മലയാളം കണ്ട ഏറ്റവും വലിയ ഗായകനല്ല ഞാൻ; ഭാഗ്യമുള്ള ഒരു പാട്ടുകാരൻ മാത്രമാണ്; ക്യാമറയുടെ മുൻപിലിരുന്ന് ഞാൻ അറിയാതെ കരഞ്ഞു പോയിട്ടുണ്ട്: ഒരാഴ്ചത്തെ യുകെ പര്യടനം കഴിഞ്ഞു മടങ്ങും മുമ്പ് ജി വേണുഗോപാൽ മറുനാടൻ മലയാളിയോട് മനസു തുറക്കുമ്പോൾ
രശ്മി പ്രകാശ്
മലയാളികളുടെ മനസിലേക്ക് തണുപ്പു പോലെ പതിയെ പടരുന്ന രാഗാലാപനമാണ് ജി വേണു ഗോപാലിന്റേത്. കഴിഞ്ഞ 35 വർഷമായി മലയാളി സിനിമയുടെ പിന്നണി ഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന ഈ ഗായകൻ പ്രണയത്തിന്റെ വശ്യ സുഗന്ധമായും വിരഹത്തിന്റെ നേർത്ത നോവായും വിഷാദത്തിന്റെ അശ്രുപുഷ്പമായും താരാട്ടിന്റെ തുവൽസ്പർശമായും ഒക്കെയാണ് മലയാളി മനസുകളിലേക്ക് ചേക്കേറിയത്. തിരക്കിട്ട സംഗീത ജീവിതത്തിനിടയിൽ നിന്നും ഒരാഴ്ച പര്യടനത്തിന് യുകെയിലെത്തിയ ജി വേണുഗോപാൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മറുനാടൻ മലയാളിയിലൂടെ.
അനുകരണങ്ങൾക്കപ്പുറമാണ് ഈ ആർദ്ര ഗായകൻ. സംഗീതലോകത്തെ മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വാക്കിലും പെരുമാറ്റത്തിലും നിറഞ്ഞ ലാളിത്യം മാത്രം. മൂന്ന് തവണ മികച്ചഗായകനുള്ള സംസ്ഥാന അവാർഡും മറ്റു നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുള്ള ജി വേണുഗോപാൽ അനുഗ്രഹീത സംഗീതജ്ഞരുടെ പരമ്പരയിലാണ് ജനിച്ചത്.
സംഗീത ലോകത്തെ 35 വർഷങ്ങൾ യുകെ മലയാളികളോടൊപ്പം ആഘോഷിക്കാനാണ് വേണുഗോപാൽ വേണുഗീതവുമായി യുകെയിൽ എത്തിയത്. ഗ്ലാസ്‌ഗോ, ലെസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ മൂന്നു സ്റ്റേജുകൾ. എല്ലാം നിറഞ്ഞ സദസ്സുകൾ, ഇതിനപ്പുറം ഒരു ഗായകന് മറ്റെന്തു വേണം. എല്ലാ ഉയർച്ചകളും ദൈവത്തിൽ അർപ്പിച്ചു, പിന്നണി ഗാനരംഗത്തെ വിജയം തന്റെ ആരാധകർക്ക് സമർപ്പിച്ചു പതിയെ സംസാരിച്ചു തുടങ്ങുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു ആ മുഖത്ത്.
സംഗീതത്തെക്കുറിച്ചും, ഇന്ത്യയ്ക്ക് പുറത്തു ചെയ്ത പരിപാടികളെ കുറിച്ചും, പുതിയ ഗായകരെക്കുറിച്ചും, കവിതകളെക്കുറിച്ചും, ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും ഒക്കെ ജി വേണുഗോപാൽ ഏറെ വാചാലനായി. 1984ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതസപര്യ 2018 ലും അനസ്യൂതം തുടരുന്നു. പാടിയ പാട്ടുകളെല്ലാം ആസ്വാദകരുടെ ഉള്ളിലേയ്ക്ക് പെയ്തു നിറയുമ്പോൾ സംഗീതത്തെ മൃദുവായി പുൽകി സുഖമുള്ളൊരു കാറ്റുപോലെ വേണുഗോപാൽ സ്വതസിദ്ധമായ ചിരിയോടെ എപ്പോഴും നമുക്കിടയിലുണ്ട്.
വേണുഗീതം 2018 മൂന്നു സ്റ്റേജുകൾ വളരെ ഭംഗിയായി പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഈ പരിപാടിയെ നോക്കി കാണുന്നത്. സംഘാടകരേയും ആസ്വാദകരേയും ജി വേണുഗോപാൽ എന്ന ഗായകൻ എങ്ങനെ വിലയിരുത്തുന്നു?
വളരെ സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് ഞാൻ ഈ പ്രോഗ്രാമുകളെ നോക്കി കാണുന്നത്. ആദ്യമേ തന്നെ നന്ദി പറയേണ്ടത് ഗ്ലാസ്‌ഗോയിലുള്ള കുടുംബസുഹൃത്തും എന്റെ പ്രിയ സുഹൃത്തുമായ ഡോക്ടർ രാജ് മോഹനോടാണ്. ശരിക്കും ഈ മൂന്നു പരിപാടികൾക്കും മോഹൻ ഒരാൾ ആണ് ഇതിന്റെ പുറകിലുള്ള ചുക്കാൻ പിടിച്ചത്. നാല് പരിപാടികളാണ് ആദ്യം പ്ലാൻ ചെയ്തത്. സമയപരിമിതി കൊണ്ട് ഞാൻ തന്നെ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. വേണുഗീതം കൂടാതെ എൻഎച്ച്എസിനു വേണ്ടി അവരുടെ 70 വർഷത്തിന്റെ ആഘോഷവേളയിൽ ഒരു മണിക്കൂറിൽ താഴെയുള്ള ഒരു കച്ചേരി ഞാൻ ചെയ്തിരുന്നു. അതും വളരെ വിജയകരമായി നടന്നു.
മൂന്ന് പരിപാടികളും മൂന്ന് സംഘടനകളാണ് നടത്തിയത്. ഗ്ലാസ്ഗോയിൽ യുസ്മ (യുണൈറ്റഡ് സ്‌കോട്ടിഷ് മലയാളി അസോസിയേഷൻ), ലെസ്റ്ററിൽ യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസ്സോസിയേഷൻസ്), ലണ്ടനിൽ ഫ്രണ്ട്‌സ് ഓഫ് ലണ്ടൻ അത് ജെയ്സൺ ജോർജ് എന്ന് പറയുന്ന ഒരു വ്യക്തിയാണ് കോർഡിനേറ്റ് ചെയ്തത്. ഈ പരിപാടികൾ എല്ലാം തന്നെ വെൽ അറ്റെൻഡഡ് ആൻഡ് വെൽ ഓർഗനൈസ്ഡ് ആയിരുന്നു. അതുകൊണ്ടുതന്നെ വൻ വിജയവുമായിരുന്നു.
സ്റ്റേജ് പ്രോഗ്രാമുകളിലെ ആസ്വാദകരുടെ കാര്യം ചോദിച്ചിരുന്നു. എനിക്കു എന്റെ ആദ്യകാലത്തുള്ള ഒരു അമേരിക്കൻ യാത്രയാണ് ഓർമ്മ വരുന്നത്. അന്ന് മാധുരി ചേച്ചിയുമൊത്താണ് ഞാൻ പോയത്. അവർക്കു ഒരു പുതിയ പാട്ടുകാരനെ വേണ്ടിയിരുന്നു. പഴയ പാട്ടുകാരിൽ നിന്നും മാധുരി ചേച്ചിയും പുതിയ പാട്ടുകാരിൽ നിന്ന് ഞാനും. ഇന്ന് ഇവിടെ യുകെയിൽ മൂന്ന് സ്റ്റേജ് ഭംഗിയായി നടക്കുമ്പോൾ ഇവിടെ നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റ് വൈഷ്ണവ് ഗിരീഷ് വേണം എന്നുള്ളതായിരുന്നു. റിയാലിറ്റി മ്യൂസിക് ഷോയിൽ വൈഷ്ണവ് തിളങ്ങി നിൽക്കുന്ന ടൈം ആണ്. വൈഷ്ണവിനെ കൂടാതെ വിദേശത്തു അധികം പരിപാടികൾ ചെയ്തിട്ടില്ലാത്ത മൃദുല വാരിയറിനെക്കൂടി ഞാൻ കൊണ്ടുവന്നിരുന്നു.
പണ്ട് ഒരു ആണും പെണ്ണും നിന്ന് പാടുക അത്രയേ ഉള്ളൂ. ഇന്നത്തെ കാലത്തെ പ്രോഗ്രാമിന്റെ വിജയം എന്ന് പറയുന്നത് വെറൈറ്റി എന്റർടൈന്റ്‌മെന്റ്‌സ് ആണ്. വേണുഗീതത്തിൽ തമാശയുമായി സാബു തിരുവല്ല ഉണ്ടായിരുന്നു, മൈൻഡ് മാജിക്കുമായി രാജമൂർത്തി, പിന്നെ ഫാദർ വിൽസൺ മേച്ചേരിൽ (കോമഡി ഉത്സവം ഫെയിം), അദ്ദേഹം ആദ്യമായാണ് ഒരു പബ്ലിക് സ്റ്റേജിൽ ഒരു പ്രധാന പരിപാടിയുടെ ഭാഗമായി വരുന്നത്. ഈ പുതുമകളെയെല്ലാം ആസ്വാദകർ ഇഷ്ടപ്പെടുന്നു, സ്വീകരിക്കുന്നു. ഈ മേഖലയിൽ വന്ന ഏറ്റവും വലിയ വ്യത്യാസം എന്ന് പറയുന്നത് പണ്ട് പത്തുവർഷത്തിൽ ഒരു പുതിയ ആള് വന്നെങ്കിൽ ഇന്ന് പത്തു ദിവസത്തിൽ പുതിയ ആൾക്കാർ വരുന്നു എന്നതാണ്.
പിന്നണി ഗാനരംഗത്ത് മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മലയാള സിനിമാ സംഗീതത്തിൽ എന്താണ് ജി വേണുഗോപാൽ എന്ന ഗായകന്റെ പ്രസക്തി?
(ഒരു ചിരിയോടു കൂടി) ഒരു കാരണവശാലും മലയാളം കണ്ട ഏറ്റവും വലിയ ഗായകനല്ല ഞാൻ. ഭാഗ്യമുള്ള ഒരു പാട്ടുകാരൻ മാത്രമാണ്. എനിക്ക് ആദ്യ കാലത്തു ലഭിച്ച പാട്ടുകൾ, സാമ്പത്തികമായി തകർന്ന സിനിമയിലെ പോലും പാട്ടുകൾ വൻ വിജയമായി. അതിന്റെ സൃഷ്ട്ടാക്കളൊക്കെ ഏറെ പ്രതിഭാശാലികൾ ആയിരുന്നു. അങ്ങനെ ഞാൻ എസ്റ്റാബ്ലിഷ്ഡ് ആയി. ഇപ്പോൾ ഈ 35 വർഷത്തിൽ എത്തി നിൽക്കുമ്പോൾ ഒരു വ്യത്യാസം ഞാൻ കാണുന്നത് ഈ സംഗീത കുടുംബത്തിലെ മറ്റ് അംഗങ്ങളെ വച്ച് നോക്കുമ്പോൾ ഞാൻ മറ്റു പല കാര്യങ്ങളിലും വ്യാപാരിക്കുന്നുണ്ട്. ഇംഗ്ലീഷ് സാഹിത്യവും ജേർണലിസവും ആണ് ഞാൻ പഠിച്ചത് അതുകൊണ്ടു തന്നെ വായനയും എഴുത്തും എപ്പോഴും കൂടെയുണ്ട്.
സോങ്‌സ് ഓൺ സാൻഡ് എന്ന് പറഞ്ഞ ഒരു ബ്ലോഗ് ഉണ്ടായിരുന്നു. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചായിരുന്നു അതിൽ കൂടുതൽ എഴുതിയിരുന്നത്. കൂടാതെ എന്റെ കരിയർ ഡ്രോപ്പ് ചെയ്ത സമയത്തു മ്യൂസിക് വിത്ത് മീനിങ് എന്ന് പറഞ്ഞു ഒരു പ്രൊജക്റ്റ് ചെയ്തു. കേരളത്തിലെ ഏറ്റവും പ്രശസ്തരായിട്ടുള്ള സമകാലീന കവികളുടെ കവിതകൾ സംഗീതം നൽകി ഞാൻ തന്നെ പ്രൊഡ്യൂസ് ചെയ്തു പുറത്തിറക്കിയ ഒരു സംരംഭം. അത് അത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. ഓ എൻ വി സർ അന്ന് ഉദ്ഘാടന വേളയിൽ പറഞ്ഞത് 'ഈ ചെറുപ്പക്കാരന് ഇതിനുള്ള ധൈര്യം എവിടെ നിന്ന് കിട്ടി എന്നെനിക്കറിയില്ല. ഇത്ര മാത്രം കൊമേഴ്ഷ്യൽ പിടിവാളികളുള്ള ഈ രംഗത്ത് കാലു വയ്ക്കുമ്പോൾ അത് ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു' എന്നാണ്.
1999ൽ ആരും ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. ഈ കാസ്സറ്റുകൾ ആരും വാങ്ങാതെ റാക്സിൽ ഇരിക്കുമ്പോൾ ആണ് ഒരു പരസ്യം വേണു ചെയ്തു തന്നാൽ മീശ മാധവൻ എന്ന ചിത്രത്തിൽ കൊടുക്കാം എന്ന് പ്രൊഡ്യൂസർ പറയുന്നത്. മീശ മാധവൻ പോലെയുള്ള ഒരു ചിത്രത്തിൽ ഈ ഉദാത്തമായ കവിതകൾക്ക് പരസ്യം കൊടുത്താൽ കവികൾ എന്നെ ചീത്ത പറയുമോ എന്ന പേടിയോടെയാണ് പരസ്യം ചെയ്തത്. ഭാഗ്യവശാൽ ചിത്രം സൂപ്പർഹിറ്റ് ആയി അതോടെ കാസറ്റുകളും വിറ്റു പോകാൻ തുടങ്ങി. കാവ്യരാഗം എന്ന ആദ്യ കവിത കാസെറ്റുകൾക്കു ശേഷം കാവ്യഗീതികൾ എന്നൊരു കാസ്സെറ്റ് കൂടി ഇറക്കി.
ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും സക്‌സസ്ഫുൾ ആയ ഒരു വെഞ്ചുവർ ആയിരുന്നിരിക്കണം അത്. ഇതിൽ സഫലമീ യാത്ര, കൃഷ്ണാ നീയെന്നെ അറിയില്ല ഈ കവിതകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ കവികളൊക്കെ അവരുടെ മക്കളെപ്പോലെ അവർ സ്നേഹിച്ച കവിതകൾ എന്നെ വിശ്വസിച്ചു ഏൽപ്പിച്ചു. മക്കളെ വിവാഹം ചെയ്തു തരുന്നു എന്നൊക്കെ പറയും പോലെ അത്ര വിശ്വാസത്തിൽ. അതിനു ഞാൻ അവരോടു ഒരുപാട് കടപ്പെട്ടിരിക്കുന്നു. വ്യക്തിപരമായി എനിക്ക് ഈ കവികളോടുള്ള അടുപ്പവും സാഹിത്യത്തോടും കവിതകളോടുള്ള എന്റെ താല്പര്യവുമാണ് എന്നെ ഇതിലേയ്ക്കെത്തിച്ചത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇങ്ങനെയുള്ള ചില കാര്യങ്ങളാണ് എന്നെ വ്യത്യസ്തനാക്കുന്നത്.
എന്റെ ഓൺലൈൻ ഏറെ സജീവമാണ്. അതിനു ഞാൻ പ്രത്യേകം നന്ദി പറയേണ്ടത് അത് നോക്കി നടത്തുന്നവരോടും എന്റെ ഫാൻസിനോടും ഒക്കെയാണ്. മൂന്നു പേജും കൂടി ഏതാണ്ട് ഏഴര ലക്ഷത്തോളം വരും. ഹൃദയവേണു എന്ന് പറഞ്ഞു എനിക്ക് ഒരു ചാനൽ ഉണ്ട്. അതിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ നാല്പത്തയ്യായിരം മുതൽ രണ്ടു ലക്ഷത്തോളം ആളുകൾ കാണുന്നുണ്ട്. അങ്ങനെ ശക്തമായ ഒരു അടിത്തറ എനിക്ക് കിടപ്പുണ്ട് അതിനു ഈശ്വരനോടും അതിന്റെ ഭാഗമായിട്ടുള്ളവരോടും കടപ്പെട്ടിരിക്കുന്നു.
വ്യത്യസ്തമായ മറ്റു ഗായകരെ വച്ച് നോക്കുമ്പോൾ ജി വേണുഗോപാൽ എന്ന ഗായകൻ വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പാട്ടു കൂടെയുണ്ട് അതോടൊപ്പം സസ്നേഹം എന്ന ചാരിറ്റി ഗ്രൂപ്പ് ഉണ്ട് എങ്ങനെയാണ് ചാരിറ്റിയിലേയ്ക്ക് വന്നത്?
ജി വേണുഗോപാൽ: അത് അങ്ങനെ സംഭവിച്ചു വന്ന ഒരു കാര്യമാണ് ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ഒരു പരിപാടിയുടെ ഭാഗമായി റീജിയണൽ ക്യാൻസർ സെന്ററിൽ പോയിരുന്നു. മുതിർന്നവരുടെ വാർഡിൽ ഒക്കെ ഞങ്ങൾ പോയി അവരോടൊക്കെ സംസാരിച്ചു. അപ്പോഴാണ് ഒരു ആന്റി ചോദിക്കുന്നതുകൊച്ചു കുട്ടികളുടെ വാർഡിൽ പോകാൻ ധൈര്യം ഉണ്ടോ എന്ന്. ഞങ്ങൾ മൂന്നു പേര് പോയതിൽ മറ്റു രണ്ടുപേരും പിൻവാങ്ങിയപ്പോൾ എന്തോ കുട്ടികളുടെ വാർഡിൽ പോകണമെന്ന് എനിക്ക് തോന്നി. കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ എന്നെ കാത്തിരുന്നത്.
വാർഡിലേക്ക് കടന്നപ്പോൾ കട്ടിലാണോ തൊട്ടിലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ചെറിയ ചെറിയ മേക് ഷിഫ്റ്റ് ബെഡ്ഡുകളും മുടിയില്ലാത്ത കുട്ടികളും ഡ്രിപ് കൊടുത്തിട്ടിരിക്കുന്ന കുട്ടികളും കയ്യിൽ ഐവി കാനുലയുമായി നടക്കുന്ന കുട്ടികളേയും ഒക്കെ കാണാമായിരുന്നു. ഏകദേശം പകുതി കണ്ടുകഴിഞ്ഞപ്പോൾ എന്റെ ധൈര്യം ഒക്കെ ചോർന്നു പോയി തുടങ്ങി. എന്ത് ചെയ്യണമെന്നറിയാതെ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ എന്റെ കുർത്തയിൽ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരു കാർട്ടൂൺ ബുക്ക് പിടിച്ചു വലിയ കണ്ണുള്ള മുടിയില്ലാത്ത ഒരു പെൺകുട്ടി. ഞാൻ മാമനെ ടിവിയിൽ കാണാറുണ്ട്, എനിക്ക് പാട്ടൊരുപാടിഷ്ടാ ഒരു ഒപ്പിട്ടു തരുമോ എന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ ബുക്ക് നീട്ടി. കാർട്ടൂൺ ബുക്കിൽ ഞാൻ ഒപ്പിട്ടു കൊടുത്തു. ആക്ച്വലി ദാറ്റ് വാസ് എ കതാഴ്സിസ്. കതാഴ്സിസ് എന്ന് പറഞ്ഞാൽ ഒരു മനുഷ്യനെ ഒരു വലിയ സംഭവത്തിലൂടെ സമൂലമായി മാറ്റി മറിക്കുന്ന പറഞ്ഞാൽ ഒരു വികാസ പ്രക്രിയയാണിത്. ഇംഗ്ലീഷ് ഡ്രാമയിലൊക്കെ അത് കാണാം. ഒരാളുടെ മുഴുവൻ ചിന്താഗതിയും മാറും. ഈ സംഭവം തന്നെ എനിക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.
അവശയായി മരിക്കാൻ പോകുന്നൊരു കുട്ടി എന്റെ പാട്ടു കേട്ടിരിക്കുന്നു എന്ന് കരുതാം വേറൊരു തരത്തിൽ ആലോചിക്കാം ഈ മരണം കാത്തു കാത്തിരിക്കുന്ന അവസ്ഥയിലും ഈ കുട്ടിക്കെന്റെ മനസ്സ് ഓർമ്മ വന്നു, മുഖം ഓർമ്മ വന്നു, പാട്ടോർമ്മ വന്നു ഇതിനു ഞാൻ ആരോട് കടപ്പെട്ടിരിക്കുന്നു. ആ ഒരു നിമിഷം എന്നെ അടിമുടി മാറ്റിമറിച്ചു. വീട്ടിൽ ചെന്ന് ആലോചിച്ചപ്പോൾ ഞാൻ ഉൾപ്പെടെ ഈ സിനിമാലോകത്തും സംഗീത ലോകത്തും പ്രവർത്തിക്കുന്നവർ 100% സ്വാർത്ഥരാണ്. അതിൽ പാട്ടുകാർ പ്രത്യേകിച്ചും അവർ തങ്ങളുടെ സ്വനപേടകത്തെ, ശരീരത്തിലെ ചെറിയ ഒരവയവമായ സ്വനപേടകത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നു. ഞങ്ങളുടെ ചിന്തകളും വല്ലാതെ ഇടുങ്ങി പോയിരിക്കുന്നു.
ആ സമയത്താണ് എനിക്ക് വനിതയുടെ ഇന്റർവ്യൂ വരുന്നത്. ഫോട്ടോ എടുക്കാൻ എബ്രിഡ് ഷൈൻ ആണ് വന്നത്. ക്യാമറയുടെ മുന്നിൽ ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി. കാരണം ഈ സംഭവം കഴിഞ്ഞിട്ട് അധിക ദിവസമായിരുന്നില്ല. അതിലുപരി എന്റെ മനസ്സിനെ അത്രമേൽ ഈ സംഭവം സ്വാധീനിച്ചിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ഗിരീഷിന്റെ നേതൃത്വത്തിൽ ഫാൻസ് ഗ്രൂപ്പിലെ ആളുകൾ എന്റെ സംഗീതലോകത്തെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഞങ്ങൾ ആലോചിച്ചു ഇത്ര വർഷങ്ങൾ ആളുകൾ എനിക്ക് തന്ന സ്നേഹം സംഗീതത്തിലൂടെയല്ലാതെ എങ്ങനെ മടക്കിക്കൊടുക്കാം. ആ ചിന്തയിൽ വന്ന ഒരാശയമാണ് ഇന്ന് സസ്നേഹമെന്ന പേരിൽ മുന്നോട്ടു പോകുന്നത്. ഫാൻസ് ഗ്രൂപ്പ് തന്നെയാണ് സസ്നേഹം ജി വേണുഗോപാൽ എന്ന പേരും നിർദ്ദേശിച്ചത്. ഞാൻ ഇടയ്ക്കു മാർഗ്ഗനിർദ്ദേശം കൊടുക്കും ബാക്കി എല്ലാ കാര്യങ്ങളും അവരാണ് ചെയ്യുന്നത്. പ്രായമായവരെ മാത്രമല്ല കുട്ടികളുടെ പഠന കാര്യത്തിലും സസ്നേഹം കൈത്താങ്ങാകാറുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നും ആളുകൾ സസ്നേഹത്തിനു കൈത്താങ്ങാകാറുണ്ട്. ഇവിടെ യുകെയിൽ നിന്നും മദേഴ്‌സ് ചാരിറ്റി ഒരു കുട്ടിയെ പഠിപ്പിച്ചിരുന്നു. അഴൂർ ഒരു വൃദ്ധസദനം ഉണ്ട് അവിടെ കൂടുതൽ പേരെ താമസിപ്പിക്കാൻ പുതിയ കെട്ടിടം പണി നടക്കുന്നു. ഫണ്ട് റേസിങ്ങിനായി സസ്നേഹവും അവരോടൊപ്പം കൈ കോർക്കുന്നു. അതുപോലെ പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലാണ് എല്ലാ വർഷവും എന്റെ പിറന്നാൾ ആഘോഷിക്കുന്നത്, വർഷത്തിൽ രണ്ടു മൂന്നു പരിപാടികൾ ഞങ്ങൾ അവിടെ നടത്താറുണ്ട്. പിന്നെ ഞാനിപ്പോൾ സേവാഭാരതിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് അവരുടെ ഓർഫനേജസായ അനന്തശായിയിലും പൂർണശ്രീയിലും ഞാൻ ഒരു പേട്രനാണ്. ഞങ്ങളുടെ സംഘടനയിൽ ഭാരവാഹികൾ ഇല്ല പ്രസിഡന്റും സെക്രട്ടറിയുമില്ല സ്നേഹത്തിന്റെ കെട്ടുറപ്പ് മാത്രമാണുള്ളത്.
സ്നേഹവും കരുണയും ദയയും എല്ലാ സംഘടനകളിലും ഉണ്ടാവട്ടെ എന്ന് മാത്രമാണ് എന്റെ ആത്മാർഥമായ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍