സങ്കടപ്പെട്ട് വിളിച്ച വീട്ടമ്മയോട് അശ്ലീലം പറഞ്ഞ ആ മാധ്യമ പ്രവർത്തകന്റെ പേര് കൂടി പറയണം; വടക്കാഞ്ചേരിയിലെ വ്യാജ പീഡന ആരോപണത്തിന്റെ പേരിൽ ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കണം; മകന്റെ വൃത്തികെട്ട മനസ്സ് വെളിയിലായപ്പോൾ പച്ച കള്ളങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മാല പാർവതി എന്ന ഫെമിനിസ്റ്റ് നടി അറിയാൻ
മറുനാടൻ ഡെസ്ക്
ഇടത് - ഇസ്ലാമിക രാഷ്ട്രീയം കേരളത്തിന്റെ മുഖമുദ്രയാണ്. ഈ നാട്ടിലെ മഹാഭൂരിപക്ഷം പേരും അത്തരമൊരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാണ് അവർ പുരോഗമനം എന്നും നവോത്ഥാനം എന്നും അവകാശപ്പെടുന്നത്. അതിന്റെ ഏറ്റവും വലിയ മുഖമുദ്ര സംഘപരിവാർ വിരോധമാണ്. അതിന്റെ കേരളത്തിലെ പ്രതീകങ്ങളിൽ ഒന്നാണ് മാലാ പാർവ്വതി എന്ന നടി. ഈ പുരോഗമന - നവോത്ഥാന - ഇടത് - ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടയാളം എന്നുപറയുന്നത് ഇടയ്ക്കിടെ സ്ത്രീ പക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും, സംഘപരിവാർ വിമർശനത്തിന് മൂർച്ച കൂട്ടുകയും, പിണറായി വിജയനെ സ്തുതിക്കുകയും ചെയ്യുക എന്നതാണ്. മാലാ പാർവ്വതി എന്ന നടിയും സാമൂഹികപ്രവർത്തകയും അത് ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ എന്ന സിനിമക്കാരൻ ഒരു ട്രാൻസ്ജെൻഡർ വനിതയോട് വളരെ മോശമായി പെരുമാറിയെന്ന ആരോപണം ഉയരുന്നത്.
അതിന്റെ സ്ക്രീൻഷോട്ടുകൾ കണ്ടവർ മൂക്കത്ത് വിരൽ വെച്ച് കാണും. തന്റെ നഗ്നതയുടെ ചിത്രം അയച്ചു കൊടുക്കുകയും, ആ ചിത്രങ്ങൾക്കാട്ടി എന്തൊക്കെ കാര്യങ്ങളാണ് ആ ട്രാൻസ്ജെൻഡർ വനിതയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് ഒരുളുപ്പിമില്ലാതെ പറയുകയും ചെയ്തിരിക്കുകയാണ് ഈ അനന്തകൃഷ്ണൻ. അനന്തകൃഷ്ണൻ ലൈംഗിക വൈകൃതത്തിന്റെ പ്രതീകമാണെന്നും, അയാളുടെ മനസ്സു നിറയെ സ്ത്രീകളും ട്രാൻസ്ജെൻഡറുകളും വികൃതമായ അയാളുടെ ലൈംഗിക തൃഷ്ണയെ ശമിപ്പിക്കുന്ന വെറും ചരക്കുകൾ ആണെന്നും ഈ മെസ്സേജുകൾ വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നപ്പോൾ ഞാൻ ആദ്യം ഓർത്തു എന്തിനാണ് മാലാ പാർവതിയെ കുറ്റം പറയുന്നത് എന്ന്. എന്നാൽ, മാലാ പാർവതിയുടെ മകനാണ് എന്നത് പറയാതിരിക്കാൻ കഴിയുകയുമില്ല. അത് മാലാ പാർവതിയുടെ മകനായതുകൊണ്ടാണ് വാർത്തയിൽ അത്രയും പ്രാധാന്യം ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ പറയേണ്ടതുണ്ട്.
എന്നാൽ പാർവതിയെ എന്തിന് കുറ്റപ്പെടുത്തണം? എന്നാൽ ആ ചോദ്യത്തിന് ഉത്തരം അവർ തന്നെ നൽകി. എന്റെ മകൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും, ചെയ്താൽ അവനെ സംരക്ഷിക്കാൻ ഞാൻ ഇല്ല എന്നുമുള്ള തന്റേടമുള്ള ഒരു നിലപാട് പാർവതി എടുക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഈ ഫെമിനിസ്റ്റ് നടി സിനിമക്കാരുടെ ഗ്രൂപ്പുകളിൽ ഇട്ട മെസ്സേജുകൾ എല്ലാം ആ ട്രാൻസ്ജെൻഡർ വനിതയെ അപമാനിക്കുന്നതും, മകന്റെ ഹീനമായ മനസ്സിനെ ന്യായീകരിക്കുന്നതുമാണ്. ആ ന്യായീകരണത്തിന്റെ ഏറ്റവും ഭീതിതമായ രൂപം അവൻ പ്രായപൂർത്തിയായവനാണ് അവന്റെ ഇഷ്ടങ്ങൾക്ക് ഞാനെങ്ങനെ എതിര് നിൽക്കുമെന്നാണ്.
പ്രായപൂർത്തിയായ ഒരു പുരുഷന് ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയാൽ എന്ത് തോന്ന്യവാസവും പറയാം എന്ന് അവർ തുറന്നു സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ഇതുവരെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ അവർ പുലർത്തിയിരുന്ന സദാചാരങ്ങൾ ഒക്കെ കപടമായിരുന്നു എന്നും അവർക്ക് ഒരു തരത്തിലുള്ള കടപ്പാടും ഇവിടുത്തെ സ്ത്രീകളോടില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്രയും വികലമായ മനസ്സിന് ഉടമയായ ഒരു മകനെ തിരുത്തുന്നതിന് പകരം പിന്തുണയ്ക്കുന്ന ആ അമ്മയുടെ മനസ്സ് വികലമാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാൻ ഫെമിനിസ്റ്റാല്ല എനിക്ക് ഇവിടുത്തെ സ്ത്രീകളുടെ പ്രശ്നവും അറിയേണ്ട, എനിക്ക് എന്റെ മകന്റെ വിഷയം മാത്രം അറിഞ്ഞാൽ മതി എന്ന നിലപാട് എടുക്കാം, ഏതൊരുമ്മയ്ക്കും. പക്ഷേ മാലാ പാർവതിക്ക് അതിനുള്ള അവകാശം ഇല്ല. കാരണം, അവരുടെ ഫെമിനിസ്റ്റ് സാമൂഹ്യപ്രവർത്തക കൂടിയാണ്. ഇത്രയും ഭീകരമായ ഭാഷയിൽ സംസാരിച്ച മകനെതിരെ പൊലീസിൽ പരാതിപ്പടേണ്ട ബാധ്യതയായിരുന്നു അമ്മയുടേത്.
എന്നു മാത്രമല്ല, സീമ എന്ന ആ ട്രാൻസ്ജെൻഡർ വനിതയെ അപമാനിച്ചുകൊണ്ട്, അവർ കാശ് ചോദിച്ചുകൊണ്ട് വിലപേശുന്നു എന്ന വാദവും അവർ ഉയർത്തുന്നു. എന്നാൽ അങ്ങനെ വിലപേശിയിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ പുറത്തുവിടണം എന്നാണ് സീമ പറയുന്നത്. സീമയുടെ നിലപാടാണ് കൂടുതൽ ശരിയെന്നു തന്നെ പറയേണ്ടിവരും. മകനെ വെള്ളപൂശുന്നതിന് വേണ്ടി ഒരമ്മ പറയുന്ന പച്ചക്കള്ളം എന്നതിനപ്പുറത്തേയ്ക്ക് എന്ത് പ്രധാന്യമാണ് ഈ വാചകത്തിനുള്ളത്? മാലാ പാർവതി മറന്നെങ്കിലും കേരളം മറക്കാത്ത കുറേ സംഭവങ്ങളുണ്ട്. അതിലൊന്ന് മാലാപാർവതി അടുത്തകാലത്ത് തന്റെ ഫേസ്ബുക്കിലിട്ടൊരു പോസ്റ്റാണ്. പാലക്കാടുള്ള ഒരു വീട്ടമ്മ തന്റെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ച് എഴുതുന്നതിന് വേണ്ടി മാലാ പാർവതിയുടെ സഹായം ചോദിച്ചപ്പോൾ, മാലാ പാർവതി പറഞ്ഞതനുസരിച്ച് ഒരു പ്രമുഖ ചാനൽ ലേഖകനെ ബന്ധപ്പെട്ടെന്നും, അവർ അയാളെ ബന്ധപ്പെട്ടപ്പോൾ, അയാൾ അവരോട് അശ്ലീലം പറഞ്ഞെന്നും പോസ്റ്റിടുകയുണ്ടായി. ആ മാധ്യമ പ്രവർത്തകൻ ഏതെന്നും, അയാൾ ഏത് ചാനലിലാണ് പ്രവർത്തിക്കുന്നതെന്നും, അയാൾക്കെതിരെ നടപടിയെടുത്തോയെന്നും തുറന്നു പറയാൻ മാലാ പാർവതി ഇതുവരെ ശ്രമിച്ചിട്ടില്ല.
ശ്രീകണ്ഠൻ നായരെപ്പോലെയുള്ള പ്രമുഖരായ ചാനൽ പ്രവർത്തകരെപ്പോലും ചിലരെങ്കിലും സംശയിക്കുന്ന തരത്തിലേയ്ക്ക് ഈ ആരോപണം നീണ്ടപ്പോൾ, മാലാ പാർവതിയുടെ ഉത്തരവാദിത്തമായിരുന്നു ആ മാധ്യമ പ്രവർത്തകൻ ആര്? അത് റിപ്പോർട്ട് ചെയ്ത ചാനൽ മുതലാളി ആര് എന്ന് വ്യക്തമാക്കേണ്ടത്. ഇനിയെങ്കിലും മാലാ പാർവതി അത് ചെയ്യുമെന്നും, തന്റെ കുറ്റം പറയുമെന്നും വിശ്വസിക്കുകയാണ്. മറക്കാത്ത മറ്റൊരു സംഭവം കൂടി ചൂണ്ടിക്കാട്ടട്ടെ. ഏതാനും വർഷങ്ങൾക്ക് മുൻപ് മാലാ പാർവതിയും, സഹപ്രവർത്തകയായ ഭാഗ്യലക്ഷ്മിയും തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ആ പത്രസമ്മേളനത്തിൽ അവർ ഉയർത്തിക്കാട്ടിയത് വടക്കാഞ്ചേരിക്കാരിയായ ഒരു സ്ത്രീയെ ആയിരുന്നു. ആ സ്ത്രീ മുഖം മറച്ചുകൊണ്ടെത്തി പറഞ്ഞത് വടക്കാഞ്ചേരിയിലെ ഒരു സിപിഎം കൗൺസിലർ അവരെ ക്രൂരമായി പീഡിപ്പിച്ചിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ്. പിന്നീട് ഈ കേസ് അന്വേഷിച്ച പൊലീസ് ഒടുവിൽ കണ്ടെത്തി അതൊരു സാമ്പത്തിക തർക്കം മാത്രമായിരുന്നെന്നും, അതിൽ ഒരു പീഡനവും ഉണ്ടായിരുന്നില്ല എന്നും.
അതായത് ജയന്തൻ എന്നു പേരുള്ള ഒരു സിപിഎം കൗൺസിലറെ മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും ചേർന്ന് ഭയനാകമായ രീതിയിൽ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തത്. അത് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും മാപ്പ് പറയുന്നതിന് ഈ മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും തയ്യാറായില്ല. ഇപ്പറഞ്ഞ സകല പീഡകരെക്കാട്ടിലും തികച്ചും മ്ലേച്ഛമായ മനസുള്ള ഒരു മകൻ തനിക്കുണ്ടെന്ന് തിരിച്ചറിയുക. ഈ മ്ലേച്ഛത പ്രായപൂർത്തിയായതിന്റെ ലക്ഷണമല്ല. മനസിന്റെ ലൈംഗിക വൈകൃതത്തിന്റെ അടയാളമാണ്. അമ്മയെന്ന നിലയിൽ തിരുത്താൻ കഴിയുമെങ്കിൽ തിരുത്തുക. തിരുത്താൻ കഴിയില്ല എങ്കിൽ ആ മകൻ ഈ നാട്ടിലെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഭീഷണിയാകും എന്നു തിരിച്ചറിഞ്ഞ് അതിന് തടയിടുന്നതിനുള്ള നടപടിക്രമങ്ങൾ എടുക്കുക. അല്ലാതെ ഞാൻ ഫെമിനിസ്റ്റാണ്, ഞാൻ ഈ നാട്ടിലെ സ്ത്രീകളെ മുഴുവൻ രക്ഷിച്ചെക്കാമെന്ന അവകാശവാദവും കൊണ്ട് ഇങ്ങോട്ട് എത്തിനോക്കരുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍