സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുക എന്നത്; വേദങ്ങൾ പഠിക്കാതെ അൽപ്പജ്ഞാനത്തിന്റെ പേരിൽ വാളെടുക്കുന്നു; യുക്തിവാദി സംഘം നേതാവ് യു കലാനാഥൻ മറുനാടനോട്
തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായുള്ള വാർത്തകളാണ് അടുത്തകാലത്തായി നിരന്തരമായി മാദ്ധ്യമങ്ങളിൽ നിറയുന്നത്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായത് മുതലാണ് ഇങ്ങനെ അസഹിഷ്ണുത പെരുകിയതെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ പക്ഷം. ഇതിനിടെ ചില ബിജെപി നേതാക്കളുടെ തീവ്രഹിന്ദുത്വ പ്രസ്ഥാവനകളും അസഹിഷ്ണുതാ വാദത്തിന് കരുത്തു പകർന്നു. തുറന്ന അഭിപ്രായം രേഖപ്പെടുത്തിയവരെ കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. ഏറ്റവും ഒടുവിൽ സവർണ്ണ ഫാസിസ്റ്റുകളുടെ ഇരയായ ഹൈദരാബാദിലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ വരെ എത്തി നിൽക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ ഭരണാധികാരികളെയും അസഹിഷ്ണുതാ വിവാദത്തെ കുറിച്ചും തുറന്നടിച്ച് രംഗത്തെത്തിയിരിക്കയാണ് കേരള യുക്തിവാദി സംഘം സംസ്ഥാന രക്ഷാധികാരി യു കലാനാഥൻ. കലാനാഥൻ മറുനാടൻ മലയാളിയുമായുമായി സംസാരിച്ചത് ഇങ്ങനെ..
ആരേയും ഭയപ്പെടുത്തുന്ന രീതിയിൽ അതി ഭീകരമായ ഫാസിസ്റ്റു ഭരണവാഴ്ച്ചയാണ് ഇപ്പോൾ രാജ്യത്തെന്ന് യു കലാനാഥൻ പറയുന്നത്. എട്ടാം വയസു മുതൽ ഞാനൊരു ആർഎസ്എസുകാരൻ ആണ് എന്ന് പറഞ്ഞ നരേന്ദ്ര മോദിയുടെ പ്രഥമ ലക്ഷ്യം തന്നെ ഇന്ത്യയെ ഹിന്ദുക്കൾ മാത്രം ഉള്ള ഒരു ഹൈന്ദവ രാജ്യമാക്കി മാറ്റുക എന്നതാണ്. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഹൈന്ദവ തീവ്രവാദികൾ കൊലചെയ്യപ്പെടുമ്പോൾ ഉള്ള മോദിയുടെ ക്രൂരമായ മൗനം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവെന്നും കലാനാഥൻ പറയുന്നു. പണ്ടെപ്പോഴോ ഹിന്ദുമതത്തിൽ നിന്നും അന്യമതത്തിൽ പോയ പതിനഞ്ചു കോടി ജനങ്ങളെ വീണ്ടും ഹിന്ദു മതത്തിലേയ്ക്ക് തിരികെ കൊണ്ട് വരുന്ന ഘർവാപ്പസി ആണ് മോദി അധികാരത്തിൽ വന്ന ശേഷം ചെയ്ത ആദ്യ ഹൈന്ദവ പരിഷ്കരണം.
ഇതിൽ ഭൂരിഭാഗം പേരെയും നിർബന്ധിത മതപരിവർത്തനം മുഖേനയാണ് ഹിന്ദു മതത്തിലേയ്ക്ക് ചേർത്തത്. ഏറ്റവും പുതിയ കണക്കു പ്രകാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള എൻഡിഎ സഖ്യം അധികാരത്തിൽ വന്ന ശേഷം ഇന്ത്യയിൽ അറുനൂറു വർഗീയ കലാപങ്ങൾ നടന്നു എന്നതാണ്. ക്രിസ്ത്യൻ പള്ളികൾ വ്യപകമായി ആക്രമിക്കപ്പെടുന്നു. ഉത്തർപ്രദേശിൽ ബിജെപിക്ക് വെറും പത്തു സീറ്റ് കിട്ടുമായിരുന്നിടത് എഴുപത്തിമൂന്നു സീറ്റുകൾ കിട്ടിയത് ബിജെപിയുടെ ശക്തി കൊണ്ടല്ല മറിച്ച് അമിത്ഷയുടെ നിർദ്ദേശംപ്രകാരം നടന്ന മുസാഫർ നഗർ കലാപം കൊണ്ടാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത?
ബീഫ് വിവാദത്തെ കുറിച്ച് താങ്കൾക്ക് എന്താണ് പറയുവാനുള്ളത്?
ഇന്ത്യയിലെ വേദങ്ങളെയും ഇതിഹാസങ്ങളെയും ഉപനിഷത്തുകളെയും കുറിച്ചൊന്നും ശരിയായി പഠിക്കാതെയാണ് ഹിന്ദു സംഘടനകൾ ഈ പമ്പര വിഡ്ഢിത്തരങ്ങൾ എഴുന്നെള്ളിക്കുന്നത്. ഏതു വേദങ്ങളിലും പുരാണങ്ങളിലുമാണ് പശുമാസം ഹൈന്ദവ ധർമ്മങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുന്നത്? അത് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.
വേദ കാലഘട്ടത്തിൽ സന്യാസിമാർ അവരുടെ വിഷിഷ്ട്ട ഭോജനമായി പശുമാംസം കഴിച്ചിരുന്നു. രാമായണത്തിൽ രാമൻ മാസം കഴിച്ചിരുന്നതായി ഉള്ള പരാമർശം ഉണ്ട്. വേദകാലഘട്ടത്തിൽ പശുവിനെ ബലി നൽകി കൊണ്ടായിരുന്നു അവരുടെ എല്ലാ യാഗങ്ങളും നടത്തിയിരുന്നത്. ഗോവയിലെയും ബംഗാളിലെയും ബ്രാഹ്മണർ ഇപ്പോഴും മത്സ്യവും മാസവും കഴിക്കുന്നവർ ആണ്. വൈദിക സാഹിത്യത്തിലോ, ഹിന്ദു ദർശനങ്ങളിലോ പശുമാസം കഴിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല. വേദങ്ങളെയും ഇതിഹാസങ്ങളെയും ദുർവ്യഖ്യാനം ചെയ്തു ജനങ്ങളുടെ ഇടയിൽ ഭീതി പടർത്തുക അതാണ് ഇവരുടെ ഫാസിസ്റ്റ് ഭരണത്തിന്റെ രീതി. അതിനു ശേഷം എല്ലാ വിഭാഗം ജനങ്ങളെയും അടിമകൾ ആക്കിയുള്ള എകാധിപത്യഭരണം നടപ്പിലാക്കുക. പണ്ട് ജർമനിയിൽ ഹിറ്റ്ലർ ചെയ്തതും ഇതുതന്നെയാണ്. അതുതന്നെയാണ് ഇപ്പോഴത്തെ ഭരണകൂടവും അനുകരിക്കുന്നത്.
കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും എതിരെയുള്ള അതിക്രമങ്ങളും അസഹിഷ്ണുതാപരമായ പ്രസ്താവനകളും വർധിച്ചു വരികയാണല്ലോ?
കൽബുർഗിയും, ഗോവിന്ദ് പൻസാറെയും നരേന്ദ്ര ദാബോൽക്കാരും ഹൈന്ദവ തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായി കഴിഞ്ഞു. കെ എസ് ഭഗവാനെയും പെരുമാൾ മുരുഗനെയും പോലുള്ളവരെ നേർച്ചക്കോഴിയെ പോലെ ഉഴിഞ്ഞു നിർത്തിയിരിക്കുകയാണ്. എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ക്ഷേത്ര നഗരങ്ങളിലും ഒരുകാലത്ത് വേശ്യാലയങ്ങൾ ഉണ്ടായിരുന്ന നാടായിരുന്നു നമ്മുടെ ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നതും നമ്മുടെ ഇന്ത്യയിൽ ആണ്. അതൊന്നും പഠിക്കാതെയും മനസിലാക്കതെയും ആണ് കാവിപ്പട ഇവിടെ കപടസദാചാര ഗുണ്ടായിസം അഴിച്ചുവിടുന്നത്. സണ്ണി ലിയോണിനെ തുണി ഉടുപ്പിക്കുന്നതിനും മുന്നേ ശിവസേന ചെയ്യേണ്ടത് ഖജുരാഹോയിലെയും കെണാർക്കിലെയും ശിൽപ്പങ്ങളിൽ കൊത്തിവച്ചിരിക്കുന്ന മൃഗരതി, സ്വവർഗരതി, ഗ്രൂപ്പ് സെക്സ് എന്നീ രതി വൈകൃതങ്ങൾ തച്ചുടയ്ക്കുകയാണ്.
ചാതുർവർണ്യ വ്യവസ്ഥിതിയുടെ ആരംഭം തന്നെ വേദങ്ങളിൽ നിന്നുമാണ്. മഹാഭാരതത്തിൽ യുദ്ധമുഖത്ത് നിൽക്കുന്ന അർജുനന് തന്റെ മുന്നിൽ നിൽക്കുന്ന ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും കൊല്ലാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് തളർന്നിരിക്കുന്ന സമയത്ത് കൃഷ്ണൻ ഉപദേശിക്കുകയാണ് യുദ്ധത്തിൽ ജയം ആണ് മുഖ്യം മറ്റൊന്നിനും അവിടെ സ്ഥാനമില്ല. യുദ്ധം ചെയ്യാൻ കഴിയാതെ തളർന്നിരിക്കുന്ന അർജുനനെ പറഞ്ഞു മനസിലാക്കി കൃഷ്ണന് വേണമെങ്കിൽ മഹാഭാരത യുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു. എന്നാൽ കെടുത്തി കളയാവുന്ന ആ കനലിനെ കൃഷ്ണൻ ആളി കത്തിക്കുകയാണ് ചെയ്തത്. ആ മഹായുദ്ധത്തിന്റെ സൂത്രധാരൻ കൃഷ്ണൻ ആയിരുന്നു. അവസാനം യുദ്ധം പാണ്ഡവർ ജയിച്ചെങ്കിലും സർവനാശം ആയിരുന്നില്ലേ ഫലം. അതീവ ഭീകരമായ യുദ്ധം കണ്ടു ശരിക്കും കൃഷ്ണൻ രസിക്കുകയായിരുന്നു.
ഗാന്ധിജി വിഭാവനം ചെയ്ത അഹിംസയിൽ അധിഷ്ഠിതമായ തത്വങ്ങൾ നിലനിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം ഹിംസത്മകമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വെറും സാഹിത്യ സൃഷ്ട്ടികൾക്ക് എന്താണ് പ്രസക്തി. ഇത്തരം വസ്തുതകളെ ചോദ്യം ചെയ്താൽ അവർ സംഘപരിവാറുകാരുടെ കൊലക്കത്തിക്ക് ഇരയാകും. ഗാന്ധിയുടെ അഹിംസ സിന്ധാന്തത്തിനു നേർ വിപരീതമായി സാത്വി പ്രാഞ്ചിയെ പോലെയും, യോഗി ആദിത്യ നാഥിനെ പോലെയും ഉള്ള സന്യാസികൾ പോലും വർഗീയ പരാമർശങ്ങൾ നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയിലെ മുസ്ലീങ്ങളെ മുഴുവൻ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ പറയാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത്?
യോഗിയുടെയും സന്ന്യാസിയുടെയും അർത്ഥം ശരിക്കും പഠിക്കാതെ സ്വന്തം പേരിനൊപ്പം അത് ചേർത്ത് പറയുന്ന വിവര ദോഷികൾ ആയി മാത്രമേ ഇവരെ നമുക്ക് കാണാൻ കഴിയൂ. ഇത്തരം പ്രസ്താവനകളുടെ ലകഷ്യം തന്നെ വർഗീയ കലാപങ്ങൾ ആണ്. യാതൊരു മൂലധനവും മുടക്കാതെ വലിയ ലാഭം നേടാൻ കഴിയുന്ന കച്ചവടം ആണല്ലോ അത്. എന്നാൽ ഇവർ അധികാരത്തിൽ വന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ, തദ്ദേശ, ഉപതിരഞ്ഞെടുപ്പുകളിൽ എല്ലാ ബിജെപി ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയാണുള്ളത്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടേത് വെറും ദയനീയ പ്രകടനം ആയിരുന്നില്ലേ. പതിനഞ്ചു വർഷത്തെ കോൺഗ്രസ്സിന്റെ അഴിമതിയിലും ദുർഭരണത്തിലും പൊറുതിമുട്ടിയാണ് ജനങ്ങൾ ബിജെപിക്ക് വോട്ടു. അതായതു കോൺഗ്രസിനോടുള്ള നിഷേധ വോട്ടുകൾ ആണ് ബിജെപിയിൽ വന്നു ചേർന്നത്. അല്ലാതെ ബിജെപിക്ക് സ്ഥിരമായ ഒരു വോട്ടു ബാങ്ക് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്