കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകക്കു നേരെയും എനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ല; ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളുമുണ്ട്; ജയിലുകൾ ഇപ്പോളും അടിമ-ഉടമ ബന്ധത്തിൽ തന്നെ; പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി ദേഹ പരിശോധന ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു; കേസ് നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാർ; മവോയിസറ്റ് ഷൈന മറുനാടൻ മലയാളിയോട് പറയുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകയ്ക്കും തനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ലെന്ന് മാവോയ്സ്റ്റ് നേതാവ് ഷൈന പറയുന്നു. ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളും തനിക്കെതിരെയുണ്ട്. വനിതാ ജയിലുകൾ പൊതുവെ പുരുഷ ജയിലുകളെ അപേക്ഷിച്ച് വളരെ പിന്നോക്കാവസ്ഥയിൽ നിലനിൽക്കുന്ന തടവറകളാണ്. മധ്യകാല ഘട്ടത്തിലെ പോലെ അടിമ-ഉടമ സമ്പ്രദായം അനുസ്മരിപ്പിക്കുന്നതാണ് ജയിലുകളെന്നും ഷൈന പറയുന്നു. മറുനാടൻ മലയാളിയുമായി സംസാരിക്കുകയായിരുന്നു അവർ.
അജിതക്ക് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ദീർഘകാലം തടവിൽ കഴിയേണ്ടി വന്ന ഒരു സ്ത്രീയാണ് ഞാൻ. കഴിഞ്ഞ നാൽപ്പതു വർഷത്തിനിടയിൽ കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പ്രവർത്തകക്കും ഇത്തരത്തിലൊരു ഭരണകൂട വേട്ട നേരിടേണ്ടി വന്നിട്ടില്ല. മൂന്നര വർഷത്തിന് ശേഷവും ഒരു കേസിൽ പോലും ചാർജ്ജ് ഫ്രെയിം ചെയ്യുകയോ വിചാരണ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇനിയും കുറ്റപത്രം പോലും സമർപ്പിക്കാത്ത പല കേസുകളും ഉണ്ട്. കറുമത്താംപെട്ടി കേസിൽ 2016 ജനുവരിയിൽ തന്നെ ജാമ്യം ലഭിച്ചുവെങ്കിലും എൻ. എസ്. എ. ചുമത്തപ്പെട്ടിരുന്നതിനാൽ ജാമ്യത്തിറങ്ങാൻ കഴിഞ്ഞില്ല.
2015 ൽ ചുമത്തപ്പെട്ട മറ്റു രണ്ടു കേസുകളിൽ കൂടി ആ വർഷം തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എൻ. എസ്. എ. തടങ്കൽ തീരുന്നതിനു മുൻപ് തന്നെ ഒന്നിന് പിറകെ ഒന്നായി കേരളത്തിലും തമിഴ്നാട്ടിലും പുതിയ കേസുകൾ ചുമത്തിയതിനാലാണ് ജയിൽ മോചനം ഇത്രയും വൈകിയത്. ഏറ്റവും അവസാനത്തെ രണ്ടു കേസുകൾ 2018 ലാണ് ഫയൽ ചെയ്തത്. ഈ വർഷം ജൂൺ മാസം ആദ്യം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും പലകാരണങ്ങൾ ചൂണ്ടിക്കാട്ടി പല ജാമ്യക്കാരേയും കോടതി സ്വീകരിക്കാൻ തയ്യാറാവാത്തതിനാലാണ് മോചനം വീണ്ടും നീണ്ടുപോയത്.
സ്ത്രീ ജയിലുകൾ പൊതുവേ പുരുഷ ജയിലുകളെ അപേക്ഷിച്ച് പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഇടങ്ങളാണ്. എല്ലാ ജയിലുകളിലേയും അന്തരീക്ഷം പൊതുവേ മധ്യകാലഘട്ടത്തിലെ അടിമ - ഉടമ ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. തടവുകാരെ സംബന്ധിച്ച് നിത്യ ജീവിതത്തിലെ ഓരോ ചെറിയ ആവശ്യങ്ങൾക്കും ജയിൽ അധികൃതരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥ ഇത് രൂക്ഷമാക്കുന്നു. അധികാരികളിൽ നിന്നുള്ള ഏതൊരു ആജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കണമെന്നാണ് ചട്ടം. തടവുകാർക്കിടയിലുള്ള മാനുഷികമായ സഹഭാവവും സൗഹൃദവും കർശനമായി വിലക്കപ്പെട്ടതാണ്. സാധനങ്ങളോ ജോലികളോ പരസ്പരം പങ്കുവെക്കുന്നതും സഹായിക്കുന്നതും ജയിൽ കുറ്റമാണ്. വർഗ്ഗപരവും ജാതിപരവുമായ വേർതിരുവുകളും ജയിലുകളിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ, ശക്തമാണ്.
സാമ്പത്തികമായും ജാതിയമായും അടിത്തട്ടിലുള്ള ആളുകളെ കൂടുതൽ പ്രയാസമേറിയതും മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതുമായ ജോലികൾ ഏൽപ്പിക്കുന്നത് സാധാരണമാണ്. ജയിലിൽ പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി കർശനമായ ദേഹ പരിശോധന നടത്താറുണ്ട്. ഇത് തടവുകാരുടെ ആത്മാഭിമാനത്തെ തകർക്കുന്നതാണ്. അഡ്മിഷൻ സമയത്ത് പല ജയിലുകളിലും തടവുകാരെ മർദ്ദിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. തടവുകാരെക്കൊണ്ട് ജയിൽ ജീവനക്കാരുടെ വ്യക്തിപരമായ ജോലികൾ ചെയ്യിക്കുന്നതും സാധാരണമാണ്. ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായ ശകാരവും മർദ്ദനവും അപമാനം ഏൽക്കേണ്ടി വരുന്നു. ഏതെങ്കിലും ഒരാൾ ചെയ്യുന്ന തെറ്റിന് മൊത്തം ആളുകൾ ശിക്ഷയേറ്റു വാങ്ങുന്നതും പതിവാണ്.
രാഷ്ട്രീയ തടവുകാരിയെന്ന നിലയിൽ പലപ്പോഴും മറ്റു തടവുകാരെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളും പെരുമാറ്റവും ലഭിക്കാറുണ്ടെങ്കിലും സാധാരണ തടവുകാരുമായി ഇടപഴകാനുള്ള അവസരങ്ങൾ കർശനമായി നിയ്രന്തിച്ചിരുന്നു. പൊതുവായ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുന്നത് അസഹിഷ്ണുതയോടെയാണ് നേരിട്ടിരുന്നത്. നിങ്ങൾ സ്വന്തം പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്ന തരത്തിലുള്ള ഉപദേശങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഗവ. അനുവദിച്ചിട്ടുള്ള പല ആനുകൂല്യങ്ങളും പലപ്പോഴും തടവുകാർക്ക് കൃത്യമായി ലഭ്യമാവാറില്ല. ഉദാഹരത്തിന്, കേരളത്തിൽ ഒരു വിചാരണ തടവുകാരിക്ക് ഒരു മാസം 3 നമ്പറുകളിലേക്കായി 150 രൂപക്ക് ഫോൺ ചെയ്യാൻ അനുമതിയുണ്ടെങ്കിലും പല ജയിലുകളിലും ഇത് പൂർണ്ണമായോ ഭാഗികമായോ നടപ്പാക്കാറില്ല.
കണ്ണൂർ വനിതാ ജയിലിൽ ഒരു മാസം 50 രൂപക്ക് രണ്ടു നമ്പറുകളിലേക്ക് മാത്രമേ ഫോൺ ചെയ്യാൻ അനുവദിക്കുന്നുള്ളൂ. തമിഴ്നാട്ടിലാകട്ടെ വനിതാ ജയിലിലെ ഫോൺ ഒന്നര വർഷത്തിലേറെയായി പ്രവർത്തന രഹിതമാണ്, ഒരു ഫോൺ ചെയ്യണമെങ്കിൽ പുരുഷ ജയിലിലെ ജയിലിൽ പോകുവാൻ ജയിൽ അധികൃതരുടെ കനിവിനായി കാത്തിരിക്കണം. ഇത് മൂലം അനുവദിക്കപ്പെട്ട അത്രയും തവണ ഫോൺ ചെയ്യാൻ പലർക്കും സാധിക്കാറില്ല. എഴുത്തുപകരണങ്ങളും മറ്റും ജയിലിൽ അനുവദിക്കപ്പെട്ടതാണെങ്കിലും പരാതിയെഴുതാൻ ഇതുപയോഗിക്കുമോ എന്ന് കരുതി പലപ്പോഴും തടവുകാർക്ക് നിഷേധിക്കപ്പെടാറുണ്ട്.
തടവുജീവിതം ആളുകളെ അവമാനവീകരിക്കുകയും അടിച്ചമർത്തുകയും ചെയ്യും. തടവുകാർക്ക് ആവശ്യമായ വൈദ്യ സഹായം പോലും പലപ്പോഴും ലഭ്യമാവാറില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും ഡോക്ടർക്കു മാത്രമേ അവകാശമുള്ളൂ എന്നിരിക്കലും ജയിലുകളിൽ മിക്കവാറും ഇതെല്ലാം ചെയ്യുന്നത് പാരാ മെഡിക്കൽ സ്റ്റാഫുകളാണ്. മിക്ക വനിതാ ജയിലുകളിലും ഡോക്ടർമാരോ ആശുപത്രി സൗകര്യങ്ങളോ ഇല്ല. ജയിലിൽ നിന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് കൊണ്ട് പോകുമ്പോൾ തടവുകാർ രോഗം നടിക്കുകയാണ് എന്ന മുൻവിധി നേരിടേണ്ടി വരാറുണ്ട്.
വ്യക്തിപരമായി എനിക്ക് പോലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ആർത്രൈറ്റിസ് മൂലമുള്ള കഠിനമായ സന്ധി വേദനയോടെ ചികിത്സ തേടിയ എന്നോട് ജോലി ചെയ്യാതെ ഇരിക്കുന്നതിനുള്ള കുഴപ്പം മാത്രമാണിതെന്ന് പരിഹസിക്കുകയാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധൻ ചെയ്തത്. എന്നാൽ റൂമറ്റോളജി ഡിപ്പാർട്ട്മെന്റിൽ തുടർന്ന് നടത്തിയ പരിശോധനകളിൽ വാതരോഗം സ്ഥിതീകരിക്കുകയുണ്ടായി. ഇത്തരം സമീപനം തടവുകാരെ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇത്യയിൽ തന്നെ ഏറ്റവും കൂടുതൽ തടവുകാർ മരണമടയുന്ന ഒരു ജയിലായി കോയമ്പത്തൂർ സെൻട്രൽ പ്രിസണിനെ മാറ്റി തീർക്കുന്നതിൽ ഇതിലുള്ള പങ്ക് വ്യക്തമാണ്.
ഇന്ത്യൻ നിയമ വ്യവസ്ഥയിൽ പണവും സ്വാധീനവും ഉള്ളവർക്ക് മാത്രമാണ് നീതി ലഭ്യമാവുകയെന്ന് ജയിലിൽ പോകുന്ന ഏതൊരാൾക്കും സംശയമുണ്ടാകില്ല. പണം ഇല്ലാത്തതിനാൽ മാത്രം കേസ് കൃത്യമായി നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാരാണ് ജയിലുകളിൽ നരകിച്ചുകൊണ്ടിരിക്കുന്നത്. ദലിതുകൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, മറ്റു പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ് ഇതിൽ 90 ശതമാനവും. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ചെയ്തു പോകുന്ന ചില തെറ്റുകളുടെ പേരിൽ ജീവപര്യന്തം അനുഭവിക്കുന്ന പലരും 15 ഉം 20 ഉം വര്ഷം കഴിഞ്ഞും വിമോചനം കാത്ത് കഴിയുകയാണ്. ഒരു കറക്ഷണൽ ഇന്സ്ടിട്യൂഷൻ (തെറ്റ് തിരുത്തൽ കേന്ദ്രം) എന്ന നിലയിലുള്ള ജയിലിന്റെ പങ്ക് പൂർണമായും ഇല്ലാതാക്കുന്നതാണ് ഈ സമീപനം.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- 'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ; എത്രയും വേഗം ഒഴിഞ്ഞു പോകണം'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്