'ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം'; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ്എൻഡിപി യോഗം എന്ന മഹത്തായ പ്രസ്ഥാനത്തെ കുടുംബ സ്വത്താക്കിയാണ് വെള്ളാപ്പള്ളി നടേശൻ ഭരിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. കഴിവുള്ള നേതാക്കൾ ഒരുപാട് ഉണ്ടായിട്ടും വെള്ളാപ്പള്ളിയുടെ അപ്രമാദിത്തമാണ് എസ്എൻഡിപി യോഗത്തിൽ. എസ്എൻഡിപി യോഗത്തിൽ വെള്ളാപ്പള്ളി നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതരെ വിജിലൻസ് അന്വേഷണം അടക്കം നടക്കുന്നുണ്ട്. ദുരൂഹമായ ആത്മഹത്യകളിൽ പോലും വെള്ളാപ്പള്ളി ആരോപണ വിധേയനാണ്.
ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന പല നേതാക്കളും അദ്ദേഹത്തിന്റെ അഴിമതിയെ ചോദ്യം ചെയ്തു മറുകണ്ടം ചാടിയിട്ടുണ്ട്. ഇവർ ഇപ്പോഴും വെള്ളാപ്പള്ളിക്കെതിരായ പോരാട്ടം തുടരുകയാണ്. വെള്ളാപ്പള്ളിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ മുന്നിലാണ് അഡ്വ. കെ. എം. സന്തോഷ് കുമാർ. എസ്എൻഡിപി യോഗം വിമോചന സമര സമിതി എന്ന കൂട്ടായ്മ രൂപീകരിച്ച് വെള്ളാപ്പള്ളിക്കെതിരെ പോരാട്ടം തുടരുകയാണ് സന്തോഷ് കുമാറും സംഘവും. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി തകർച്ചയുടെ പടുകുഴിയിലേക്ക് വീണെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തുവെന്നും സന്തോഷ് കുമാർ തുറന്നടിക്കുന്നു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാടുകൾ എണ്ണിപ്പറയുകയാണ്. കഴിഞ്ഞ കാലങ്ങളിൽ വെള്ളാപ്പള്ളിക്ക് വേണ്ടി വാദിച്ച വ്യക്തി കൂടിയാണ് സന്തോഷ്.
വെള്ളാപ്പള്ളി നടേശൻ എങ്ങനെയാണ് എസ്എൻഡിപി യോഗം അടക്കി ഭരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് മറുനാടന് നൽകി അഭിമുഖത്തിൽ. യൂണിയൻ പ്രസിഡന്റുമാരെ പർച്ചേസ് ചെയ്തു കൊണ്ടാണ് അതിന് വെള്ളാപ്പള്ളി ശ്രമിക്കാറെന്നും സന്തോഷ് കുമാർ മറുനാടൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്..
'പോഴന്മാരാണ് സമുദായപ്രവർത്തനം നടത്തുന്നത്. അല്ലാത്തവർ ആ സമയം പത്ത് കാശുണ്ടാക്കാൻ ശ്രമിക്കും' എന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയുടെ തലപ്പത്ത് എത്തിയത് എങ്ങനെയാണ്?
ലോകത്ത് വരാൻ പോകുന്ന എന്തോ വലിയ ദുരന്തത്തിന്റെ സൂചന ഗുരുദേവൻ നൽകിയതാണ് വെള്ളാപ്പള്ളിയുടെ സ്ഥാനലബ്ദി. എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവിലാണ് അദ്ദേഹം ആദ്യം വരുന്നത്. അന്ന് സെക്രട്ടറിയായിരുന്ന എംകെ രാഘവനുമായും ശാശ്വതികാനന്ദ സ്വാമികളുമായുള്ള വെള്ളാപ്പള്ളിയുടെ അടുപ്പമാണ് എസ്എൻ ട്രസ്റ്റിന്റെ തലപ്പത്തേയ്ക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.
ശിവഗിരി മഠവും എസ്എൻഡിപിയും തമ്മിൽ അന്ന് നല്ല ബന്ധത്തിലായിരുന്നോ?
തുടക്കം മുതൽ തന്നെ അവർ തമ്മിൽ പ്രശ്നങ്ങളുണ്ട്. ഗുരുദേവന്റെ യതിപൂജ പോലും നടത്താൻ പറ്റാതെ പോയത് കേരള കൗമുദിയിലെ സിവി കുഞ്ഞിരാമൻ സ്റ്റേ വാങ്ങിയിട്ടല്ലേ. ഗുരു മരിച്ച് നാൽപത്തിയൊന്നിന് ഒരുപാട് പേർക്ക് ഭക്ഷണമൊക്കെ തയ്യാറാക്കിവച്ചിട്ട് അതു മുഴുവൻ പാഴായിപ്പോയെന്നാണ് ചരിത്രം. ഗുരുദേവന്റെ സ്വത്തുക്കൾ മഠത്തിനാണോ എസ്എൻഡിപി യോഗത്തിനാണോ എന്ന് ആദ്യകാലത്ത് തുടങ്ങിയ തർക്കങ്ങളാണ് ഇന്നും പലവിധ ഭിന്നതകളായി നിലനിൽക്കുന്നത്.
എസ്എൻ ട്രസ്റ്റിൽ നിന്നും വെള്ളാപ്പള്ളി എസ്എൻഡിപിയിൽ എത്തുന്നത് എങ്ങനെയാണ്?
എസ്എൻഡിപിയിൽ അദ്ദേഹത്തിന്റെ എൻട്രി എന്ന് പറയുന്നത് 1995 ലെ വൈക്കത്തെ ടിവി പുരം സംഭവമാണ്. അവിടെ ഒരു ശ്മശാനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈഴവരും ക്രിസ്ത്യൻ സഭയുമായി പ്രശ്നങ്ങളുണ്ടായി. അത് വലിയൊരു സമുദായപ്രശ്നമായി കോട്ടയം ജില്ലയിലാകെ ആളിപ്പടർന്നു. ആ വിഷയം കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ എസ്എൻഡിപി നേതൃത്വം പരാജയപ്പെട്ടെന്ന പ്രതീതി ഉണ്ടായി. അല്ലെങ്കിൽ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അത് അത്തരത്തിൽ പ്രചരിപ്പിച്ചു. അതിന് മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു.
ആ വിഷയം ആളിപ്പടർന്ന കയ്യാങ്കളികളിലേയ്ക്ക് വരെ എത്തിയപ്പോൾ അവിടേയ്ക്ക് വെള്ളാപ്പള്ളി എത്തി. 'ഞാനുമൊരു പള്ളിയാണ്, വെള്ളാപ്പള്ളി. ഈ പള്ളിക്കെത്ര വിലയാകും. ഞാൻ തരാം.' വെള്ളാപ്പള്ളിയുടെ ഈ മാസ് ഡയലോഗ് ഈഴവർക്കിടയിൽ അദ്ദേഹത്തെ ആരാധ്യപുരുഷനാക്കി. ഈ ഡയലോഗ് അവർ കേരളമാകെ പാടിനടന്നു. പള്ളിക്ക് പോലും വിലപറയാൻ കഴിയുന്ന ഇദ്ദേഹത്തെ പോലുള്ളവർ നേതൃത്വത്തിലേയ്ക്ക് വരണമെന്ന് അവർക്കിടയിൽ സംസാരമുണ്ടായി. സമ്പന്നരെ ആരാധിക്കുന്ന ഒരു ശീലം നമുടെ സമൂഹത്തിലുണ്ടല്ലോ. പ്രത്യേകിച്ച് ഈഴവർക്കിടയിൽ.
1996 ലാണ് എസ്എൻഡിപി ഇലക്ഷൻ വരുന്നു. സത്യൻ വക്കീലാണ് ഇലക്ഷന്റെ ജനറൽ കൺവീനർ. ഗോപിനാഥ് സാറിന്റെ പാനലിനെതിരെ എഎസ് പ്രതാപ് സിങ് പ്രസിഡന്റും വിദ്യാസാഗർ സാർ വൈസ് പ്രസിഡന്റും വെള്ളാപ്പള്ളി ജന. സെക്രട്ടറിയുമായുള്ള പുതിയൊരു പാനൽ വരുന്നു. ശാശ്വതീകാനന്ദ സ്വാമികളാണ് ഈ പാനൽ അവതരിപ്പിക്കുന്നത്. അന്ന് ഞാനൊരു ശാഖാ ഭാരവാഹി പോലുമല്ല. പക്ഷെ ഞാനും അന്ന് വോട്ട് ചെയ്തു. ഞങ്ങളെകൊണ്ട് എതിർവിഭാഗത്തിനെ ചീമുട്ട വരെ എറിയിച്ചു.
ശരിക്കും യോഗത്തിലെ തെരഞ്ഞെടുപ്പ് സിസ്റ്റം പോലും ശരിയല്ല. ഒരു യൂണിയൻ പ്രസിഡന്റിനെ പർച്ചെയ്സ് ചെയ്താൽ ആ യൂണിയനിലെ മുഴുവൻ വോട്ടും കിട്ടുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. 200 പേർക്ക് ഒരു വോട്ടാണുള്ളത്. ഒരു ശാഖയിൽ 2000 സ്ഥിരാംഗങ്ങൾ ഉണ്ടെങ്കിൽ പത്ത് വോട്ടുകളാണ് ഉള്ളത്. പക്ഷെ ഈ പത്ത് പേരെ തെരഞ്ഞെടുക്കുന്നത് 2000 പേർ ചേർന്നല്ല. 25 പേർ മാത്രമുണ്ടായാൽ ക്വോറം തികയും. 26 പേർ പങ്കെടുത്തതായി മിനിറ്റ്സ് ഉണ്ടാക്കി 10 പേരെ തീരുമാനിക്കും. ശാഖാ യോഗം നടക്കണമെന്ന് ഒരു നിർബന്ധവുമില്ല. മിക്കവാറും ഒരിടത്തും നടക്കാറില്ല. വടക്കോട്ടൊന്നും ഒട്ടും നടക്കാറില്ല. ഇതിന്റെ ഇന്റേണൽ മെക്കാനിസം ഇങ്ങനെയാണ്. നമ്മൾ ലോകത്ത് പല ബൈലോകളും കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു ബൈലോ ആദ്യമാണ്. പിന്നെ വെള്ളാപ്പള്ളി അയാളുടെ സൗകര്യപ്രകാരം പലതവണ അത് ഭേദഗതിയും ചെയ്തു.
വെള്ളാപ്പള്ളി എസ്എൻഡിപി പിടിച്ചെടുക്കുന്നത് എങ്ങനെയാണ്?
ഇലക്ഷന് മുമ്പ് അദ്ദേഹം കേരളമാകെ യാത്ര ചെയ്ത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചെയ്സ് ചെയ്തു. ശാശ്വതികാനന്ദ സ്വാമികളുടെ പിന്തുണയുമുണ്ടല്ലോ. പുതിയ നേതൃത്വം വരട്ടെ, പള്ളിക്ക് വില പറഞ്ഞയാൾ ജയിക്കട്ടെ എന്ന് എല്ലാവരും കരുതി. യഥാർത്ഥത്തിൽ ഒരു സംഘടനാ മര്യാദ അനുസരിച്ചല്ല അന്ന് ഇലക്ഷൻ നടന്നത്. എതിർവിഭാഗക്കാരെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. വോട്ടവകാശം ഇല്ലാത്തവരും അന്ന് വോട്ട് ചെയ്തു. അന്ന് ആദ്യമായിട്ടായിരുന്നു വോട്ടർമാരെ വണ്ടിപിടിച്ചു കൊണ്ടുപോയ നമുക്ക് 2000 രൂപ വീതം കിട്ടുന്നത്.
വലിയതന്ത്രശാലിയും സംഘടനയെ കൈപ്പിടിയിലൊതുക്കാൻ ശേഷിയുള്ള അതിബുദ്ധിശാലിയായ ആളുമാണ് വെള്ളാപ്പള്ളി.
അദ്ദേഹം എസ്റ്റാബ്ലിഷ് ചെയ്യാൻ എന്തൊക്കെയാണ് ചെയ്തത്?
ശിവഗിരി സമ്മേളനത്തിൽ അദ്ദേഹത്തെ പുകഴ്ത്തി കഥാപ്രസംഗം വരെ അവതരിപ്പിച്ചിട്ടുണ്ട്. പള്ളിക്ക് വിലപറഞ്ഞതൊക്കെയാണ് തീം. ഞങ്ങൾക്കും അന്നൊക്കെ അത് കാണുമ്പോൾ അഭിമാനമായിരുന്നു. ഞങ്ങളുടെ നേതാവ് ഇത്രയും പവർഫുൾ ആണല്ലോ എന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഞങ്ങളിൽ ഈഴവാഭിമാനം കുത്തിവയ്ക്കും. ഞാൻ മാന്നാനം ശാഖാ പ്രസിഡന്റായിരുന്നപ്പോൾ അഞ്ച് തവണ ഞാൻ അദ്ദേഹത്തെ എന്റെ ശാഖയിൽ പല പരിപാടികൾക്കായി കൊണ്ടുവന്നിട്ടുണ്ട്. മാന്നാനും ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് കൊണ്ടുവരുന്നത്. അന്ന് വെള്ളാപ്പള്ളി നടേശനെന്നാൽ എനിക്ക് ദൈവതുല്യനായിരുന്നു. പൂജാമുറിയിൽ ഗുരുദേവന്റെ ചിത്രത്തിനൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും വച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നും രാവിലെ പത്രമെടുത്ത് ഇന്ന് ജനറൽ സെക്രട്ടറിയിൽ എവിടെയാണെന്ന് നോക്കി അവിടെ പോകുമായിരുന്നു. ഒരിക്കൽ ഒരു പരിപാടി കഴിഞ്ഞ് അദ്ദേഹം ഇറങ്ങുമ്പോൾ എന്നെ കണ്ട് 'ഹാ വക്കീലെ' എന്ന് വിളിച്ച് അദ്ദേഹത്തിന്റെ കഴുത്തിൽകിടന്ന ഷാളെടുത്ത് എനിക്കിട്ട് തന്നു. അത് എന്നെ സംബന്ധിച്ച് വലിയ അവാർഡ് കിട്ടിയത് പോലെയായിരുന്നു. ആ ഷാൾ ഞാൻ വീട്ടിൽ കൊണ്ടുവന്ന് പൊന്നുപോലെ സൂക്ഷിച്ചുവച്ചിരുന്നു.
വലിയ ഗിമ്മിക്കുകൾ കാണിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ ഇമേജ് വർദ്ധിപ്പിച്ച് കൊണ്ടിരുന്നു. ഇസ്ലാം മതസ്ഥനായ ഡോ. ബഷീറിനെ കൊണ്ട് വെള്ളാപ്പള്ളിയെ പുകഴ്ത്തി അന്യമതസ്ഥർക്ക് പോലും സ്വീകാര്യനാണ് തങ്ങളുടെ നേതാവെന്ന് ഈഴവ സമുദായംഗങ്ങളെ തോന്നിപ്പിക്കുക, പകരക്കാരനില്ലാത്ത അമരക്കാരൻ, മനസ് തരൂ പട്ടിണി മാറ്റാം തുടങ്ങിയ തലക്കെട്ടുകൾ നൽകി വെള്ളാപ്പള്ളിയുടെ ഫോട്ടോ പ്രചരിപ്പിക്കുക, ശാഖ പരിപാടികളിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പൈസ കൊടുക്കുക, പാവപ്പെട്ടവരെ ആകർഷിക്കുന്ന തരത്തിൽ പ്രസംഗിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് അദ്ദേഹം അന്ന് ഉപയോഗിച്ചത്.
അതുകഴിഞ്ഞ് 1999 ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ലേ? അന്നെന്താണ് സംഭവിച്ചത്?
1999 ആയപ്പോഴേയ്ക്ക് അദ്ദേഹത്തിന് യോഗത്തിൽ എതിരില്ലാതായി. എതിരില്ലാതെയാണ് അദ്ദേഹം അന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹം ബൈലോ ഭേദഗതി ചെയ്ത് കമ്മിറ്റിയുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി. എസ്എൻഡിപി യോഗത്തിന് കൗൺസിലർ എന്ന പദവി പണ്ടുകാലത്ത് വളരെ പവർഫുള്ളായിരുന്നു. പരമാധികാര സഭ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ബൈലോ ഭേദഗതി ചെയ്ത് അസിസ്റ്റന്റ് സെക്രട്ടറി, ഇൻസ്പെക്ടിങ് ഓഫീസർ തുടങ്ങിയ തസ്തികകൾ കൂടി സൃഷ്ടിച്ചു. പ്രത്യേകിച്ച് ഒരു അധികാരവുമില്ലാത്ത തസ്തികകളാണ്. അദ്ദേഹത്തിന്റെ തന്ത്രമെന്തെന്നാൽ വളരെ ജൂനിയറായ കുട്ടികളെയാണ് കൗൺസിലർമാരായി കൊണ്ടുവരുന്നത്. യോഗത്തെ പറ്റി ആധികാരികമായി അറിയുന്ന ആരെയും അവിടെ നിയമിക്കില്ല. അവരെയാകട്ടെ പരമാവധി രണ്ട് വർഷത്തിൽ കൂടുതൽ ആ സ്ഥാനത്ത് ഇരുത്തില്ല. അവരെ അവിടെ നിന്നും മാറ്റി ഒരു അധികാരവുമില്ലാത്ത പുതിയ തസ്തികകളിലിരുത്തും. അങ്ങനെ വരുമ്പോൾ ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാനുണ്ടാവില്ല.
എസ്എൻഡിപി യോഗം ജന സെക്രട്ടറിക്ക് ഒരു കാർ വാങ്ങണമെങ്കിലോ ഒരു നിയമനം നടത്തണമെങ്കിലോ യോഗത്തിൽ മണിക്കൂറുകളോളം ചർച്ച ചെയ്ത് മാത്രമെ പറ്റുമായിരുന്നുള്ളു. എന്നാൽ 25 വർഷമായി ഏതെങ്കിലുമൊരു നിയമനത്തെ പറ്റി എസ്എൻഡിപി യോഗത്തിൽ ചർച്ച നടന്നിട്ട്. ഒരു സംഭാവനയ്ക്കും രസീത് നൽകാറില്ല. ഓരോ നിയമനത്തിനും എത്ര വാങ്ങി എന്ന് അറിയുന്ന ഒരാൾ പോലും കമ്മിറ്റിയിലില്ല. ഞാൻ പറഞ്ഞിട്ട് ഒരാൾ ഒരു നിയമനത്തിനായി വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നു. മാനേജർ റിമോർട്ട് ഉപയോഗിച്ച് കാറിന്റെ ഡിക്കി ഉയർത്തിയിട്ട്, ഇവിടെ പണം വച്ചിട്ട് പോകാൻ പറഞ്ഞെന്നാണ് അയാൾ എന്നോട് നിസഹായമായി പറഞ്ഞത്.
അപ്പോൾ അങ്ങനെയാണ് വെള്ളാപ്പള്ളി നടേശൻ ആർക്കും ചോദ്യം ചെയ്യാനാകാത്ത രാജാവായി മാറിയത്. അല്ലേ?
ചോദ്യം ചെയ്ത് പോയാൽ പിന്നെ അവൻ സംഘടനയിൽ ഉണ്ടാവില്ല.
(തുടരും).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്