ഇസ്ലാം എന്നത് മറ്റുമതങ്ങളെ പോലെ വെറും ഒരു മതമല്ല; അതിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്; സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടല്ല; ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട സംഘടനകളാണ് ജമാഅത്തെ ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്നവർ; ശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു പോകണെമെന്ന സലഫികളുടെ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലും ഐഎസ് സാന്നിധ്യത്തിന് കാരണം; ഹമീദ് ചേന്ദമംഗല്ലൂരുമായുള്ള അഭിമുഖം രണ്ടാം ഭാഗം
ആർ പീയൂഷ്
കോഴിക്കോട്: ഭീകരതക്ക് മതം ഇല്ല എന്ന് കേരളത്തിലെ വിവിധ മുസലീം സംഘടകൾ പറയുമ്പോൾ മതം തന്നെയാണ് ഭീകരത എന്ന ഉറച്ച നിലപാടിലാണ് പ്രശ്സത എഴുത്തുകാരും സ്വതന്ത്ര ചിന്തകനുമായ ഹമീദ് ചേന്ദമംഗല്ലൂർ. ഇസ്ലാം എന്നത് മറ്റുമതങ്ങലെ പോലെ വെറും ഒരു മതമല്ല. അതിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്.സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ട. ഇത്തരം ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട സംഘടനകളാണ് ജമാ അത്ത് ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്നവർ. ശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു പോകണെമെന്ന സലഫികളുടെ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലും ഐഎസ് സാന്നിധ്യത്തിന് കാരണമെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.
- ഐഎസ് ഭീകരത കേരളത്തിൽ പിടിമുറുക്കുന്നതിനെ കുറിച്ച്?
ഐഎസിന് ഒരു പ്രത്യയ ശാസ്ത്രമുണ്ട്. ആ പ്രത്യയശാസ്ത്രം എന്നു പറയുന്നത് ഇസ്ലാമിസവുമായി ബന്ധപ്പെട്ട പ്രത്യയ ശാസ്ത്രമാണ്. സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടും രണ്ടല്ല. ഒസാമാ ബിൻലാദൻ, സലഫി അല്ലെങ്കിൽ സലഫിസത്തിന്റെ ആ പ്രത്യയ ശാസ്ത്രത്തെ സ്വാധീനിക്കപ്പെട്ടതാണ്. അതു തന്നെയാണ് ഇസ്ലാമിസവും. ഇസ്ലാം എന്നത് മറ്റുമതങ്ങലെ പോലെ വെറും ഒരു മതമല്ല. ആ മതം രാഷ്ട്രീയം കൂടി ഉൾക്കൊള്ളുന്ന മതമാണ്. ഇസ്ലാം മതത്തിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ഹിന്ദു മതത്തിന് അതിന്റെതായ രാഷ്ട്രീയമില്ലായിരിക്കാം ക്രിസ്തുമതത്തിന് ഇല്ലായിരിക്കാം. എന്നാൽ അങ്ങനെയല്ല ഇസ്ലാം. ഇസ്ലാമിന് അതിന്റെതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അനുസരിച്ചുള്ള ഭരണ സംവിധാനം അറബ് രാജ്യങ്ങളിൽ അല്ലെങ്കിൽ ഈ ഭൂമിയിൽ നടപ്പാക്കുക എന്നത് മുസ്ലീങ്ങളുടെ മതപരമായ കടമയാണ് എന്ന് പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാമിസവും സലഫിസവും. ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട ആളുകൾ നേരത്തെ നമ്മുടെ നാട്ടിൽ ഉണ്ട്. അതിൽപെട്ട ആൾക്കാരാണ് ജമാ അത്ത് ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്ന ആൾക്കാർ.
ഇസ്ലാമിസ്റ്റിൽ തന്നെ രണ്ട് തരക്കാരുണ്ട്. ഒരു വിഭാഗം ഇൻസ്റ്റിറ്റിയൂഷണൽ ഇസ്ലാമിസത്തിന്റെ വക്താക്കളാണ്. ഇൻസ്റ്റിറ്റിയൂഷണൽ ഇസ്ലാമിസം എന്ന് പറഞ്ഞാൽ ഭരണ സംവിധാനങ്ങളിലേക്ക്, സർക്കാരിന്റെ ജോലികളിലേക്ക്, ആർമിയിലേക്ക്, പൊലീസിലേക്ക്, മറ്റു ബ്യൂറോക്രസിയിലേക്ക്, അതുപോലെ സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകലിലേക്ക് അനുക്രമം കടന്ന് ചെന്ന് അങ്ങോട്ട് ചേക്കേറി ക്രമേണ ഒരു ഇസ്ലാമിസ്റ്റ് ഭരണ സംവിധാനത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. എന്നാൽ പതുക്കെ പതുക്കെ പോരാ പെട്ടെന്ന് വേണം എന്ന് കരുതുന്ന ആൾക്കാരുണ്ട്. അതാണ് ജിഹാദിസ്റ്റ് ഇസ്ലാമിസത്തിന്റെ ആൾക്കാർ.
ബിൻലാദനെ പോലുള്ള ആൾക്കാർ, അബൂബക്കർ ബാഗ്ദാദിയെപോലുള്ളവർ ഇവരൊക്കെ ജിഹാദിസ്റ്റ് ഇസ്ലാമിസത്തിന്റെ ആളുകളാണ്. ജിഹാദെന്ന് പറഞ്ഞാൽ യുദ്ധം. മതത്തിന് വേണ്ടിയുള്ള യുദ്ധം, ഇസ്ലാമിന് വേണ്ടിയുള്ള യുദ്ധം. ആ യുദ്ധത്തിലൂടെ ശത്രുക്കളെ ഇല്ലാതാക്കി തോൽപ്പിച്ച് ഇസ്ലാമിന്റെ ഭാഗമാക്കി സ്ഥാപിക്കുക എന്ന് വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ള ആൾക്കാരാണ് മറ്റുള്ളവർക്കൊക്കെ അപരത്വം കൽപ്പിക്കുന്നത്. പാശ്ചാത്യരോട്, അല്ലെങ്കിൽ പാശ്ചാത്യരായ ക്രിസ്ത്യാനികളോട്, ക്രിസ്തു മതത്തോട്, പിന്ദു മതത്തോട് അല്ലെങ്കിൽ ഹിന്ദുക്കളോട് യുദ്ധംചെയ്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്യണം എന്ന് ആശയം മുന്നോട്ട് വയ്ക്കുന്നവരാണ്. അങ്ങനെ ഇവർ അപരന്മാരെ സൃഷ്ടിക്കുന്നു. സാധാരണ തിരിച്ചവർ പറയും മുസ്ലിം അപരന്മാരെ ചെയ്യുകയാണ് മറ്റവർ ചെയ്യുന്നത്.
എന്നാൽ അതിനേക്കാൾ ശക്തമായി അമുസ്ലിം അപരന്മാർ ഇസ്ലാമുകളെ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ്. ഈ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ എട്ടു സ്ഥലത്ത് ചാവേർ സ്ഫോടനങ്ങൾ നടന്നു. ഈ ചാവേർ ആക്രമണം നടത്തിയത് ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന നാഷണൽ തൗഹീദ് ജമാത്തിന്റെ ആൾക്കാരകാമെന്നാണ് പത്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതിന്റെ നേതാവിന്റെ പേര് സെഹറാൻ ഹാഷിം. ഇയാൾക്ക് ഐഎസുമായിട്ട് ബന്ധമുണ്ടായിരുന്നു. സിറിയയിലും ഇറാക്കിലുമൊക്കെ പോയി ഐഎസുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു എന്ന വിരം പുറത്ത് വന്നിരുന്നു.
അങ്ങനെയുള്ള ചില സംഘടനകളും നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കയിൽ പ്രവർത്തിച്ചപോലെ കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കയിൽ നാഷണൽ തൗഹീദ് ജമാത്തിന്റെ സഹകരണത്തോടെയാണ് ഐഎസ് ഈസ്റ്റർ ദിനത്തിൽ ഇങ്ങനെയൊരു സ്ഫോടനം നടത്തിയത്. എന്തുകൊണ്ടാണ് അവർ ഈസ്റ്റർ ദിനത്തിൽ തന്നെ ല്ഫോടനം നടത്തിയത്? ശ്രീലങ്കയെ സംബന്ധിച്ചിടത്തോലം അവിടുത്തെ ജനസംഖ്യയിൽ ഏഴു ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്. ക്രിസ്ത്യാനികൾ അത്ര വലിയ ഒരു ശക്തിയല്ല. എന്നിട്ടും അവിടെ അവർ അങ്ങനെയൊരു സ്ഫോടനം നടത്തിയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നത് എന്താണ്.ഐ.എസ് അതിന്റെ പ്രഭവ സ്ഥാനമായ ഇറാക്കിലും സിറിയയിലും ഏതാണ്ട് പരാജയപ്പെട്ടിട്ടുണ്ട്. അവിടുന്ന് അവർ നിശേഷം തുടച്ചുമാറ്റപ്പെടുന്ന ഒരു സ്ഥിതിവിശേഷത്തിലാണ് അവർ ഇപ്പോൾ ഉള്ളത്. സിറിയയിലും ഇറാക്കിലും അവരുടെ എല്ലാ കേന്ദ്രങ്ങളും നഷ്ട്പ്പെട്ടു. അപ്പോൾ അവർ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണ ഏഷ്യൻ രാഷ്ട്രങ്ങളിലാണ്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബഗ്ലാദേശ് മാത്രമല്ല ഇന്ത്യ, ശ്രീലങ്ക പോലുള്ള രാഷ്ട്രങ്ങളിൽ കൂടി അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈസ്റ്റർ ദിനത്തിൽ പറയുന്ന എട്ടു സ്ഥലങ്ങളിൽ ചാവേർ സ്ഫോടനം നടത്തിയപ്പോൾ അവർ നൽകിയ സന്ദേശം പാശ്ചാത്യരായ ക്രിസ്ത്യാനികളെ നശിപ്പിക്കും എന്നതാണ്. ഇത്തരത്തിലുള്ള സംഘടനകൾ കേരളത്തിലും ഉണ്ട്. ഇതേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘടനകളാണ് കേരളത്തിലും ഐ.എസ് സാന്നിധ്യത്തിന് കാരണം. 1986 ലാണ് ആണ് സിമി എന്ന സംഘടന 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ചുവരുകളിൽ എഴുതി വച്ചത്. എന്നുവച്ചാൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കണം എന്നാണ് അവർ ഉദ്ദേശിച്ചത്. അപ്പോൾ അന്നു മുതലേ ഇത്തരം ആശയങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. നാൽപത് വർഷത്തിനടുത്ത് തന്നെ നിലനിൽക്കുന്ന ആശയം തന്നെയാണ് ഇത്. ഇസ്ലാമിക ഭരണത്തിനായി യുദ്ധംചെയ്ത് മരണം വരിച്ചാൽ സ്വർഗ്ഗം കിട്ടും എന്ന അന്ധമായ വിശ്വാസവും ആണ് ഇത്തരം ആശയങ്ങളുമായി നടക്കുന്നവർ തീവ്രവാദ പ്രവർത്തനങ്ങളുമായി നടക്കുന്നത്.
- തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ കൊണ്ടുപോകുന്നത് ആടുമെയ്ക്കാനാണ് എന്ന് പറഞ്ഞാണ്. അതിനെപറ്റി?
പതിനായിരം നൂറ്റാണ്ട് മുൻപ് ജീവിച്ച മുഹമ്മദ് നബിയുടെ അറേബ്യയിൽ ആടുമെയ്ക്കലും അതുപോലെയുള്ള കാര്യങ്ങളുമൊക്കെയാണല്ലോ ഉണ്ടായിരുന്നത്. അപ്പോൾ അന്നത്തെ ആ ഗോത്ര ജീവിതത്തിലേക്ക് തിരിച്ചുപോവുക എന്നതാണ് ഇവർ അർത്ഥമാക്കുന്നത്. എന്നാൽ ഈ ഗോത്ര ജീവിതത്തിലേക്ക് തിരിച്ചുപോകാൻ അവർ ഉപയോഗിക്കുന്നത് ഈ ആധുനിക ശാസ്ത്രം കണ്ടു പിടിച്ച വിമാനങ്ങലെയാണ്. വിമാനത്തിലാണ് അല്ലാതെ ആടിന്റെ പുറത്തോ, കഴുതയുടെ പുറത്തോ, കുതിരപ്പുറത്തോ അല്ല അവർ സഞ്ചരിക്കുന്നത്. അല്ലെങ്കിൽ കടലിലൂടെ പഴയകാലത്തുണ്ടായിരുന്ന കപ്പൽ പോലുള്ള യാത്രാ സംവിധാനങ്ങൾ ഉപയോഗിച്ചല്ല അവർ ഈ പറയുന്ന ഇറാക്കിലേക്കോ, സിറിയയിലേക്കോ അല്ലെങ്കിൽ അറേബ്യയിലേക്കോ ഒന്നും പോകുന്നത്. അപ്പോൾ ആധുനിക ശാസ്ത്രത്തിന്റെ എല്ലാത്തരം നേട്ടങ്ങളും ഉപയോഗപ്പെടുത്തികൊണ്ട് തങ്ങൾ ആടിനെ മെയ്ക്കാൻ പോവുകയാണ് എന്ന് പറയുന്നത് അസംബന്ധമല്ലേ?
- സലഫിസം കേരളത്തിൽ വളർന്നു വരുന്നു അതിനെപറ്റി ഒന്നു വിവരിക്കാമോ..?
പതിനെട്ടാം നൂറ്റാണ്ടിൽ അറേബ്യയിൽ ആണ് സലഫിസം രൂപം കൊള്ളുന്നത്. ആവരുടെ ആശയംഎന്താണെന്ന് വച്ചാൽ ഇസ്ലാമിന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു പല മതങ്ങളുടെയും സ്വാധീനം ഇസ്ലാമിൽ കയറി വന്നിരിക്കുന്നു. ആ മതങ്ങളുടെ സ്വാധീനം കൊണ്ട് ഇസ്ലാം കളങ്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇസ്ലാമിനെ അതിന്റെ പ്രാർത്ഥന വിശദ്ധിയിലേക്ക് കൊണ്ടുപോകണം. സലഫികളുടെ അല്ലെങ്കിൽ വഹാബികളുടെ ഏറ്റവും വലിയ നേതാവായി കാണുന്ന പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്നു അബ്ദുൾ വഹാബ് അക്കാലത്ത് അദ്ദേഹത്തിന്റെ സ്വാധീനമേഖലയിലുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിം ശവകുടീരങ്ങൾ വരെ തല്ലിചതകർത്തു. അതൊക്കെ ഇസ്ലാമിന് വിരുദ്ധമാണ് എന്നു പറഞ്ഞായിരുന്നു. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ശവകുടീരങ്ങൾ വരെ ഇതിൽ ഉൽപ്പെട്ടിട്ടുണ്ടായിരുന്നു. ഇതൊക്കെ അനിസ്ലാമികമാണ് ഇസ്ലാമികവുമായി യോജിചിച്ചതല്ല അതുകൊണ്ട് ഇതൊക്കെ അശുദ്ധമായ ഇസ്ലാമിന്റെ ഭാഗമാണ് ശുദ്ധമായ ഇസ്ലാമിന്റെ വിശുദ്ധിയിലേക്ക് തിരിച്ചുപോകണം എന്നു പറഞ്ഞ് പഴയകാലത്തുണ്ടായിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും തല്ലിതകർത്തു. ഇസ്ലാമിന്റെ പരിശുദ്ധിയിലേക്ക പോവുക എന്ന് പറഞ്ഞാൽ എന്താണ്? മറ്റ് സംസ്ക്കാരങ്ങളുടെ സ്വാധീനത്തിൽ നിന്നും പൂർണ്ണമായിട്ടും മുസ്ലീങ്ങളെ മുക്തരാക്കുക എന്നതായിരുന്നു.
മതപരമായ വിശുദ്ധി എന്ന് പറയുന്നത് ഫാസിസത്തിന്റെ ആദ്യത്തെ ചവിട്ടുപടിയാണ്. ഇസ്ലാമിക വിശുദ്ധിയിലേക്ക് തിരിച്ചു പോകണം എന്നു പറയുമ്പോൾ ഇസ്ലാമിക അശുദ്ധി എന്ന് അവർ കണക്കാക്കുന്നതെല്ലാം തകർക്കണം എന്നാണ്. അതാണ് സലഫിസം തുടങ്ങി വച്ചത്. ഇവിടെയും ഈ ആൾക്കാരൊക്കെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. കേരളത്തിലെ 99.9 ശതമാനം മുസ്ലീങ്ങളും കേരളത്തിലെ ഹിന്ദുക്കളിൽ നിന്നും മതം മാറി വന്നവരുടെ സന്തതിപരമ്പരകളാണ്. അതുപോലെ തന്നെ ക്രിസ്ത്യാനികളും. അല്ലാതെ അറേബ്യയിൽ നിന്നു വന്നവരല്ല ഇവിടുത്തെ മുസ്ലിംങ്ങൾ. അറേബ്യയിൽ നിന്നും കച്ചവടക്കാർ ഏഴാംനൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ വന്നിട്ടുണ്ട്. പക്ഷേ അവിടെ നിന്നും വന്ന അറബികൾ പുരുഷന്മാർ മാത്രമാണ്.
സ്ത്രീകൾ അവരുടെ കൂടെ വന്നിട്ടില്ല. ഈ അറബി പുരുഷന്മാർ കേരളത്തിൽ വന്ന് ഇവിടുത്തെ വ്യത്യസ്ഥ ജാതിയിൽപെട്ട ഹിന്ദുക്കളായ സ്ത്രീകളെയാണ് കല്ല്യാണം കഴിക്കുന്നത്. അങ്ങനെ ഒരു മിശ്ര ജനസംഖ്യയുണ്ടായി. പിന്നെ ഇവിടെ ഹിന്ദുക്കൾക്കിടയിലുണ്ടായിരുന്ന അയിത്തം പോലെയുള്ള അനാചാരങ്ങൾ കാരണം ഒരുപാടാൾക്കാർ, പ്രത്യേകിച്ച് കീഴ് ജാതിയിൽപ്പെട്ട ആൾക്കാർ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പോയി. അവരാണ് ഇപ്പോൾ ദളിത് ക്രിസ്ത്യൻസ് എന്നറിയപ്പെടുന്നത്. അങ്ങനെ ഇസ്ലാമിലേക്കൊക്കെ പോയവർ മഹാഭൂരിപക്ഷവും ഹിന്ദുക്കൾക്കിടയിലെ കീഴ് ജാതിയിൽപെട്ടവരാണ്. പക്ഷേ പല മുസ്ലീങ്ങളും പറയും ഞങ്ങളുടെ പൂർവ്വികന്മാർ ഒന്നുകിൽ നമ്പൂതിരിമാർ ആയിരുന്നെന്നും അല്ലെങ്കിൽ നായന്മാർ ആയിരുന്നെന്നും പറയും.
മഹാകവി ഇക്ബാൽ പോലും പറഞ്ഞിരുന്നത് എന്റെ പൂർവ്വികർ ബ്രാഹ്മണരായിരുന്നു എന്നാണ്. മുഹമ്മദ് അലി ജിന്ന പറഞ്ഞതെന്താണെന്നറിയാമോ? പൂർവ്വികർ ബ്രാഹ്മണരായിരുന്നു എന്നാണ്. അത് ശരിയായിരിക്കാം ഒന്നു രണ്ട് കേസുകളിലൊക്കെ അങ്ങനെ ഉണ്ടാവാം. ഞാൻ പറഞ്ഞതെന്താണെന്ന് വച്ചാൽ ഇന്ത്യയൊട്ടുക്ക് നോക്കുമ്പോൾ ഇവിടുത്തെ മുസ്ലീമുകൾ ഹിന്ദുക്കൾക്കിടയിലെ വ്യത്യസ്ഥ ജാതിയിൽപെട്ടവരിൽ നിന്നും മതംമാറി വന്നവരാണ്. അപ്പോൾ അവരുടെ സംസ്ക്കാരം തീർച്ചയായിട്ടും ഇവിടെയുണ്ടാകുമല്ലോ. ഇവിടുത്തെ സുന്നി സംഘടനകൾ ഇപ്പോഴും നടത്തുന്ന നേർച്ച, നബിദിനാഘോഷം തുടങ്ങിയ ആചാരങ്ങൾ ഇവിടുത്തെ തനത് തദ്ദേശീയ സംസ്ക്കാരത്തിൽ നിന്നും കടംകൊണ്ടതാണ്.അത് പാടില്ല എന്ന് പറയുന്നവരാണ് സലഫികളും ജമാ അത്ത് ഇസ്ലാമിക്കാരും.
ഇതൊന്നും പാടില്ല, കബറിടത്തിൽ പോയി പ്രാർത്ഥിക്കാൻ പാടില്ല, ആണ്ട് നേർച്ചപോലെയുള്ള ആചാരം നടത്താൻ പാടില്ല എന്ന് പറയുന്ന ആൾക്കാരാണ്. അതൊക്കെ ശുദ്ധ ഇസ്ലാമിന് എതിരാണ്. അതുകൊണ്ട് അതിൽ നിന്നും ഹിന്ദു സംസ്ക്കാരത്തിൽ നിന്നും മുക്തമാകണം എന്നാണ് ഈ പറയുന്നതിനൊക്കെ അർത്ഥം. ഇത്തരം ചിന്താഗതിയുള്ളവർ പറയുന്നത് തങ്ങൾ പുരോഗമന പ്രസ്ഥാനക്കാരാണ് എന്നാണ്. എന്നാൽ അവർ പുരോഗമന പ്രസ്ഥാനക്കാരല്ല അവർ തിരിച്ചു പോക്ക് ആവശ്യപ്പെടുന്നവരാണ്. പ്യൂരിറ്റി ഓഫ് ഇസ്ലാം എന്നു പറഞ്ഞാൽ ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകണെമെന്നാണ് അർത്ഥം. നടക്കാത്ത കാര്യമാണത്. പക്ഷേ നടക്കാത്ത കാര്യം ഇപ്പോഴും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.- ഹമീദ് ചേന്ദമംഗല്ലൂർ വ്യക്തമാക്കി
( തുടരും)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്