സിനിമ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന ഗ്ലാമർ ലോകം; കഴിവുള്ളവർക്കും അവസരം കുറയുന്നതു ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ട്; ബ്രിട്ടനിൽ എത്തിയ ബിജു നാരായണൻ മറുനാടൻ മലയാളിയോടു മനസ് തുറന്നപ്പോൾ
മലയാള സിനിമ ഗാനങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ബിജു നാരായണൻ. സംഗീത രംഗത്തെ 25 വർഷം പൂർത്തിയാക്കിയ ഈ ഗായകൻ ഇപ്പോൾ യുകെയിലുണ്ട്. ഒരു സംഗീത പരിപാടിക്കായാണ് ബിജു നാരായണൻ യുകെയിൽ എത്തിയിരിക്കുന്നത്. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികളുടെ സംഗീത ലോകത്ത് ഇടം നേടിയ ഈ ഗായകൻ മറുനാടൻ മലയാളിയോടു വിശേഷങ്ങൾ പങ്കുവെക്കുകയാണ്. മറുനാടൻ മലയാളി പ്രതിനിധിയായ സാബു ചുണ്ടക്കാട്ടിൽ നടത്തിയ അഭിമുഖത്തിലാണ് ബിജു മനസു തുറക്കുന്നത്.
- സംഗീത രംഗത്തെ പാരമ്പര്യം? അറിയപ്പെടുന്ന ഗായകനിലേക്കുള്ള വഴി?
എന്റെ കുടുംബം എന്നത് മ്യൂസിക്കൽ കുടുംബം തന്നെയാണ്. എന്റെ അമ്മ ഒരു സംഗീതജ്ഞ എന്ന് പറയപ്പെടാൻ പറ്റില്ലെങ്കിലും പാട്ടുകൾ ഒക്കെ പഠിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അമ്മ ചെന്നൈയിൽ ആയിരുന്നു കുറെ വർഷം. ആ സമയത്ത് ചെറിയ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്. അതുപോലെ എന്റെ മൂത്ത സിസ്റ്റർ നല്ലൊരു ഗായികയാണ് സിസ്റ്ററും ബ്രദർ ഇൻ ലോയും പാട്ടുകാരാണ്. ഒരു മ്യൂസിക്കൽ ഫാമിലി തന്നെയാണ് ഞാൻ ചെറുപ്പത്തിലെ പാട്ടുകൾ പഠിച്ചിരുന്നു. ഇപ്പോഴും പാട്ടുകൾ പഠിച്ചു കൊണ്ടിരിക്കുന്നു. സംഗീതത്തെ വളരെ അടുത്ത് നിന്ന് കാണുന്ന കുടുംബം തന്നെയാണ്. ഒപ്പം കൂടുതൽ അടുത്ത് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് ഈ ഫീൽഡിൽ ശ്രദ്ധ നേടി തുടങ്ങിയത്. ആ സമയത്ത് ഒട്ടേറെ ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾക്ക് ട്രാക്ക് പാടുകയും രണ്ട് മൂന്ന് പാട്ടുകൾ സ്ട്രെയിറ്റ് പാടിയുമാണ് ഈ രംഗത്തേക്ക് വരുന്നത്. ഞാൻ ആദ്യമായി സ്ട്രെയിറ്റ് ആയിട്ട് പാടിയ പാട്ട് വിശുദ്ധ അൽഫോൻസാമ്മയെ പറ്റിയുള്ളതാണ്.
''ആയിരം ആയിരം നാവുകൾ ഒന്നായി എന്ന് തുടങ്ങുന്നതാണ് ആ പാട്ട്'' അത് പ്രീഡ്രിഗ്രി സമയത്താണ്. ഇതേ തുടർന്ന് ഒട്ടേറെ വർക്കുകൾ വരികയും പിന്നീടാണ് ഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയിൽ വരുന്നത്. ഇതെല്ലാം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി വന്നതാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ സിനിമയിൽ വന്ന് പ്രസിദ്ധി നേടിയതല്ല.
- യേശുദാസ്, ജയചന്ദ്രൻ, വേണുഗോപാൽ എന്നിവരൊക്കെ ആദ്യ കാലത്ത് തിളങ്ങി നിന്ന വ്യക്തിത്വങ്ങൾ ആണ്. പിന്നീട് പലരും വളർന്നു വന്നു. ഇപ്പോൾ ന്യൂജനറേഷൻ പാട്ടുകളുടെ കാലവുമാണ്. ഇത് അങ്ങയെ എങ്ങനെ ബാധിക്കുന്നു?
ഈ ഫീൽഡിൽ വന്ന ശേഷമുള്ള എന്റെ ഏറ്റവും വലിയ ഭാഗ്യം ദാസേട്ടൻ, ജയചന്ദ്രൻ, എംജി ശ്രീകുമാർ തുടങ്ങിയ ഗായകർ വളരെയധികം തിളങ്ങി നിന്ന കാലഘട്ടത്തിൽ തന്നെയാണ് എന്റെ എൻട്രി, അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പോലുള്ള റിയാലിറ്റി ഷോകൾ ഇല്ല. ആയതിനാൽ എന്റെ ശബ്ദം തിരിച്ചറിയുകയും എന്റെ പാട്ടുകൾ മനസ്സിലാവുകയും ചെയ്യുന്ന ഒരു ഓഡിയൻസിനെ കിട്ടിയതിലൂടെയാണ് അന്ന് എൻട്രി ചെയ്യുവാൻ സാധിച്ചത്. അല്ലാതെ ഇപ്പോഴത്തെ കുത്തൊഴുക്കിൽ വന്നിരുന്നെങ്കിൽ ഒരു പക്ഷെ അന്ന് എനിക്ക് കിട്ടിയ അംഗീകാരം ഇന്ന് എനിക്ക് ലഭിച്ചെന്ന് വരികയില്ല. അതു മൂലം പഴയ ഗായകൻ എന്നോ, ന്യൂ ജനറേഷൻ ഗായകൻ എന്നും പറയാം. ഇത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു.
- ദാസേട്ടനുമായുള്ള പരിചയം?
ഞാൻ കുട്ടിക്കാലം മുതലേ ആരാധിച്ചിരുന്ന ഒരു വ്യക്തിത്വം ആണ് അദ്ദേഹം. ഞാൻ സിനിമയിൽ പാടുന്നതിന് മുൻപേ പല ഭാഷകളിലും കണ്ടിട്ടുണ്ട്. കൂടാതെ പല സ്റ്റുഡിയോയിൽ വച്ചും കാണപ്പെടുകയുണ്ടായി. രവീന്ദ്രൻ മാസ്റ്ററിന്റെ ഒരു പ്രോഗ്രാം നടന്നപ്പോൾ ദാസേട്ടൻ ആയിരുന്നു അതിന് നേതൃത്വം നൽകിയത്. ഈ സമയത്തും അദ്ദേഹവുമായി കൂടുതൽ അടുക്കുവാനും സാധിച്ചു. ഇപ്പോഴും വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട് ഉള്ളത്.
അടുത്തിടെ ഇറങ്ങിയ ഇന്റർവ്യൂവിലും എന്നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ജീവിച്ചിരിക്കുന്ന ഈ ലെജന്റുമായി എനിക്ക് വളരെ നല്ല ബന്ധമാണ് ഉള്ളത്.
- ഗാനരംഗം, ലേസ്റ്റ് പ്രോജക്ടുകൾ?
തമിഴിൽ ലാസ്റ്റ് ഒരു സിനിമയിൽ പാടിയിട്ടുണ്ട്. വണക്കം നീങ്കതാൻ സൊല്ലണം, കൂടാതെ സൂര്യ ഭദ്രം എന്ന മലയാളം സിനിമയിലും പാടിയിട്ടുണ്ട്. കൂടാതെ ക്രിസ്റ്റ്യൻ, ഹിന്ദു, മുസ്ലിം പാട്ടുകളിലും പാടിക്കൊണ്ടിരിക്കുന്നു. കൂടാതെ ഒട്ടേറെ സ്റ്റേജ് ഷോയിലും പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. നിലവിൽ മിക്കവാറും മാസങ്ങളിൽ വിദേശ പര്യടനം നടത്താറുണ്ട്.
- സിനിമാ പാട്ടുകളിലേക്കുള്ള എൻട്രി?
ജോണി സാഗരികയിലൂടെയാണ് സിനിമാ പാട്ടുകളിലേക്കുള്ള എൻട്രിയുണ്ടായത്. വെങ്കലം എന്ന സിനിമയുടെ ഓഡിയോ കോപ്പി റൈറ്റ് കിട്ടിയപ്പോൾ എന്നെ ക്ഷണിക്കുകയും അതിൽ ''പത്തു വെളുപ്പിന്'' എന്ന പാട്ട് പാടുവാൻ അവസരം ലഭിക്കുകയും ചെയ്തു.
- അംഗീകാരങ്ങൾ?
ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പ്രൈവറ്റ് അവാർഡുകൾ ആണ് കൂടുതലായും ലഭിച്ചിട്ടുള്ളത്. ഡ്രാമ സോംഗ്സിന് കേരള സ്റ്റേറ്റ് അവാർഡ് 1996 ൽ ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ക്രിറ്റിക്സ് അവാർഡുകൾ, നാനാ തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവാർഡുകൾ എന്നത് അംഗീകാരത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കമ്മിറ്റ്മെന്റുകൾ ലഭിക്കാനുമുള്ള അവസരമാണ് ഇത്.
- കുടുംബം?
ഭാര്യ ശ്രീലതയാണ്, എൽഎൽബി അഡ്വക്കേറ്റ് ആണെങ്കിലും ഇപ്പോൾ ഹൗസ് വൈഫ് ആണ്. മൂത്ത മകൻ സിദ്ധാർത്ഥ് +2വിന് പഠിക്കുന്നു. ഇളയ മകൾ സൂര്യ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു.
- സിനിമ രംഗത്തെ ചതി/ പൊളിറ്റിക്സ്?
ഏത് രംഗത്തെ പോലെ സിനിമാ രംഗത്തും ഇവയൊക്കെ ഉണ്ടാവാം. ഉണ്ടാകാതിരിക്കാം. പക്ഷെ ഞാൻ ഒരിക്കലും ഒരു പൊളിറ്റിക്സിന്റെ ഭാഗമായി നിൽക്കാറില്ല. ഇത് ഒരു പക്ഷെ എന്നെയും ബാധിച്ചിട്ടുണ്ടാവാം പക്ഷെ ഞാൻ അതൊന്നും കാര്യമായി എടുക്കാറുമില്ല.
സിനിമ എന്നത് ഗ്ലാമറസ് ഫീൽഡ് ആതിനാൽ ഇത്തരം മേഖലകളിൽ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടായായാലും അതിനെ വിടുക മാത്രമാണ് ഞാൻ ചെയ്യുക.
- സിനിമാ രംഗത്തെ ചിലരുടെ കോക്കസുകൾ മൂലം ചിലർക്കെങ്കിലും പുതിയ ആളുകൾക്ക് അവസരം നഷ്ടമായ അവസ്ഥ ഉണ്ടായിട്ടുണ്ടോ?
കോക്കസുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ടാവാം എനിക്ക് നേരിട്ട് അറിയില്ല. ഞാൻ അറിയാതെ ചിലപ്പോൾ ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടാവാം. ഈ ഫീൽഡിൽ ഉള്ള പലരും അനുഭവിക്കുന്ന കാര്യമാണ്. ആദ്യ കാലങ്ങളിൽ ഞാൻ പാടേണ്ട പല പാട്ടുകളും ചിലർ വിളിച്ച് പറഞ്ഞത് മൂലം എനിക്ക് അവസരം നഷ്ടമായ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു സൂപ്പർ സ്റ്റാർ സിനിമയിൽ ആദ്യം അവസരം നിഷേധിച്ച ശേഷം പിന്നീട് അവസരം ലഭിച്ചു. സംഗീതം ദൈവീകമായുള്ള കലയാണ്. ഇതിനെ പന്തയം വച്ച് മാറ്റുകയാണെങ്കിൽ സാധാരണ പറയും അത് പിന്നീട് ലഭിക്കുമെന്ന്. എന്നാൽ സംഗീത രംഗത്ത് അത് അപ്പോൾ തന്നെ കിട്ടുന്ന ഒരു അവസ്ഥയാണുള്ളത്.
- എത്ര സിനിമകളിൽ പാടി? സിനിമാ രംഗത്തെ അനുഭവം?
ഒരു കാര്യങ്ങളിലും കൃത്യമായി എണ്ണം വയ്ക്കാത്ത ആളാണ് ഞാൻ. 280 ന് മുകളിൽ സിനിമകളിൽ മലയാളം, തമിഴ് പാട്ടുകൾ പാടിയിട്ടുണ്ട്. ഞാൻ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നത് ദേവരാജൻ മാസ്റ്റർ, എംഎസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി സ്വാമി, അർജ്ജുനൻ സാർ തുടങ്ങി പിന്നീടുള്ള ഇളയ രാജ, രവീന്ദ്രൻ മാസ്റ്റർ, ജോൺ മാഷ് എന്നിവർക്കൊപ്പം ജോലി ചെയ്യുവാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുകയാണ്. ഇവർക്കൊപ്പം ജോലി ചെയ്യുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് ആണ് ഏറ്റവും വലുത്.
- മുൻപ് യുകെയിൽ എത്തിയത്? യുകെയുമായുള്ള ബന്ധം?
മുൻപ് പല തവണ യുകെയിൽ എത്തിയിട്ടുണ്ട്. യുകെ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പലതവണ സന്ദർശിച്ചിട്ടുമുണ്ട്. യുകെയിലും പല തവണ എത്തിയതിനാൽ യുകെ മലയാളികളുടെ ഇന്ററസ്റ്റ് തിരിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് എന്റെ ഷോകളും ഞാൻ പാട്ട് സെലക്ട് ചെയ്യുന്നതും. ഓരോ ഏജ് ഗ്രൂപ്പിനും ഇഷ്ടമാകുന്ന രീതിയിലാണ് ഞാൻ ഷോകൾ സെറ്റ് ചെയ്യുക.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്