തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശത്രുവിനെതിരെ ആക്കിമാറ്റാൻ വെപ്രാളപ്പെട്ട് കണ്ണീരൊലിപ്പിച്ച് വെള്ളാപ്പള്ളി എത്തിയിട്ടും ആർക്കും സംശയം ഇല്ലേ? സിബിഐ അന്വേഷിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും മഹേശന് നീതികിട്ടില്ലെന്ന് കുടുംബക്കാർക്ക് മനസ്സിലായില്ലേ? മൈക്രോ ഫിനാൻസ് കേസിൽ പ്രതിചേർക്കപ്പെട്ട കാര്യം ഇപ്പോഴും എന്താണ് വെള്ളാപ്പള്ളി മറച്ച് വയ്ക്കുന്നത്: പഠിച്ച കള്ളനായി മുതലാളി മാറുമ്പോൾ
മറുനാടൻ ഡെസ്ക്
വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവ് ഒരു പഠിച്ച കള്ളനാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം. തന്റെ ഏറ്റവും പ്രിയപ്പെട്ടവൻ മരിച്ചുപോയി എന്നു പറഞ്ഞുകൊണ്ട് ആ മരണത്തിന്റെ ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കെതിരെ വാളെടുത്തിരിക്കുന്ന സുഭാഷ് വാസു അടക്കമുള്ള വിമതനേതാക്കന്മാർക്കെതിരെ തിരിക്കാൻ നടത്തുന്ന ശ്രമം ഞെട്ടിക്കുന്നതായിരുന്നു. മഹശൻ എന്ന സമുദായ നേതാവ് സ്വയം മരണം തെരഞ്ഞെടുത്തപ്പോൾ എഴുതിവെച്ച കത്തിൽ ഈ പറയുന്ന സുഭാഷ് വാസു അടക്കം ആരെക്കുറിച്ചും ഒരു പരാമർശവും ഇല്ലാതിരിക്കവെ, വെള്ളാപ്പള്ളി നടേശന്റെ കൊടുക്കൽ വാങ്ങലുകളുടെ കഥകൾ എണ്ണി എണ്ണി പറഞ്ഞിരിക്കെ, അതെല്ലാം സുഭാഷ് വാസു അടങ്ങിയ വിമതർക്കെതിരെയാണെന്നും തനിക്കെതിരെയല്ലെന്നും പറഞ്ഞ് വിങ്ങിപ്പൊട്ടാനും കണ്ണ് തുടയ്ക്കാനും വെള്ളാപ്പള്ളി നടേശന് മാത്രമെ കഴിയൂ. ഈ പ്രായത്തിലും തനിക്കെതിരെ പാഞ്ഞുവരുന്ന കൂരമ്പുകളെ പ്രതിരോധിക്കാൻ പോലും ശ്രമിക്കാതെ, അവയൊക്കെ തന്റെ ശത്രുക്കൾക്കെതിരെയുള്ള യഥാർത്ഥ ആയുധങ്ങളാണ് എന്ന് വിശേഷിപ്പിക്കാൻ നടത്തിയ ശ്രമം അത്ഭുതാവഹമായി.
മഹേശനും താനും തമ്മിൽ ഉറ്റ ബന്ധത്തിൽ ആയിരുന്നുവെന്നും, താൻ എഴുതുന്നതും പറയുന്നതും പോലും മഹേശൻ പറഞ്ഞിട്ടാണെന്നും, ആരെ ഭാരവാഹിയാക്കണം, ആരെ അമ്പലക്കമ്മിറ്റി ഭാരവാഹിയാക്കണം എന്നൊക്കെ തന്നോട് പറഞ്ഞിരുന്നതും, താൻ ചെയ്തിരുന്നതും മഹേശൻ പറഞ്ഞതുപോലെയായിരുന്നു എന്നുമൊക്കെ വിതുമ്പിക്കൊണ്ട് പറയുന്ന വെള്ളാപ്പള്ളി നടേശൻ മറന്നുപോവുന്നത്, മരിക്കുന്നതിന് മുൻപ് 32 പേജുള്ള ഒരു കത്തെഴുതി വെള്ളാപ്പള്ളിക്ക് നൽകിയെന്നും, ആ കത്തിൽ വെള്ളിപ്പള്ളിയെക്കുറിച്ചും മകനെക്കുറിച്ചുമുള്ള നഗ്ന സത്യങ്ങളാണ് മഹേശൻ പറഞ്ഞതെന്നുമാണ്. അതേക്കുറിച്ച് ചോദിക്കുമ്പോൾ മൗനം പാലിച്ചുകൊണ്ട് മഹേശന്റെ ഡയറിയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പെടുത്തുകൊണ്ട് വെള്ളാപ്പള്ളി പ്രതിരോധിക്കാൻ ശ്രമിക്കുന്നിടത്ത് തന്നെ കള്ളത്തരം ഒളിഞ്ഞിരിക്കുകയാണ്.
കള്ള് ചെത്തരുത്, കൊടുക്കരുത്, കുടിക്കരുത് എന്നു പഠിപ്പിക്കുകയും, കൃഷിയും കാർഷികവൃത്തിയും വഴി ഒരു പാവപ്പെട്ട സമുദായത്തെ ഉയർത്തെഴുന്നേല്പിക്കുന്നതിന് തുടക്കമിടുകയും ചെയ്ത ശ്രീ നാരായണ ഗുരുദേവന്റെ പ്രമാണങ്ങളെല്ലാം മറന്ന് അതിന് വിപരീതമായി സാമൂദായിക പിന്തുണയെ കച്ചവട താല്പര്യത്തിനും, രാഷ്ട്രീയ ബന്ധത്തിനും മാത്രമായി ഉപയോഗിച്ച് വളർന്ന വെള്ളാപ്പള്ളി നടേശനും, അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്കും എതിരെയുള്ള ആരോപണങ്ങൾ ചർച്ച ചെയ്യാൻ പോലും കഴിയാത്ത വിധം നമ്മുടെ സമൂഹം അന്ധമായി പോയിരിക്കുന്നു.
മഹേശന്റെ മരണക്കുറിപ്പിലും, കത്തിലുമൊക്കെ പറയുന്ന വസ്തുതകൾ അന്വേഷിക്കുന്നതിനുള്ള തന്റേടം പോലും നമ്മുടെ ഭരണകൂടത്തിന് ഇല്ലാതെയായിരിക്കുന്നു. ഒരാൾ മരിക്കാൻ തയ്യാറായിരിക്കുകയും, അതിന് കാരണമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെയെന്ന് മാത്രമല്ല, ആ മരണത്തിന്റെ ഉത്തരവാദി ആർക്കെതിരെ അയാൾ മിണ്ടാതിരുന്നുവോ, ആയാൾക്കെതിരെ കെട്ടി വെച്ച് സഹതാപമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മിണ്ടാതിരിക്കുന്ന മാധ്യമപ്രവർത്തകരും, ചോദ്യം ചോദിക്കാതിരിക്കുന്ന പത്രക്കാരും, ഒന്നും മിണ്ടാതിരിക്കുന്ന, ആരോപണ വിധേയനെ സംരക്ഷിക്കുന്ന സർക്കാരും പേടിപ്പെടുത്തുന്ന ചിത്രങ്ങളാണ്. അതുകൊണ്ടാണ് ക്രൈംബ്രാഞ്ച് എങ്കിൽ ക്രൈംബ്രാഞ്ച്, സിബിഐ എങ്കിൽ സിബിഐ എന്ന് വെള്ളാപ്പള്ളി നടേശൻ ആത്മവിശ്വാസത്തോടെ പറയുന്നത്.
താനും എസ്എൻഡിപിയുടെ സെക്രട്ടറി എന്ന നിലയിൽ ചിലപ്പോൾ പ്രതിചേർക്കപ്പെടുമായിരിക്കുമെന്നും, മഹേശൻ പ്രതി ചേർക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്നാണ് മരിച്ചതെന്നുമൊക്കെ പറയുന്ന വെള്ളാപ്പള്ളി നടേശൻ മറന്നു പോകുന്നത് ഈ മഹേശൻ ഏഴ് കേസിലെ പ്രതിയായിരുന്നുവെന്നും, വെള്ളാപ്പള്ളി നടേശൻ കേസുകളിലെല്ലാം ഒന്നാം പ്രതിയാണെന്നും, അതടക്കം അനേകം കേസുകളിലെ പ്രതിയാണ് എന്നതുമാണ്. വെള്ളാപ്പള്ളി നടേശനല്ലാതെ വേറൊരാളായിരുന്നു പ്രതി ചേർക്കപ്പെട്ടിരുന്നതെങ്കിൽ പണ്ടേ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെടുമായിരുന്നു എന്നതും അദ്ദേഹം വിസ്മരിച്ച് പോകുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്ക് നീതിപൂർവമായി നിലപാട് എടുക്കാൻ രാഷ്ട്രീയ നേതൃത്വം അനുവദിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. നൂറോളം കേസുകളുള്ള മൈക്രോഫിനാൻസ് കേസുകളെല്ലാം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നാല്പത് ദിവസത്തിനകം വിചാരണയ്ക്ക് തയ്യാറാക്കുന്നതിനുവേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ വേർതിരിച്ച് നിയമിച്ച തച്ചങ്കരിക്ക് ഇന്ന് രാവിലെ ലഭിച്ച ഉത്തരവ് ആ പൊലീസ് ഉദ്യോഗസ്ഥന്മാരെയെല്ലാം കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേയ്ക്ക് മാറ്റിയിരിക്കുന്നു എന്നതാണ്. അതായത് കേസന്വേഷിക്കാൻ സർക്കാർ അനുവദിക്കുന്നില്ല എന്നർത്ഥം. അതിനെ അതിജീവിക്കുന്നതിനുള്ള ഇച്ഛാശക്തിയോ അതിനെ മറികടക്കുന്നതിനുള്ള തന്റേടമോ തച്ചങ്കരിക്ക് പോലുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അതായത് വെള്ളാപ്പള്ളിക്ക് എതിരെയുള്ള എല്ലാ കേസുകൾക്കും, എല്ലാ തെളിവുകളും ഉണ്ടെങ്കിലും അന്വേഷണം പ്രഹസനമാക്കി വെള്ളപൂശി രക്ഷപെടുത്താൻ സർക്കാർ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുന്നു. ഇനി ഈ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചാൽ അവിടെയും സഹായിക്കാൻ വെള്ളാപ്പള്ളിക്ക് മകനും മകന്റെ കൂട്ടാളികളുമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കൂട്ടുകക്ഷിയായി മകൻ കേന്ദ്രത്തെ തടയിടുമ്പോൾ, പിണറായി വിജയന്റെ വലംകൈയായി അച്ഛൻ കേരളത്തെയും തടയിടുന്നു.
അതുകൊണ്ട് മഹേശന് നീതി കിട്ടില്ലായെന്ന് ഉറപ്പാണ്. എന്നാൽ മഹേശന്റെ മരണം മാത്രമല്ല, സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണമടക്കം അനേകം ദുരൂഹ മരണങ്ങൾ അന്വേഷിക്കാൻ വൈകിക്കൂടാ. ഒരു വശത്ത് മരണങ്ങൾ അരങ്ങ് തകർക്കുമ്പോൾ മറുവശത്ത് അഴിമതിയും അരങ്ങ് തകർക്കുന്നു. എസ്എൻഡിപി എന്ന പ്രസ്താനത്തെയും, എസ് എൻ ട്രസ്റ്റ് എന്ന പ്രസ്താനത്തെയും വെള്ളാപ്പള്ളി വിഴുങ്ങിയതിന്റെ ഞെട്ടിക്കുന്ന കഥകൾ പോലും ആരും എഴുതുന്നില്ല. വെള്ളാപ്പള്ളിയും മകനും, ഭാര്യയും, മകളുടെ മകനും, ഭാര്യയുടെ ബന്ധുക്കളും മാത്രമല്ല, വെള്ളാപ്പള്ളിയുടെ ദാസന്മാരുമാണ് എസ്എൻഡിപിയുടെയും എസ്എൻ ട്രസ്റ്റിന്റെയും സകല ഭാരവാഹിത്തങ്ങളിലും ഇരിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്. വിശ്വസ്തരായി കൂടെ നടക്കുന്ന ഡോ. സോമനെപ്പോലെയുള്ളവരെപോലും വില കൊടുക്കാതെ അപമാനിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആ ആത്മഹത്യാക്കുറിപ്പിൽ ഉണ്ട്.
അതായത് എസ്എൻഡിപിയെ വിഴുങ്ങിയിരിക്കുന്നത് സമുദായത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നു. കേരളത്തെ വിലയ്ക്കെടുത്തിരിക്കുന്നു, പിണറായിയെ നിശബ്ദനാക്കിയിരിക്കുന്നു. കേന്ദ്രം മിണ്ടാതെയിരിക്കുന്നു. മകൻ ബിജെപിയെയും വിലയ്ക്കെടുത്തിരിക്കുന്നു. അഴിമതി നടത്താം, കൊലപാതകം നടത്താം, ആരെയും പരിഹസിക്കാം, എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് വെള്ളാപ്പള്ളിയും കുടുംബവും എത്തിയിരിക്കുന്നു. ഒരു മാഫിയയെപ്പോലെ വെള്ളാപ്പള്ളി പ്രവർത്തിക്കുമ്പോൾ ഒരു സമുദായമാണ് ശ്വാസം മുട്ടി അറബിക്കടലിൽ താഴുന്നത്. ആ സമുദായത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആർക്കും നിലനിൽക്കാൻ കഴിയാത്ത അത്രയും പരിതാപകരമായ അവസ്ഥയിലേയ്ക്ക് മാറുന്നു. എന്താണ് പരിഹാരമുള്ളത്. ആർക്കുമറിയില്ല. ഒരു ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും ഉണ്ടാവുമോ? ആർക്കും അറിയില്ല. ഒരു പ്രയോജനവും ഇല്ലെങ്കിലും സത്യം പുറത്തുവരാനുള്ള ഏക വഴി ജുഡീഷ്യൽ അന്വേഷണം മാത്രമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍