അൽ സറഫ ഉടമ ഉതുപ്പുമായി മുഖ്യമന്ത്രിക്കു വർഷങ്ങളുടെ ബന്ധം; ഉമ്മൻ ചാണ്ടിയുടെ നിശബ്ദതയെ സംശയിക്കണം; ഉതുപ്പിന്റെ വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജോജിയുടെ ഒറ്റയാൾ പോരാട്ടം സിബിഐ അന്വേഷണത്തിൽ നിർണായകമാകുന്നു
കൊച്ചി: കുവൈറ്റിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തി 230 കോടിയുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പൊലീസ് തെരയുന്ന കൊച്ചിയിലെ അൽ സറഫ ഏജൻസി ഉടമ മൈലക്കാട് ഉതുപ്പ് വർഗീസിനെതിരേ വർഷങ്ങളായുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ബന്ധു കൂടിയായ ജോജി. നാട്ടിലേക്കു വരാൻ തയ്യാറാവാതെയും അന്വേഷണത്തോടു സഹകരിക്കാതെയും ദുബായിൽ കഴിയുന്ന ഉതുപ്പിനെപ്പറ്റി എല്ലാ വിവരങ്ങളും നല്കി ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന സി ബി ഐയെ സഹായിക്കുന്നതു പുതുപ്പള്ളി മൈലക്കാട് ജോൺ കുര്യാക്കോസ് എന്ന പുതുപ്പള്ളി ജോജിയാണ്.
ജോജിയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് ഉതുപ്പ്. അന്നു വെടിയേറ്റപ്പോൾ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ടകൾ തകർത്തത് ജോജിയുടെ ജീവിതമായിരുന്നു.രുഉന്നത രാഷ്ട്രീയബന്ധവും സാമുദായിക ബന്ധവും പണംമുടക്കി നേടിയെടുത്ത മൈലക്കാട് എം വി ഉതുപ്പ് എന്ന ക്രിമിനൽ വ്യവസായ പ്രമുഖന്റെ അഹന്തയ്ക്കു മുൻപിൽ തോറ്റു കൊടുക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ പോരാടുകയാണ് ജോജി. പുതുപ്പള്ളിയിലെ മൈലക്കാടു കുര്യാക്കോസിന്റെ മകനായ ജോജിക്കു തന്റെ സമ്പത്തിന്റെ ഒരു ഭാഗം ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരന്റെ പിൻബലമുണ്ടെന്ന അഹങ്കാരത്തിലാണ് ഉതുപ്പിന്റെ പ്രവർത്തനങ്ങൾ. ചെറുപ്പത്തിൽ ബന്ധുക്കളാരും കൂടെ കൂട്ടാതിരുന്ന ഉതുപ്പിനെ ഒരു മൂത്ത സഹോദരനെയെന്ന പോലെ ഒപ്പം കൂട്ടി സഹായിച്ചിരുന്നു.
വലിയ സ്വത്തോ ബന്ധുബലമോ ഒന്നും ഇല്ലാതിരുന്ന ഉതുപ്പിനു നല്ലൊരു വീടുണ്ടായതും തന്റെ അപ്പൻ സഹായിച്ചിട്ടു തന്നെയാണ്.ഡിഗ്രി പാസായതിനുശേഷം എൽ ഐ സി ഏജന്റായിട്ടായിണ് ഉതുപ്പിന്റെ ജീവിതം ആരംഭിക്കുന്നത്. ഇതിൽനിന്നാണ് ഉതുപ്പ് ഇന്നുകാണുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്.അതിന് പല കുറുക്കുവഴികളും അയാൾ ഉപയോഗിച്ചു. ഇതിനുവേണ്ടിത്തന്നെയാണ് ഉമ്മൻ ചാണ്ടിയുമായി ഉതുപ്പ് അടുത്തു ബന്ധപ്പെടാൻതുടങ്ങിയത്. മുഖ്യമന്ത്രി ഗൾഫ് സന്ദർശിക്കുമ്പോൾ യാത്രയുടെ പൂർണ ഉത്തരവാദിത്തം ഉതുപ്പിനെയാണ് മുഖ്യമന്ത്രിയുടെ പി എ മാർ ഏല്പിക്കാറുള്ളതെന്ന് ജോജി ആരോപിച്ചു.ക്കുതനിക്കൊപ്പമുള്ളവർ ചെയ്യുന്ന പലകാര്യങ്ങളും മുഖ്യമന്ത്രി അറിയില്ലെന്ന് നടിക്കുകയാണ്. ഉതുപ്പ് നടത്തുന്ന തട്ടിപ്പുകളുടെ വിഹിതം മുഖ്യമന്ത്രിയുടെ അടുത്തയാളുകളുടെ കയ്യിലൂടെ പോകുന്നുണ്ടെന്ന് തന്നെയാണ് സംശയം.
തന്റെ അനിയന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ രഹസ്യബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിയോടു മാത്രമേ താൻ സംസാരിച്ചിട്ടുള്ളൂ(അന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാണ്)അത് ഉതുപ്പ് അറിഞ്ഞത് ഒന്നുകിൽ ഉമ്മൻ ചാണ്ടിയിൽനിന്ന്, അല്ലെങ്കിൽ പി എ ആയിരുന്ന ജിക്കു മോനിൽനിന്ന്. താൻ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുന്നത് പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ സ്റ്റേറ്റ് കാറിൽ വച്ചാണ്. ആ സമയം ജിക്കുവായിരുന്നു ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്നത്.
തന്റെ അനിയന്റെ ഭാര്യയുമായി ഉതുപ്പിനുള്ള ബന്ധത്തിൽ സംശയം തോന്നിയ അനിയൻ തന്നെയാണ് ഫോൺ റെക്കോഡ് മോദിലിട്ട് ഇരുവരുടെയും സംസാരം കയ്യോടെ പിടിച്ചത്. ഈ വിവരം താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് ഉതുപ്പിൽ നിന്നും ആക്രമണം ഉണ്ടായത്. തന്നെ തിരഞ്ഞു വന്ന ഉതുപ്പ് ഒരു പറമ്പിൽ വച്ചാണ് കയ്യിൽ കരുതിയ തോക്കെടുത്ത് വെടിവച്ചത്. തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായി.രുഇടക്കെപ്പോഴോ ബോധം വന്നപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പൊലീസെത്തി തന്റെ മരണമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴും ജോജിയുടെ ശരീരത്തിൽ നീക്കം ചെയ്യാനാകാതെ രണ്ടു വെടിയുണ്ടയുണ്ട്. ഒന്ന് തലച്ചോറിലും ഒന്നു ശ്വാസകോശത്തിലും. ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ട് ഇപ്പോഴും മരുന്നിന്റെ സഹായത്തോടെയാണ് ജോജിയുടെ ജീവിതം. ഇടയ്ക്കിടെ ബോധം കെടും. അപ്പോഴൊക്കെ ശരീരം വലിഞ്ഞുമുറുകും പോലെ. ആരോഗ്യാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ട് അപകടം വരുന്നത് പരമാവധി തടയാനാകുന്നുണ്ട്.
പൂർവികമായി ലഭിച്ച സ്വത്തിന്റെ ഭൂരിഭാഗവും വിറ്റാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. ഉതുപ്പിനെതിരായ വധശ്രമക്കേസ് ഇപ്പോൾ എതാണ്ട് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയസ്വാധീനമുപയോഗിച്ചു പല സാക്ഷികളേയും ഉതുപ്പ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കേരളപൊലീസ് അന്വേഷിക്കുന്ന കേസിൽ തനിക്ക് വിശ്വാസമില്ലെന്നും ജോജി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ഇത്ര അടുത്തു ബന്ധമുള്ള ഒരാൾക്ക് എന്തുശിക്ഷയാണ് നമ്മുടെ ഭരണകൂടത്തിൽ നിന്ന് ലഭിക്കുകയെന്ന് തനിക്കറിയാമെന്നും ജോജി പറയുന്നു. എന്തു വന്നാലും ഉതുപ്പിനെതിരെ ഒറ്റയാൾ പോരാട്ടം തുടരാനാണ് ജോജി തീരുമാനിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയും ഒരുവിഭാഗം കോൺഗ്രസ്സുകാരുമാണ് ഉതുപ്പിനെ എല്ലാ കാലവും രക്ഷിക്കുന്നതെന്ന് ജോജി ഉറച്ചു വിശ്വസിക്കുന്നു.ക്കുഅല്ലെങ്കിൽ തട്ടിപ്പിന്റെ മുഴുവൻ വിവരങ്ങളും അറിഞ്ഞിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഉതുപ്പിനൊപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും.
എന്തായാലും കഴിഞ്ഞ ദിവസം കൊച്ചിയിലെ സി ബി ഐ ഓഫീസിൽ വച്ച് ജോജിയുടെ മൊഴി രേഖപ്പെടുത്തിരുന്നു.രുഉതുപ്പിനെതിരായ മുഴുവൻ തെളിവുകളും അവർക്ക് നല്‍കിയിട്ടുണ്ടെന്നും സി ബി ഐയിൽ മാത്രമേ തനിക്കു വിശ്വാസമുള്ളൂവെന്നും ജോജി കൂട്ടിച്ചേർത്തു. വർഷം തോറും നിരവധി പേരെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളുവെന്നു ജോജി പറയുന്നു. കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിൽ ഫളാറ്റുകളും സ്ഥാപനങ്ങളും സ്വന്തമാക്കിയിട്ടുണ്ട് ഉതുപ്പ്. ഭാര്യയ്ക്കും രണ്ട് ആൺ മക്കൾക്കും ഒപ്പം പുതുപ്പള്ളിയിലാണ് ജോജി താമസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍