ആകാശഗംഗയിൽ അവസരം കിട്ടിയത് സ്ഫടികം ജോർജ്ജിന്റെ കൃപയാൽ; നടനെന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാത്തതിനാൽ അവസരം കിട്ടാത്തതു കൊണ്ടാണ് തിരിച്ചുവരവിന് 20 വർഷത്തെ ഗ്യാപ്പ് വന്നത്; ശുക്രിയാ.. പാടിയ പെൺകുട്ടിയെ ഇഷ്ടപ്പെട്ടത് അഭിമുഖത്തിൽ കണ്ട്; വിവാഹശേഷം ശബ്നം സംഗീതത്തിൽ നിന്നും ഇടവേളയെടുത്തു; പുതുമഴയായി ഭാര്യ പാടിയപ്പോൾ വിനയേട്ടന് ഇഷ്ടമായി; കവർ സോങ്ങായി എനിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്തതും ശബ്നം തന്നെ; ആകാശഗംഗ രണ്ടാം വരവിന്റെ വിശേഷങ്ങളുമായി നടൻ റിയാസും ഭാര്യ ശബ്നവും

എം.എസ് ശംഭു/പി എസ് സുവർണ
കൊല്ലം:ആകാശഗംഗ എന്ന വിനയൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് റിയാസ്. ഉണ്ണി എന്ന കഥാപാത്രമായിട്ടാണ് റിയാസ് ആകാശഗംഗയിൽ എത്തിയത്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം താരത്തെ അധികം ആരും കണ്ടിരുന്നില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷം ആകാശ ഗംഗ രണ്ടാം ഭാഗത്തിലൂടെ റിയാസ് വീണ്ടുമെത്തുമ്പോൾ ചിത്രത്തിലെ പുതുമഴയായി എന്ന കവർ സോങ്ങാണ് വൈറലായി മാറിയിരിക്കുന്നത്. കവർ പാടിയത് റിയാസിന്റെ ഭാര്യയും ഗായികയുമായ ഷബ്നം റിയാസുമാണ്. അഴകിയ രാവണനിലെ വെണ്ണിലാചന്ദനകിണ്ണം പാടിയാണ് ശബ്നം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൂപ്പർഹിറ്റായ നിറത്തിലെ ശുക് രിയാ പാട്ടും ശബ്ദത്തിന്റേതായി കേരളം ഏറ്റുപാടി. പിന്നെ കുടുംബവും കുട്ടികളുമായി തിരക്കായ ശബ്ദം ഇപ്പോൾ ഗാനരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ ഭർത്താവിനും ഭാര്യക്കും ആകാശഗംഗ തിരിച്ചുവരവിന്റേതായി മാറി. താരകുടുംബത്തിന്റെ വിശേഷങ്ങളുമായുള്ള പ്രത്യേക അഭിമുഖത്തിലേക്ക്:
- ആകാശഗംഗയിലേക്കുള്ള മടങ്ങി വരവും ഭാര്യ തുണച്ച കവർ സോങ്ങും?
റിയാസ്: വിനയൻ സാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ എനിക്ക് നേടി തന്നത് വലിയ അവസരമായിരുന്നു. ഉണ്ണി എന്ന കഥാപാത്രം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.അതിന് ശേഷം ഞാൻ തിരഞ്ഞെടുത്ത ചില കഥകൾ എന്റെ കരിയറിനെ ദോശം ചെയ്തു. ഒരു നടൻ എന്ന നിലയിൽ സെൽഫ് മാർക്കറ്റ് ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു. നടനെന്ന രീതിയിൽ വളരെ വലിയ ഗ്യാപ്പിന് ശേഷം തിരിച്ചെത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആകാശ ഗംഗ രണ്ടിലൂടെ ഞാൻ തിരിച്ചുവരുന്നത്. വിനയൻ സാർ ആകാശഗംഗ രണ്ടാം ഭാഗത്തെകുറിച്ച് ചിന്തിച്ചത് എന്റെ ഭാഗ്യമായിരിക്കും. അന്നുള്ള താരങ്ങളിൽ ഞാനും ഇടവേള ബാബുച്ചേട്ടനും മാത്രമാണ് ഇപ്പോഴുള്ളത്. രാജൻ പി ദേവ് ചേട്ടൻ, സുകുമാരി ചേച്ചി, കലാഭവൻ മണി,കൽപന ചേച്ചി, എൻ.എഫ് വർഗീസ് തുടങ്ങി അനശ്വരരായ നടി നടന്മാർ ആ സിനിമയുടെ ഭാഗമായിരുന്നു. രണ്ടാം ഭാഗത്തിൽ കൂടുതലും പുതുമുഖങ്ങളാണ്.
- എന്തുകൊണ്ട് 20 വർഷത്തെ ഇടവേള? അവസരങ്ങൾ തഴയപ്പെട്ടിട്ടുണ്ടോ?
അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടല്ല. ആരും സിനിമാ മേഖലയിൽ എന്നെ അങ്ങനെ തഴഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഞാൻ ആരോടും അവസരം ചോദിക്കാൻ മനെക്കെട്ടില്ല എന്നതാണ് പ്രശ്നം. ആകാശ ഗംഗ പുറത്തിറങ്ങിയ സമയത്ത് ഒരു നാല് വർഷത്തിലധികം താരം എന്ന നിലയിൽ ഞാൻ ചർച്ചയായി. വിനയൻ സറിനോട് അവസരം ചോദിച്ചിരുന്നെങ്കിൽ എനിക്ക് പണ്ടേ ലഭിച്ചേനെ. വിനയൻ സാറുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ. ആകാശഗംഗ രണ്ടാം വരവ് വരുന്നു എന്ന് അനൗൺസ്മെന്റ് വന്നപ്പോൾ തന്നെ എനിക്ക് വളരെയധികം സന്തോഷം തോന്നി.
ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് ഇപ്പോഴത്തെ ഒരു ചിത്രം അയക്കാൻ പറഞ്ഞു. പിന്നീട് അദ്ദേഹം നിനക്ക് ആകാശ ഗംഗ രണ്ടാംഭാഗത്തിൽ ഒരു വേഷമുണ്ടെന്നും അറിയിച്ചു. ജനങ്ങളുടെ മനസിൽ ആഴത്തിൽ ഇറങ്ങി ചെന്ന ഒരു സിനിമ എന്നതും, ടെക്നോളജി ഇത്രയധികം വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ചുരുങ്ങിയ ഗ്രാഫിക്സുകൾ കൊണ്ട് ഒരുക്കിയ ചിത്രം എന്ന രീതിയിൽ ആകാശഗംഗ ഒന്നാം ഭാഗം സമ്മാനിച്ചത് വലിയ വിജയമായിരുന്നു. മറ്റൊരു കാര്യം 20 വർഷം കൊണ്ട് മലയാള സിനിമ വളരെയധികം മാറിയിട്ടുണ്ട് . രണ്ടാം ഭാഗം ന്യൂജെൻ ട്രീറ്റ്മെന്റിലാകും എത്തുക. അന്നത്തെ പല താരങ്ങളും ഇന്നില്ല എന്നതും ഈ സിനിമയുടെ അഭാവത്തിൽ ചിലതാണ്. അത്രയും പ്രഗൽഭരായ കലാകാരന്മാർ അഭിനയിച്ച സിനിമയിൽ ഒരു പുതുമുഖ നടനായി എത്താൻ കഴിഞ്ഞതും വലിയ കാര്യമാണ്. എന്നാൽ രണ്ടാം ഭാഗത്തിൽ ഇപ്പോഴത്തെ പല താരങ്ങളേയും ഉൾപ്പെടുത്തി ഗംഭീരമാക്കിയിട്ടുണ്ട്.
- താങ്കളെ തേടിയെത്തിയ ഉണ്ണി എന്ന കഥാപാത്രം?
മലയാളത്തിൽ പുതുമുഖങ്ങൾ അധികം ഇല്ലാതിരുന്ന സമയാത്താണ് എന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അന്ന് കുഞ്ചാക്കോ ബോബൻ മാത്രമാണ് മറ്റൊരു പുതുമുഖം. ആ കാലഘട്ടത്തിലാണ് സിനിമയിലേക്കുള്ള എൻട്രി. ഇലവൻകോട് ദേശം എന്ന സിനിമയിൽ ചെറിയവേഷം ചെയ്തു നിൽക്കുന്ന സമയത്താണ് വിനയൻ സാർ പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം കണ്ടത്. സ്ഫടികം ജോർജ് ചേട്ടനാണ് എന്നെ ആകാശഗംഗയിലേക്ക് എത്തിക്കുന്നത്. അതിനാൽ തന്നെ കടമ്പകൾ അധികം കടക്കേണ്ടി വന്നില്ല.
- ഭാര്യ പാടിയ കവർ സോങ് വൈറലായതിന് പിന്നിൽ?
റിയാസ്: സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ എനിക്കുള്ള ഗിഫ്റ്റ് എന്ന രീതിയിലാണ് ശബ്നം ഈ പാട്ട് പാടാൻ ആലോചിക്കുന്നത്. സംഗീത സംവിധായകൻ ഇഷാൻ ദേവുമായിട്ട് ആലോചിച്ച ശേഷമാണ് ഈ പാട്ടിന്റെ കവർ കമ്പോസ് ശബ്നം ഒരുക്കുന്നത്. ആകാശഗംഗ എന്ന സിനിമ കുടുംബത്തിന്റെ അംഗം ആയതിനാൽ തന്നെ ഇത് വിനയേട്ടന് അയച്ച് കൊടുക്കാൻ ഞാൻ തീരുമാനിച്ചു. പാട്ട് വിനയേട്ടൻ കേട്ടതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷം ഉഗ്രനായിട്ടുണ്ട്. നമുക്ക് ആകാശഗംഗ പ്രോജക്ടിലേക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നീടാണ് ചിത്രത്തിന്റെ കവർ സോങ്ങായി ശബ്നം പാടിയ പാട്ട് എത്തുന്നത്.
- വെണ്ണിവാ ചന്ദന കിണ്ണം... ശുക്രിയ.. ഇപ്പോൾ പുതുമഴയായി ...കവർ സോങ് വൈറലായപ്പോൾ ഈ ശബ്ദം എവിടെയായിരുന്നെന്ന് കമന്റുകളെത്തി? അതിനെ കുറിച്ച് പറയാമോ?
ശബ്നം റിയാസ്: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തുന്നത്. ഇളയമകൻ ജനിച്ചതോടെ പൂർണമായും സംഗീതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. റിയാസിക്ക ആകാശഗംഗയിലേക്ക് തിരിച്ചെത്തുമ്പോൾ ഇക്കായ്ക്ക് നൽകാൻ ഒരു സമ്മാനമെന്ന് മാത്രമേ ഞാൻ കരുതിയുള്ളു. പക്ഷേ കവർ സോങ് ആകുമെന്നോ, പാട്ട് വൈറലായി മാറുമെന്നോ എന്നൊന്നും കരുതിയില്ല. നിരവധി കമന്റുകൾ അനുകൂലിച്ച് എത്തിയപ്പോൾ സന്തോഷം തോന്നി.
പത്തു വയസിലാണ് അഴകിയ രാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണം പാടി പിന്നണി ഗാനരംഗത്തേക്ക് ഞാനെത്തിയത്. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നിറം എന്ന ചിത്ത്രതിൽ ശുക് രിയ എന്ന ഗാനം ഞാൻ ആലപിക്കുന്നത്. ശുക് രിയ കേരളക്കര ഏറ്റുപാടുകയും ചെയ്തു. പിന്നീട് സ്റ്റേജ് ഷോകളിൽ നിരവധി അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ തന്നെ നായികമാർക്ക് വേണ്ടി പാട്ട് പാടുന്ന ഘട്ടത്തിലേക്ക് എന്റെ വോയ്സ് എത്തിചേർന്നിരുന്നു. ചാനൽ ഷോകളിൽ അവതാരികയായി എത്തിയതും നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്തു. അയോധ്യ എന്ന ചിത്രത്തിലൂടെ കഥകളി പദം ആദ്യമായി ഫീമെയിൽ ശബ്ദത്തിൽ പാടുന്നതും ഞാനായിരുന്നു.
- സിനിമാ മേഖലയിൽ നിന്ന് വിവാഹം? പ്രണയവിവാഹമായിരുന്നോ?
ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഇക്ക എന്നെ വിവാഹം ആലോചിക്കുന്നത്. പ്രണയവിവാഹം ആയിരുന്നില്ല. ഒരു അഭിമുഖം കണ്ടതിന് പിന്നലെയാണ് ഇക്ക വിവാഹം ആലോചിക്കുന്നത്. വിവാഹശേഷം സ്റ്റേജ് ഷോകൾ റിയാലിറ്റി ഷോകൾ തുടങ്ങിയവയിൽ ജഡ്ജായി എത്തി. മകളെ പ്രസവിച്ചതിന് ശേഷം രണ്ടുവർഷം പുറത്തേക്ക് ഇറങ്ങാൻ മടിച്ചു. പിന്നീട് പട്ടുറുമാൽ അടക്കം നിരവധി ഓഫറുകൾ റിയാലിറ്റി ഷോകളിലേക്ക് എത്തി. ഏഷ്യാനെറ്റിലെ മൈലാഞ്ചി അടക്കമുള്ള വേദികളിൽ എത്തി.പിന്നീട് സുഹൃത്തുക്കൾ ചോദിച്ച് തുടങ്ങിയപ്പോളാണ് മൈലാഞ്ചിയിലുടെ തിരിച്ചുവരവിന് ഒരുങ്ങിയത്. പത്ത് വർഷത്തിലധം ഗ്യാപ്പിന് ശേഷമാണ് തിരിച്ചെത്തിയത്.
- സംഗീതത്തിൽ പി.ജി ഒപ്പം സൂഫി സംഗീതവും?
പി.ജി കർണാട്ടിക് മ്യൂസിക്കാണ് ഞാൻ ചെയ്തത്്. അപ്പോഴാണ് ഡെസർട്ടേഷന്റെ ഭാഗമായി സൂഫി മ്യൂസിക്ക് തിരഞ്ഞെടുക്കാൻ തിരുമാനിച്ചത്. സൂഫിസത്തോട് വളരെയധികം താൽപര്യം പുലർത്തുന്ന ആളായിരുന്നു ഞാനും. ഒപ്പം ഖവാലീസ് കേൾക്കുന്നതും ഇഷ്ടമായതോടെ കമ്പം ഏറി. കോളജിൽ അവതരിപ്പിച്ച തീസിസ് ബുക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കണം എന്ന് എല്ലാവരും തീർത്തപ്പോൾ അത് പിന്നീട് പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ലായാലി സൂഫിയ എന്ന പേരിൽ പിന്നീട് സൂഫി സംഗീതവും കവർ സോങ്ങുകളും കേന്ദ്രീകരിച്ചു.ആരും എടുക്കാത്ത പാട്ടുകൾ തിരഞ്ഞെടുത്ത് കവർ ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോഴാണ് ചിത്ര ചേച്ചി പാടിയ പുതുമഴയായി എന്ന ഗാനം കവർ സോങ്ങാക്കാന് തിരഞ്ഞെടുത്തത്. ഇഷാനെ ഇക്കാര്യം അറിയിച്ചപ്പോൾ തന്നെ ഇഷാൻ പാട്ടിന് വളരെ ഭംഗിയായി സംഗീതം ഒരുക്കുകയും ചെയ്തു. ഒരുപാട് ഓർക്കസ്ട്രയോ ഒന്നും തന്നെ പുതുമഴയായി എന്ന ഈ കവറിൽ ഉൾപ്പെടുത്തിയിട്ടില്ല.
(തുടരും..)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്