കാൻസർ മൂലം കാൽ മുറിച്ചുമാറ്റിയതാണെന്ന് നന്ദു കൂളായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; നന്ദു മഹാദേവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങൾ; ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്; തുറന്നു പറഞ്ഞ് സീമ ജി നായർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശരണ്യ ശശിയേയും നന്ദു മഹാദേവിനേയും പരിചയപ്പെട്ടത് തന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളായിരുന്നുവെന്ന് നടി സീമാ ജി. നായർ. നന്ദുവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങളാണ്. പലതവണ വീണുപോകുമെന്ന് നമ്മൾ കരുതിയിടത്ത് നിന്നൊക്കെ ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവന്നവർ. അപാരമായ വിൽപവറുള്ള കുട്ടിയാണ് നന്ദു. മരണമെന്ന് പറയുമ്പോൾ എല്ലാവർക്കും ഭയമാണ്. പക്ഷെ അവൻ ചിരിച്ചുകൊണ്ട് മരണത്തിലേയ്ക്ക് നടന്നുപോകുകയായിരുന്നുവെന്നും സീമ പറയുന്നു.
മേക്ക് എ വിഷൻ എന്ന സംഘടനയുടെ ഭാഗമായി അറുന്നൂറോളം കുട്ടികളുടെ അന്ത്യാഭിലാഷങ്ങൾ സാധിച്ചുകൊടുത്തത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്. മറ്റുള്ളവർക്ക് വേണ്ടി ആരുടെ മുന്നിലും കൈനീട്ടാൻ മടിയില്ലെന്നും സീമ കൂട്ടിച്ചേർക്കുന്നു. ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്. എന്നാൽ അതൊന്നുംകൊണ്ട് ഇത് നിർത്തിപോകാൻ തോന്നിയിട്ടില്ല. എന്നാൽ കൂടെനിൽക്കുന്നവർ അങ്ങനെ ഉപദേശിച്ചിട്ടുണ്ടെന്നും അവർ മറുനാടനോട് പറഞ്ഞു. പ്രമുഖ സിനിമാ- സീരിയൽ താരം സീമാ ജി. നായർ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
നന്ദു മഹാദേവിനെ എങ്ങനെയാണ് പരിചയം?
കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഞാനൊരു പരിപാടിയിൽ പങ്കെടുക്കാൻ മസ്കറ്റിൽ പോകുമ്പോൾ അവിടത്തെ എയർപോർട്ടിൽ വച്ചാണ് നന്ദുവിനെ ആദ്യമായി കാണുന്നത്. അന്ന് നന്ദൂട്ടന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് എന്തെങ്കിൽ അപകടത്തിൽ സംഭവിച്ചതാകാം എന്നാണ്. അന്നെനിക്ക് നന്ദൂട്ടനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ നന്ദൂട്ടൻ എന്നോട് ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഫോട്ടോ എടുക്കുമ്പോൾ കാലിനെന്ത് പറ്റിയതാ എന്ന് ഞാൻ ചോദിച്ചു. ക്യാൻസർ വന്നതുകൊണ്ട് മുറിച്ചുമാറ്റിയതാ എന്ന് അവൻ വളരെ കൂളായി പറഞ്ഞു. വളരെ കൂളായിട്ടുള്ള ആ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. പിന്നീട് അധികമൊന്നും എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല. എന്റെ വണ്ടി വന്നു, ഞാനതിൽ കയറിപ്പോയി. പിറ്റെദിവസം രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോൾ അവിടെ നന്ദുവുണ്ട്.
അവൻ അവിടെ വേറൊരു പരിപാടിക്ക് വന്നതായിരുന്നു. അന്നാണ് ഞാൻ നന്ദൂട്ടനോട് ആദ്യമായി ഒരുപാടി സമയം സംസാരിക്കുന്നതും അവന്റെ കഥകളെല്ലാം കേൾക്കുന്നതും. പിന്നീട് ഇടയ്ക്കിടെ അവനെ വിളിക്കുമായിരുന്നു. ഇത്തരത്തിലുള്ള അസുഖങ്ങളൊക്കെ വന്നുകഴിഞ്ഞാൽ രോഗപ്രതിരോധശേഷി കുറയുമെന്നതിനാൽ നമുക്ക് വളരെ സൂക്ഷിച്ചേ അവനെ കാണാൻ പോകാൻ പറ്റുമായിരുന്നുള്ളു. അവനെ കാണാൻ പോകുമ്പോഴൊക്കെ അവൻ ട്രീറ്റ്മെന്റിലുമായിരുന്നു. ശരണ്യയുടെ വീട് പാലുകാച്ചിന് വിളിച്ചെങ്കിലും അവന് വരാൻ കഴിഞ്ഞില്ല. എപ്പോഴും കാണാൻ പറ്റിയില്ലെങ്കിലും ഞങ്ങൾ തമ്മിൽ വലിയ ബോണ്ട് വളർന്നുവന്നു. പിന്നീട് അവൻ എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നപ്പോൾ ഞാൻ ഭക്ഷണമൊക്കെയായി അവനെ കാണാൻ പോകുമായിരുന്നു. അമ്മ യശോദയ്ക്ക് തുല്യമായിട്ടാണ് എന്നെ കാണുന്നതെന്ന് അവൻ അവന്റെ വ്ളോഗിൽ പറഞ്ഞിട്ടുണ്ട്. അന്നത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞ് സുഖമായി തിരിച്ചുപോകുമ്പോൾ ഞാൻ പറഞ്ഞിരുന്നു, അമ്മയേയും അച്ഛനേയുമൊക്കെ കൂട്ടി കുറച്ചുദിവസം വീട്ടിൽ വന്നുനിൽക്കണമെന്ന്.
ശരണ്യയുടെ കാര്യം പറഞ്ഞത് പോലെ അപാരമായ വിൽപവറുള്ള കുട്ടിയാണ് നന്ദു. അതിജീവനത്തിന്റെ രാജകുമാരൻ. മരണമെന്ന് പറയുമ്പോൾ എല്ലാവർക്കും ഭയമാണ്. പക്ഷെ അവൻ ചിരിച്ചുകൊണ്ട് മരണത്തിലേയ്ക്ക് നടന്നുപോകുകയായിരുന്നു.
മരണസമയത്ത് നന്ദുവിന്റെ ഒപ്പമുണ്ടായിരുന്നോ?
കോവിഡിന്റെ മൂർധന്യാവസ്ഥയിലാണ് നന്ദുവിനെ വീണ്ടും എംവിആറിൽ അഡ്മിറ്റ് ചെയ്യുന്നത്. ഞങ്ങളെയൊന്നും അതിനുള്ളിൽ കയറ്റിരുന്നില്ല. ആശുപത്രിയിൽ നന്ദുവിന്റെ കൂട്ടുകാരനായിരുന്ന ആദർശാണ് എന്നെ വിളിച്ച് നന്ദു പോയി എന്നുപറയുന്നത്.
പ്രശ്നമാണ് എന്ന് നമ്മൾ കരുതിയിരുന്നിടത്ത് നിന്നൊക്കെ ഉയർത്തെഴുന്നേറ്റ്വന്നവരാണ് നന്ദുവും ശരണ്യയും. അതുകൊണ്ടുതന്നെ ക്യാൻസറാണെന്ന് അറിയാമെങ്കിലും അവർ തിരിച്ചുവരും എന്ന പ്രതീക്ഷ മനസിൽ എപ്പോഴും ഉണ്ടായിരുന്നു. അവർ ഇത്തരമൊരു അസുഖമുള്ളവരാണ് എന്ന് ചിന്തിക്കാൻ പോലും നമ്മൾ ആഗ്രഹിക്കുന്നില്ല.
ശരണ്യയും നന്ദുവിനേയും പോലെ മരണം കൈവിരലുകളിലൂടെ പോയ വേറെ അനുഭവങ്ങളുണ്ടോ?
ഇഷ്ടം പോലെയുണ്ട്. അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്ന മേക്ക് എ വിഷൻ എന്നൊരു സംഘടനയുണ്ട്. ഗുരുതരാവസ്ഥയിൽ മരണാസന്നരായി കിടക്കുന്ന കുഞ്ഞുങ്ങളുടെ അവസാന ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കിക്കൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വനിതയിൽ അവരെ പറ്റിയൊരു ലേഖനം വായിച്ചിട്ട് ഞാനൊരുപാട് വികാരധീനയായിപോയി. അവരുടെ ദക്ഷിണേന്ത്യൻ കോർഡിനേറ്ററായ ബിന്ദു നായരെ വിളിച്ച് നിങ്ങൾ കേരളത്തിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നെങ്കിൽ ഞാനത് ഏറ്റെടുത്തുകൊള്ളാം എന്നുപറഞ്ഞു. അങ്ങനെ ഏകദേശം അറുന്നൂറ് കുഞ്ഞുങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചുകൊടുത്തിട്ടുണ്ട്. അക്കൂട്ടത്തിൽ എച്ച്ഐവി ബാധിച്ച കുട്ടികളുണ്ട്, കാൻസർ ബാധിച്ചവരുണ്ട്, ട്യൂമർ വന്നവരുണ്ട്. ഓരോ ആശുപത്രിയിലും പരിപാടികൾ വച്ചാണ് അവിടത്തെ കുട്ടികളുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചുകൊടുക്കുന്നത്. ആദ്യത്തെ പരിപാടി കഴിഞ്ഞ് ഒരുമാസം തികയുംമുമ്പാണ് അക്കൂട്ടത്തിൽ ആദ്യത്തെ കുഞ്ഞ്, തൃപ്പ്രയാറുള്ള ശുശ്രുത എന്ന നാലുവയസുകാരി മരണപ്പെടുന്നത്. അവളെ ഒരിക്കലും മറക്കാൻ പറ്റില്ല. അവൾ വിസിആർ ആയിരുന്നു ചോദിച്ചത്. സിനിമ കാണാൻ ഭയങ്കര ഇഷ്ടമായിരുന്നു. ആ പരിപാടിയിൽ അവൾ അസാധ്യമായി പാടിയ ആ നാലുവരി പാട്ട് ഇപ്പോഴും എന്റെ മനസിലുണ്ട്.
'പണ്ടു പാടിയ പാട്ടിലൊരീണം
ചുണ്ടിൽ മൂളുമ്പോൾ
കൊണ്ടു പോകരുതേ
എൻ മുരളി കൊണ്ടു പോകരുതേ'
കണ്ണൂരിൽ നിന്നുള്ള ഷാരൻ ചോദിച്ചത് കമ്പ്യൂട്ടറായിരുന്നു. പക്ഷെ കമ്പ്യൂട്ടർ ഓപ്പൺ ചെയ്യുന്നതിന് മുമ്പ് അവൻ പോയി. ചോദിച്ച എല്ലാവരുടെയും ആഗ്രഹങ്ങൾ ഒന്നുപോലും ബാക്കി വയ്ക്കാതെ സാധിച്ചുകൊടുത്തിട്ടുണ്ട്. മനസിൽ തങ്ങിനിൽക്കുന്ന മറ്റൊരു പേര് കാക്കനാട്ടെ മുഹമ്മദലിയുടെതാണ്. കടുത്ത മമ്മുക്ക ഫാനാണ് ആള്. മമ്മുക്കയുടെ സിനിമ ഇട്ടുകൊടുത്താൽ മതി അവൻ എല്ലാ വേദനയും മറന്ന് ഇരുന്നുകൊള്ളും. ഞാനവന്റെ വീട്ടിൽ പോയപ്പോഴാണ് സ്വന്തമായി ടിവി ഇല്ലെന്ന് മനസിലാകുന്നത്. അങ്ങെ ഞാനൊരു ടിവി സംഘടിപ്പിച്ച് കൊടുത്തു. അപ്പോഴാണ് അടുത്ത പ്രശ്നം. കേബിളില്ല. വെള്ളിയാഴ്ച്ച വൈകുന്നേരം കേബിൾ കണക്ഷൻ കിട്ടി. ശനിയാഴ്ച്ച രാവിലെ രാജമാണിക്യം സിനിമ. ആ സിനിമ കണ്ട് ആഹ്ലാദിച്ച അവൻ ഞായറാഴ്ച്ച മരിക്കുന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട് സാറേ. അതൊന്നും പറഞ്ഞാൽ തീരില്ല.
ഇതിനുള്ള പണം എവിടെനിന്നാണ്?
കൈനീട്ടാൻ ഒരു മടിയുമില്ലല്ലോ. എന്റെ കാര്യത്തിന് ഞാൻ ആരുടെ മുന്നിലും കൈനീട്ടില്ല. പക്ഷെ മറ്റുള്ളവരുടെ കാര്യത്തിന് ആരുടെ മുന്നിലും കൈനീട്ടാൻ മടിയില്ല. ചോദിക്കുകയും ചെയ്യും കിട്ടുകയും ചെയ്യും. ആദ്യത്തെ പരിപാടിക്ക് 20000 രൂപ തന്ന് സഹായിച്ചത് നിർമ്മാതാവ് കൂടിയായ എന്റെ സുഹൃത്ത് ഷമീം പൂവത്തൂരാണ്. അന്ന് സോഷ്യൽ മീഡിയയൊന്നുമില്ല. പരിചയക്കാരെ വിളിച്ചാണ് സഹായങ്ങൾ തേടുന്നത്. നമ്മുടെ നടൻ നന്ദുവൊക്കെ എന്നെകൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ്. ചിലപ്പോഴൊക്കെ അവരെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമം തോന്നും. പിന്നെ വിചാരിക്കും എനിക്ക് വേണ്ടിയല്ലല്ലോ എന്ന്.
ഇനി ധൈര്യമായിട്ട് എന്നെയും വിളിക്കാം. കേട്ടോ.
സാറിന്റെ കാര്യത്തിൽ തീരുമാനമായി.
സിനിമാമേഖലയിൽ ആരെയെങ്കിലും ഇത്തരത്തിൽ സഹായിച്ചുണ്ടോ?
രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരുടെ കാര്യം ഞാൻ പറഞ്ഞല്ലോ. പിന്നെ ഒരു പാവപ്പെട്ട ആർട്ടിസ്റ്റിന്റെ വീട് വയ്ക്കുന്നതിന് ഒരുപാട് ഓടിയിട്ടുണ്ട്. പിന്നെ മരിച്ച ഒരു നടന്റെ കുടുംബത്തെ സഹായിക്കാൻ ഞാനും സംവിധായകൻ എകെ സാജൻ ചേട്ടനും മരിച്ചുപോയ അനിൽ മുരളിയും നടൻ സാദിഖും അങ്ങനെ കുറച്ചുപേർ ചേർന്ന് ഫണ്ട് സ്വരൂപിച്ച് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു നടിക്ക് വീട് വച്ചുകൊടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
തിരസ്കരിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
അതേ ഉണ്ടായിട്ടുള്ളു. ഓടിനടന്ന് എല്ലാം ചെയ്തുകഴിയുമ്പോഴേയ്ക്കും പേര് പോലും മറന്നുപോകുന്നവരുണ്ട്. രണ്ട് മാസം മുമ്പ് പോലും നമ്മുടെ സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് നമ്മുടെ ഒരു സുഹൃത്തിന് വീട് വയ്ക്കുന്നതിന് വേണ്ടി ഏറ്റവുമധികം ഓടിയയാളാണ് ഞാൻ. അവസാനം ഗൃഹപ്രവേശനത്തിന് നിലവിളക്കിന് വേണ്ടി പോലും ഓടിയത് ഞാനായിരുന്നു. അതിന് ശേഷം ആ നടി ബിന്ദു രാമകൃഷ്ണനോട് പറഞ്ഞു, സീമയെ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന്. അപ്പോൾ ബിന്ദുഅമ്മ പറഞ്ഞു, പകരം ഒന്നും ചെയ്തുകൊടുത്തില്ലെങ്കിലും വേണ്ടില്ല, നന്ദികേട് മാത്രം അവളോട് കാണിക്കാതിരുന്നാൽ മതിയെന്ന്. അതുകഴിഞ്ഞ് ഒരു ചാനൽ ഇന്റർവ്യൂവിൽ ഈ നടി പങ്കെടുക്കുകയാണ്. അപ്പോൾ ഞാൻ വീട്ടിലാണ്. ബിന്ദുഅമ്മ എന്നെ വിളിച്ച് ചോദിച്ചു നീ എവിടാണെന്ന്. ഞാൻ വീട്ടിലാണെന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ആ ടിവിയിൽ ഇപ്പോൾ ഒരു പരിപാടി നടക്കുന്നുണ്ട്. ചാനലുകാരെ വിളിച്ച് അതിന്റെ റീടെലികാസ്റ്റിങ് എപ്പോഴാണെന്ന് ചോദിച്ചിട്ട് ഒന്ന് കാണണമെന്ന് പറഞ്ഞു. സങ്കടമുള്ള കാര്യമാണെങ്കിൽ എനിക്ക് കാണണ്ട അമ്മാ എന്ന് ഞാനും പറഞ്ഞു. പക്ഷെ പിന്നീട് ഇന്റർവ്യൂവിൽ അവർ പറഞ്ഞതെന്താണെന്ന് അറിഞ്ഞപ്പോൾ ഞാൻ ബാത്ത് റൂമിൽ കയറി ടാപ്പ് തുറന്നിട്ട് ഒരുപാട് കരഞ്ഞു.
മടുത്ത് നിർത്താൻ തോന്നിയിട്ടില്ലേ?
എനിക്കൊരിക്കലും നിർത്താൻ തോന്നിയിട്ടില്ല. എന്നാൽ എന്റെ ഫ്രണ്ട് സർക്കിളിലുള്ളവരും ബന്ധുക്കളുമൊക്കെ ചോദിക്കാൻ തുടങ്ങി, ഇതൊന്ന് നിർത്തിക്കൂടേന്ന്. കാരണം ഇതൊക്കെ കണ്ടും കേട്ടും അവർക്ക് മടുത്തുതുടങ്ങി. ചില സംഭവങ്ങൾ അറിയുമ്പോൾ അവർക്കൊരുപാട് വിഷമം തോന്നുന്നുണ്ട്. അവർ ചോദിക്കുന്നുണ്ട് നിർത്തിക്കൂടേന്ന്. പിന്നെ ഇതൊക്കെ നിർത്തി സ്വസ്ഥമാകാമെന്ന് ഞാൻ എന്ന് വിചാരിക്കുന്നോ അന്നെനിക്ക് പുതിയ ടാസ്ക് കിട്ടും. അതങ്ങനെ തുടർന്ന് പൊയ്ക്കൊണ്ടിരിക്കും.
ശരണ്യയ്ക്ക് ശേഷം എന്താണ് അത്തരത്തിലുള്ള ഒരു ഉത്തരവാദിത്തം ബാക്കിയുള്ളത്?
മണി മായമ്പള്ളി എന്നൊരു നാടകനടനുണ്ട്. ബീനാ ആന്റണിയുടെ ഭർത്താവ് മനോജ് വഴിയാണ് മണി മായമ്പള്ളി ചേട്ടനെ ഞാൻ അറിയുന്നത്. അദ്ദേഹത്തിന്റെ കഥ കേട്ടിട്ട് കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് ഞാൻ ഓടി അവിടെ ചെന്നു. ആ സമയത്ത് എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ ചെയ്തുകൊടുത്തു. ഭയങ്കര സ്നേഹമായിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോൾ ഒന്നരമാസം മുമ്പ് അദ്ദേഹം മരിച്ചു. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് കിടന്നതാണ്. സൈലന്റ് അറ്റാക്കായിരുന്നു. 75 വയസുള്ള അമ്മയുണ്ട്, പഠിക്കുന്ന രണ്ട് മക്കളുണ്ട്, ഭാര്യയുണ്ട്. പക്ഷെ സാമ്പത്തികസ്ഥിതി ബിഗ് സീറോ ആണ്.
അഞ്ച് പൈസ ബാങ്ക് ബാലൻസില്ല. ഒന്നും ഉണ്ടായിരുന്നില്ല. ഈ അഭിമുഖം കാണുന്ന ഒരുപാട് വലിയ ആൾക്കാരുണ്ടെന്ന് എനിക്കറിയാം. പറ്റുമെങ്കിൽ അവർക്ക് ഒരു കിടപ്പാടം ഉണ്ടാക്കാൻ എന്നെ സഹായിച്ചാൽ നന്നായിരുന്നു. അതുപോലെ തന്നെ വേറൊരു സഹപ്രവർത്തകയുണ്ട്. അമ്മ മാത്രമേ ഉള്ളു. അവരുടെ പേര് ഞാൻ പറയുന്നില്ല. എന്നെ മുന്നിൽ ആദ്യം വന്ന പ്രശ്നം അവരുടെതായിരുന്നു. പിന്നീട് പല വിഷയങ്ങൾ വന്നപ്പോൾ അവരുടെ കാര്യം പെൻഡിങ്ങിലായി പോയതാണ്. ഇവർ രണ്ടുപേരും എന്റെ ഫ്രണ്ട്സ് അല്ല, ഫാമിലി ഫ്രണ്ട്സ് അല്ല, ബന്ധുക്കളല്ല, വലിയ ബന്ധങ്ങളൊന്നുമില്ല. പക്ഷെ അവരെ രണ്ടുപേർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കികൊടുക്കണമെന്നാണ് എന്റെ സ്വപ്നം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്