ട്രാൻസ്ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്, അവർക്ക് യാതൊരുവിധ കഴിവുകളും ഇല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്; ആദ്യകാലത്ത് മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്; പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു; ഇന്ന് ഭാവനയും, പ്രിയാമണിയും, മംമ്താ മോഹൻദാസും, രമ്യ നമ്പീശനുമെല്ലാം അടുത്ത സുഹൃത്തുക്കൾ; ഒന്നുതൊട്ടാൽ ഏത് പെണ്ണിനെ സുന്ദരിയാക്കാൻ കഴിയുന്ന മേക്കപ്പ് ആർട്ടിസറ്റ് രഞ്ജു രഞ്ജിമാറിന്റെ വിശേഷങ്ങളിലേക്ക്
സുവർണ്ണ പി എസ്
ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേ്ക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ട്പ്പാടുകൾ സഹിച്ചാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലെത്തിയത്. ഇപ്പോൾ ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല രഞ്ജു ധ്വയ ട്രാൻസ് ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടെയാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷനിലെയും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജു..
- ഇന്നത്തെ രഞ്ജു രഞ്ജിമാർ എന്ന മെയ്ക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ എന്താണ് തോന്നുന്നത്?
ഒരു തിരുത്തോട് കൂടെ തുടങ്ങാം. സെലിബ്രിറ്റികൾ എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സിറ്റുവേഷൻ എന്ന് പറയുന്നത്, അത് വെറുതെ പറയുന്നതാണ്. അതൊക്കെ വെറുതെ ഭംഗി വാക്ക് പറയുന്നതാണ്. കാരണം ഇപ്പോഴത്തെ കാലത്ത് ഒരു മേ്ക്കപ്പ് ആർട്ടിസ്റ്റ് അല്ലെങ്കിൽ മറ്റൊരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ അവെയിലബിളിറ്റിയുണ്ട്. പക്ഷെ ഞാനുമായി ചേർന്ന് നിൽക്കുന്ന ചില ആർട്ടിസ്റ്റുകൾ ഉണ്ട്. അവർ എന്റെ ഡേറ്റ് ഇംപോർട്ടന്റ് കൊടുക്കുന്നവരാണ്. അങ്ങനെ എല്ലാ സെലിബ്രിറ്റികളും ആർട്ടിസ്റ്റുകളും അങ്ങനെയല്ല.
പിന്നെ തിരിഞ്ഞ് നോക്കുമ്പോൾ അഭിമാനം, സന്തോഷം. എന്താണ് പറയേണ്ടതെന്ന് അറിയില്ല. കാരണം എന്താണെന്ന് വച്ചാൽ പാർശവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിൽ നിന്നുകൊണ്ട് ഞാൻ ഇവിടം വരെ എത്തിയെന്ന് പറയുമ്പോൾ തന്നെ, എനിക്ക് അറിയില്ല മറ്റുള്ളവരുടെ ജീവിത രീതി വെച്ച് താരതമ്യം ചെയ്യുമ്പോൾ എ ആം സോ ലക്കി പേഴ്സൺ.
- രഞ്ജു രഞ്ജിമാർ എന്ന പേരിനെ കുറിച്ച് ?
സത്യത്തിൽ അത് രഞ്ജു രഞ്ജിമ എന്നൊരു ക്രിയേഷൻ നടന്നതായിരുന്നു. അൺഫോർച്ചുനേറ്റിലി ക്രിയേറ്റ് ചെയ്ത സമയം രഞ്ജിമായുടെ അപ്പുറത്ത് ഒരു ആർ കയറി വന്നു. അപ്പോൾ അങ്ങനെ അത് ജോയിന്റ് ആയതാണ്, രഞ്ജു രഞ്ജിമാർ എന്നുള്ളത്. ഞാൻ രഞ്ജു രഞ്ജിമ എന്നൊരു ഐഡി ക്രിയേറ്റ് ചെയ്തതായിരുന്നു. അപ്പോൾ ആക്സിഡന്റിലി സംഭവിച്ചതാണ് പക്ഷെ ലക്കായി എന്ന് തോന്നുന്നു. കാരണം എവിടെ ചെല്ലുമ്പോഴും ഒരു വെറൈറ്റി പേര് പോലെ സഭ്യസാജി , മനീഷ് മൽഹോത്ര എന്നെല്ലാം പറയുന്നത് പോലെ രഞ്ജു രഞ്ജിമാർ എന്നുള്ള പേര് വേറിട്ട് നിൽക്കുന്നു.
- കുടുംബം, സ്വദേശം, പഠനം ?
കൊല്ലം ജില്ലയിലാണ് ഞാൻ ജനിച്ചത്. പുന്തളത്താഴം എന്ന് പറയുന്ന സ്ഥലത്ത്. അച്ഛന്റെയും അമ്മയുടെയും നാല് മക്കളിൽ ഏറ്റവും ഇളയ അംഗമായിരുന്നു ഞാൻ. ഞങ്ങളെ പറ്റി തന്നെ പറയുന്നത് പോലെ ആൺ ശരീരത്തിൽ ജീവിച്ച ഒരു പെൺമനസ് ആയിരുന്നു. ഒരു സാധാരണ കുടുംബം, സാധാരണയിലും സാധാരണ കുടുംബമായിരുന്നു എന്റേത്. പഠിച്ചത് ഗവൺമെന്റ് മീനാക്ഷി വിലാസം സ്ക്കൂളിലാണ്, പുന്തളത്താഴത്ത്. അത് കഴിഞ്ഞ പ്രീ ഡിഗ്രിക്ക് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ പഠിച്ചു. അതിന് ശേഷം എറണാകുളത്തേയ്ക്ക് വന്നു.
- മേക്കപ്പ് എന്ന ഫീൽഡിനോട് എപ്പോൾ മുതലാണ് ഇഷ്ടം തോന്നി തുടങ്ങിയത്?
അതൊരു മേക്കപ്പ് ആണോ എന്ന് എനിക്ക് അറിയില്ല. കാരണം എന്റെ ഒക്കെ ഒരു കാലഘട്ടത്തിൽ അണിഞ്ഞൊരുങ്ങുക എന്നതാണ്. മേക്കപ്പ് എന്നൊരു വാക്ക് പോലും ഞാൻ കേട്ടിട്ടില്ല. അപ്പോൾ അണിഞ്ഞൊരുങ്ങി. ആരാണ് ഒരുക്കുന്നത്, എങ്ങനെയാണ് ഒരുങ്ങുന്നത് എന്നുള്ള ഒരു അടിസ്ഥാനത്തിൽ നിന്ന് കൊണ്ടാണ് ഞാൻ തനിയെ എന്റെ കണ്ണും പുരുകവും എഴുതാൻ തുടങ്ങും. അങ്ങനെ എന്റെ ചേച്ചിയുടെ കുട്ടികൾക്ക് ഐബ്രോസ് ഒക്കെ ചെയ്തുകൊടുക്കും, അവരെ കുളിപ്പിച്ച് ഒരുക്കുന്നത്. ഒരുപക്ഷേ അതായിരിക്കാം എന്റെ ജീവിതത്തിലെ ആദ്യത്തെ മേ്ക്കപ്പ് എന്ന് പറയുന്നത്. ആ മേക്കപ്പ് ഇത്രയും വലിയ ഒരു ഫീൽഡ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ അണിഞ്ഞൊരുങ്ങാൻ എനിക്ക് വലിയ ഇൻഡ്രസ്റ്റായിരുന്നു. പലപ്പോഴും എനിക്ക് അധികമായി ഒരുങ്ങാൻ പറ്റാത്തതുകൊണ്ടായിരുന്നു ഞാൻ എന്റെ ചേച്ചിയുടെ പെൺമക്കളെയും ചേട്ടന്റെ മകളെയും ബന്ധുക്കളുടെ മക്കളെയൊക്കെ, പെൺകുട്ടികൾ എല്ലാവരെയും ഞാൻ വൈകിട്ട് കുളിപ്പിച്ച് ഒരുക്കി അവർക്ക് മുല്ലപ്പൂവൊക്കെ ചൂടി കൊടുത്ത്, അവരെ നന്നായി സുന്ദരിയായി ഒരുക്കി നിർത്തുന്നത് ഞാനായിരുന്നു. അതാണ് എന്റെ മേക്കപ്പിന്റെ ബാക്ക്ഗ്രൗണ്ട്.
- ഈ ഫീൽഡിൽ വന്നതിന് ശേഷം ആദ്യം ആരെയാണ് മേക്കപ്പ് ചെയ്യുന്നത്?
എന്റെ ഓർമ്മ ശരിയാണെങ്കിൽ ലാൽജോസ് സാറിനാണ്, ഞാൻ ആദ്യം ഒരു മെയിൽ ഫേസിലാണ് മെയ്ക്കപ്പ് ചെയ്യുന്നത്. അതിന് ശേഷം ജ്യോതിർമയിയുടെ കൂടെയായി. രഞജു രഞ്ജിമാർ എന്ന് പറയുന്ന ഒരു വ്യക്തി ഈ സീറ്റിൽ ഇരിക്കാൻ ഒരു മൂല കാരണം ജ്യോതിർമയ് ആണ്. ജ്യോതിർമയ് കൂടി കൈവെച്ചതുകൊണ്ടാണ് രഞജു രഞജിമാർ എന്ന മേ്ക്കപ്പ് ആർട്ടിസ്റ്റ് പിറന്നത്.
- റിമി ടോമിയുമായുള്ള സൗഹൃദം?
ഞാനും റിമിയും ഒരേ നക്ഷത്രമാണ്. അപ്പോൾ ഞങ്ങളുടെ വേവ് ലെങ്ത്തുകൾ ഏകദേശം ഒരുപോലെയാണ്. പിന്നെ അതിനേക്കാൾ ഉപരി ഞാൻ കൂടുതലും എന്റെ പൊട്ടത്തരങ്ങൾ പറയുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യും. റിമിയും അതുപോലെ തന്നെയാണ്. റിമി ഈ ചാനലിലൊക്കെ കാണുന്നത് പോലെ തന്നെ പൊട്ടത്തരങ്ങൾ കാണിക്കുകയും ചെയ്യുകയും ചെയ്യുന്ന ഒരാളാണ്. ചാനലിൽ വന്നിട്ട് വെറുതെ ഇങ്ങനെ പറയുന്ന ഒരാൾ അല്ല. റിമിയുടെ നേച്ചർ അങ്ങനെ തന്നെയാണ്. അപ്പോൾ എന്റെ ഒരു ക്യാരക്ടറും റിമിയുടെ ക്യാരക്ടറും തമ്മിൽ വളരെ സിമിലാരിറ്റി ഉണ്ട്. അപ്പോൾ അതുകൊണ്ടായിരിക്കാം ഞാനും റിമിയും തമ്മിൽ നല്ല കെമിസ്ട്രിയായിട്ട് തോന്നുന്നത്. പിന്നെ രമ്യാ നമ്പീശൻ ആണെന്നുണ്ടെങ്കിലും, രമ്യ നമ്പീശന്റെ മുന്നിൽ ഞാൻ എന്റെ ആക്ടിങ്ങും കോപ്രായങ്ങളും എല്ലാം കാണിക്കും. അതുപോലെ പ്രീയാമണിയുമായി വർക്ക് ചെയ്യുമ്പോൾ മേക്കപ്പ് റൂമിൽ കാണിക്കുന്ന കോപ്രായങ്ങൾ. അതൊക്കെ ഞങ്ങളുടെയൊക്കെ ഇടയിൽ നിൽക്കുന്നതാണ്. പിന്നെ മംമ്ത മോഹൻദാസുമായി വർക്ക് ചെയ്യുന്ന സമയം മംമ്തയും ഞാനും തമ്മിൽ സംസാരിക്കുന്ന ചില ടോപ്പിക്കുകൾ. അത് വളരെ ആധികാരികമായിട്ടുള്ള, വളരെ ഹൈ ലെവലിലേയ്ക്ക് പോവുന്ന ടോപ്പിക്കുകളായിരിക്കും ഞാനും മംമ്തയും തമ്മിൽ സംസാരിക്കുക. അതുപോലെ ഞാനും ഭാവനയും തമ്മിലുള്ള സിറ്റുവേഷൻ എന്ന് പറഞ്ഞ് കഴിഞ്ഞാൽ അവിടെ രണ്ട് പ്രാന്ത് പിടിച്ച് ആളുകൾ ഒരുമിച്ച് കൂടിയാൽ എങ്ങനെയിരിക്കും എന്നതാണ് ഞാനും ഭാവനയും തമ്മിൽ കൂടിയാൽ. അങ്ങനെ ഓരോ ആർട്ടിസ്റ്റുകളുടെ കൂടെ ചേരുമ്പോൾ ഓരോ ഓരോ എക്്സ്പീരിയൻസാണ്. അപ്പോൾ അതുകൊണ്ട് എനിക്ക് ആരാണ് എന്റെ ലൈഫിൽ ഇംപോർട്ടന്റ് എന്ന് പറയാൻ പറ്റില്ല. പറയുന്നത് ശരിയുമല്ല.
- ബ്രൈഡൽ മേക്കപ്പും സെലിബ്രിറ്റി മെയ്ക്കപ്പും തമ്മിലുള്ള വ്യത്യാസം ?
ഇപ്പോൾ ഒരു കല്ല്യാണ മേക്കപ്പ് എന്ന് പറയുന്നത് ഒരു വധുവിനെ അണിയിച്ചൊരുക്കിയ സമയം മുതൽ നമുക്ക് അഭിപ്രായങ്ങൾ വരും. കസിൻസിന്റെ അടുത്ത് നിന്ന്, അച്ഛൻ, അമ്മ, സഹോദരിമാർ, അങ്ങനെ അവിടെ ഓരോരുത്തരുടെയും. പക്ഷെ നമ്മൾ സിനിമയിൽ ഒരു വർക്ക് ചെയ്യുമ്പോൾ ആ ക്രൂ അപ്പോൾ കാണുന്നു. ചിലർ പറയും നന്നായിട്ടുണ്ട് എന്ന്. പക്ഷെ ആ സിനിമ സ്ക്രീനിൽ വരുമ്പോഴാണ് നമ്മുടെ മേ്ക്കപ്പ് എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയുന്നത്. അത് ഒരുപക്ഷേ ആറുമാസം, ചിലപ്പോൾ മൂന്ന് മാസം പിടിക്കും, ചിലപ്പോൾ ഒരു വർഷം പിടിക്കും. പക്ഷെ ഒരു കല്ല്യാണ മേക്കപ്പ് എന്ന് പറയുന്നത് സ്പ്പോട്ടിൽ നമുക്ക് റിയാക്ഷൻ കിട്ടും. അപ്പോൾ നമ്മുടെ വർക്ക് എത്രത്തോളം നന്നാക്കണം എന്നുള്ളതിനെ പറ്റി നമുക്ക് ഒരു ഐഡിയ കിട്ടും. കാരണം എവിടെയെങ്കിലും നമുക്ക് ഒരു വീഴ്ച്ച പറ്റിയാൽ അടുത്ത വർക്കിന് നമുക്ക് സക്സസ് ആക്കാം എന്നുള്ള ഒരു ഐഡിയ കിട്ടും. അപ്പോൾ വെഡ്ഡിങ്ങ് മെയ്ക്കപ്പും സിനിമ മെയ്ക്കപ്പും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. സിനിമ എന്ന് പറയുന്നത് ഒരു ക്യാമറയ്ക്കുള്ളിലെ നേച്ചറിൽ നിൽക്കുന്നതാണ്. വെഡ്ഡിങ്ങ് എന്ന് പറയുമ്പോൾ അവരെ എത്രത്തോളം എക്സാബിലേറ്റ് ചെയ്യണം അത്രത്തോളം ചെയ്യണം. അവരെ മുഴുവനായും ഡിഫൈൻ ചെയ്ത് കാണിക്കണം. അതാണ് വെഡ്ഡിങ്ങ് മെയ്ക്കപ്പ് എന്ന് പറയുന്നത്. സിനിമ എന്ന് പറയുന്നത് ഒരു ക്യാരക്ടറിന്റെ അകത്ത് നിൽക്കുന്നത് ആണല്ലോ.
- ട്രാൻസ് ജെൻഡർ വിഭാഗത്തോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ എന്തെല്ലാം മാറ്റങ്ങളാണ് വരേണ്ടത് ?
സൊസൈറ്റിയുടെ കാഴ്ച്ചപ്പാട് അങ്ങനെ തന്നെ നിലനിൽക്കുകയെയുള്ളൂ. സൊസൈറ്റി എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള റൈറ്റ് സൊസൈറ്റിക്കാണ്. നമ്മൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള റൈറ്റ് നമുക്കും ഉണ്ട്. പക്ഷെ എല്ലാത്തിനും മൂല കാരണം എന്ന് പറയുന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിന്റെ ഒരു ഷെൽട്ടറും, സപ്പോർട്ടും നമുക്ക് കിട്ടാതെ വരുമ്പോൾ നമുക്ക് സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് വരുന്ന അവഗണന എന്ന് പറയുന്നതിനെ നമുക്ക് ഒന്നും പറയാൻ പറ്റില്ല. എതിർത്ത് പറയാൻ പറ്റില്ല. ഇപ്പോൾ എന്റെ അവസ്ഥ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അനുഭവിച്ചത് പോലെ ആയിരിക്കില്ല മറ്റൊരു ട്രാൻസ് വ്യക്തി അനുഭവിക്കുന്നത്. അയാൾ അനുഭവിച്ചത് പോലെയായിരിക്കില്ല മറ്റൊരാൾ അനുഭവിച്ചത്. അപ്പോൾ ഓരോരുത്തരും ഡിഫറന്റ് കൈൻഡ് ഓഫ് ലൈഫിൽ നിന്ന് വരുന്നവരാണ്. അപ്പോൾ നോർത്ത് ഇന്ത്യയിലൊക്കെ ഒരുപാട് ട്രാൻസ് ജെൻഡേഴ്സിനെയൊക്കെ കണ്ട് എക്സ്പീരിയൻസ്് ആയിട്ടുള്ള മലയാളികളാണ് പ്രത്യേകിച്ച് നമ്മുടെ നാട്ടുകാർ. അപ്പോൾ അവർ ട്രെയിനിൽ ഒക്കെ പോകുമ്പോൾ കണ്ട കാഴ്ച്ചകളും, മറ്റുള്ള സ്ഥലങ്ങളിൽ മറ്റ് അന്യ സംസ്ഥാനങ്ങളിൽ ഒക്കെ നടന്നിട്ടുള്ള ഇൻസിഡന്റുകളൊക്കെ കോർത്തിണക്കി കൊണ്ടാണ് ഇവർ ട്രാൻസ് ജെൻഡേഴ്സിനെ മൊത്തത്തിൽ വിലയിരുത്തിയിരിക്കുന്നത്. ഇവരുടെ ചിന്ത ട്രാൻസ് ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്. അവർ കടകളിലെല്ലാം പോയി കൈയടിച്ച് പൈസ വാങ്ങുന്നവരാണ്. അവർക്ക് യാതൊരുവിധ സ്കില്ലും ഇല്ല ടാലെൻഡും ഇല്ല എന്നെല്ലാം ചിന്തിക്കുന്ന ഒരു വിഭാഗത്തന് ഇടയിലാണ് നമ്മൾ ജീവിക്കുന്നത്.
പക്ഷെ ഒരു കാര്യം സൊസൈറ്റി ചിന്തിക്കേണ്ടത് ഈ പറഞ്ഞ കഴിവുകളും സ്ക്കില്ലുകളും ടാലെൻഡും എല്ലാം ഞങ്ങളിൽ ഉണ്ട് എന്നുള്ളതാണ്. പക്ഷെ ഇതിന്റെയെല്ലാം മൂല കാരണം ഫാമിലിയാണ്. നമ്മുടെ ഫാമിലിയിൽ ഇപ്പോൾ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ അച്ഛനും അമ്മയും എല്ലാവരും വലുതായി സ്വപ്നം കാണാൻ തുടങ്ങും. എന്റെ കുഞ്ഞിനെ എനിക്ക് പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണം. അതാക്കണം, ഇതാക്കണം എന്നെല്ലാമുള്ള രീതിയിൽ അവർ ചിന്തിച്ച് കൂട്ടിക്കൊണ്ട് പണം കടമെടുത്ത് പോലും, വീടും പറമ്പും വിറ്റ് പോലും ചില കുട്ടികളെ പഠിപ്പിച്ച് ഉന്നത നിലയിലേയ്ക്ക് എത്തിക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെ നമ്മൾ കാണുന്നുണ്ട്. അപ്പോൾ ഈ ഒരു കുട്ടി എന്ന് പറയുന്ന ഒരു ട്രാൻസ് വ്യക്തിത്വം ഒരുപക്ഷേ ആ കുട്ടിയുടെ ഒരു ഐഡൻഡിറ്റി മനസിലാകുന്നത് ചിലപ്പോൾ ഒരു എട്ട്, ഒമ്പത്, പത്ത് വയസിലൊക്കെയായിരിക്കും. എനിക്ക് ഇങ്ങനെയൊരു ചെയിഞ്ച് ഉണ്ടോ ഞാനൊരു ഓപ്പോസിറ്റ് സെക്സിലുള്ള ആളോടാണ് എനിക്ക് കൂടുതൽ ഇൻഡ്രെസ്റ്റ് വരുന്നത്. ഞാൻ ഒരു സ്ത്രീയാണ് അല്ലെങ്കിൽ ഞാനൊരു പുരുഷനാണ് എന്നുള്ള ആ ഒരു ചിന്താഗതി ഇവർക്ക് വന്ന് തുടങ്ങും. മെയിൽ ക്യാരക്ടറിലേയ്ക്ക് മാറുന്ന ഒരാളാണെങ്കിൽ അവർക്ക് അതിന്റെതായ ഒരു ടെൻഡെൻസി വരും. ആ ടെൻഡെൻസി വരുമ്പോൾ ഇവർ ആകെയൊരു മെൻഡൽ ഡിപ്രെഷനിലായിരിക്കും. അവരുടെ വിദ്യാഭ്യാസം അവർക്ക് നല്ല രീതിയിൽ കൊണ്ടു പോകാൻ സാധിക്കില്ല.
അവരുടെ ഉള്ളിലുള്ള കലാരൂപങ്ങളെ അവർക്ക് വളർത്തിയെടുക്കാൻ സാധിക്കില്ല. അപ്പോൾ ഇതെല്ലാം കാണുമ്പോഴാണ് ഫാമിലിയാണ് ഇതിനെ എത്രത്തോളം അക്സെപ്റ്റ് ചെയ്ത് അവരെ കൂടെ നിർത്തണം എന്ന് മനസിലാകുന്നത് , അവരെ ചേർത്ത് പിടിക്കേണ്ടത് ഫാമിലിയായിരിക്കണം. ഫാമിലി ചെയ്യാത്തതുകൊണ്ട് ഈ കുട്ടികളെല്ലാം നാടും വീടും വിട്ട് പോവുകയാണ്. ഇത്രയും നാളും നോക്കി വളർത്തിയ, സ്നേഹിച്ച് വളർത്തിയ അച്ഛനും അമ്മയ്ക്കും എന്നെ വേണ്ട. എന്റെ ബന്ധുക്കൾക്ക് എന്നെ വേണ്ട പിന്നെ ഞാൻ എന്തിന് ഈ നാട്ടിൽ നിൽക്കണം എന്നുള്ള ചിന്തയിൽ നിന്നും ഇവർ നാടും വീടും വിട്ട് പോവുകയാണ്. എനിക്ക് തോന്നുന്നു 2014ന് ശേഷമാണ് കേരളത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ വിസിബ്ലിറ്റി കൂടുതലായിട്ട് കണ്ട് തുടങ്ങിയത്. അത് നൽസാ ജഡ്ജിമെന്റിന് ശേഷമാണ്. സുപ്രീം കോടതി പുറപ്പെടുവിച്ച നൽസാ ജഡ്ജിമെന്റിന് ശേഷം ട്രാൻസ് ജെൻഡേഴ്സിന്റെ എണ്ണം കേരളത്തിൽ പെരുകി. പക്ഷെ അതിന് മുമ്പ്, വർഷാ വർഷങ്ങൾക്ക് കാലാ കാലങ്ങൾക്ക് മുമ്പ് ഇവിടെ ട്രാൻസ് ജെൻഡേഴ്സ് ജീവിച്ചിരുന്നിട്ടുണ്ട്.
പക്ഷെ അന്നെല്ലാം ഈ ഡിസ്ക്രിമിനേഷനും ഹരാസ്മെന്റും ഭയന്നിട്ട് ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേയ്ക്കും കുടിയേറുകയായിരുന്നു. അപ്പോൾ അവർ പോയി കാണുകയും ചെയ്യുകയും ചെയ്യുന്ന ഒരു ഏരിയ ഉണ്ട് . ആരാണെന്ന് ഉണ്ടെങ്കിലും നമ്മൾ ഒരു ജീവിത സാഹചര്യത്തിൽ നിന്ന് മറ്റൊരു ജീവിത സാഹചര്യത്തിലേക്ക് പോവുമ്പോൾ നമ്മൾ എന്താണ് അവിടെ കാണുന്നത് അതാണ് നമ്മുടെ ജീവിത സാഹചര്യവുമായിട്ട് നമ്മൾ ഉൾക്കൊണ്ട് പോവുന്നത്. ചിലർ അതിൽ നിന്നെല്ലാം പിന്മാറി പോവുന്നവർ ഉണ്ട്. അപ്പോൾ ജനങ്ങൾ തെറ്റിധരിച്ച് വെച്ചിരിക്കുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ട്രാൻസ് ജെൻഡേഴ്സ് അവർ സെക്സ് വർക്കേഴ്സ്. അവർ അങ്ങനെയുള്ളവര് ഇങ്ങനെയുള്ളവര് . ഈ നമ്മളിലുള്ള കലാ ബോധങ്ങളെല്ലാം മേക്കപ്പാണെങ്കിലും പാട്ടാണെങ്കിലും ഡാൻസാണെങ്കിലും ഇതെല്ലാം ഒരു ഫോളോ വരുന്നൊരു ടൈം ഉണ്ട്. ആ ടൈമിൽ തന്നെ ഊതി കിടത്തുന്ന ഒരു പതിവായിരുന്നുനമ്മൾ കണ്ട് വന്നിരുന്നത്. അപ്പോൾ ആ ഒരു കാഴ്ച്ചപ്പാടാണ് ജനങ്ങൾ മാറ്റിയെടുക്കേണ്ടത്. ആണിനെ പോലെയും പെണ്ണിനെ പോലെയും തന്നെ എല്ലാം മൾട്ടി ടാലെൻഡഡ് ആയിട്ടുള്ള വ്യക്തിത്വങ്ങളാണ് ട്രാൻസ്ജെൻഡേഴ്സ് എന്ന് പറയുന്ന വ്യക്തിത്വങ്ങൾ. അപ്പോൾ അവരെ അക്സെപ്റ്റ് ചെയ്യാനുള്ള ഒരു മനസ് സൊസൈറ്റി കാണിച്ച് കഴിഞ്ഞാൽ ഇവിടെ തീരാവുന്ന പ്രശ്നങ്ങളെ കൂടുതലായി ഉള്ളൂ.
- ട്രാൻസ് ജെൻഡർ എന്ന നിലയിൽ ഉണ്ടായ മറക്കാനാവാത്ത അനുഭവം ?
മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട് ഒരുപാട് അനുഭവങ്ങൾ. മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ യൂണിറ്റിലുള്ള ആളുകളുമായിട്ട് തല്ലുപിടിക്കേണ്ടി വന്നിട്ടുണ്ട്. മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു. തരണം ചെയ്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എന്റെ ജീവിതം എനിക്ക് മെച്ചപ്പെടുത്തണം എന്നുള്ള ആഗ്രഹം കൊണ്ട് തന്നെയാണ്. പക്ഷെ ഒരു സിനിമ സെറ്റിൽ നിന്ന് എനിക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി പോവേണ്ട ഒരു അവസ്ഥ വന്നിട്ടുണ്ട്. ആ അവസ്ഥ എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്. കാരണം എനിക്ക് എന്റെ ജീവിതം ഇങ്ങനെയൊക്കെയായി, എനിക്ക് നല്ല രീതിയിൽ ജീവിക്കണം. അതിനുള്ള ഒരു ഏരിയ എനിക്ക് കണ്ടുപിടിക്കണം. അതെന്താണ് അതിനുള്ള പോംവഴി എന്ന് ചിന്തിച്ച് നിന്ന് ഞാൻ വന്നിരിക്കുന്ന ഒരു മേഖലയാണ്. അപ്പോൾ നമ്മൾ ഈ ഒരു മേഖലയിൽ ജീവിക്കണമെന്ന ഒരു മോഹത്തോടെ വരുമ്പോൾ നമ്മളെ ഒന്ന് സപ്പോർട്ട് ചെയ്യാതെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചൊരു വിഭാഗം ഇവിടെ ഉണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കുന്നില്ല, ഇപ്പോൾ ബാധിക്കുന്നില്ല . അന്നത്തെ കാലഘട്ടത്തിൽ ഞാൻ ഒരുപാട് ചിന്തിച്ചിരുന്നു. അന്നത്തെ സിറ്റുവേഷനിൽ അദ്ദേഹത്തിന് എന്നോട് അങ്ങനെ പെരുമാറണമെന്ന് തോന്നി അങ്ങനെ പെരുമാറി അത്രേയുള്ളൂ. പക്ഷെ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാലോ അത്രേയുള്ളൂ.
- യാത്രകൾ?
യാത്ര എന്നുള്ള കാര്യം എനിക്ക് എപ്പോഴും എന്റെ മേ്ക്കപ്പുമായി ചേർന്ന് നിന്ന് യാത്ര ചെയ്യാൻ ഇഷ്ടമാണ്. അല്ലാതെ എനിക്ക് യാത്ര പോകാൻ ഇഷ്ടമല്ല. ഞാൻ ഒരുപാട് സ്ഥലങ്ങളിൽ. രാജ്യങ്ങളിലാണെങ്കിലും സംസ്ഥാനങ്ങളിലാണെങ്കിലും ഒക്കെ പോയിട്ടുണ്ടെങ്കിലും എനിക്ക് അവിടത്തെ കാഴ്ച്ച വസ്തുക്കൾ കാണാൻ പോകാൻ ഒട്ടും താൽപര്യം ഇല്ല. ഞാൻ പോയിട്ടും ഇല്ല. ഇനി ഭാവിയിൽ പോയെക്കാം അറിയില്ല. പക്ഷെ ഞാൻ ഏത് സ്ഥലത്ത് പോയാലും അവിടെ മെയ്ക്കപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അതായിരിക്കും ഞാൻ ഇംപോർട്ടന്റ് കൊടുക്കുന്നത്. അല്ലാതെ എനിക്ക് ഇങ്ങനെ ടൂർ പോവാനും കാഴ്ച്ചകൾ കാണാൻ പോവാനും വലിയ താൽപര്യം ഇല്ല.
- വിശ്വാസം, ഭക്തി..?
എല്ലാം ദൈവത്തിൽ അർപ്പിച്ച് ജീവിക്കുന്ന ഒരാളല്ല. വിശ്വാസമുണ്ട്, എന്റെ വിശ്വാസത്തിന് ലിമിറ്റേഷൻ ഉണ്ട്. പക്ഷെ ഞാനൊരു തിരുത്തൽവാദി അല്ല, നിരീശ്വരവാദിയല്ല. ഞാനൊരു പൂർണ്ണ ഈശ്വരവാദി തന്നെയാണ്.
- ആരാധകർ, അനുഭവം..?
ഒരുപാട് ഉണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട്. ഇന്ന് രാവിലെ കൂടി എനിക്ക് ദുബായിയിൽ നിന്ന് ഒരു മെസേജ് വന്നിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ്. മുടങ്ങാതെ കണ്ട ഇന്റെർവ്യൂസ് തന്നെ വീണ്ടും വീണ്ടും ഇരുന്ന് കാണും. ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എന്നതിനേക്കാൾ ഉപരി പല കല്ല്യാണ പെൺകുട്ടികളും വിവാഹം നിശ്ചയിക്കുമ്പോൾ ഫസ്റ്റ് ആവർ ഹോൾ ബുക്ക് ചെയ്യലോ ഡ്രസ് എടുക്കലോ എന്നതിനേക്കാൾ ഉപരി എന്നെ മെയ്ക്കപ്പിനായി ബുക്ക് ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്. ഫോർ എക്സാംബിൾ ഈ അടുത്ത് തന്നെയുള്ള ഒരു കല്ല്യാണത്തിന്റെ ടീം വന്ന് പറഞ്ഞു, അച്ഛനാണ് എന്നോട് പറഞ്ഞത്, അവൾക്ക് വേറെ ഡിമാൻഡ് ഒന്നും ഇല്ലായിരുന്നു. വീട്ടുകാർ ആലോചിക്കുന്ന കല്ല്യാണമാണ് എന്താണെങ്കിലും കുഴപ്പമില്ലായിരുന്നു. രഞ്ജു രഞ്ജിമാർ എനിക്ക് മെയ്്ക്കപ്പ് ചെയ്യണം. അത് എനിക്ക് എങ്ങനെയെങ്കിലും അച്ഛൻ ബുക്ക് ചെയ്ത് തരണമെന്ന് പറഞ്ഞു. അതുപോലെ തന്നെ വേറെയൊരു കല്ല്യാണത്തിന്റെ ന്യൂസ്. ആ കുട്ടിയുടെ അമ്മ പറഞ്ഞതാണ്. ഇവളുടെ ഏറ്റവും വലിയ മൂന്ന് ഡ്രീംസ് എന്താണെന്നാൽ . ഇവൾക്ക് ഒരു ലൗവ് അഫെയർ ഉണ്ടായിരുന്നു. ഒന്ന് ആ കല്ല്യാണം തന്നെ നടത്തണം എന്നുള്ളതായിരുന്നു. രണ്ട് അവൾക്ക് എംബിഎയ്ക്ക് ഫസ്റ്റ് റാങ്ക് വാങ്ങണം എന്നുള്ളത്. മൂന്ന് കല്ല്യാണം ഉണ്ടെങ്കിൽ രഞ്ജു രഞ്ജിമാർ കല്ല്യാണത്തിന് മേക്കപ്പ് ചെയ്യണം. ഈ മൂന്ന് ഡ്രീംസ് മാത്രമേ അവളുടെ ജീവിതത്തിലുള്ളൂ. ഈ ഒരു മൂന്ന് കാര്യം മത്രമേ അവൾ സക്സസായി എടുത്തിട്ടുള്ളു. നമ്മൾ അങ്ങനെയൊക്കെ കേൾക്കുമ്പോൾ ആസ് എ പേഴ്സൺ എന്ന നിലയിൽ നമ്മൾ അത്രയ്ക്കൊക്കെ ഒരു മനുഷ്യന്റെ മനസിലേയ്ക്ക് കടന്ന്കൂടാൻ വേണ്ടിയിട്ട് എന്തെങ്കിലും ചെയ്തോ, അത്രയും ഉള്ളൊരു ആളാണോ ഞാൻ എന്ന് സ്വയം ചിന്തിക്കാറുണ്ട്. പക്ഷെ എനിക്ക് അറിയില്ല. സന്തോഷമാണ്, എനിക്ക് എപ്പോഴും അവരോടൊപ്പം ചേർന്ന് നിൽക്കാനുള്ള ഒരു മനസ് തോന്നാറുണ്ട്. അവർ അയക്കുന്ന മെസേജുകൾക്കാണെങ്കിലും അവർ വിളിക്കുമ്പോൾ സംസാരിക്കുന്നതിനാണെങ്കിലും ഒക്കെ നമ്മൾ സമയം കണ്ടെത്താറുണ്ട്.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്