ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്ന എന്നെയും ഭർത്താവ് രൂപേഷിനെയും പൊലീസ് തട്ടിക്കൊണ്ടുപോയി എറ്റുമുട്ടലിൽ കൊല്ലാൻ ശ്രമിച്ചു; പൊലീസ് എടുത്തതെല്ലാം കള്ളക്കേസുകൾ; മാവോയിസ്റ്റ് നേതാവ് ഷൈന മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: കോർപ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കും എതിരെ നിലപാടെടുക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്തതിനാലാണ് തങ്ങളെ പൊലീസ് വേട്ടയാടുന്നതെന്ന് മാവോയ്സ്റ്റ് നേതാവ് ഷൈന.മൂന്ന് വർഷത്തിലേറെക്കാലം കോയമ്പത്തൂർ വനിതാ ജയിലിലും രണ്ടാഴ്ച്ചയിലേറെയായി കണ്ണൂർ വനിതാ ജയിലിലും ജയിൽവാസമനുഭവിച്ച മാവോയ്സ്റ്റ് നേതാവ് പി.എ. ഷൈന 'മറുനാടൻ മലയാളിയോട് ' പ്രതികരിക്കയായിരുന്നു. പൊലീസിന് തങ്ങളെ ഏറ്റുമുട്ടലിൽ കൊല്ലാൻപോലും പദ്ധതിയുണ്ടായിരുന്നു.
2015 മെയ് 4 ന് കോയമ്പത്തൂരിനടുത്ത കരുമത്താം പെട്ടിയിൽ ഒരു ബേക്കറിയിൽ ചായകുടിച്ചു കൊണ്ടിരിക്കേയാണ് ഷൈനയേയും ഭർത്താവ് രൂപേഷിനേയും മറ്റ് മൂന്ന് അനുയായികളേയും ആന്ധ്രാപ്രദേശ് സ്പെഷൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വളഞ്ഞ് ബലമായി വാഹനത്തിൽ കയറ്റി കൊണ്ടു പോയത്. ഇത്തരം ശ്രമങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഷൈന പറയുന്നു. എട്ട് വർഷം മുമ്പ് തന്നെ ഭരണ കൂടം എന്നെ വേട്ടയാടുകയും നിയമവിരൂദ്ധമായി പലതവണ കസ്റ്റഡിയിലെടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഏറ്റവും കൂടുതൽ അസംഘടിത തൊഴിലാളികൾ തൊഴിലെടുക്കുന്ന കൊച്ചിൻ എക്സ്പോർട്ട് പ്രോസസിങ് സോൺ ( ഇപ്പോഴത്തെ കൊച്ചിൻ സ്പെഷൽ ഇക്കോണോമിക് സോൺ - ല്‍വെ) ലെ തൊഴിലാളികളെ സംഘടിപ്പിക്കുകയും വിവിധ സ്ഥാപനങ്ങളിലെ സ്വതന്ത്ര തൊഴിലാളി യൂണിയനുകളുടെ ഒരു കോർഡിനേഷൻ രൂപീകരിച്ച് തൊഴിലാളികളുടെ ഇടയിൽ ഞങ്ങൾ പ്രവർത്തിച്ചു വരികയുമായായിരുന്നു.
ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തുടങ്ങിയ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപെട്ടവരുമായ ജനങ്ങളുടെ സമരങ്ങളോട് ഐക്യപ്പെടുകയും വിവിധ മനുഷ്യാവകാശ - സ്ത്രീ പ്രശ്നങ്ങളിൽ ഇക്കാലയളവിൽ ഞങ്ങൾ ഇടപെടുകയുണ്ടായിട്ടുണ്ട്. കേരളത്തിലെ ആദിവാസികളുടെയും കർഷകരുടെയും ഭൂമി പ്രശ്നത്തിലും പ്ലാച്ചിമടയിലെ കൊക്കൊകോള സമരം പോലുള്ള ജനകീയ സമരങ്ങളിലും പരിസ്ഥിതി സമരങ്ങളിലും ഞങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. ഇത് പലപ്പോഴും ഞങ്ങളെ ഭരണകൂടത്തത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞങ്ങളുടെ നേരെയുള്ള അറസ്റ്റും പൊലീസ് പീഡനങ്ങളും ആരംഭിക്കുന്നത്.
2007 ൽ അങ്കമാലിയിൽ നിന്ന് സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യുറോ അംഗമെന്ന് ആരോപിച്ച് മല്ലരാജ റെഡ്ഡിയെയും ഭാര്യ ജഗണയെയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കേരള പൊലീസ് മുഖം രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി നിയമവിധേയമായി നടത്തി വരുന്ന വിപ്ലവ രാഷ്ട്രീയ പ്രസിദ്ധീകരണമായ പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻ കുട്ടിയെ അറസ്റ്റ് ചെയ്തു. ഈ രണ്ടു അറസ്റ്റുകളുമായി ബന്ധപ്പെട്ട് ജനകീയ തെളിവെടുപ്പ് നടത്തുന്ന സന്ദർഭത്തിലാണ് എന്നെ അറസ്റ്റ് ചെയ്യുന്നതിന് ഭരണകൂടം ആദ്യമായി ശ്രമിച്ചത്. ഞാൻ ആൾമാറാട്ടം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചുള്ള ഈ ശ്രമം മാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായ വസ്തുതകൾ വെളിപ്പെടുത്തി പരാജയപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
അതിനു ശേഷം രണ്ടു ആഴ്ചകൾക്കപ്പുറം നന്ദിഗ്രാം വിഷയത്തിൽ പ്രചാരണത്തിനെത്തിയ പശ്ചിമ ബംഗാളിൽ നിന്നുള്ള ഭൂമി ഉഛിത് പ്രതിരോധ് കമ്മിറ്റി (കുടിയൊഴിപ്പിക്കലിനെതിരായ പ്രതിരോധ സമിതി) പ്രവർത്തകരെ പിന്തുണച്ചതിന്റെ പേരിൽ മാവോയിസ്റ്റുകളുടെ യോഗം സംഘടിപ്പിച്ചു എന്നാരോപിച്ച് അർദ്ധരാത്രിയിൽ എന്നെയും മക്കളായ ആമിയെയും, സവേരയെയും, ഭൂമി ഉഛിത് പ്രതിരോധ് കമ്മിറ്റി പ്രവർത്തകരേയും അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും രാത്രി മുഴുവൻ ലോക്കപ്പിൽ വക്കുകയും ചെയ്തു. നന്ദിഗ്രാം സമരത്തിൽ സിപിഐ.എം ന്റെ ജനവിരുദ്ധ നിലപാട് തുറന്നു കാട്ടപ്പെട്ടത് ആ സമയത്ത് കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന സിപിഐ (എം)ന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രകോപിപ്പിച്ചതാണ് അറസ്റ്റിനുണ്ടായ അടിയന്തിര കാരണം.
എന്നാൽ കേരളത്തിലുടനീളം പത്രസമ്മേളനങ്ങൾ നടത്തി പരസ്യമായി പ്രചാരണം നടത്തിയിരുന്ന, ഒരു പെറ്റികേസിൽ പോലും പ്രതികളല്ലാത്ത, പൗരാവകാശ പ്രവർത്തകരുടെ അറസ്റ്റ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന് മനസിലാക്കി അടുത്ത ദിവസം തന്നെ വിട്ടയക്കുകയും ചെയ്തു. സമയത്ത് തന്നെ കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പൊലീസിന്റെ ഈ നിയമ വിരുദ്ധ നടപടിയെ തുറന്നു കാണിച്ചിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും സാമ്രാജ്യത്വ ആശ്രിത നയങ്ങളെയും തുറന്നു കാണിച്ചത് ഭരണകൂടത്തിന്റേയും പൊലീസിന്റേയും അപ്രീതിക്ക് കാരണമായി. ഇതിന്റെ ഭാഗമായാണ് സി. പി. ഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യുറോ അംഗമെന്ന് ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട മല്ലരാജ റെഡ്ഢിക്ക് താമസമൊരുക്കിയെന്ന് ആരോപിച്ച് ഞങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തിയത്. നിരന്തരമായ പൊലീസ് അറസ്റ്റും പീഡനങ്ങളും മൂലം ജോലി ചെയ്യാൻ പോലും സാധ്യമല്ലാത്ത ഒരു സാഹചര്യം സംജാതമായതിനാലാണ് വീട് വിട്ട് പോകേണ്ടി വന്നത്.
പശ്ചിമഘട്ട വനമേഖലയിൽ മാവോയിസ്റ്റു പ്രസ്ഥാനം സജീവമായതോടെ വിവിധ സ്ക്വാഡുകളെ നയിക്കുന്നത് ഞാനാണെന്ന് ആരോപിച്ച് കേരളത്തിലുടനീളം പൊലീസ് പോസ്റ്റർ പതിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ചികിത്സാർത്ഥം കോയമ്പത്തൂരിൽ പോയ എന്നേയും ഭർത്താവിനേയും 2015 മെയ് 4 നു കറുമെത്താംപെട്ടിയിലെ ഒരു ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ പൊലീസ് തട്ടിക്കൊണ്ടു പോയി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.
സിവിൽ വേഷത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്പെഷ്യൽ ഇന്റലിജൻസ് ബ്യുറോ (എപിഎസഐബി)പൊലീസുകാർ ചായ കുടിച്ചുകൊണ്ടിരുന്ന ഞങ്ങളെ വളയുകയും വാഹനത്തിൽ ബലമായി കയറ്റികൊണ്ട് പോവുകയും ചെയ്തു. വാഹനത്തിനകത്തുണ്ടായിരുന്ന പൊലീസ് സംഭാഷണത്തിൽ നിന്ന് പശ്ചിമഘട്ട മേഖലയിൽ കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിൽ കൊലചെയ്യാൻ ആണ് ഉദ്ദേശ്യമെന്ന് ഞങ്ങൾക്ക് മനസിലായി. നിറയെ ആളുകളുള്ള ഒരു ബസ് സ്റ്റോപ്പിന്റെ മുൻപിൽ വച്ച് പൊലീസിന്റെ വണ്ടി ഓഫാവുകയും ആ സമയത്ത് ഞങ്ങൾ ഉറക്കെ അറസ്റ്റിന്റെ വിവരം വിളിച്ചു പറഞ്ഞു പരസ്യപ്പെടുത്തുകയും ചെയ്തതോടെ പൊലീസിന് അന്ന് രാത്രി തന്നെ മാധ്യമങ്ങളെ അറസ്റ്റിന്റെ വിവരം അറിയിക്കേണ്ടി വന്നു.
തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷം മെയ് 5 നു ഞങ്ങളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയും പിന്നീട് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. രണ്ടു മാസങ്ങൾക്ക് ശേഷം ഞങ്ങളെ നാഷണൽ സെക്യൂരിറ്റി ആക്ട് (എൻഎസ്എ) പ്രകാരം കരുതൽ തടങ്കലിനു വെക്കുന്നതിനു കളക്ടർ ഉത്തരവിട്ടു. ഞങ്ങൾ സായുധ വിപ്ലവം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം വിളിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അടിസ്ഥാനപ്പെടുത്തി കോടതി എൻഎസ്എ ശരിവെച്ചുകൊണ്ട് ഉത്തരവിട്ടു. തുടർന്ന് വ്യാജരേഖ ചമച്ച് സിംകാർഡുകൾ തരപ്പെടുത്തി എന്ന കള്ളക്കേസുകൾ ഒന്നിന് പുറകെ ഒന്നായി ചുമത്തിയാണ് കഴിഞ്ഞ മൂന്നര വർഷം വരെ തടവ് നീട്ടിയത്.
തമിഴ്നാട്ടിലെ 10 കേസിൽ 9 കേസും സിം കാർഡ് കേസുകളാണ്. കേരളത്തിലും സമാനമായ ഒരു കേസുണ്ട്. കേരളത്തിലെ പല കേസുകളും കേരളത്തിലെ ആദിവാസി ഊരുകളിൽ പിഎൽജിഎ സ്ക്വാഡുകൾ പോയി അരിയും മറ്റു അവശ്യ സാധനങ്ങളും വാങ്ങിയെന്നാണ് ഇതിനായി ഞാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു എന്റെ പേരിലുള്ള ആരോപണം. ഈ കേസുകളെല്ലാം ചുമത്തുന്നതിനുള്ള യാഥാർത്ഥ കാരണം കോർപ്പറേറ്റ് ചൂഷണത്തിനും വിഭവകൊള്ളക്കും എതിരെ നിലപാടെടുക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടു വരുകയും ചെയ്തതിനാലാണ്.
(തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍