സിബിഎസ്ഇ കലാമേളകളോട് സംസ്ഥാന സർക്കാറിന് അവഗണന; സ്മൃതി ഇറാനിയുടെ വേഗമേറിയ നടപടികളിൽ പ്രതീക്ഷയേറെ: മാനേജ്മെന്റ് അസോസിയേഷൻ നേതാവ് ഇന്ദിരരാജൻ മറുനാടൻ മലയാളിയോട്
എം പി റാഫി
മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് കാണാതെ പോകുന്ന ചിലത് പറയാൻ. എല്ലാ വിദ്യാർത്ഥികളെ പോലെതന്നെ ഇവർക്കുമുണ്ട് പ്രശ്നങ്ങളും പരാതികളും, ചിട്ടയും നിലവാരവും തേടി കേന്ദ്ര സിലബസ് പഠിക്കാൻ ഇവർ നിർബന്ധിതരാകുമ്പോൾ പലതും ഇത്തരം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുകയാണ്. അതിൽ പ്രധാനമാണ് കലാകായിക മത്സരങ്ങളിൽ മികവ് കാട്ടുന്നവരോടുള്ള സർക്കാർ സമീപനം. ലക്ഷങ്ങൾ ചെലവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സമാന്തരമായി തന്നെ വർഷംതോറും ശാസ്ത്രോത്സവവും കലാ കായിക മേളയും സംഘടിപ്പിക്കാറുണ്ട്. പക്ഷെ, ഈ കുട്ടികൾക്ക് എത്ര കഴിവുണ്ടെങ്കിലും സ്റ്റേറ്റിലെ കലാ പ്രതിഭയോ കലാ തിലകമോ ആണെങ്കിൽ പോലും യാതൊരു വിധ ആനുകൂല്യങ്ങളോ ഗ്രേസ് മാർക്കോ വെയ്റ്റേജോ ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നും ഒരു രൂപ ഫണ്ട് ലഭിക്കാതെ കഴിഞ്ഞ ഇരുപത് വർഷമായി സി.ബി.എസ്.സി മാനേജ്മെന്റ് അസോസിയേഷനു കീഴിൽ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ വിവിധതരം മേളകൾ നടത്തി വരുന്നുണ്ട്. മാതൃകാപരവും ചിട്ടയോടെയും നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ പലപ്പോഴും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരുടെ മക്കൾ പഠിക്കുന്നുണ്ടെങ്കിലും നേരിടുന്ന പ്രശ്നങ്ങളിൽ ഇവരാരും ഇടപെടുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല. പല മിടുക്കരായ വിദ്യാർത്ഥികൾക്കും അർഹമായ ഗ്രേസ് മാർക്ക് പോലും ലഭിക്കാതെ പോകുന്നത് ഇത്തരക്കാരെ കലാപ്രകടനങ്ങളിൽ നിന്നും പിന്നോട്ടടിക്കാൻ കാരണമാകുന്നുണ്ട്. വ്യത്യസ്ത ടെലിവിഷൻ റിയാലിററി പ്രോഗ്രാമുകളിൽ പങ്കെടുക്കാനെത്തുന്നതും പങ്കെടുത്ത് മികവ് തെളിയിക്കുന്നവരെയും പരിശോധിച്ചാൽ 85ശതമാനവും സി.ബി.എസ്.സി വിദ്യാലയങ്ങളിൽ നിന്നും വരുന്നവരാണെന്ന് കാണാൻ കഴിയും.
സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും അതിലുപരി മാനേജ്മെന്റ് അധികൃതരുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തരത്തിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കും അർഹമായ ആനുകൂല്യങ്ങൾ നൽകി വിദ്യാർത്ഥികളെയെല്ലാം ഒരുപോലെ കാണുക എന്നുള്ളത്. ഇതിൽ പ്രധാന ആവശ്യമായിരുന്നു ഗ്രേസ് മാർക്കും കുട്ടികളുടെ കലാകായിക പ്രകടനങ്ങൾക്ക് ദേശീയ തലത്തിൽ അവസരവും. എന്നാൽ കേരളത്തിലും കേന്ദ്രത്തിലും സർക്കാറുകൾ മാറി ഭരിച്ചിട്ടും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ശശിതരൂർ വരെയുള്ളവർ കൈകാര്യം ചെയ്തിട്ടും ഈ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായിരുന്നില്ല.
എന്നാൽ അധികാരത്തിലേറി മാസങ്ങളായില്ല. സ്മൃതി ഇറാനി കേന്ദ്ര മാനവ വിഭവ ശേഷി കസേരയിലെത്തിയിട്ട്, കേരളത്തിൽ നിന്നുള്ള ആവശ്യങ്ങൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഞൊടിയിടയിലാണ് സമ്മത പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞവർക്ക് നോക്കിനിൽക്കാനെ സാധിച്ചുള്ളൂ. സ്മൃതി ഇറാനിയുടെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയും അതിലുപരി വിശ്വാസവും അർപ്പിച്ചിരിക്കുകയാണ് കേരള മാനേജ്മെന്റ് അസോസിയേഷൻ. അടുത്ത വർഷം മുതൽ കലാമേളകൾ കേന്ദ്രം നേരിട്ട് നടത്തുകയും പിന്നീട് ദേശീയ തലത്തിലേക്കും കേരളാ മാതൃകയിൽ മേള സംഘടിപ്പിക്കാനുമാണ് കേന്ദ്ര തീരുമാനം. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കുട്ടികൾക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നതോടെ ഗ്രേസ് മാർക്കും മികവ് കാട്ടുന്ന കുട്ടികൾക്ക് അതത് ഇനങ്ങളിൽ പ്രത്യേകം റിസർച്ചിനും കേന്ദ്ര മാനവ വിഭവ ശേഷി സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമാണ് കേരളത്തിൽ പ്രതീക്ഷയുണ്ടാക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പുതിയ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവ മേളയിൽ വച്ച് സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ മറുനാടൻ മലയാളിയുമായി തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പങ്കുവച്ചതിങ്ങനെ:
കുറെ വർഷങ്ങളായി സി.ബി.എസ്.ഇയിൽ പഠിക്കുന്ന കുട്ടികളോട് സർക്കാറുകൾ അവഗണന കാണിക്കുകയാണ്. കലാ കായിക പ്രകടനങ്ങളിൽ മത്സരരംഗത്ത് മികവ് തെളിയിച്ചാലും അവർക്കാർക്കും ഉയരാൻ പറ്റാത്ത സാഹചര്യമാണ്. കേരളത്തിൽ നിന്നും നല്ല കലാപ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ദേശീയ തലത്തിൽ പോവാൻ പറ്റുന്നില്ല. മാത്രമല്ല എത്ര പ്രയത്നിച്ച് കുട്ടികൾ മികവ് തെളിയിച്ചാലും അവർക്ക് ഗ്രേസ് മാർക്ക് ലഭിക്കാത്ത അവസ്ഥ അവരെ ഇതിൽ നിന്നും പിന്നോട്ടടിക്കും. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡൻസ്, സ്റ്റുഡന്റ് പൊലീസ് ഈ ഇനങ്ങൾക്കെല്ലാം നിലവിൽ സംസ്ഥാന ഗവൺമെന്റ് ഗ്രേസ് മാർക്ക് കൊടുക്കുകയും ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രഫഷണൽ കോഴ്സുകളിലേക്കുൾപ്പടെ അഡ്മിഷൻ ലഭിക്കുന്ന കാലഘട്ടത്തിലേക്ക് വന്നതോടെ സി.ബി.എസ്.ഇ വിദ്യാർത്ഥികളോട് കനത്ത അവഗണനയാണ് നടത്തികൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് സിലബസിലേക്ക് ഇത്തരത്തിലുള്ള ഗ്രേസ് മാർക്കുകളെല്ലാം തന്നെ ആകർശിച്ച് ഇവിടെ നിന്നും കുട്ടികൾ പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം വളരെ സിസ്റ്റമാറ്റിക്കായി നടത്തുന്നതും മത്സര രംഗത്ത് മുൻപന്തിയിൽ നിൽക്കുകയും ഉയർന്ന് വരികയും ചെയ്യേണ്ടവർ പിന്മാറി.
ഈ വിഷയം സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽ നിരവധി തവണ കൊണ്ട് വന്ന് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഞാൻ തന്നെ സംസാരിച്ചിട്ടുള്ളതാണ്. എന്നിട്ടും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു തീരുമാനവും വരാഞ്ഞപ്പോൾ ഇതേ വിഷയവുമായി ഞങ്ങൾ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തെ സമീപിച്ചു. അങ്ങിനെ ഞങ്ങളുടെ റിക്വസ്റ്റ് മാനിച്ചുകൊണ്ട് ഈ മാസം രണ്ടിന് സി.ബി.എസ്.ഇ യുടെ നാഷണൽ കോൺഫറൻസ് നടന്നു. ഈ പരിപാടിയിൽ പങ്കെടുക്കാനായി മാത്രമാണ് അന്ന് സ്മൃതി ഇറാനി കേരളത്തിലെത്തിയത്. ഇതൊരു ചരിത്ര സംഭവമാണ്. ഇതിന്റെ മുമ്പും നാല് തവണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടിരുന്നു. കൂടാതെ ഈ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിൽ വന്നപ്പോൾ ഞങ്ങളൊരു മെമോറാണ്ടം ഒരിക്കൽ കൂടി സമർപ്പിക്കുകയുണ്ടായി.
ഈ വേദിയിൽ വച്ച് തന്നെ സ്മൃതി ഇറാനി പ്രഖ്യാപനം നടത്തി, അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ കലോത്സവം ദേശീയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനമാണ് നടത്തിയത്. ദേശീയ തലത്തിൽ സി.ബി.എസ്.ഇ കലോത്സവം വരുന്നതോടെ ഞങ്ങൾ ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഗ്രേസ് മാർക്ക് എന്നതിന് പരിഹാരം കൂടിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സി.ബി.എസ്.ഇ സ്കൂളുകളുള്ള കേരളത്തിന്റെ ആവശ്യം ഇപ്പോൾ മാത്രമാണ് ഒരുപരിതി വരെ അംഗീകരിച്ചിട്ടുള്ളത് ബാക്കി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട് മന്ത്രി. അടുത്ത വർഷം മുതൽ ദേശീയ തലത്തിൽ നടത്തേണ്ട കലോത്സവം നടത്തുന്നതിനുള്ള യോഗം ഈ മാസം 20ന് ഡൽഹിയിൽ നടക്കുകയാണ്. ഇതിൽ എല്ലാ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
അസോസിയേഷന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഒരു കാര്യം ഉറപ്പായി പറയാൻ സാധിക്കും സ്മൃതി ഇറാനി മാഡം വന്നതിന് ശേഷം ഇതുവരെ ആർക്കും ചെയ്യാൻ പറ്റാതിരുന്ന നിരവധി കാര്യങ്ങൾ സൈലന്റായി ചെയ്തു കൊണ്ടിരിക്കുന്നു. കേരള സർക്കാറിന് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കേണ്ടതു കൊണ്ടാകാം ചിലപ്പോൾ ഞങ്ങളെ അവഗണിക്കുന്നത്. അല്ലാതെ കേരള സർക്കാറിനെ ഞങ്ങൾ അന്തമായി ആക്ഷേപിക്കുന്നില്ല. ഇതെല്ലാം ശശി തരൂരടക്കമുള്ളവരെ നേരിട്ട് കണ്ടിരുന്നതാണ് പക്ഷെ അവരുടെയെല്ലാം പരിമിതികളാണ് ഇതിന് തടസമായത്. ഞങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരവും അവകാശം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- 'ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാൻ സുശാന്തിനോട് നേരത്തെ പറഞ്ഞിരുന്നു'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്