അഭയ കേസിൽ ആദ്യം മുതൽ ഇടപെട്ടിരുന്ന അദൃശ്യ ശക്തികൾ വീണ്ടും വിജയിച്ചു; പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപെടാമെന്ന് തെളിയിക്കുന്ന വിധി: ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 22 വർഷമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് സിസ്റ്റർ അഭയ കൊലക്കേസ്. കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീയും പ്രതിസ്ഥാനത്തുള്ള കേസ് അനന്തമായി നീളുകയാണ്. ഇതിനിടയിലാണ് ഇന്നലെ കേസിലെ സുപ്രധാന വിധി പുറത്തുവന്നത്. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വർക്ക് രജിസ്റ്ററിൽ കൃത്രിമം നത്തിയെന്ന കേസിലെ വിധിയാണ് ഇന്നലെ പുറത്തുവന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ചീഫ് കെമിക്കൽ എക്സാമിനർ ആർ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി വിൻസെന്റ് ചാർലി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ട് സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
ഏഴ് വർഷം നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ച വർക്ക് രജിസ്റ്റർ തിരുത്തൽ കേസിലെ ഹർജിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലാണ്. അഭയകേസിൽ ഇപ്പോഴും നിയമപോരാട്ടം നടത്തുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ വിധി നിയമവിരുദ്ധമാണെന്നും വിധിക്കെതിരെ അപ്പീൽ പോവുമെന്നും വ്യക്തമാക്കിയിരുന്നു. രാസപരിശോധനയിൽ അട്ടിമറി നടന്നുവെന്ന് ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലെ ടെസ്റ്റിൽ തെളിഞ്ഞതാണെന്നും അത് പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട നടപടി കേസിന്റെ തുടക്കം മുതലുള്ള പ്രതികളുടെ സ്വാധീനത്തിന്റെ തുടർച്ചയാണെന്നും പുത്തൻപുരക്കൽ പറഞ്ഞു. കോടതി വിധിയിൽ ഹർജിക്കാരനായ തനിക്കുള്ള വിയോജിപ്പുകൾ ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയുമായും പങ്കുവച്ചു. അഭയ കേസിലെ നിർണ്ണായകമായ കോടതി വിധിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
സിസ്റ്റർ അഭയകേസിലെ വർക്ക് രജിസ്റ്റർ തിരുത്തിയ കോടതി വിധി പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും ഒടുവിൽ രക്ഷപ്പെടാനാകുമെന്ന തെറ്റായ സന്ദേശമാണ് നൽകുന്നത്. നീതിക്ക് വേണ്ടി പോരാടുന്നവർക്കേറ്റ തിരിച്ചടിയായ വിധി നീതി നിഷേധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ആർ ഗീതയെയും എം ചിത്രയെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി പറയുന്നത് വർക്ക് രജിസ്റ്റർ തിരുത്താൻ ഇവർക്ക് അവകാശമുണ്ടെന്നും ഇത് ചെയ്തത് സദുദ്ദേശത്തോടെ ആണെന്നുമാണ്. എന്നാൽ ഈ വിധി നിയമവിരുദ്ധമാണ്. കാരണം തങ്ങൾ വർക്ക് രജിസ്റ്റർ തിരുത്തിയത് സദുദ്ദേശത്തോടെയാണെന്നും അതിന് അവകാശവാദമുണ്ടെന്നും പറഞ്ഞുകൊണ്ടും കുറ്റവിമുക്തരാക്കണെന്ന് ആവശ്യപ്പെട്ട് രണ്ട് പേരും നൽകിയ ഹർജി 2011 ഓഗസ്റ്റ് 29ന് കേരളാ ഹൈക്കോടതി തള്ളിയിരുന്നു. സിജെഎം കോടതി കുറ്റപത്രം നൽകിയത് ശരിവെക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വിധി പുറപ്പെടുവിക്കുവാൻ സിജെഎമ്മിന് അധികാരമില്ല. കൂടാതെ എട്ടിടങ്ങളിൽ തിരുത്ത് നടന്നു എന്ന ഹൈദരാബാദ് ഫോറസൻസിക് സയൻസ് ലബോറട്ടറിയുടെ പരിശോധന ഫലത്തെയും ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇങ്ങനെ ഹൈക്കോടതി അംഗീകരിച്ച റിപ്പോർട്ടിനെ തള്ളിക്കളയാൽ തിരുവനന്തപുരം സിജെഎം കോടതിക്ക് കഴിയില്ല. ഹൈക്കോടതി അംഗീകരിച്ച പരിശോധനാ റിപ്പോർട്ടിനെ സിജെഎം തള്ളിക്കളഞ്ഞതും നിയമപരമായി ശരിയല്ല. അതുകൊണ്ട് ഇപ്പോഴത്തെ കോടതി വിധി നിയമവിരുദ്ധമാണ്.
2014 മാർച്ച് 14നാണ് ഇപ്പോൾ വർക്ക് രജിസ്റ്റർ തിരുത്തിയ കേസ് ഇപ്പോൾ വിധി പറഞ്ഞ തിരുവനന്തപുരം സിജെഎം വിൻസെന്റ് ചാർളി കേൾക്കുന്നത്. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായത് ഒക്ടോബർ ഒന്നിനാണ്. തുടർന്ന് വിധി പറയാനായി ഒക്ടോബർ 10ലേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കേസ് കോടതിയിൽ വന്നപ്പോൾ രണ്ടാംപ്രതി എം ചിത്ര പ്രതിക്കൂട്ടിലില്ലെന്ന കാരണത്താൽ വിധിപറയുന്നത് പിന്നെയും മാറ്റിവച്ചു. കേസിലെ പ്രതികളെ വെറുതേ വിടാനാണെങ്കിൽ രണ്ട് മുഴുവൻ പ്രതികളും കോടതിയിൽ എത്തേണ്ട ആവശ്യമില്ല. മറിച്ച് അന്ന് തന്നെ ഉത്തവിടാമായിരുന്നു. ഈ തീരുമാനത്തിലൂടെ കോടതി പ്രതികൾക്ക് സന്ദേശം നൽകുകയായിരുന്നു.22 വർഷം പഴക്കമുള്ള അഭയ കൊലക്കേസ് ആത്മഹത്യയാണെന്ന് പൊലീസ് എഴുതാൻ ഇടയാക്കിയത് രാസപരിശോധനാ റിപ്പോർട്ടിലെ കൃത്രിമം മൂലമായിരു്നനു. കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ പ്രതികളെ 2008 നവംബർ 18നാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർ 45 ദിവസം റിമാൻഡ് തടവുകാരായി കഴിഞ്ഞു. 2009 ജനുവരി ഒന്നിന് കോടതി ജാമ്യം നൽകുകയായിരുന്നു. 2009 ജൂലൈ 17ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇപ്പോഴും അനിശ്ചിതമായി നീണ്ടു പോകുകയാണ്.
ഒക്ടോബർ പത്തിന് രണ്ടാം പ്രതി ചിത്ര വക്കീൽ ഓഫീസിൽ എത്തിയെങ്കിലും കോടതിയിൽ എത്താതിരിക്കുകയുമായിരുന്നു. പിന്നീട് വിധി പറയാനായി തിരഞ്ഞെടുത്ത ഒക്ടോബർ 15ന് വിധി പറയാതെ പ്രതികളോട് ചില കാര്യങ്ങൾ കൂടി ചോദിച്ചറിയാനുണ്ടെന്നാണ് പറഞ്ഞത്. ഒന്നാംഘട്ട വിചാരണ പൂർത്തിയായ ശേഷമായിരുന്നു ഇത്. സിആർപിസി 313 (1) എ പ്രകാരം ഒൻപത് ചോദ്യങ്ങൾ കോടതി ചോദിച്ചു. ഇതിൽ ഒൻപതാമത്തെ ചോദ്യം നിങ്ങളുടെ ഭാഗത്ത് സാക്ഷികളോ തെളിവുകളോ ഹാജരാക്കാനുണ്ടോ എന്നായിരുന്നു. സിആർപിസി 313 (1) എ പ്രകാരം വാദം പൂർത്തിയായ കേസിൽ വീണ്ടും തെളിവുണ്ടോ എന്ന ചോദ്യം തെറ്റായിപ്പോയി. ഇതുനിയമവിരുദ്ധമാണ്. തുടർന്ന് കോടതി വാദം വീണ്ടും നീണ്ടു പോയി നവംബർ ഏഴിനാണ് പൂർത്തിയായത്. ഇങ്ങനെ രണ്ടാം ഘട്ടം വിധി നടന്നത് പൂർണ്ണമായും പ്രതികൾക്ക് വേണ്ടിയായിരുന്നുവെന്ന് സംശയിക്കണം.
22 വർഷം പഴക്കമുള്ള അഭയ കൊലക്കേസ് ആത്മഹത്യയാണെന്ന് പൊലീസ് എഴുതാൻ ഇടയാക്കിയത് രാസപരിശോധനാ റിപ്പോർട്ടിലെ കൃത്രിമം മൂലമായിരു്നനു. കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ പ്രതികളെ 2008 നവംബർ 18നാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർ 45 ദിവസം റിമാൻഡ് തടവുകാരായി കഴിഞ്ഞു. 2009 ജനുവരി ഒന്നിന് കോടതി ജാമ്യം നൽകുകയായിരുന്നു. 2009 ജൂലൈ 17ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇപ്പോഴും അനിശ്ചിതമായി നീണ്ടു പോകുകയാണ്. ഇതിനൊക്കെ ഇടയാക്കിയത് രാസപരിശോധന ഫലത്തിലെ വർക്ക് രജിസ്റ്റർ തിരുത്തിയതാണ്.
2007 ഏപ്രിൽ 12ന് വന്ന പത്രവാർത്തയാണ് രാസപരിശോധനാ റിപ്പോർട്ട് തിരുത്തൽ കേസിന് തുടക്കമിട്ടത്. അഭയയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധന നടത്തിയ വർക്ക് രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതിന്റെ പകർപ്പ് സഹിതമായിരുന്നു ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ വന്ന റിപ്പോർട്ട്. വാർത്ത വന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം തന്റെ ഹർജി പരിഗണിച്ച് കോടതി ഉത്തരവ് പ്രകാരം രണ്ട് മണിക്കൂർ കൊണ്ട് വർക്ക് രജിസ്റ്റർ പൊലീസ് റെയ്ഡ് ചെയ്ത് പിടിച്ച് ഹാജരാക്കിയിരുന്നു. പിന്നീടാണ് വർക്ക് രജിസ്റ്ററിന്റെ ഒറിജിനൽ ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചതും കൃത്രിമം നടന്നതായി തെളിഞ്ഞതും.
പ്രതികളെ വെറുതേവിട്ടുകൊണ്ട് സിജെഎം കോടതിയുടെ 20 പേജ് വരുന്ന വിധിയിൽ പറയുന്ന കാര്യങ്ങൾ വിചിത്രവും നിയമ വിരുദ്ധവുമാണ്. ഗീതയും ചിത്രയും അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ പുരുഷബീജം കണ്ടു എന്ന ഭാഗം റബ്ബർകൊണ്ട് മായ്ച്ചും ബ്ലേയ്ഡ് കൊണ്ട് ചിരണ്ടി മാറ്റുകയും ചെയ്തു എന്നത് ഹൈദ്രാബാദ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. തിരുത്തൽ നടത്താൻ ഇവർക്ക് അവകാശമുണ്ട് എന്ന് പറഞ്ഞ കോടതി വിധി റദ്ദ് ചെയ്തില്ലെങ്കിൽ കേരളത്തിലെ മുഴുവൻ സർക്കാർ രേഖകളിൽ ഉദ്യോഗസ്ഥർ ചിരണ്ടി മാറ്റുന്നതും മായ്ക്കുന്നതും അവകാശമായി മാറ്റുകയും കൃത്രിമതത്തിന് അംഗീകാരം നൽകുന്ന പ്രവണതയുമാണ്. ഈ കോടതി വിധി അംഗീകരിച്ചാൽ ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാകും. ഇതുവഴി ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനകളെയെല്ലാം കോടതി അംഗീകരിക്കാതിരിക്കുന്ന സ്ഥിതിയും ഈ കോടതി വിധി വഴി സംജാതമായേക്കാം.ഒരു സിജെഎം പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കാൻ മറ്റൊരു സിജെഎമ്മിന് അധികാരമില്ല. കഴിഞ്ഞ ഏഴ് വർഷത്ത് കോടതി വിചാരണക്കിടെ കേസിലെ ഹർജിക്കാരനായ ഞാൻ ഹാജരാക്കിയ തെളിവുകളെ വിചാരണ വേളയിൽ കോടതി അംഗീകരിച്ചതാണ്. വിചാരണയുടെ ഒരു ഘട്ടത്തിൽ കേസിലെ പ്രധാന തെളിവായ ഒറിജിനൽ വർക്ക് രജിസ്റ്റർ തെളിവായി രേഖപ്പെടുത്താത്ത കാര്യം ജോമോൻ പുത്തൻപുരയ്ക്കൽ എന്ന ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള ഗൂഡാലോചന തെളിയിക്കാനായില്ല എന്നാൽ കോടതിയുടെ വിധിയിൽ പറയുന്ന മറ്റൊരുകാര്യം. ഈ കേസിൽ കോടതി തന്നെയാണ് പ്രോസിക്യൂഷൻ എന്ന കാര്യം ഓർക്കേണ്ടതുണ്ട്. കോടതി അന്വേഷിച്ച് തെളിവുണ്ടെന്ന് കണ്ട് കുറ്റപത്രം സമർപ്പിച്ച കേസാണിത്. 2011 മെയ് 31ന് റിട്ടയർ ചെയ്യുന്ന ദിനത്തിലാണ് അന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന ചെറിയാൻ വർഗീസ് തെളിവുണ്ടെന്ന് കണ്ട് കുറ്റപത്രം കൊടുത്തത്.
ഒരു സിജെഎം പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കാൻ മറ്റൊരു സിജെഎമ്മിന് അധികാരമില്ല. കഴിഞ്ഞ ഏഴ് വർഷത്ത് കോടതി വിചാരണക്കിടെ കേസിലെ ഹർജിക്കാരനായ ഞാൻ ഹാജരാക്കിയ തെളിവുകളെ വിചാരണ വേളയിൽ കോടതി അംഗീകരിച്ചതാണ്. വിചാരണയുടെ ഒരു ഘട്ടത്തിൽ കേസിലെ പ്രധാന തെളിവായ ഒറിജിനൽ വർക്ക് രജിസ്റ്റർ തെളിവായി രേഖപ്പെടുത്താത്ത കാര്യം ജോമോൻ പുത്തൻപുരയ്ക്കൽ എന്ന ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്റെ വാദം കേട്ട കോടതി 2012 ഓഗസ്റ്റ് 22ന് വർക്ക് രജിസ്റ്റർ കോടതിയിൽ തെളിവായി രേഖപ്പെടുത്തുകയും ചെയ്തു. വിചാരണ വേളയിലൊക്കെ തെളിവുണ്ടെന്ന് കോടതി തന്നെ പറഞ്ഞപ്പോൾ വിചാരണ വേളയിൽ മാത്രം തെളിവ് ഹാജരാക്കിയില്ല എന്ന് പറയുന്നത് ന്യായീകരിക്കാനാകില്ല. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണ്.
പ്രതികളുടെ ഗൂഢാലോചന വാദിക്ക് കോടതിയിൽ തെളിയിക്കാനായില്ല എന്ന് പറയുന്നത് ശരിയല്ല. കേസിലെ ഒന്നാം പ്രതി ആർ ഗീത, രണ്ടാം പ്രതി എം ചിത്ര, എന്നിവർ സ്വന്തം കൈപ്പടയിലാണ് കൃത്രിമം നടത്തിയത്. എന്നാൽ മൂന്നാമതൊരു ആളുമായി ഗൂഢാലോചന നടത്തിയെന്ന വാദിയായ എനിക്കും പരാതിയില്ല. അപ്പോൾ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറയുന്നത് എങ്ങനെയാണ്?
ഈ കേസിലെ പ്രതികളെ ശിക്ഷിച്ചാൽ അഭയാ കേസിലെ മറ്റ് പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരേയും ശിക്ഷിക്കേണ്ടി വരും. അതുകൊണ്ട് ഇവർക്ക് രക്ഷപ്പെടാനായി കത്തോലിക്കാ സഭയുടെ സ്വാധീനത്താൽ കോടതി വഴങ്ങിയെന്ന് ആക്ഷേപമുന്നയിച്ചാൽ അതിനെ എങ്ങനെ കുറ്റം പറയാൻ സാധിക്കും? 22 വർഷം സിബിഐ അന്വേഷിച്ച്, രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ സഹായിക്കാനായി വർക്ക് രജിസ്റ്ററിൽ കൃത്രിമം കാണിച്ചവരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വളരെ ലാഘവത്തോടെ തിരുവനന്തപുരം സിജെഎം തള്ളിക്കളഞ്ഞത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. അഭയാ കേസിന്റെ ചില ഘട്ടങ്ങളിൽ ചില കോടതികളിൽ നിന്നും നീതി നിഷേധം ഉണ്ടായിട്ടുണ്ടെങ്കിലും അപ്പീൽ കൊടുത്ത് നീതി നേടാൻ സാധിച്ചിട്ടുണ്ട്. ഈ കേസിലും നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞുനിർത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്