Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്

പ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്

മറുനാടൻ ഡെസ്‌ക്‌

സർക്കാരിനും പൊലീസിനും പുരോഗമന നവോത്ഥാനവാദികൾക്കും സന്തോഷവും അയ്യപ്പഭക്തർക്ക് സങ്കടവും പകർന്നുകൊണ്ട് ഒടുവിൽ ആചാരങ്ങൾ എല്ലാം ലംഘിച്ച് രണ്ട് സ്ത്രീകൾ ശബരിമലയിൽ സന്ദർശനം നടത്തിയിരിക്കുന്നു. അവരെ ശബരിമലത്തിക്കുന്നത് നവോത്ഥാന കേരളത്തിലെ ചരിത്ര സംഭവമെന്ന് പുരോഗമനവാദികളും ഇടത് സഹയാത്രികരും ശബരിമല യുവതീപ്രവേശന വിഷയത്തെ അനുകൂലിക്കുന്നവരുമായ എല്ലാവരും ഒരുപോലെ പറയുന്നു. ഏറ്റവും സങ്കടകരമായ വസ്തുത ഈ സ്ത്രീകളെ ശബരിമലയിൽ എത്തിക്കുന്നതിന് വേണ്ടി ഒട്ടേറെ ക്ലേശങ്ങളും ത്യാഗങ്ങളും പൊലീസ് സഹിച്ചു എന്നുള്ളതാണ്.

ആരോടും വിവരം പറയാതെ അതീവ രഹസ്യമായി സർക്കാരിന്റെ ആംബുലൻസിൽ കയറ്റി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇന്ത്യൻ പ്രസിഡന്റിനും പോലും നൽകാത്ത പരിഗണനയോടുകൂടി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ചുവെന്ന് ഓർക്കുക. സാധാരണ ഒരു ഭക്തനോ ഭക്തയ്‌ക്കോ നിലയ്ക്കൽ എന്ന ദേശം കടക്കണമെങ്കിൽ ഒട്ടേറെ കടമ്പകളുണ്ട്. കെഎസ്ആർടിസിയുടെ വാഹനത്തിലല്ലാതെ കേന്ദ്ര മന്ത്രിയെപോലും ഇവിടെയൊരു പൊലീസ് ഉദ്യോഗസ്ഥൻ കടന്നു പോകാൻ അനുവദിച്ചില്ല. എന്നിട്ടും ഭക്തി ലവലേശമില്ലാത്ത രണ്ട് ആക്ടിവിസ്റ്റുകളെ സന്നിധാനം വരെ എത്തിച്ചു എന്നോർക്കുക. പമ്പ വരെയല്ല. പമ്പ കടന്നും കാൽനടയായി യാത്ര ചെയ്യേണ്ട, അല്ലെങ്കിൽ രോഗികളോ മറ്റോ ആണെങ്കിൽ ഡോളിയിൽ യാത്ര ചെയ്യേണ്ട ശബരിമലയിലേക്ക് രണ്ട് യുവതികളെ എത്തിച്ചത് അതീവ സുരക്ഷാ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ കരുതിവച്ചിരിക്കുന്ന ആംബുലൻസിലാണ്.

അവർ അവിടെ കയറിയ ശേഷം കുറുക്കുവഴികൾ താണ്ടി സ്റ്റാഫ് ഗേറ്റിലൂടെ കടന്ന് എല്ലാവരുടേയും കണ്ണു വെട്ടിച്ച് പൊലീസിന്റെ അകമ്പടിയോടു കൂടി സോപാനത്തിലെത്തി. പൊലീസാകട്ടെ യൂണിഫോം ധരിക്കാൻ ധൈര്യമില്ലാതെ സ്വാമി അയ്യപ്പന്മാരുടെ വേഷം കെട്ടി. ഇതിന്റെ ഏറ്റവും ഭീതിതമായ അവസ്ഥ എന്തെന്നാൽ സോപാനത്തിൽ അയ്യപ്പനെ കാണാൻ ചെന്ന നിരീശ്വരവാദികളായ യുവതികൾ പ്രാർത്ഥിക്കാനോ തല കുനിക്കാനോ പോലും തയാറായില്ല എന്നുള്ളതാണ്. അവരുടെ ലക്ഷ്യം ശബരിമല എന്ന പുണ്യപരിപാവനമായ അമ്പലത്തിൽ എല്ലാ ആചാരങ്ങളും ലംഘിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ സാമാന്യ ബോധത്തെ പരിഹസിച്ചുകൊണ്ട് എത്തിനോക്കുക എന്നത് മാത്രമായിരുന്നു.

ഓർക്കേണ്ടത് ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത് ഭഗവാനെ കാണാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് വേണ്ടിയാണ്. ഭക്തി ലവലേശമില്ലാത്ത നിരീശ്വരവാദമാണ് തന്റെ മതമെന്ന് ഉറക്കെ പ്രഖ്യാപിചിട്ടുള്ള രണ്ട് ആക്ടിവിസ്റ്റുകളെ നടയിലെത്തിക്കുകയും അവർ സോപാനത്തിന് മുൻപിൽ എത്തി നോക്കിയിട്ട് ഒന്ന് തൊഴുക പോലും ചെയ്യാതെ മടങ്ങി പോവുകയും ചെയ്തപ്പോൾ ഇവിടെ നവോത്ഥാനവും വിജയവും ഉണ്ടായി എന്നാണ് പിണറായി വിജയനും മന്ത്രിമാരുമൊക്കെ പറയുന്നത്. നിർഭാഗ്യവശാൽ ദേവസ്വം എന്ന് പറയുന്ന വിശ്വാസം സംരക്ഷിക്കാൻ ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ ഉത്തരാവാദിത്തപ്പെട്ട ഒരു വകുപ്പിനും ഒരു മന്ത്രിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP