ഏറനാട് കലാപമെന്നോ ഖിലാഫത്ത് പ്രക്ഷോഭമെന്നോ മാപ്പിള ലഹളയെന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ.. പക്ഷേ ഒരു സിനിമ എടുക്കാൻ പോലും ഈ നാട്ടിൽ ഇപ്പോൾ സ്വാതന്ത്രമില്ലേ? ഏറനാട് കലാപത്തിൽ ഹിന്ദുക്കളുടെ ചോര ഒരുപാട് ഒലിച്ച് പോയെങ്കിലും മഹാത്മഗാന്ധി വരെ അംഗീകരിച്ച ഒരു സമരത്തെ കേവലം ഹിന്ദു വിരുദ്ധ പ്രക്ഷോഭമായി മാത്രം ഒതുക്കാൻ ചരിത്ര രേഖകൾ തികയില്ല.. ഒരു സിനിമയുടെ പേരിൽ ചോര ഒലിപ്പിക്കുന്നവരോട് പറയാനുള്ളത്
മറുനാടൻ ഡെസ്ക്
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ് ഏറനാട് വള്ളുവനാട് താലൂക്കിൽ നൂറ് വർഷം മുൻപ് നടന്ന ഏറനാട് കലാപം. 1921 ൽ നടന്ന ആ കലാപത്തെ മാപ്പിള ലഹള എന്നു പേരിട്ട് ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതൊരു ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്ന് ചിലർ എഴുതിവെച്ചിട്ടുണ്ടെങ്കിലും, മഹാത്മാഗാന്ധിയുടെ കൈയൊപ്പ് ലഭിച്ച ഒരു ജനകീയ പ്രക്ഷോഭമായിരുന്നു അതെന്ന് എല്ലവർക്കും അറിയാവുന്നതാണ്. ദേശീയ പ്രസ്ഥാനങ്ങളോട് ചേർന്നുനിന്നുകൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരിക്കുന്ന മതന്യൂനപക്ഷങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുന്നതിനു വേണ്ടി, സിപിഎമ്മിന്റെ ഭാഷയിൽ പറഞ്ഞാൽ അടവുതന്ത്രം എന്ന നിലയിലാണ് മഹാത്മാഗാന്ധി ഖിലാഫത്ത് പ്രക്ഷോഭം അടക്കമുള്ള സാമുദായിക മുൻഗണനയുള്ള സമരങ്ങളെക്കൂടി ഒപ്പം ചേർത്തത്. തുർക്കിയിൽ ആരംഭിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ചുടുപിടിച്ചുകൊണ്ട് തുർക്കി സാമ്രാജ്യത്വത്തിനെതിരെ മലബാറിൽ ആരംഭിച്ച ആ കലാപം നൂറ് കണക്കിന് ബ്രിട്ടീഷ് അധിനിവേശക്കാരുടെ തലയാണ് എടുത്തത്.
വാരിയംകുന്നത്ത് അഹമ്മദ് ഹാജി എന്ന പോരാളിയായിരുന്നു ഏറനാട് കലാപത്തിന്റെ വീരനായകൻ. ആ കലാപത്തിൽ നിർഭാഗ്യവശാൽ ആയിരക്കണക്കിന് ഹിന്ദുക്കളുടെ ജീവനും പൊലിഞ്ഞുവെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മലബാർ കലാപം അല്ലെങ്കിൽ മാപ്പിള ലഹള എന്ന് പേരിട്ട് അതൊരു ഹിന്ദു വിരുദ്ധ കലാപമായി ചാപ്പകുത്തി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേയ്ക്ക് എറിയാനാണ് ആധുനിക ചരിത്രകാരന്മാർക്ക് പ്രിയം. അക്കാലത്തെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ കെ കേളപ്പൻ അടക്കമുള്ളവർ ഈ കലാപത്തെ തള്ളിപ്പറഞ്ഞിരുന്നു എന്നതാണ് ഈ കലാപത്തിന്റെ അടിത്തറ. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നൊരാൾ അടക്കമുള്ള അനേകം അമുസ്ലിംങ്ങളും ഈ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഖിലാഫത്ത് പ്രക്ഷോഭം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായിട്ട് തന്നെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഉയർത്തെഴുന്നേറ്റ ഒരു ജനകീയ വിപ്ലവം തന്നെയായിരുന്നു ഏറനാട് കലാപം. എന്നാൽ അതിൽ മതം കലരുകയും, അനേകം ഹിന്ദുക്കളുടെ ജീവൻ എടുക്കുകയും ചെയ്തത് ആ കലാപത്തിന്റെ അടിസ്ഥാന പിശകുകളായി തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഹിന്ദുക്കളുടെ ജീവൻ എടുത്തതുകൊണ്ടും അതിന് നേതൃത്വം കൊടുത്തത് വാരിയംകുന്നത്ത് ഹാജിയാരെ പോലെയുള്ളവരാണ് എന്നതുകൊണ്ടും അത് കേവലം ഹിന്ദു വിരുദ്ധ കലാപമായി ചാപ്പകുത്തി മാറ്റിയിടുന്നതിനോട് യോജിക്കാൻ വയ്യ.
അതേ സമയം ഈ കലാപത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ ഹിന്ദുവിന്റെ വേദനയും ആശങ്കയും പരിഗണിക്കേണ്ടതുമാണ്. അതവിടെ നിൽക്കട്ടെ! എന്നാൽ ആ കലാപത്തിന് നൂറ് വർഷം തികയുമ്പോൾ അതിന്റെ പേരിൽ പുസ്തകം എഴുതുകയും സിനിമ ഇറങ്ങുകയുമൊക്കെ ചെയ്യുന്നത് വളരെ സ്വഭാവികമായി നടക്കുന്ന ജനാധിപത്യ പ്രക്രിയയാണ്. മലബാർ കലാപം ഒരു ഹിന്ദു വിരുദ്ധ കലാപമാണെന്ന് രേഖകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ലേഖനം എഴുതുന്നതിനും, പുസ്തകം എഴുതുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും ഈ നാട്ടിലെ സകല മനുഷ്യർക്കും അവകാശമുണ്ട്. അതുപോലെ തന്നെയാണ് മലബാർ കലാപം ഒരു സ്വാതന്ത്ര്യ സമരം ആയിരുന്നുവെന്നും വാരിയംകുന്നത്ത് ഹാജി ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും സ്ഥാപിക്കുന്ന തരത്തിൽ പുസ്തകമെഴുതാനോ, സിനിമയെടുക്കാനോ മറുഭാഗത്തുള്ളവരുടെ അവകാശവും. ചരിത്രമെഴുതുമ്പോൾ അതിന് വസ്തുതകളുടെ അകമ്പടി നിർബന്ധമാണ്. അല്ലെങ്കിൽ അതിനെ ചരിത്രം എന്ന് വിശേഷിപ്പിക്കാൻ പാടില്ല. അതേ സമയം നോവൽ എഴുതുകയോ, സിനിമ എഴുതുകയോ ചെയ്യുമ്പോൾ അതിൽ വസ്തുതകൾ പോലും ആവശ്യമില്ല.
ഒരു കഥാപാത്രത്തെയെടുത്ത് പ്രേക്ഷകർക്ക് അല്ലെങ്കിൽ വായനക്കാർക്ക് ഇഷ്ടമാവുന്ന തരത്തിൽ വ്യാഖ്യാനിക്കുന്നതിനുള്ള അവകാശം എഴുത്തുകാർക്കും, സിനിമക്കാർക്കും ഉണ്ട്. അതുകൊണ്ട് തന്നെ 1921 ലെ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഏത് തരത്തിലുള്ള സിനിമ എടുക്കുന്നതിനും ആഷിക് അബുവിനും അതിനൊപ്പം നിൽക്കുന്നതിന് പൃത്ഥിരാജിനും അവകാശമുണ്ട്. ആ അവകാശത്തിനെതിരെ ഉറഞ്ഞു തുള്ളുകയും അതിനെ ഹിന്ദു വിരുദ്ധ അജണ്ടക്ക് കൂട്ടുപിടിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യുന്നതിനോട് യോജിക്കാൻ പ്രയാസമാണ്. ആ സിനിമ മലബാർ കലാപത്തിന്റെ നേർ ചരിത്രമാണ് എന്ന അവകാശവാദം സിനിമക്കാർ പോലും എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അതിനൊരു മറുഭാഷ്യം സൃഷ്ടിച്ചുകൊണ്ട് മറ്റൊരു ചരിത്രമുഖത്തോട് കൂടി സിനിമ എടുക്കാൻ അലി അക്ബർ എന്ന ബിജെപി നേതാവിനും അവകാശമുണ്ട്. എന്നാൽ ആഷിക് അബുവിന്റെ അവകാശം അംഗീകരിക്കാൻ കഴിയില്ലെന്നും, അലി അക്ബറിന്റെ അവകാശം മാത്രമെ അംഗീകരിക്കാൻ കഴിയൂ എന്നുമുള്ള വാദം ബാലിശമാണ്. ജനാധിപത്യ വിരുദ്ധമാണ്.
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതുപോലെ മറ്റ് ചിലർ കൂടി സിനിമ എടുക്കും എന്നു പറഞ്ഞ് രംഗത്തിറങ്ങിയിട്ടുണ്ട്. എത്ര പേർ എടുത്താലും കുഴപ്പമില്ല. പക്ഷെ, സിനിമ എടുക്കുന്നു എന്ന് പറയുമ്പോൾ ആരാണ് സംവിധായകൻ എന്നും ആരാണ് നിർമ്മാതാവെന്നും ആദ്യം തന്നെ പറയേണ്ടതുണ്ട്. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ എടുത്ത ആർ എസ് വിമൽ നൂറ് കോടി മുടക്കി കർണനെ വെച്ച് സിനിമ എടുക്കുന്നു എന്ന് പ്രഖ്യാപിച്ചത് ഓർക്കുക. മറ്റൊരു പ്രഖ്യാപനം ഉണ്ടായത് ആയിരം കോടി രൂപ മുടക്കി രണ്ടാമൂഴം സിനിമയിറക്കുന്നു എന്നതായിരുന്നു. അങ്ങനെ ആയിരം പേർ അവകാശവാങ്ങൾ നടത്തി പേരെടുക്കാൻ ശ്രമിക്കുന്നത് പോലെയുള്ള അധരവ്യായാമമായി മാറാൻ പാടില്ല ഈ പ്രഖ്യാപനവും. അതുകൊണ്ട് തന്നെ ഏതാണ്ട് നാല് പേർ ഈ അവസരം മുതലെടുക്കാൻ രംഗത്തിറങ്ങിയതിലെ അപഹാസ്യതയാണ് ചർച്ചയാവേണ്ടതും, ചൂണ്ടിക്കാണിക്കേണ്ടതും. അല്ലാതെ സിനിമ എടുക്കുന്നതിനുള്ള അവരുടെ അവകാശമല്ല ചർച്ചയാവേണ്ടത്.
മറ്റൊരുകാര്യം 1921 ലെ ചരിത്രത്തെ അധികാരരപ്പെടുത്തി 2021 ൽ നൂറാം വർഷം സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ അന്ന് ഈ കൊറോണ മാറുകയും തിയേറ്ററുകൾ തുറക്കുകയും ചെയ്യുമെന്ന് എന്താണ് ഉറപ്പുള്ളത്? ഇനി വരുന്ന കാലത്ത് സിനിമ തീയേറ്ററുകൾ ഉണ്ടാകുമോ, ആരെങ്കിലും തീയേറ്ററുകളിൽ പോയി സിനിമ കാണുമോ എന്ന് പോലും ഉറപ്പില്ലാത്തപ്പോൾ ഒരു സിനിമയുടെ പേരിൽ ഇങ്ങനെ കിടന്ന് കടിപിടികൂടുന്നതും, ചോരിയൊലുപ്പിക്കുന്നതും എന്തിന് വേണ്ടിയാണ്? സിനിമ എടുക്കുന്നതിനുള്ള സിനിമക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. ചരിത്രം എഴുതുന്നതിനും അത് തിരുത്തി എഴുതുന്നതിനുമുള്ള എല്ലാവരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. എങ്കിലെ ജനാധിപത്യം അതിന്റെ പൂർണതോതിൽ വിജയിക്കൂ. ഒരാൾ ഇങ്ങനെ എഴുതതരുത്, ഇങ്ങനെ പറയരുത്, ഇങ്ങനെ അഭിനയിക്കരുത് എന്നൊക്കെ പറയുന്നത് ഫാസിസത്തിന്റെ അടയാളണാണ്. നിർഭാഗ്യവശാൽ ആഷിക് അബുവും, പൃത്വിരാജും സിനിമ എടുക്കാൻ പോകുന്നു എന്ന് കേട്ടപാടെ പരിചയും വാളുമായി രംഗത്തിറങ്ങിയവർ സ്വയം അറിഞ്ഞുകൊണ്ട് ഫാസിസത്തിന്റെ വക്താക്കളായി മാറുന്നുവെന്ന് പറഞ്ഞുകൊള്ളട്ടെ!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്