Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തോൽക്കാൻ ഞങ്ങൾക്ക് മനസില്ല; നഴ്‌സുമാരുടെ സമരം ഇനിയും ആളിക്കത്തും; മാലാഖമാരുടെ വിജയ പോരാട്ടത്തെ കുറിച്ച് ജാസ്മിൻഷാ

തോൽക്കാൻ ഞങ്ങൾക്ക് മനസില്ല; നഴ്‌സുമാരുടെ സമരം ഇനിയും ആളിക്കത്തും; മാലാഖമാരുടെ വിജയ പോരാട്ടത്തെ കുറിച്ച് ജാസ്മിൻഷാ

കേരളത്തിന്റെ സമര ചരിത്രത്തിൽ വിജയത്തിന്റെ പൊൻ തൂവൽ ചാർത്തി നഴ്‌സുമാരുടെ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പിന്നിട്ട കാലത്തെ കുറിച്ചും പുതിയ ശമ്പള പ്രഖ്യാപനത്തെ കുറിച്ചും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

  • കേരളത്തിലെ നഴ്‌സുമാരുടെ സമരമുന്നേറ്റങ്ങൾക്കൊടുവിൽ മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നഴ്‌സുമാർ ആവശ്യപ്പെട്ട ശമ്പള വർധനവാണോ ഇപ്പോൾ നടപ്പിലായിരിക്കുന്നത് ?

യുഎൻഎ ആവശ്യപ്പെട്ട ശമ്പള വർധനവല്ല സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ ദിവസത്തെ മിനിമം വേതനം ഞങ്ങൾ അംഗീകരിക്കുകയാണ. കേരളത്തിലെ പതിനായിരകണക്കിന് വരുന്ന നഴ്‌സുമാർക്ക് വലിയൊരാശ്വാസം തന്നെയാണ് പുതിയ ശമ്പള വർധനവ്. ഡോ ബലരാമൻ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക എന്നതാണ്. യുഎൻഎ ആവശ്യപ്പെട്ടിരിക്കുന്നത്. അത് നടപ്പാക്കുക എന്നതാണ് യുഎൻയുടെ പ്രഥമ ലക്ഷ്യം

  • നേരത്തെയും നഴ്‌സുമാർക്ക് മിനിമം വേതനം പ്രഖ്യാപിച്ചിരുന്നു പക്ഷെ അത് ഇപ്പോഴും നൽകിയിട്ടില്ല ആ സാഹചര്യത്തിൽ ഈ പ്രഖ്യാപനം പാഴ് വാക്കാകുമോ?

കേരളത്തിലെ സ്വാകാര്യ ആശുപത്രിയിലെ തൊഴിൽ മേഖലയിൽ വർഷങ്ങൾക്ക് മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളത്. കേരളത്തിലെ 90 ശതമാനം ആശുപത്രികളിലും നഴ്‌സുമാർ സംഘടിതരാണ്. ഏതെങ്കിലും ആശുപത്രികൾ ഇത് നടപ്പാക്കാതിരുന്നാൽ ഞങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കില്ല. മുൻകാല പ്രബല്യത്തോടെ മുഴുവൻ ആശുപത്രികളിലും ഈ മാസം തന്നെ പുതിയ ശമ്പളം ചോദിച്ച് വാങ്ങാൻ പ്രാപ്ത്തരാണ് കേരളത്തിലെ നഴ്‌സുമാർ. കഴിഞ്ഞ കാലത്തെ പോലെ ഭീഷണിപ്പെടുത്തിയും കോടതിയിൽ പോയും നഴ്‌സുമാരുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ അനുവദിക്കില്ല. ഇത് ഞങ്ങൾ പൊരുതി നേടിയതാണ് അത് ചോദിച്ച് വാങ്ങാനുള്ള കരുത്ത് കേരളത്തിലെ നഴ്‌സുമാർക്കുണ്ട്.

  • പുതിയ മിനിമം വേതനത്തിനെനതിരെ മാനേജ്‌മെന്റ് കോടതിയ സമീപിച്ചാൽ യുഎൻഎയുടെ നടപടി എന്തായിരിക്കും?

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ അംഗീകരിച്ച ശേഷമാണ് സർക്കാർ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട ആശുപത്രികളുടെ സാമ്പത്തീക ബാധ്യത ചൂണ്ടികാട്ടി യുഎൻഎ ആവശ്യപ്പെട്ട മിനിമം വേതനത്തിൽ കുറവ് വരുത്താൻ ഞങ്ങൾ തയ്യാറായിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട മാന്യമായ വേതനമല്ല നഴ്‌സ്മാർക്കിപ്പോഴും ലഭിക്കുന്നത്. എങ്കിലും ചില വിട്ടുവീഴ്ച്ചകൾക്ക് പരസ്പരം തയ്യാറായി കൊണ്ടാണ് പുതിയ ശമ്പള പരിഷ്‌ക്കരണം യുഎൻഎ അംഗീകരിച്ചത്. ഇതിനെനതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുമെന്ന് കരുതുന്നില്ല. മറിച്ചായാൽ കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖല സ്തംഭിക്കുന്ന തരത്തിൽ നഴ്‌സുമാർ സമര രംഗത്തുണ്ടാകും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട

  • മിനിമം വേതനം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് എങ്ങിനെനയായിരുന്നു?

കേരളത്തിൽ നഴ്‌സുമാരുടെ സമരം തുടങ്ങിയ കാലം മുതൽ ഞങ്ങളോട് സഹതാപകരമായ നിലപാടാണ് തൊഴിൽ മന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളത്. പല ആശുപത്രികളിലും സമരം നടക്കുമ്പോൾ ഞങ്ങൾക്കനുകൂലമായ നിലപാട് തൊഴിൽ മന്ത്രി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ കൊലക്കൊമ്പന്മാരോട് സമരം ചെയ്യുമ്പോൾ സർക്കാരിന്റെ ഇടപെടലുകളും വൈകിയട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ മിനിമം വേതനം പ്രഖ്യാപിക്കാൻ ഷിബു ബേബിജോൺ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഞങ്ങൾക്ക് ഇക്കാര്യത്തിൽ തീർച്ചയായും കടപ്പാടുണ്ട്

  • പല ആശുപത്രികളിലും മാസങ്ങൾ നീണ്ട സമരം നടന്നിരുന്നു പിന്നീട് അവിടെയുള്ള അവസ്ഥ എന്തായിരുന്നു?

കേരളത്തിലെ ഏറ്റവും പ്രമ്പലരായ വിഭാഗങ്ങൾ തന്നെയാണ് വിദ്യാഭ്യാസ മേഖല പോലെ തന്നെ ആരോഗ്യ മേഖലയും കയ്യടക്കി വച്ചിരിക്കുന്നത്. ശക്തമായ രാഷ്ടീയ ഭരണ സാമ്പത്തീക സ്വാധീനമുള്ളവർ. അവർക്കെതിരായ സമരത്തെയും തുടർന്നും അതേ രീതിയിലാണ് നേരിട്ടത്. അത് കൊണ്ട് തന്നെയാണ് മാസങ്ങൾ നീണ്ട സമരം നഴ്‌സുമാർക്ക് നടത്തേണ്ടി വന്നത്. സമരം തീരുമ്പോൾ പ്രതികാര നടപടികൾ സ്വീകരിച്ചത്. സമരം ചെയ്ത എല്ലാ ആശുപത്രികളിലും പ്രതികാര നടപടിക്ക് ശ്രമിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാകില്ല. പക്ഷെ ത്യാഗ പൂർണമായ ഇടപെടലിലൂടെ അതിനെനയൊക്കെ മറികടക്കാൻ യുഎൻഎയുടെ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്

  • ഒരു വർഷക്കാലത്തിനിടയ്ക്ക് ഒരു തൊഴിലാളി സംഘടനാ പ്രവർത്തകൻ, നേതാവ് എന്ന നിലയിൽ ഉള്ള അനുഭവം?

സത്യത്തിൽ യുഎൻഎ ചാരിറ്റബിൽ സംഘടനാ രജിസ്‌ട്രേഷനിലാണ് സംഘടിച്ച് പ്രവർത്തനമാരംഭിച്ചത്. പിന്നീട് തൊഴിൽ പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടി വന്നപ്പോൾ തൊഴിലാളി സംഘടന അല്ലാത്തതിനാൽ മാറ്റി നിർത്തപ്പെട്ടു തുടർന്നാണ് തൊഴിൽ സംഘടനയായി യുഎൻഎ രജിസ്റ്റർ ചെയ്തത്.

സംഘടിതരല്ലാതിരുന്ന നഴ്‌സുമാർ പല തരത്തിൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു തൊഴിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനെനാടൊപ്പം ആ ചൂഷണം അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് യുഎൻഎയുടെ അഭിമാനകരമായ നേട്ടം. ഇവിടെ മാത്രമാണ് നഴ്‌സുമാരോട് പുഛവും അവഹേളവും നിറഞ്ഞ പെരുമാറ്റമുണ്ടായിരുന്നത്. പക്ഷെ സംഘടിതമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ നഴ്‌സുമാർ അഭിനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ കഴിഞ്ഞു. പലയിടത്തും സംഘടന നയിക്കുന്നത് പെൺകുട്ടികളാണ്. അതിന്റെ പരിമിതികൾ ആദ്യമുണ്ടായിരുന്നെങ്കിലും എല്ലാ മറികടന്ന് സംഘടനാ പ്രവർത്തകരാകാൻ അവർക്ക് കഴിഞ്ഞു. ഇന്ന് ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ യുഎൻഎ നയിക്കാനുള്ള പാടവം നേടിക്കഴിഞ്ഞു. അമൃത ആശുപത്രിയിലെ മർദ്ദനം മുതൽ ഓടി നടന്നുള്ള സംഘടനാ പ്രവർത്തനത്തിനടയ്ക്ക മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ. കണ്ണു നിറഞ്ഞ നിമിഷങ്ങൾ, പരാതികളുമായി ദിനം പ്രതിയുള്ള ഫോൺ വിളികൾ, അങ്ങിനെന സംഘടാ പ്രവർത്തനം ഒരുപാട് ദുഖവും സന്തോഷവും സമ്മാനിച്ചിട്ടുണ്ട്.

തൃശൂർ മദർ ആശുപത്രിയിലെ സമരം 60 ദിവസം പിന്നിട്ടിട്ടും ഒത്തു തീർപ്പാക്കാകുന്നില്ല. ജില്ലാ പണിമുടക്ക് ഒരാഴ്ച്ച പിന്നിട്ടു എന്നിട്ടും ധിക്കാര പുർണമായ നിലപാട് സ്വീകരിക്കുന്ന മാനേജ്‌മെന്റ് അസോസിയേഷൻ എന്ത് ചെയ്യണമെന്നറിയാതെ നിസഹായവസ്ഥയിൽ ആയ സമയം. രാത്രിയും പകലുമില്ലാതെ അപ്പോഴും സമര സജ്ജരായ എന്റെ പ്രിയപ്പെട്ട സഹോദരിമാരായിരുന്നു അന്ന് കരുത്ത് പകർന്നത്. സംഘടനാ പ്രവർത്തനത്തിനും മുഴുവൻ സമയം സംഘടനക്ക് വേണ്ടി ഓടി നടക്കുന്നവർക്കും സാമ്പത്തീക ബുദ്ധിമുട്ടേറിയപ്പോൾ ആഭരണങ്ങൾ വരെ പണയം വച്ച് സഹായിച്ച നല്ല മനസ്. ഏത് പ്രതിസന്ധിയിലും പിന്തുണ നൽകുന്ന പ്രവർത്തകർ.

സംഘടനയുടെ പിളർപ്പും നേതാക്കൾക്കെതിരായ ആരോപണങ്ങളും ഇതിനിടയിൽ ഉണ്ടായല്ലോ?
നഴ്‌സുമാരുടെ സമരം ശക്തമായ സമയത്താണ് നേതാക്കൾക്കെതിരെ വ്യാപകമായി കള്ളക്കഥകൾ പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ സംഘടനയെ പിളർത്താനും ശ്രമം നടത്തി. പക്ഷെ സ്വകാര്യ ആശുപത്രിയുടെ ചട്ടുകമായി പ്രവർത്തിച്ചവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. കേരളത്തിലെ നഴ്‌സിങ്ങ് സമരങ്ങളെ ഇല്ലാതാക്കാമെന്ന സ്വപ്നം നടന്നില്ല. ഭീഷണിപ്പെടുത്തിയും തല്ലിയും കേസിൽപ്പെടുത്തിയും ഇല്ലാതാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കുപ്രചരണങ്ങൾ നടത്തിയത് അതും പരാജയപ്പെട്ടു.

  • നഴ്‌സുമാരുടെ സമരത്തിനിടയ്ക്കുണ്ടായ കേസുകളുടെ അവസ്ഥ എന്താണ്?

ലേക് ഷോറിൽ മാത്രം 300 ലധികം പേർക്കെതിരെയാണ് കേസ്, എല്ലാ സമരങ്ങളിൽ നേതാക്കൾക്കെതിരെ കേസുണ്ട്. വിവിജ ജില്ലകളിലായ അമ്പതോളം കേസുകൾ സംഘടനാപ്രവർത്തകർക്കെതിരെയുണ്ട്. ഐപിഎസ് ഉദ്യാഗസ്ഥയെ അതമിച്ചെന്ന കള്ളക്കേസാണ് തൃശൂരിലെ യുഎൻഎ വനിതാ പ്രവർത്തകർക്കെതിരെയുള്ളത്.

  • യുഎൻഎ.യുടെ ഭാവി പ്രവർത്തനങ്ങൾ?

സമരങ്ങൾക്കൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുഎൻഎ മുൻപന്തിയിലാണ്. എല്ലായുണിറ്റുകളിലും അതിനുള്ള സെല്ലുകൾ രൂപികരിച്ച് പ്രവർത്തിക്കുന്നു. അയവദാന മുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും യുഎൻഎ പ്രവേശിക്കുകയാണ. ഇപ്പോൾ രക്തദാന യുണിറ്റുകളും, ഡയാലിസിസ് സഹായ കേന്ദ്രങ്ങളുമാണ് യുഎൻഎ യുണിറ്റുകൾ വഴി നടക്കുന്നത്. അംഗങ്ങളുടെ അടിയന്തിര ചികിത്സാ സഹായങ്ങൾക്കായി സംസ്ഥാന തലത്തിൽ പ്രത്യേക ഫണ്ട് രൂപികരണം, യുഎൻഎ മുഖ പത്രം കെട്ടിലും മട്ടിലും മാറ്റം വരുത്തി മൾട്ടികളറിൽ പ്രസിദ്ധീകരിണം, നഴ്‌സുമാരുടെയും നഴ്‌സിങ് വിദ്യാർത്ഥികളുടെയും സംസ്ഥാന തലത്തിലുള്ള കലോത്സവം, നഴ്‌സിങ് വിദ്യാർത്ഥി വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം,യുഎൻഎ സംസ്ഥാന സമ്മേളനം., ഡൽഹിയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ സമ്മേളനം, യുഎൻഎ നിർമിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം, നഴ്‌സിങ് പഠനത്തിനായി എടുത്ത ലോണുകളുടെ പേരിലുള്ള ബാങ്കുകളുടെ പീഡനത്തിനെനതിരെ സംസ്ഥാന തല പ്രചരണ കാംപയിൽ എന്നിവയാണ് പ്രധാന അജണ്ടകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP