ഇയാൾ അഭിനയിക്കുമോ അയ്യർ സർ; വൈ നോട്ട് ഒഫ് കോഴ്സ് എന്ന ജി.വി അയ്യരുടെ മറുപടി; കായൽക്കരയിലെത്തിച്ച സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥി; തളിപ്പറമ്പിൽ നിന്നും മലയാള സിനിമയിലെ പ്രതിഭാ പട്ടികയിലേക്ക് ഉയർന്ന നടൻ; അഭയത്തിലൂടെയും ചെമ്പരത്തിയിലൂടെയും ചലച്ചിത്ര പ്രേക്ഷകരെ കൈയിലെടുത്തു; രാഘവൻ മനസ്സ് തുറക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആലുങ്കയ്യിൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ജനിച്ച രാഘവൻ മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായത് ചില നിമിത്തങ്ങളുടെ ഭാഗമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എന്നാൽ സിനിമയിൽ ഗോഡ് ഫാദർമാരോ പ്രമോഷന്റെ അതിപ്രസരമോ ഇല്ലാത്ത കാലഘട്ടത്തിലെ ഒരു സാധാരണക്കാരനായ അഭിനേതാവിന് അദ്ദേഹം കടന്നുവന്ന കാലഘട്ടത്തിൽ പ്രഫഷനിൽ മാറ്റുരക്കേണ്ടി വന്നത് പ്രേം നസീറിനെ പോലെയുള്ള പ്രതിഭകൾക്കൊപ്പമായിരുന്നു. സഹനടനായെത്തി ആ കാലഘട്ടത്തിൽ തനിക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഒരു പിടി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യുവാൻ രാഘവന് കഴിഞ്ഞു.
രാഘവന്റെ പ്രാഥമിക വിദ്യാഭ്യാസം തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു. മധുര ഗാന്ധിഗ്രാമിൽ നിന്നായിരുന്നു രാഘവൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡിഗ്രിക്കു ശേഷം സിനിമ പഠിക്കണമെന്ന ആഗ്രഹവുമായി ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. മൂന്നുവർഷത്തെ പഠനം പൂർത്തിയായപ്പോൾ നാടകത്തിൽ നിന്നും സിനിമയിൽ നിന്നുമായി നിരവധി അവസരങ്ങൾ രാഘവനെ തേടിവന്നു. എന്നാൽ നടനാവാനല്ല സംവിധായകനാകാനായിരുന്നു രാഘവന്റെ ആഗ്രഹം. അതിനിടയിൽ കന്നഡ സംവിധായകൻ ജി വി അയ്യരെ കാണാനിടയായത് രാഘവന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.
ജി.വി അയ്യരുടെ വാക്കിന്റെ ബലത്തിൽ ആർ.ഡി.എസ് മണി വഴി കായൽക്കരയിൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ രാഘവൻ അഭയത്തിലേയും ചെമ്പരത്തിലേയും തന്റെ പകർന്നാട്ടം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. മധുവിന് ശേഷം സിനിമയെ അക്കാഡമിക്കലായി പഠിച്ച അഭിനേതാവായിരുന്നു രാഘവൻ. ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും സിനിമ പഠിച്ച രാഘവൻ മുഖ്യധാരാ നായകന്മാരിൽ നിന്നും വ്യത്യസ്തത പുലർത്തിയ മലയാളത്തിന്റെ ആദ്യകാല വെർസറ്റൈൽ ആക്ടർ ശ്രേണിയിൽ ഉൾപ്പെടുത്താവുന്ന പ്രതിഭയ്ക്ക് ഉടമയാണ്. താൻ കടന്നുവന്ന നാൾവഴികളെ കുറിച്ച് അദ്ദേഹം മനസു തുറനന്നു. അഭിമുഖത്തിലേക്ക്...
തളിപ്പറമ്പിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള വളർച്ച?
എന്റെ വളർച്ച എന്നതിനെ ഒരു നിമിത്തം അല്ലെങ്കിൽ ഒരു അദ്ഭുതമെന്ന് പറയാം. തളിപ്പറമ്പെന്ന ഗ്രാമത്തിൽ ക്ഷേത്രങ്ങളുടെ സമീപമുള്ള അനുഗ്രഹീതമായ ഒരു പ്രദേശത്തായിരുന്നു താമസം. വികസനമോ വളർച്ചയോ വലുതായി കടന്നെത്താത്ത തളിപ്പറമ്പ് ഗ്രാമം. യാത്രയ്ക്കായി ആളുകൾ കുതിരവണ്ടിയെ ആശ്രയിക്കുന്ന തളിപ്പറമ്പിൽ അന്നും തലയുയർത്തി നിൽക്കുന്ന ഹൈസ്ക്കൂളായ മൂത്തേടത്ത് ഹൈസ്കൂളിലായിരുന്നു പഠനം. അന്യ സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ പഠനത്തിനായി എത്തിയിരുന്ന സ്കൂളായിരുന്നു മൂത്തേടത്ത് ഹൈസ്ക്കൂൾ. അതിനാൽ തന്നെ അവിടത്തെ പഠനം എന്നും ഒരു അഭിമാനമായിരുന്നു.
പത്താം തരത്തിന് ശേഷം പിന്നീട് പോയത് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലേക്കായിരുന്നു. അന്ന് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമായിരുന്നു നാട്ടിൽ നിന്നും പുറത്തേക്ക് പോയി പഠിക്കുക എന്നത്. എന്നാൽ എന്തുകൊണ്ടോ ആ ഭാഗ്യത്തെ അതിന്റേതായ തലത്തിലേക്കെടുത്ത് പഠനത്തിൽ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പഠന കാര്യങ്ങളിലടക്കം തീർത്തും അന്തർമുഖനായി മാറിയ രാഘവനായിരുന്നു ആ കാലഘട്ടത്തിൽ ഞാൻ. അവിടെ നിന്നുള്ള പഠനത്തിന് ശേഷമാണ് നാടകത്തിലേക്കുള്ള എന്റെ ഗതിമാറ്റം സംഭവിച്ചത്.
ഗാന്ധിഗ്രാമിലേക്ക് എത്തിച്ചേർന്നപ്പോഴുണ്ടായ അനുഭവം?
ശരിക്കും പറഞ്ഞാൽ ഗാന്ധിഗ്രാമിനെ കുറിച്ചുള്ള തിരിച്ചറിവാണ് എന്നെ അവിടേക്കെത്തിച്ചത്. യഥാർത്ഥത്തിൽ എന്റെ ജീവിതത്തിലെ സുവർണ്ണകാലവും തന്നിലെ നാടക നടനുള്ള പ്രോത്സാഹനവും അവിടെ നിന്നുമാണ് ലഭിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാല് വർഷങ്ങളാണ് ഗാന്ധിഗ്രാം എനിക്ക് സമ്മാനിച്ചത്. ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലത്തിന് ശേഷമുള്ള രണ്ട് വർഷത്തെ നാടക മേഖലയിലെ പ്രവർത്തനത്തിന് ശേഷമാണ് ഗാന്ധിഗ്രാമിലേക്കെത്തുനത്. എന്നാൽ അവിടെ പഠനത്തിനൊപ്പം തന്നെ നാടകത്തിനും മറ്റ് കലാപ്രവർത്തനങ്ങൾക്കും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു.
ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിലേക്കുള്ള ചുവട് മാറ്റം?
ഗാന്ധിഗ്രാമിലെ അനുഭവ സമ്പത്തുമായി ഡൽഹിക്ക് വണ്ടികയറിയ എന്നെ ശരിക്കും അപകർഷതാ ബോധം പിടികൂടിയ അന്തരീക്ഷത്തിലാണ് സ്കൂൾ ഓഫ് ഡ്രാമ വരവേറ്റത്. വേഷവിധാനത്തിലും സാഹചര്യങ്ങളിലുമടക്കം സ്കൂൾ ഓഫ് ഡ്രാമ പുലർത്തിയിരുന്ന 'ക്ലാസ്' അന്തരീക്ഷം കണ്ടപ്പോൾ അവിടെ ഒരു അഡ്മിഷൻ ലഭിക്കുമോ എന്ന് തന്നെ ഞാൻ ചിന്തിച്ചുപോയി. എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് അവിടെയെനിക്ക് അഡ്മിഷൻ തരപ്പെട്ടു.
അവിടെ വെച്ചുള്ള അപ്രതീക്ഷിതമായൊരു കണ്ടുമുട്ടൽ ഇന്നും ഓർമ്മയിൽ നിൽക്കുന്നതാണ്. ഗാന്ധിഗ്രാമിലുണ്ടായിരുന്ന രാമാനുജത്തെ സ്കൂൾ ഓഫ് ഡ്രാമയിൽ വെച്ച് കണ്ടുമുട്ടിയത് അന്ന് എന്നെ ശരിക്കും ഞെട്ടിച്ചു. ഗാന്ധിഗ്രാമിലെ സ്കൂളിൽ നാടകാധ്യാപകനായിരുന്ന രാമാനുജം ന്യൂഡൽഹിയിലേക്കെത്തിയത് ആരോടും പറയാതെയുള്ള ഒരു മുങ്ങലായിരുന്നു എന്നതാണ് ആ കൂടിക്കാഴ്ച്ചയെ അപ്രതീക്ഷിതമാക്കിയത്. അവിടെ അദ്ദേഹവും ഒരു വിദ്യാർത്ഥിയുടെ വേഷത്തിലാണുള്ളതെന്ന അറിവും ആ കണ്ടുമുട്ടലിന്റെ സന്തോഷം വലുതാക്കി.
സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം മദ്രാസിന്റെ സിനിമാ ലോകത്തേക്ക് ?
മദ്രാസിലേക്കുള്ള വരവിൽ ഏറ്റവും അധികം ഓർമ്മയിൽ നിൽക്കുന്നത് കന്നഡ സംവിധായകൻ ജി.വി അയ്യരുമായുള്ള ബന്ധമാണ്. സംവിധായകൻ, നിർമ്മാതാവ്, കന്നഡ സാഹിത്യാകാരൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അയ്യരുമായുള്ള ബന്ധം സിനിമയെക്കുറിച്ച് ആഴത്തിലുള്ള അറിവാണ് എനിക്ക് പകർന്ന് നൽകിയത്. മാസങ്ങളോളം അദ്ദേഹത്തിനൊപ്പം ചിലവഴിച്ച എനിക്ക് മദ്രാസിലേ സിനിമാ മേഖലയെക്കുറിച്ച് കൂടുതൽ അറിവാണ് അയ്യരും സഹപ്രവർത്തകരും സമ്മാനിച്ചത്.
ആ കാലത്താണ് ഒരു സിനിമയുടെ അണിയറ പ്രവർത്തനങ്ങളുമായി അയ്യർ മുന്നോട്ടുപോകുന്നത്. അന്ന് ആ പ്രൊജക്ടിന്റെ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചത് മലയാളിയായ ആർ.ഡി.എസ് മണിയായിരുന്നു. അദ്ദേഹം ജി.വി അയ്യരോട് ചോദിച്ചത് രാഘവൻ അഭിനയിക്കുമോ എന്നായിരുന്നു. ഉടനടി മറുപടിയായി അയ്യർ പറഞ്ഞത് വൈ നോട്ട് എന്നായിരുന്നു. ആ ഒരു വാക്കിൽ സംഭവിച്ചത് എന്റെ ജീവിതത്തിലെ മഹാത്ഭുതം തന്നെയായിരുന്നു. അങ്ങിനെയാണ് ആദ്യ സിനിമയായ കായൽക്കരയിലേക്ക് ഞാൻ എത്തച്ചേരുന്നത്. അന്ന് ആ സിനിമയിലേക്കെത്തിയ മറ്റൊരു പുതുമുഖമായിരുന്നു ജയഭാരതി.
കായൽക്കരയിൽ എന്ന ചിത്രത്തിൽ പ്രേം നസീർ, അടൂർഭാസി തുടങ്ങിയവരടക്കമുള്ള മഹാരഥന്മാരുമായി കൂടിച്ചേരാൻ അങ്ങിനെയാണ് അവസരം ലഭിച്ചത്. അന്ന് ലഭിച്ച ആ സഹനടന്റെ വേഷം എന്റെ അഭിനയ ജീവിത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഒരു തുടക്കക്കാരനെന്ന നിലയിൽ ആ ചിത്രത്തിൽ ലഭിച്ച പ്രാധാന്യമുള്ള വേഷം എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തിന്റെ ആകെ മുതൽക്കൂട്ടായി മാറി എന്നതാണ് സത്യം. ചിത്രത്തിന് ലഭിച്ച വലിയ വിജയം തന്നെയായിരുന്നു അതിലെ പ്രധാന ഘടകവും.
കായൽക്കരയിൽ നിന്നും അഭയത്തിലെ നായകനിലേക്കുള്ള വളർച്ച?
എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് അഭയം എന്ന് തന്നെ പറയാം.രാമു കാര്യാട്ടിന്റെ പ്രശസ്തമായ ചിത്രം ചെമ്മീനിന്റെ ചില പ്രവർത്തനങ്ങൾക്കിടയിലാണ് എനിക്ക് അഭയത്തിലേക്കുള്ള വഴി തുറക്കുന്നത്. അന്ന് സിനിമ കണ്ട ഒരു ഡ്രാമാ സ്കൂൾ വിദ്യാർത്ഥിയെന്ന നിലയിൽ രാമു കാര്യാട്ടിനെ നേരിൽക്കണ്ട് അഭിനന്ദിക്കുകയും അദ്ദേഹവുമായി പരിചയപ്പെടുകയും ചെയ്തിരുന്നു.ആ പരിചയമാണ് നീണ്ട നാളുകൾക്ക് ശേഷമുള്ള അഭയത്തിലേക്ക് രാമു കാര്യാട്ട് എന്നെ തിരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
(തുടരും)
Stories you may Like
- കരീംക്കയും രാഘവേട്ടനും ഏറ്റുമുട്ടുമ്പോൾ കോഴിക്കോട്ടെ പോരാട്ടം തീപാറും
- ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം
- അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഴിക്കോട്ടെ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും
- ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. എ. രാഘവൻ അന്തരിച്ചു
- വിജയ് സേതുപതിയെ പരിഗണിച്ചത് സെയ്ഫിനെ അസ്വസ്ഥനാക്കി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്