അമ്മായിയമ്മപ്പോരും അവിഹിതവും കാണിക്കുന്ന സീരിയലിനെ കുറ്റം പറയുന്നവർ തന്നെ ആദ്യം ബഹിഷ്‌ക്കരിക്കട്ടെ; സീരിയൽ സെൻസറിങ് അസംബന്ധം: കറുത്തമുത്തിലെ നായിക വെളുത്തതല്ല! മിനി സ്‌ക്രീനിലെ സൂപ്പർസ്റ്റാർ കിഷോർ സത്യയുമായുള്ള അഭിമുഖം
കൊച്ചി: മലയാള സീരിയൽ മേഖലയിലെ പരിചിത താരങ്ങളിൽ ഒരാളാണ് കിഷോർ സത്യ. മിനി സ്‌ക്രീനിൽ സ്ത്രീ പ്രേക്ഷകരുടെ സൂപ്പർസ്റ്റാറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഷ്യാനെറ്റായാലും മഴവിൽ മനോരമ ആയാലും സൂര്യ ടിവിയായാലും കിഷോർ സത്യയുടെ സീരിയൽ മലയാളികൾ കാണും. ഇപ്പോൾ സ്ത്രീ പ്രേക്ഷകരുടെ ഇഷ്ട സീരിയലായ ഏഷ്യാനെറ്റിലെ കറുത്ത മുത്തിലെ നായക വേഷത്തിലും എത്തുന്നത് കിഷേർ സത്യയാണ്. സിനിമാ രംഗത്ത് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി പരാജയപ്പെട്ട കിഷോറിനെ മിനി സ്‌ക്രീൻ സൂപ്പർതാര പരിവേഷം നൽകുകയായിരുന്നു. കറുത്തമുത്തിലെ കഥാപാത്രത്തെ കുറിച്ചും മലയാള സീരിയലുകൾക്ക് നേരെ ഉയർന്ന ആക്ഷേപരങ്ങളെ കുറിച്ചും കിഷോർ മറുനാടൻ മലയാളിയോട് മനസുതുറന്ന് സംസാരിച്ചു. സീരിയലുകളെ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ ആദ്യം അത് കാണാതിരിക്കട്ടെ എന്നാണ് കിഷോറിന് പറയാനുള്ളത്. സീരിയലുകൾ സ്വയം സെൻസർ ചെയ്യുന്നുണ്ടെന്നും ഇതിനായി സർക്കാർ സംവിധാനം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കിഷോർ സത്യ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലേക്ക്..
കറുത്ത മുത്ത് എന്ന സീരിയലിൽ അഭിനയിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്തായിരുന്നു?
ഞാൻ ടെലിവിഷനിൽ വളരെ സെലക്ടീവ് ആണ്. മഴവിൽ മനോരമയിലെ കഥയിലെ രാജകുമാരി എന്ന സീരിയലാണ് അവസാനമായി ഞാൻ ചെയ്തത്. കഥാപരമായിട്ടും ക്യാരക്ടർ നോക്കിയാലും നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം പ്രവീൺ കടയ്ക്കാവൂർ ഈ പ്രോജക്ടുമായി വിളിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു പ്രയോഗമായി തോന്നി. പ്രദീപ് പണിക്കർ, പ്രവീൺ കടയ്ക്കാവൂർ എന്നിവർ കുങ്കുമപ്പൂവ് സീരിയലിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് ഒരു ഹിറ്റ് പെയർ ആയി മാറിക്കഴിഞ്ഞവരാണ്. അത് എന്നെ പ്രേരിപ്പിച്ച ഘടകങ്ങളിൽ പ്രധാനമായ ഒന്നാണ്.
കാസ്റ്റിങ് സമയത്ത് പ്രധാനമായും കറുത്ത മുത്ത് എന്ന കഥാപാത്രത്തെ സെലക്ട് ചെയ്യുന്നതിൽ താങ്കൾക്ക് പങ്കുണ്ടായിരുന്നോ?
ഒരു സീരിയലിൽ അഭിനയിച്ചാൽ അതിന്റെ ടോട്ടാലിറ്റിയിൽ കൂടെ നിൽക്കുന്ന ആളാണ് ഞാൻ. കറുത്ത മുത്ത് എന്ന സീരിയലിലെ കഥാപാത്രമായി ഒരു കറുത്ത കുട്ടിയെത്തന്നെയാണ് അഭിനയിപ്പിക്കാൻ പ്രവീൺ കടയ്ക്കാവൂർ തീരുമാനിച്ചത്. അതിനായി മലയാളത്തിലും തമിഴിവും ആന്ധ്രയിലും ഒക്കെ അന്വേഷണങ്ങൾ നടത്തി. പ്രവീണിനൊപ്പം തന്നെ ഹീറോയിൻ ഹണ്ടിൽ ഞാനും സജീവമായിരുന്നു.
റേഡിയോയിൽ വരെ ഹീറോയിനായി പരസ്യം ചെയ്തു നോക്കി. എന്റെ ഒരു സുഹൃത്ത് ദിനേശ് പണിക്കക് പഴയ നടനും നിർമ്മാതാവുമൊക്കെയാണ്, അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് സുഹൃത്താണ് പ്രേമി എന്ന ഈ നായിക, അങ്ങനെ അവരുടെ സ്‌ക്രീൻ ടെസ്റ്റ് നടത്തി. അങ്ങനെ കറുത്ത ഒരു പെൺകുട്ടിയെ തന്നെ കറുത്തമുത്തായി കിട്ടി.
കറുത്ത മുത്തായി വേഷമിടുന്ന നായിക വെളുത്ത പെൺകുട്ടിയാണെന്നും ഖ്യാതിയുണ്ടായിരുന്നു? അതിന് പിന്നലെ സത്യാവസ്ഥ എന്താണ്? സീരിയലിനെ പ്രമോട്ട് ചെയ്യാൻ അണിയറക്കാരുടെ ഒരു തന്ത്രമായിരുന്നോ അത്?
സത്യമായിട്ടും ഞങ്ങൾ ആരും തന്നെ ചെയ്തതല്ല. നായികയുടെ ഫേസ്‌ബുക്ക് പേജിൽ അവർ ഫോട്ടോഷോപ്പിലൂടെ വെളുപ്പിച്ച ചിത്രങ്ങളാണ് ഇട്ടിരിക്കുന്നത്. അത് കണ്ടിട്ട് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അവർ വെളുത്തതാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നെ അത് വളരെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിൽ മലയാളികളുടെ സ്വഭാവത്തിന്റെ ഒരു പ്രതിഫലനം കൂടെയുണ്ട്. കറുപ്പിനും വെളുപ്പിനും അത്രയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നായികയെക്കുറിച്ച് ഇത്തരം ഒരു വാർത്ത പ്രചരിക്കുമ്പോൾ അവർക്ക് തന്നെ വേണമെങ്കിൽ താൻ കറുത്തതാണെന്ന് ഫേസ്‌ബുക്കിലൂടെയെങ്കിലും തിരുത്ത് നൽകാമായിരുന്നു. യഥാർത്ഥത്തിൽ ഞാൻ അവരുടെ യഥാർത്ഥ ചിത്രം എന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഇതിന് മറുപടിയായി നൽകിയിരുന്നു.
കറുത്ത നിറമുള്ളവരെ ആക്ഷേപിക്കുന്ന ചില പ്രയോഗങ്ങൾ ഈ സീരിയലിൽ ഉണ്ട് എന്ന് പറഞ്ഞാൽ?
കറുത്ത നിറമുള്ളവരെ അഭംഗിയായും ഐശ്വര്യക്കേടായും കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ കണക്കാക്കുന്ന ഒരു പ്രവണത നിലനിൽക്കുന്നുണ്ട്. നായിക താൻ കറുത്തതാണെന്ന് വെളിപ്പെടുത്താത്തത് പോലും അതിനാലാണ്. അത്തരം ഒരു സാഹചര്യമാണ് ഈ സീരിയലും ചർച്ച ചെയ്യുന്നത്. കഥയാകുമ്പോൾ അതിനെ പൊലിപ്പിച്ചുകാണിക്കേണ്ടിയിരിക്കുന്നു. എന്നാൽ കഥയിൽതന്നെയപം ഡോ. ബാലചന്ദ്രൻ എന്ന എന്റെ കഥാപാത്രം കറുത്ത മുത്തിന്റെ ഭർത്താവ് അവളെ പിന്തുണയ്ക്കുന്നതായാണ് കാണിക്കുന്നത്. അമ്മായിഅച്ഛനായിട്ടുള്ള കഥാപാത്രവും അനിയനുമെല്ലാം അങ്ങനെത്തന്നെ.
പുരുഷന്മാർക്ക് യഥാർത്ഥത്തിൽ സീരിയലുകളിൽ രണ്ടാം സ്ഥാനമാണല്ലോ കണ്ടുവരാറുള്ളത്?
സത്യമാണ്. എന്നാൽ കറുത്തമുത്ത് എന്ന സീരിയൽ അതിലും വ്യത്യസ്തമാണ്. അമ്മായിഅമ്മയും അനുജത്തിയും നെഗറ്റീവ് റോളുകളിൽ അരങ്ങ് തകർക്കുമ്പോൾ ഞാൻ, അച്ഛൻ കഥാപാത്രം എന്നിവർക്ക് കൃത്യമായ സ്ഥാനം കഥയിൽ ഉണ്ട്. കാർത്തു എന്ന എന്റെ ഭാര്യാ കഥാപാത്രമായ കറുത്ത മുത്തിനെ പീഡിപ്പിക്കുന്നതിനെതിരെ ശക്തമായി സംസാരിക്കാൻ കഴിവുള്ള ആളാണ് എന്റെ കഥാപാത്രം. കഥയിലെ രാജകുമാരി എന്ന ഞാൻ രണ്ട് വർഷം മുമ്പ് ചെയ്ത സീരിയൽ കഥാപാത്രത്തിനും പുരുഷന് കൃത്യമായ പരിഗണനയുണ്ടായിരുന്നു. സ്ത്രീകളെ ആക്ഷേപിക്കുകയല്ല, എങ്കിലും സ്ത്രീകൾ ശബ്ദിക്കുകയും പുരുഷന്മാർ അടിമകളാക്കപ്പെടുകയും ചെയ്യുന്ന സീരിയൽ കഥകളോട് വ്യക്തിപരമായി എനിക്ക് താത്പര്യമില്ല.
സീരിയലിന് സെൻസറിങ് വരുന്നു എന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
അറിവില്ലായ്മയുടെ ഒരു ഭാഗമാണ് സീരിയൽ സെൻസറിങ് എന്ന് തന്നെ തോന്നുന്നു. അങ്ങനെ കൃത്യമായി അല്ലെങ്കിൽ പ്യുവർ സെൻസറിങ് കഴിഞ്ഞാണെങ്കിൽ ഇപ്പറയുന്ന സിനിമകളൊക്കെ പുറത്തിറങ്ങുമോ? രണ്ടാമത്തെ കാര്യം ഒരു സിനിമ മോശമായാൽ ജനങ്ങൾ അവ തീയേറ്ററിൽ പോയി കാണുന്നില്ല. ആ സിനിമ വിജയിക്കുന്നില്ല. സീരിയൽ മോശമാണെങ്കിൽ അത്തരം സീരിയലുകളെ ബഹിഷ്‌കരിക്കണം. അങ്ങനെ പ്രേക്ഷകർ ബഹിഷ്‌കരിച്ചാൽ അത് ടെലിവിഷൻ റേറ്റിംഗിനെ ബാധിക്കും. അത് നിർത്താൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകും. അമ്മായിഅമ്മപ്പോരും അവിഹിതവുമെല്ലാം കാണുകയും അതിന് ശേഷം വിമർശിക്കുകയും ചെയ്യുന്നതെന്തിനാണ്. മോശമാണെങ്കിൽ കാണണ്ട്. ഒരു റിമോട്ടുമായി ഇരിക്കുന്നവർക്ക് സീരിയലല്ലാതെ എത്ര ഓപ്ഷനുകളുണ്ട്. മോശമാണെങ്കിൽ അത് ബഹിഷ്‌കരിക്കപ്പെടുകയും അത്തരം സീരിയലുകളും എടുക്കാതിരിക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകും.
സിനിമയിൽ നിന്നാണല്ലോ അഭിനയ ജീവിതത്തിന്റെ തുടക്കം?
യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നത്. ആ സിനിമയുടെ കൊമേഴ്‌സ്യൽ പരാജയം എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. ആ സമയത്ത് യുവാക്കളുടെ സിനിമയ്ക്ക് അത്ര സ്വീകാര്യത ഉണ്ടായിരുന്നില്ല. തസ്‌കരവീരൻ എന്ന ചിത്രവും ചെയ്തു. ആദ്യ രണ്ട് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ ബൈസൈക്കിൾ തീവ്‌സ്, പൈസ പൈസ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയും ചെയ്തു. പിന്നെ ടെലിവിഷൻ തന്നെയാണ് എന്നെ പ്രേക്ഷകശ്രദ്ധ നേടിത്തന്നത്. പക്ഷേ, ഞാൻ ഒരിക്കലും കിഷോർ സത്യയായിട്ടല്ല പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ ആളുകൾ എന്നെ ഡോ. ബാലചന്ദ്രൻ എന്നാണ് വിളിക്കുന്നത്. പക്ഷേ, സിനിമകണ്ട് കഴിഞ്ഞിറങ്ങിയാൽ പിന്നീട് ഞാൻ കിഷോർ സത്യയാണ്. പിന്നെ എന്റെ അഭിനയത്തിന് ലഭിക്കുന്ന ഒരു അംഗീകാരമാണ് എന്നെ കഥാപാത്രമായി സ്വീകരിക്കുന്നു എന്നുള്ളത്.
വീട്ടമ്മമാരാണോ കറുത്തമുത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നത്?
രാത്രി പത്ത് മണിയുടെ സ്ലോട്ട് ആയതുകൊണ്ടാണെന്ന് തോന്നുന്നു പുരുഷന്മാരും കറുത്ത മുത്ത് എന്ന സീരിയൽ കണ്ട് അഭിപ്രായങ്ങൾ അറിയാക്കാറുണ്ട്. സാധാരണ സ്ത്രീകൾ അഭിപ്രായം അറിയിക്കുന്നതിൽ നിന്ന് വ്യത്യാസപ്പെട്ടാണ് അവർ കഥയെ സമീപിക്കുന്നത്. എത്ര മെയിൽ ഷോവെനിസം എന്നു പറഞ്ഞാലും സ്ത്രീയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പുരുഷനല്ലാത്തതിനാൽ പുരുഷന്മാർക്കും പൊതുവേ കാണാൻ താത്പര്യമുള്ളതായി തോന്നുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങൾ ഉറഞ്ഞ് തുള്ളുമ്പോൾ തലതാഴ്‌ത്തി നിൽക്കുന്ന ഒരു പുരുഷ കഥാപാത്രത്തെ വീട്ടിൽ ഇരുന്ന് ആരും കാണാൻ താത്പര്യപ്പെടില്ലല്ലോ? അതുകൊണ്ടായിരിക്കാം പുരുഷന്മാർക്കിഷ്ടം എന്ന് എനിക്ക് തോന്നുന്നു.
സീരിയലിലെ സഹപ്രവർത്തകരെക്കുറിച്ച്?
പ്രേമി എന്നാണ് കറുത്ത മുത്തിന്റെ പേര്. അത്‌പോലെ തന്നെ ശരണ്യ ക്യാൻസറിനെ അതജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം അഭിനയിച്ച ആദ്യ സീരിയലാണ് അച്ഛനായി അഭിനയിക്കുന്ന സന്തോഷ് ചേട്ടന് വളരെ നല്ല കഥാപാത്രമാണ് ഈ സീരിയലിൽ. അത്‌പോലെ തന്നെ എല്ലാ അണിയറ പ്രവർത്തകരും വളരെ സപ്പോർട്ടീവ് ആണ്. ശ്രീഹരി, ശ്രീലത നമ്പൂതിരി, പട്ടുസാരിയിലൂടെ സീരിയൽ രംഗത്ത് വന്ന റിച്ചാർഡ് എല്ലാവരും വളറെ അനുഭവസമ്പന്നരുമാണ്. സംവിധായകൻ ആയ പ്രവീൺ കടയ്ക്കാവൂർ എന്റെ ഈ പത്ത് വർഷത്തെ കരിയറിൽ ഇത്ര ആത്മാർത്ഥതയും ഉത്തരവാദിത്തവുമുള്ള ഒരു സീരിയൽ സംവിധായകനെ കണ്ടിട്ടില്ല.
ജനങ്ങൾ കറുത്തമുത്തിനെക്കുറിച്ച് നേരിട്ട് അഭിപ്രായം അറിയിക്കാറുണ്ടോ?
തീർച്ചയായും കറുത്തമുത്തിന്റെ ഒരു പ്രധാന സീൻ പൊന്മുടിയിൽ വച്ച് ചിത്രീകരിച്ചതാണ്. സീൻ സംപ്രേഷണം ചെയ്തതിന് ശേഷമുള്ള ഒരു ഒഴിവ് ദിവസം ഞാൻ കുടുംബവുമൊത്ത് പൊന്മുടിയിൽ പോയി. അവിടെ വച്ച് തലശേരിയിൽ നിന്നുള്ള ഒരു കുടുംബം എന്നെ വന്ന് പരിചയപ്പെട്ടു. കറുത്തമുത്ത് സീരിയലിൽ പൊന്മുടി കണ്ട് ഇഷ്ടപ്പെട്ട് വന്നതാണെന്ന് പറഞ്ഞു. അവർ സീരിയലിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. അത്‌പോലെതന്നെ ഡോ. ബാലചന്ദ്രൻ എന്ന കഥാപാത്രത്തെ വളരെയധികം വിലയിരുത്തി സംസാരിക്കുന്നവരുമുണ്ട്. പ്രശംസയെക്കാൾ വിമർശനങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം.
ആരാണ് വിമർശിക്കുന്നത്?
അടുത്ത സുഹൃത്തും വലിയ വിമർശകയുമൊക്കെ എന്റെ ഭാര്യ പൂജ തന്നെയാണ്. അവൾ നല്ല അഭിനയമെന്ന് പറയാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ എനിക്ക് ഇംപ്രൂവ് ചെയ്യാൻ അത് വളരെ സഹായിക്കുന്നു.
അവതാരകനായും തിളങ്ങാൻ കഴിയുന്നുണ്ടല്ലോ?
ഒരുപക്ഷേ, സീരിയലുകളിൽ വന്നപ്പോൾ പ്രേക്ഷകർക്ക് ഞാൻ ഏറെ സുപരിചിതനായിരുന്നിരിക്കാം. അമൃത ടിവി, വനിതാ രത്‌നം, ഏഷ്യാനെറ്റ് അവാർഡ് എന്നിവയിലൂടെയെല്ലാം ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. ഇപ്പോൾ ഷോകൾ കുറവാണ്. സീരിയൽ ഡബ്ബിങ് എന്നിവയൊക്കെയാണ് പ്രധാനമായി ഇപ്പോൾ ചെയ്യുന്നത്. കറുത്തമുത്തിൽ ഞാൻ തന്നെയാണ് എന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍