പ്രവാചകനിന്ദ കാട്ടിയതു പോപ്പുലർ ഫ്രണ്ടും പിന്നെ കോളേജ് മാനേജ്മെന്റും; അദ്ധ്യാപകൻ കൊടുത്ത ചോദ്യം നിലവാരമില്ലാത്തത്; അതിന്റെ പേരിൽ കൈവെട്ടിയത് പൈശാചികമായ പ്രവൃത്തി: പ്രൊഫ. എം എൻ കാരശേരി മറുനാടൻ മലയാളിയോട്
എം പി റാഫി
മുസ്ലീങ്ങൾക്കിടയിൽ സർവ്വസാധാരണമായ മുഹമ്മദ് എന്ന പേരു ചോദ്യക്കടലാസിൽ കൊടുത്തതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതും പിന്നീടുണ്ടായ സംഭവവികാസങ്ങളും. ഭാവിയിൽ ഏതെങ്കിലും കൃതിയിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ മുഹമ്മദ് നബിയാകുമോ, ആ കൃതി ഒരാക്ഷേപഹാസ്യമാണെന്നിരിക്കിൽ അതിന്റെ പേരിൽ പ്രവാചകനിന്ദ ആരോപിച്ച് രചയിതാവിന്റെ കൈ വെട്ടുമോ?.... ഈ വിഷയത്തിൽ തുടങ്ങിവച്ച ചർച്ചയ്ക്ക് പ്രഫ. എം എൻ കാരശേരി പങ്കെടുക്കുന്നു.
- മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ കൈവെട്ടാൻ കാരണമാകുമോ?ഡി ടി പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താഞ്ഞതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് മറുനാടനോട്
- ഡിടിപിക്കാരി തെറ്റ് അറിയിച്ചുവെന്നു പ്രചരിപ്പിച്ചതു കത്തോലിക്കാസഭ; അറിയാത്ത പോപ്പുലർ ഫ്രണ്ടുകാരെക്കാൾ എന്നോടു ക്രൂരത കാട്ടിയത് എല്ലാമറിയുന്ന കോളേജുകാരും സഭയും; പ്രവാചകനിന്ദ നടത്തിയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ ഇപ്പോഴും ആശങ്ക: പ്രൊഫ ടി ജെ ജോസഫ് മറുനാടൻ മലയാളിയോട്
മുഹമ്മദ് എന്ന പേരു ചേർത്ത അദ്ധ്യാപകനോടു ഡി ടി പി ഓപ്പറേറ്ററും പിന്നീട് വിദ്യാർത്ഥികളും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്നാണ് അദ്ധ്യാപകനെതിരേ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ എച്ച് നാസർ ആരോപിക്കുന്നത്. ഇതിനു കാരശേരി മറുപടി നല്കുന്നു. പ്രൊഫ.എം.എൻ (മുഹ്യുദ്ധീൻ എൻ)കാരശേരിയുമായി മറുനാടൻ മലയാളി ലേഖകൻ എം പി റാഫി നടത്തിയ അഭിമുഖത്തിൽ നിന്ന്:-
- പ്രവാചകനിന്ദ നടത്തിയെന്ന പേരിലാണല്ലോ മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയത്. ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ ദൈവവും പ്രവാചകരും വിമർശനത്തിന് അതീതരല്ലെന്നാണോ?
ഒരു ജനാധിപത്യവ്യവസ്ഥയിൽ ആരും വിമർശനത്തിന് അതീതരല്ല. ദൈവത്തെയും വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. ജനാധിപത്യത്തിൽ ആർക്കും ആർക്കെതിരെയും വിമർശനങ്ങൾ പറയാം. അതായത് നിന്ദയും വിമർശനവും രണ്ടാണ്. നിന്ദ എന്നത് നിങ്ങൾ ആളുകളെ അവഹേളിച്ച് ശകാരിച്ച് വർത്തമാനം പറയുകയാണ്. ഇന്ന ഒരു കാര്യത്തിൽ മുഹമ്മദ് നബി ചെയ്തത് ശരിയല്ല എന്നതു വിമർശനമാണ്. അതേസമയം അദ്ദേഹത്തെക്കുറിച്ച് തെറിപറയലാണ് നിന്ദ എന്നു പറയുന്നത്. മുഹമ്മദ് നബിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ അത് വിമർശിക്കാനുള്ള സ്വതന്ത്ര്യമുണ്ട് അത്തരത്തിൽ വിമർശനങ്ങൾ ഞാൻ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ തല വെട്ടണമെങ്കിൽ അതാവാം.
പ്രവാചകനെന്നല്ല ഒരു മനുഷ്യനെയും നിന്ദിക്കാൻ പാടില്ല. ഇതു ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. നിന്ദ വിമർശനത്തിന് എതിരാണ് . നിന്ദിച്ചാൽ മറുപടി പറയാൻ കഴിയില്ല. ഇപ്പോൾ ഫേസ്ബുക്ക് നോക്കിയാൽ കാണാം അത് വിമർശനമല്ല നിന്ദയാണ്. കുടുംബമാണെങ്കിലും മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും വിമർശനമെന്നത് അത്യാവശ്യമാണ്. അതാണ് അതിന്റെ ഒരു രീതി. രാമനെ വിമർശിക്കാൻ വേണ്ടിയാണ് രാമായണം എന്ന പുസ്തകം ഉണ്ടായത്. ദൈവങ്ങളോ അവതാരപുരുഷന്മാരോ പ്രവാചകന്മാരോ വിമർശനത്തിന് അതീതമാണെന്ന് ഇവിടെയാരും ധരിക്കാൻ പാടില്ല.
- ഈ ധാരണയല്ലേ പലപ്പോഴും വൈകാരിക പ്രകടനങ്ങളിലേക്ക് എത്തിച്ചേരുന്നത്?
മുന്നോട്ടുപോകാൻ വേണ്ടത് വികാരമല്ല വിചാരമാണ്. ഈ വിചാരത്തിൽ നിന്നാണ് വിവേകം ഉണ്ടാകുന്നത്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്. ഇദ്ദേഹത്തിന്റെ പത്നിയുടെ ആത്മഹത്യയിലേക്ക് നയിച്ചതിന് ഉത്തരവാദികൾ വരെ കോളേജ് അധികാരികളാണ്. ജോസഫിന് സംഭവിച്ച പിശകിനേക്കാളും ആയിരമിരട്ടി പ്രവാചകനെ നിന്ദിച്ചത് പോപ്പുലർ ഫ്രണ്ടുകാരാണ്. ഇവിടെ മുഹമ്മദ് നബിയെ കൂടുതൽ നിന്ദിച്ചത് ജോസഫ്മാഷിന്റെ കൈപ്പത്തി വെട്ടിയവരല്ലേ?. ജോസഫ് ഒരു ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ അത് തിരുത്തുന്നതിനു പകരം അതിന്റെ നൂറിരട്ടി പ്രവാചകനെ നിന്ദിക്കുകയല്ലേ പോപ്പുലർ ഫ്രണ്ടുകാർ ചെയ്തത്. ഒരു കോളേജിലെ ബി.കോം ഡിപ്പാർട്ട്മെന്റും അവരുടെ രക്ഷിതാക്കളും മാത്രം അറിഞ്ഞിരുന്ന കാര്യമല്ലേ ഇത്രത്തോളം എത്തിച്ചത്. ഇവിടെ മതനിന്ദ നടത്തിയത് പോപ്പുലർ ഫ്രണ്ടുകാരും ആ കോളേജിന്റെ അധികാരികളായ കത്തോലിക്കാസഭയുമാണ്.
- ചോദ്യപേപ്പർ അടിച്ചിരുന്ന ഡി.ടി.പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു പോലും ജോസഫ് മാഷ് അതു തിരുത്താൻ തയ്യാറായില്ല അതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്നായിരുന്നു പോപ്പുലർഫ്രണ്ട് നേതാവ് കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നത്..
ഡി.ടി.പി ഓപ്പറേറ്റർ ചൂണ്ടിക്കാട്ടിയോ, അതല്ല വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയോ എന്നൊന്നും നമുക്കറിയില്ല. ഇദ്ദേഹം ഒരു മലയാളം പ്രൊഫസറാണല്ലോ. മിനിമം എം.എ പാസായിട്ടാണല്ലോ മലയാളം പ്രൊഫസറായി എത്തുന്നത്. അങ്ങനത്തെ ഒരാൾക്ക് ആരെങ്കിലും ചൂണ്ടിക്കാട്ടേണ്ടതുണ്ടോ. ഇനി വാദത്തിന് വേണ്ടി പ്രവാചകനെ നിന്ദിക്കാൻ വേണ്ടിയാണെന്നു തന്നെ വിചാരിക്കുക- അങ്ങനെയാണെന്ന് നമുക്കാർക്കും അറിയില്ല- വാദത്തിന് വേണ്ടി കരുതുക, എന്നാൽ അതിന് പരിഹാരമുണ്ടാക്കാൻ ഈ നാട്ടിൽ നിയമവ്യവസ്ഥയില്ലേ.
ഏതെങ്കിലും വ്യക്തിയേയോ സമൂഹത്തെയോ സംസ്കാരത്തെയോ പരിഹസിക്കുകയോ പുച്ഛിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ആ ചോദ്യക്കടലാസ് ഇട്ടതിനെപ്പറ്റി ന്യൂമാൻ കോളേജിലെ പ്രിൻസിപ്പലിനോടും അതിന്റെ മേലെയുള്ള സർവകലാശാലയോടും അതിന്റെ പുറത്തേക്കു വന്നാൽ പൊലീസിനോടും കോടതിയോടും പരാതിപ്പെടാനുള്ള വകുപ്പുണ്ട്, അതിന് ഇവിടെ നിയമമുണ്ട്. അതുകൊണ്ട് ആരും നിയമം കയ്യിലെടുക്കാൻ പാടില്ല. മതത്തിന്റെയും പാർട്ടിയുടെയും പേരിലായാൽ നിയമം കയ്യിലെടുക്കാം എന്നുവന്നാൽ ഈ നാട്ടിൽ അച്ചടക്കമില്ല, നിയമവാഴ്ചയില്ല, നീതിന്യായ വ്യവസ്ഥയില്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുക.
- യഥാർത്ഥത്തിൽ ആ ചോദ്യത്തിൽ വല്ല പിശകും ഉണ്ടായിരുന്നോ?
ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്. അതുകൊണ്ട് ജോസഫ് ചെയ്തത് ശരിയാണെന്ന് ഞങ്ങളാരും ഒരിക്കലും പറയുകയില്ല. അത് ഇവരാരെയും പേടിച്ചിട്ടല്ല. ഞാനും ഒരു മലയാളം അദ്ധ്യാപകനാണ്. ചോദ്യക്കടലാസ് ഇട്ട് എനിക്കെത്രയോ പരിചയമുണ്ട്, ഞാൻ 34 വർഷം കോളേജിലും യൂണിവേഴ്സിറ്റിയിലും അദ്ധ്യാപകനായിരുന്നു. അതുകൊണ്ട് ഇതൊരു നിലവാരം കുറഞ്ഞ സാധനമാണ്. ഈ ചോദ്യം കൊടുത്തത് ചിഹ്നം ചേർക്കാനാണ്. ആളുകൾ തമ്മിലുള്ള വിരഹത്തിന്റെയോ, സ്നേഹത്തിന്റെയോ, ശോകത്തിന്റെയോ, മഹത്വത്തിന്റെയോ വാക്കുകളാണ് വേണ്ടത്. ഇത് എന്തു സംഭാഷണമാണ്. പി.ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽ ഭ്രാന്തൻ എന്നാണുള്ളത്, ആ ലേഖനത്തിൽനിന്ന് ആ ഭാഗം അടർത്തിയതു തന്നെ തെറ്റാണ്.ജോസഫ് സാറ് ചെയ്തത് തെറ്റാണ്. എന്തുകൊണ്ടെന്നാൽ അത് മുഹമ്മദ് എന്ന പേരല്ലെന്നു കരുതുക, പകരം രാമകൃഷ്ണൻ എന്നോ ജേക്കബ് എന്നോ ആണെന്നു കരുതുക എന്നാൽ തന്നെയും ആ ചോദ്യം കൊടുക്കാൻ പാടില്ലെന്നാണ് എന്റെ പക്ഷം. കാരണം, ആ ചോദ്യപേപ്പറിലുണ്ടായിരുന്നത് ഒരു സംസ്കാരരഹിതമായ ഒരു സംഭാഷണമാണ്. ദൈവം ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ നായിന്റെ മോനെ എന്നു വിളിക്കുമെന്ന് കുട്ടികളോട് പറയാൻ പാടില്ല. അത് പ്രവാചകനാണോ അതല്ല ഏതോ ഒരു മുഹമ്മദ് ആണോ എന്നുള്ളതെല്ലാം വേറെ വിഷയമാണ്. പിന്നെ അതിൽ പടച്ചോനെ എന്നുള്ള വിളി മലയാളികൾക്കിടയിൽ മുസ്ലിങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ നിന്ദിച്ചത് ആ കുട്ടികളെയാണ്. ഒരു ചോദ്യപേപ്പറിൽ വരാൻ പാടില്ലാത്തതാണിത്. ഭ്രാന്തനെന്നതിനു പകരം മുഹമ്മദ് എന്നെഴുതിയത് പി.ടി കുഞ്ഞഹമ്മദിനെ ബഹുമാനിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ കുഞ്ഞുമുഹമ്മദ് എന്ന് എഴുതണ്ടായിരുന്നോ, ദൈവം കുഞ്ഞുമുഹമ്മദിനെ നായിന്റെ മോനേ എന്നു വിളിക്കുന്നതാണോ ബഹുമാനിക്കൽ. ഏതു ദൈവമാണ് നായേ എന്നു വിളിക്കുക. ഒരു ചെകുത്താൻ വിളിക്കുമോ അങ്ങനെ. ഇക്കാരണങ്ങളാലെല്ലാമാണ് 259 ചുമത്തി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്.
- അദ്ധ്യാപകനോട് ചെയ്ത ആക്രമത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
ജോസഫ് ചെയ്തതു മുഴുവൻ ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതേസമയം ജോസഫിനോട് ചെയ്തത് ശരിയല്ല എന്ന് ഞാൻ പറയും. പിന്നെ പോപ്പുലർ ഫ്രണ്ടുകാർ അദ്ദേഹത്തിന്റെ കൈവെട്ടി എന്നുള്ളത് നൂറു ശതമാനം പൈശാചികമായ പ്രവൃത്തിയാണ്. അവർക്ക് നിയമവാഴ്ചയോടോ പ്രവാചകനോടോ ബഹുമാനമുണ്ടെങ്കിൽ ചെയ്യേണ്ടിയിരുന്നത് ഇത് പ്രവാചകനിന്ദയാണ്, മനുഷ്യനിന്ദയാണ,് സംസ്കാര നിന്ദയാണ്... ഇങ്ങനെയുള്ള ചോദ്യപേപ്പർ കുട്ടികളുടെ മുന്നിൽ വയ്ക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ് നിയമവ്യവസ്ഥയെ സമീപിക്കുകയല്ലേ വേണ്ടത്. അതായത് ഇത് പ്രവാചകനിന്ദയാണെന്ന് പറഞ്ഞ് ഇവർക്ക് ഇസ്ലാമിന്റെ പേരിൽ വാളെടുക്കാനും അക്രമം നടത്താനുമുള്ള പ്രവണത തീവ്രവാദമാണ്, താലിബാനിസമാണ്.
- ഈ കൃത്യം നടത്തിയിരിക്കുന്നത് പോപ്പുലർഫ്രണ്ട് പ്രവർത്തകരെല്ലെന്നാണ് അവരുടെ നേതാക്കൾ തന്നെ പറയുന്നത്?
ഈ സംഭവത്തിൽ നമ്മളെല്ലാം കാണുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ശിക്ഷിക്കുന്നതുമാണ്. ഇതിലെ പ്രധാനപ്പെട്ട അഞ്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് പോപ്പുലർഫ്രണ്ടുമായി ബന്ധമില്ലെന്നു പറയാൻ അവർക്കു സാധിക്കുമോ. ഇനി അവരുടെ നേതാക്കളുമായി ആലോചിച്ച് ചെയ്തതാണോ അല്ലയോ എന്നു പറയാൻ നമ്മുടെ കയ്യിൽ തെളിവൊന്നുമില്ല. അപ്പോ ഇവർ കൈ വെട്ടിയെന്നത് യാഥാർത്ഥ്യമല്ലാതാകുന്നില്ല. ഇവർ പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തകരാണെന്നുള്ളത് കോടതി തെളിയിച്ചതാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളതുമാണ്. പോപ്പുലർഫ്രണ്ടുകാർക്കെതിരേ ആരോപണം മാത്രമുള്ളൂ എന്നായിരുന്നു ഇതുവരെ അവർ പറഞ്ഞിരുന്നത്, ഇപ്പോൾ ശിക്ഷയും വിധിച്ചില്ലേ.., മാറാട് കലാപത്തിൽ ഇവർക്ക് പങ്കുണ്ട് എന്നത് ജോസഫ് പി കമ്മീഷന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അവർ അക്രമം കാണിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. പിന്നെ അത് നേതൃത്വം മീറ്റിംങ് കൂടി നടപ്പാക്കിയതാണെന്ന് നമുക്ക് പറയാൻ പറ്റില്ല.
- കൈവെട്ട് കേസോടു കൂടി ഭാവിയിൽ ഇത്തരം സാഹചര്യങ്ങളുടെ പിന്നാമ്പുറം എന്തായിരിക്കുമെന്നാണ് താങ്കളുടെ നിരീക്ഷണം?
ചാർളിഎബ്ദോ എന്ന മാസിക പുറത്തിറങ്ങിയപ്പോൾ ഉണ്ടായ വെടിവെയ്പ്പിൽ പന്ത്രണ്ടു പേർ മരിക്കാനിടയായതോടെ പിറ്റേദിവസം അറുപത് പേജിൽ പ്രവാചകനെതിരേ കാർട്ടൂണുമായി ലക്ഷക്കണക്കിന് കോപ്പി ഇറങ്ങുകയല്ലേ ചെയ്തത്. അതുകൊണ്ട് പ്രവാചകനിന്ദക്ക് വഴിവയ്ക്കാൻ മാത്രമേ ഇത്തരം ഇടപെടൽ കൊണ്ട് സാധിക്കുകയുള്ളൂ. ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്. മനുഷ്യൻ അങ്ങനെയുമുണ്ട് വാളും അക്രമവും മാത്രമല്ല മാർഗം. ഈ വെട്ടും കുത്തും നടത്തിയാൽ സ്വർഗത്തിൽ പോകുമെന്നാണ് ഇവരുടെ ധാരണ. അതിന് നമുക്ക് മറുപടിയൊന്നും പറയാനില്ല. നരകത്തിൽ പോകുന്നവർ പിന്നെ ആരാണെന്ന് മനസിലാകുന്നില്ല. സ്വർഗമുണ്ടെങ്കിൽ നരകവും ഉണ്ടാകേണ്ടതാണല്ലോ.ഭീഷണിക്കും തീവ്രവാദത്തിനും ആരാണ് ഇന്നത്തെ കാലത്ത് വഴങ്ങിക്കൊടുക്കുക. ഇന്ന് ആരെയും അതിന് കിട്ടില്ല. പേടിപ്പിക്കുന്നവന്റെ വിചാരം എല്ലാവരും പേടിക്കുമെന്നാണ്. ആ സംഭവത്തിനു ശേഷം ഫെയ്സ്ബൂക്കിൽ നബിയുടെ ആയിരക്കണക്കിന് കാർട്ടൂണുകൾ വന്നില്ലേ. ഇത് വൈറലായതോടു കൂടിയല്ലേ മലയാളികളായ നമ്മളെല്ലാം അത് കണ്ടത്. കഴിഞ്ഞ ദിവസം ഖത്തറിൽനിന്നുള്ള ദൃശ്യം കണ്ടില്ലേ.. അതെല്ലാം ഇത്തരം വികാരജീവികളാണ്. അതേസമയം പ്രവാചകന്റെ കാർട്ടൂൺ വരച്ചയാൾ മുസ്ലിമായി കഅബയിൽ പോയ സംഭവവും ഉണ്ടായിട്ടുണ്ട്.
- അക്രമത്തിന്റെ ഭാഷ ഇസ്ലാമിനെയും പ്രവാചകനെയും സമൂഹത്തിൽ തെറ്റായി ധരിക്കാൻ മാത്രമല്ലേ ഇടവരുത്തുകയുള്ളൂ..?
അതായത് പ്രവാചകൻ മുഹമ്മദ് നബി ജീവിച്ചിരുന്ന കാലത്ത് അറേബ്യയിൽ ഒരു പ്രശസ്തയായ കവയിത്രിയുണ്ടായിരുന്നു. അവർ നബിയെ കളിയാക്കിക്കൊണ്ട് ഒരു കാവ്യമെഴുതി. പരിഹാസ കവനം, അതിൽ നബിയുടെ പേരായി പറഞ്ഞിരുന്നത് മാമൂദ് എന്നാണ്. അറബിയിൽ ദുരന്തമെന്നാണ് ഇതിനർത്ഥം. ഇതു കേട്ട നബിയുടെ ശിഷ്യന്മാരും അനുചരന്മാരും ആകെ ബേജാറിലായി. അവർ ഇതുമായി നബിയുടെ അടുക്കൽ ചെന്നു. മുഹമ്മദ് നബി ഇതു മറിച്ചു നോക്കിയിട്ട് പറഞ്ഞത് ഞാൻ മുഹമ്മദാണ് ഇത് മാമൂദിനെ പറ്റിയാണല്ലോ എന്നായിരുന്നു. വാസ്തവത്തിൽ നബി ഒരു യോഗ്യനായതു കൊണ്ട് അത്രയുള്ളൂ എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള അനേകം സംഭവങ്ങൾ പ്രവാചകന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പതിമൂന്നു വർഷം ഇതെല്ലാം സഹിച്ച് പൊറുത്ത് ജീവിച്ചയാളാണ് നബി. അദ്ദേഹം ആരോടും പ്രതികാരം ചെയ്തിട്ടില്ല. പ്രവാചകന്റെ തലയിൽ സ്ഥിരമായി പാത്രം കമഴ്ത്തിയിരുന്ന ഒരു യഹൂദസ്ത്രീ അസുഖ ബാധിതയായ സമയത്ത് ആ സ്ത്രീയെ സന്ദർശിക്കാൻ പോയതും ആ വനിത മാപ്പപേക്ഷിച്ചതും ചരിത്രത്തിൽ പരിശോധിച്ചാൽ കാണാൻ സാധിക്കും. അതുകൊണ്ട് നിന്ദ ഒന്നിനു പരിഹാരമല്ല. വാളെടുക്കുന്നത് മറുപടിയില്ലാതാകുമ്പോഴാണ്. മറുപടിയില്ലാതാകുമ്പോഴാണ് അക്രമത്തിന്റെ പാത സ്വീകരിക്കുന്നതും കൈവെട്ടുന്നതുമെല്ലാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്