധിക സിനിമാത്തെക്കിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തന്റെ ആശയം കമ്യൂണിമാണെന്നും എന്നാൽ കേരളത്തിലെ ഓക്സിജൻ ക്ഷാമത്തെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ചിലർ തന്നെ സംഘി എന്ന ലേബലിലാക്കിയെന്നും സാധിക പറയുന്നു. ഓക്സിജൻ പ്രശ്നമുണ്ടായപ്പോൾ കേരളമെന്ന പേര് ഉച്ഛരിച്ചാൽ അത് സർക്കാരിനെതിരാണെന്നാണ് അവർ പറയുന്നത്. കമ്യൂണിസമെന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയാണെന്നോ എൽഡിഎഫ് ആണെന്നോ അല്ല അതിനർത്ഥം. എല്ലാ കലാകാരന്മാരും അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് കലയുടെ അടിസ്ഥാനം. അതാണ് എന്റെ ആശയവും. ഏതൊരാൾ നല്ലത് ചെയ്താലും അതിനെ പ്രോൽസാഹിപ്പിക്കും. അവിടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യമില്ല. അതേസമയം ആര് തെറ്റ് ചെയ്താലും രാഷ്ട്രീയഭേദമന്യേ അത് ചൂണ്ടിക്കാണിക്കുകയും വേണം.
സർക്കാരിന്റെ ജാഗ്രത ആപ്പിൽ കയറി അതിൽ ഐസിയു ബെഡ് ഉണ്ടെന്ന് കാണിക്കുന്ന ആശുപത്രികളിൽ വിളിച്ചപ്പോൾ അവിടെ ബെഡ് ഇല്ലെന്ന അറിയിപ്പാണ് കിട്ടിയത്. സർക്കാർ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസമാണ് അവിടെ തകരുന്നത്. ഇത്തരം പ്രശ്നങ്ങൾ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആദ്യം ഉണ്ടായത്. അന്ന് അതിനെ വിമർശിച്ച് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതുകഴിഞ്ഞ കേരളത്തിലും ആ അവസ്ഥ വന്നപ്പോഴാണ് എല്ലായിടത്തും ഒരുപോലെയാണെന്ന് എനിക്ക് മനസിലായത്. അതൊക്കെ ഞാൻ നേരിട്ടനുഭവിച്ച കാര്യങ്ങളാണ്. ഒരാഴ്ച്ചയ്ക്കിടെ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായ പത്തിരുപതുപേർ മരിച്ചിരുന്നു. എന്നാൽ സർക്കാർ കണക്കിൽ അവരാരുമില്ല. ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന സാധാരണ മനുഷ്യരാണ് പ്രതികരിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ കരുതുന്നത് അവർ മാത്രമാണ് സാധാരണക്കാരെന്നാണ്. നമ്മളെ മറ്റേതോ സ്പീഷ്യസ് ആയാണ് അവർ കാണുന്നത്.
സാമൂഹ്യമാധ്യങ്ങളിൽ പല മനുഷ്യർക്കും രണ്ട് നിലപാടാണെന്നാണ് സാധിക സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പറയുന്നത്. സ്ത്രീധന പീഡനത്താൽ ആത്മഹത്യ ചെയ്യേണ്ടിവന്ന വിസ്മയയുടെ വിഷയം സാധിക ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിരവധിപേർ പിന്തുണയുമായി എത്തിയിരുന്നു. ഇത്രയും വൃത്തികെട്ടവനായ ഒരുവനൊപ്പം എന്തിന് ജീവിച്ചു, ഇറങ്ങിപ്പൊയ്ക്കൂടായിരുന്നോ എന്നൊക്കെ ചോദിച്ച് ഒരുപാട് പേർ കമൻിടുകയും ചെയ്തു. അതേ ആൾക്കാർ തന്നെ തന്റെ ഡിവോഴ്സ് സംബന്ധിച്ച വാർത്തയുടെ ലിങ്കിന് താഴെ വന്ന് മോശം ഭാഷയിൽ പ്രതികരിച്ചെന്നും താരം പറയുന്നു.
പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും കെആർഎ എന്ന എൻജിഒയുടെ ഭാഗമായി സാധിക സജീവമായിരുന്നു. അന്ന് രക്ഷപ്പെട്ട ആളുകളുടെ പ്രാർത്ഥനയുടെ ഫലമായാണ് ഈ കോവിഡ് കാലത്ത് താനും കുടുംബവും പ്രശ്നങ്ങളൊന്നും കൂടാതിരിക്കുന്നതെന്ന് സാധിക പറയുന്നു. അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തങ്ങളോടൊപ്പം സഹകരിച്ച നിരവധിപേരുണ്ട്. പ്രത്യേകിച്ച് ചില ആർമി, നേവി ഉദ്യോഗസ്ഥർ. അവരുടെ സഹായത്തോടെയാണ് നിരവധിപേരെ രക്ഷിക്കാൻ സാധിച്ചത്. അതൊന്നും ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല. ആളുകളെ സഹായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി തന്നെയാണ് പ്രധാനം. ആ കൂട്ടായ്മ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ കോവിഡ് സമയത്തും ഓക്സിജൻ ബെഡിന്റെ ക്ഷാമം ഉണ്ടായപ്പോൾ അതിൽ ഇടപെട്ട് സഹായിക്കാൻ സാധിച്ചെന്നും സാധിക കൂട്ടിച്ചേർത്തു.
ഫോട്ടോഷൂട്ട് ഫോട്ടോകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളെ പറ്റിയും അതിനടിയിലെ മോശം കമന്റുകളെ പറ്റിയും സാധിക പറയുന്നതിങ്ങനെ:- 'ശാരീരിക പീഡനങ്ങളെക്കാൾ വേദനയുണ്ടാക്കുന്നത് മാനസിക പീഡനങ്ങളാണ്. മാനസിക പീഡനങ്ങളുടെ വേദന മരണം വരെയുണ്ടാകും. എന്നാൽ ശാരീരത്തിലുണ്ടാകുന്ന വേദന മുറിവുണങ്ങുമ്പോൾ മാറും. അവർക്ക് പോലും പിന്നീട് ഉണ്ടാകുന്നത് ആ സന്ദർഭത്തെ കുറിച്ചുള്ള മെന്റൽ ട്രോമയാണ്. പീഡനവാർത്തകളുടെ കീഴിൽ വൈകാരികമായി പ്രതികരിക്കുന്നവർ ഇതുകൂടി മനസിലാക്കണം. എന്റെ ഫോട്ടോഷൂട്ടുകളുടെ താഴെ നോക്കിയാൽ അച്ഛനെയും അമ്മയേയും കുടുംബക്കാരെയുമൊക്കെ തെറി വിളിക്കുന്ന കമന്റുകൾ കാണാം. ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും കാണാൻ അവരെ ആരെയും ക്ഷണിച്ചതല്ലല്ലോ. അവർക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ അവർ കാണുന്നില്ല എന്ന് തീരുമാനിച്ചാൽ പോരെ. ഞാൻ എന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കയറി കണ്ടിട്ട് അതിൽ തെറിവിളിക്കാൻ അവർക്ക് എന്തവകാശം.
മറ്റ് ചിലർ ആ ചിത്രങ്ങളെടുത്ത് അവരുടെ ചാനലുകളുടെയും പേജുകളുടെയും റീച്ച് കൂട്ടാൻ ഉപയോഗിക്കുന്നുണ്ട്. യൂട്യൂബിലെ വീഡിയോകളിൽ 'സാധികയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്', 'സാധിക ചെയ്തത് എന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും' എന്നൊക്കെയാണ് ടെറ്റിലുകൾ.' ഇന്റെർനെറ്റിൽ തന്നെപറ്റി സ്വയം സെർച്ച് ചെയ്ത് നോക്കാറുണ്ട്. സാധികാ വേണുഗോപാൽ ഹോട്ട് എന്നൊക്കെ സെർച്ച് ചെയ്താലെ പുതിയ പോസ്റ്റുകൾ കിട്ടുകയുള്ളുവെന്നും സാധിക പറയുന്നു.
ഫോട്ടോഷൂട്ട് എന്റെ പ്രൊഫഷന്റെ ഭാഗമാണ്. പക്ക ഫാഷൻ കൺസപ്റ്റ് കേരളത്തിൽ ഇതുവരെ വന്നിട്ടില്ല. ഫാഷൻ കൺസപ്റ്റിൽ നഗ്നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രമാണ്. ഇവിടെയുള്ളവർ ഇപ്പോഴും 'സമൂഹം എന്ത് വിചാരിക്കും' എന്ന് മാത്രം വിചാരിച്ച് നടക്കുന്നവരാണെന്നും സാധികാ വേണുഗോപാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍