ഒരേ സംസ്ക്കാരവും ഒരേ മതവും കാത്തു സൂക്ഷിക്കുന്ന നേപ്പാളിനെ ഇന്ത്യയ്ക്കെതിരെ കുത്തി തിരിപ്പിച്ച ചൈനയെ അതേ നാണയത്തിൽ നേരിടാൻ ഒരു നിമിഷം പോലും വൈകരുത്; ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ചൈനയും നേപ്പാളും ചേർന്ന് ആഞ്ഞടിക്കുമ്പോൾ ഇങ്ങനെ കൈയും കെട്ടി ഇരുന്നാൽ മതിയോ? ഇസ്രയേലിനോടും അമേരിക്കയോടും ചേർന്ന് ചൈനയേ ചൈനയെ വീഴ്ത്തിയില്ലെങ്കിൽ ആർക്കിവിടെ സമാധാനത്തോടെ ഉറങ്ങാനാകും
മറുനാടൻ ഡെസ്ക്
ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽക്കാരായ നേപ്പാൾ ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. നേപ്പാൾ പാർലമെന്റ് അവരുടെ രാജ്യത്തിന്റെ ഭൂപടം മാറ്റിയെഴുതുകയും, ഇന്ത്യയുടെ അധികാരത്തിലുള്ള, 372 സ്ക്വയർ കിലോമീറ്റർ അവരുടെ ഭൂമിയാണെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കാലാപ്പാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ സ്ഥലങ്ങളാണ് ഭരണഘടനാ പരിഷ്കാരത്തിലൂടെ ഭൂപടം മാറ്റിയെഴുതി നേപ്പാൾ സ്വന്തമെന്ന് പ്രഖ്യാപിക്കുന്നത്. അതായത്, ഇനി മുതൽ പാക്കിസ്ഥാനും, ചൈനയ്ക്കുമൊപ്പം ഇന്ത്യക്ക് തർക്കപ്രദേശമായി നേപ്പാളും ഉണ്ടാവുന്നുയെന്നർത്ഥം. അവരുടെ തർക്ക പ്രദേശമായി അവർ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും, ഇന്ത്യുടെ തർക്കഭൂമിയായി അത് മാറുകയും ചെയ്യും.
സാധാരണ ഗതിക്ക് ഏത് രാജ്യങ്ങളിലെയും അതിർത്ഥി തർക്കങ്ങൾ ഉണ്ടാവുന്നത് അതിന്റെ രൂപീകരണം മുതലാണ്. ഇന്ത്യയും ചൈനയുമായുള്ള തർക്കങ്ങളൊക്കെയും അങ്ങനെതന്നെയാണ്. എന്നാൽ രൂപീകരണത്തിന് ശേഷം മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞ് പെട്ടെന്നൊരു സുപ്രഭാതത്തിലൊരു രാജ്യം അതിർത്തി മാറ്റിയെഴുതി അവരുടേതാണ് എന്ന് മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തെക്കുറിച്ച് നടത്തുന്ന അവകാശവാദം ഞെട്ടിക്കുന്നതും തിരിച്ചടിക്കേണ്ടതുമാണ്. ഇന്ത്യയൊഴികെ മറ്റേതൊരു രാജ്യത്തിനുമെതിരെയാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടായിരിക്കുന്നതെങ്കിൽ ആ നിമിഷം തന്നെ തിരിച്ചടികൊടുക്കേണ്ടതാണ്. അതായത് നമ്മുടെ മണ്ണ് സ്വന്തമാണെന്ന് പറയാൻ ഭരണഘടന തിരുത്തുന്നതിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ, ഇന്ത്യ സമാധാനത്തിന്റെ പാത സ്വീകരിക്കകയും, ചർച്ചയ്ക്ക് തയ്യാറാണ് എന്ന് പറയുകയും ചെയ്തിരിക്കുന്നു.
ഇങ്ങനെയൊരു പ്രകോപനപരമായ തീരുമാനത്തിലേയ്ക്ക് നീങ്ങുവാൻ നേപ്പാൾ തീരുമാനിച്ചത് അവർ അറിഞ്ഞുകൊണ്ടാണെയെന്ന് വിശ്വസിക്കുവാൻ പ്രയാസമാണ്. കാരണം ഒരേ സംസ്കാരവും, ഒരേ മതവും പിൻതുടരുന്ന രണ്ട് രാജ്യങ്ങളാണ് നേപ്പാളും ഇന്ത്യയും, ഇന്ത്യയുടെ ഒരു ഉപഗ്രഹം പോലെ, വിസാനിയന്ത്രണങ്ങൾ പോലുമില്ലാതെ, പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തി ജീവിച്ച രാജ്യങ്ങളാണ് രണ്ടും. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാവാൻ ആഗ്രഹിക്കുന്ന രാജ്യമാണെങ്കിൽ നേപ്പാളാവട്ടെ, അത് മുൻപേ ആയിക്കഴിഞ്ഞ രാജ്യമാണ്. ഇന്ത്യയുടെ മതവും, നേപ്പാളിന്റെ മതവും, ഇന്ത്യയുടെ സംസ്കാരവും നേപ്പാളിന്റെ സംസ്കാരവും ഒരേ പോലെ തന്നെ തുടരുന്നു. എന്നിട്ടും ഇതുവരെ തർക്കമില്ലാത്ത ചിലയിടങ്ങളിൽ തർക്കമുണ്ടാക്കാൻ നേപ്പാൾ തീരുമാനിക്കണമെങ്കിൽ അതിന് പിന്നിൽ ചൈനയുടെ വക്രബുദ്ധി മാത്രമാണ്. ഇന്ത്യയെ എങ്ങനെയും തകർക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന ചൈന, ഈ കൊറോണക്കാലത്ത് അവരുടെ കോളനിവത്ക്കണം നടപ്പിലാക്കുന്നതിനുവേണ്ടി നടത്തുന്ന ചീഞ്ഞ രാഷ്ട്രീയമാണ് ഇവിടെ അരങ്ങേറിയത്.
അമേരിക്കയുടെ തലയിലിരിക്കുന്ന ലോക പൊലീസിന്റെ കിരീടം സ്വന്തം തലയിൽ വയ്ക്കുന്നതിന് വേണ്ടി ആസൂത്രണം നടത്തുന്ന ചൈനയ്ക്കെതിരെ ലോകം ഒരുമിച്ച് നിൽക്കുമ്പോൾ അതിന് തിരിച്ചടി കൊടുക്കന്നതിന് വേണ്ടി അയൽ രാജ്യങ്ങളിൽ പ്രകോപനമുണ്ടാക്കുന്നത് ചൈനയൊരു രീതിയായി സ്വീകരിച്ചിരിക്കുന്നു. ലഡാക്കിലെ ഇന്ത്യൻ അതിർത്ഥി മറികടന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് താവളമടിച്ചുകൊണ്ട് അവർ ആഴ്ചകളായി ഇന്ത്യയെ വെല്ലുവിളിക്കുകയാണ്. മറുവശത്ത് പാക്കിസ്ഥാനെന്ന ഭീകര രാഷ്ട്രത്തിന് മുഴുവൻ പിന്തുണയും കൊടുത്തുകൊണ്ട് അവർ ഇന്ത്യയിൽ അസാമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന്റെ കൂടെ തികച്ചും സമാധാനാന്തരീക്ഷമുണ്ടായിരുന്ന നേപ്പാളിലേയ്ക്ക് കൂടി അവരിപ്പോൾ ഗൂഢാലോചനയുമായി എത്തിയിരിക്കുന്നു. നാളെ ബംഗ്ലാദേശിനെയും അവർ കൈക്കലാക്കുകയില്ല എന്നാരറിഞ്ഞു. മാലിദ്വീപിനോട് ചെയ്തതും ഇതൊക്കെത്തന്നെയായിരുന്നു. ഭാഗ്യംകൊണ്ട് അവിടുത്തെ ഭരണകൂടത്തെ പറിച്ചെറിഞ്ഞുകൊണ്ട് ഇന്ത്യയോട് കൂറ് പ്രഖ്യാപിച്ചുവെന്ന് മാത്രം.
നേപ്പാളിനോട് യുദ്ധം ചെയ്യാനോ, പ്രതികാരം ചെയ്യാനോ പോകുന്നത് ബാലിശമായ ഒരു വികാരപ്രകടനം മാത്രമാകും. ഇന്ത്യൻ പട്ടാളത്തിനല്ല, ഏതെങ്കിലും ഒരു സംസ്ഥാനത്തെ പൊലീസ് വിചാരിച്ചാൽ പോലും കീഴടക്കാൻ സാധിക്കുന്നത്ര ദുർബമായ ഒരു രാജ്യത്തോട് യുദ്ധത്തിനിറങ്ങുന്നത് ഇന്ത്യുടെ അന്തസ്സ് ഇല്ലാതാക്കുന്നതാണ്. ഇതൊരു കുട്ടിക്കളിയായിക്കണ്ട് അവഗണിക്കുന്നതുകൊണ്ട് അവസാനിക്കുന്നതേയുള്ളു ആ തർക്കം. എന്നാൽ ഇത്തരം കുത്തിത്തിരുപ്പുകൾക്ക് നേതൃത്വം കൊടുക്കുകയും, ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചൈനയോട് ഇനിയും നമ്മൾ മൗനം പുലരുന്നത് അപകടകമാവും. 1962 ലെ യുദ്ധത്തിലെ പരാജയത്തിന് ശേഷം പലപ്പോഴായി ഇന്ത്യൻ അതിർത്ഥിയിലെ മണ്ണ് ചൈന മാന്തിക്കൊണ്ടുപോയി എന്നത് വാസ്തവമാണ്. ഇനിയും അത് തുടരാൻ അനുവദിക്കരുത്. ഇനിയും അവരുടെ കുത്തിത്തിരുപ്പിന് വഴങ്ങിക്കൊടുക്കരുത്. ചൈന ഇന്ത്യയെക്കാൾ ശക്തമായ രാഷ്ട്രമാവാം. പക്ഷെ, ഇന്ത്യുടെ ഇച്ഛാശക്തിയും, ഇന്ത്യൻ ജനതയുടെ ആത്മാർപ്പണവും, ജനാധിപത്യ ബോധവും ചൈനയെ തോല്പിക്കുന്നതിനുള്ള ധീരത ഈ രാജ്യത്തിന് നൽകും.
ചൈന ലോകത്തിന് മുഴുവൻ ഭീഷണിയാണ് എന്ന് തിരിച്ചറിഞ്ഞ ട്രംപിന്റെ അമേരിക്കയും, ജപ്പാനടങ്ങിയ സഖ്യകക്ഷികളും മാത്രമല്ല, ഇസ്രയേൽ എന്ന ഏറ്റവും കരുത്തുറ്റ രാജ്യവുമായി ചേർന്ന് നിന്ന് ഇനിയും ചൈനയെ നേരിടാൻ വൈകിക്കൂടാ. ചൈനയെ തളയ്ക്കേണ്ടത് ഇ്ന്ത്യയുടെ മാത്രമല്ല, അമേരിക്കയുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അത്യാവശ്യങ്ങളിലൊന്നാണ്. കാരണം പലിശയ്ക്ക് കടം കൊടുക്കുന്ന ബ്ലേഡ്കാരെപ്പോലെ അവർ പാവപ്പെട്ട രാജ്യങ്ങളെ കഷ്ടടിയിലാക്കിക്കൊണ്ടിരിക്കുന്നു. അയൽ രാജ്യങ്ങളിൽ കുത്തിത്തിരുപ്പുണ്ടാക്കി ഇന്ത്യയെ അവർ ശത്രുപക്ഷത്തേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ഒരു രോഗാണുവിനെ സൃഷ്ടിച്ച്, അത് ലോകം മുഴുവൻ പായിച്ച് ലോകത്തെ അവർ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. തായ് വാൻ എന്ന സ്വതന്ത്ര രാജ്യത്തെ പിടിച്ച് കടലിൽ മുക്കി ഇല്ലാതാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഹോംഗ് കോംങ്ങ് എന്ന ജനാധിപത്യത്തിന്റെയും, സ്വതന്ത്ര കാപ്പിറ്റലിസത്തിന്റെയും തലസ്ഥാന നഗരിയെ മുച്ചൂടും മുടിക്കാൻ അവർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഇവിടെ ഈ ആപത്തിനെ നേരിടാൻ മുൻകൈ എടുക്കേണ്ടത്, ചൈന എന്ന ഈ മഹാവ്യാധിയെ നേരിടാൻ മുൻകൈ എടുക്കേണ്ടത് ഇന്ത്യ തന്നെയാണ്. അമേരിക്കയോടും, ഇസ്രയേലിനോടും ചേർന്നുനിന്നുകൊണ്ട്, റഷ്യയുടെ പിന്തുണ ചൈനയ്ക്ക് പോവില്ല എന്ന് ഉറപ്പാക്കികൊണ്ട് ചൈന എന്ന മഹാവ്യാധിയെ പിഴുതെറിയാൻ നേരമായിരിക്കുന്നു. ഇന്ത്യയുടെ ഇച്ഛാശക്തിയും, അമേരിക്കയുടെ കരുത്തും, ഇസ്രയേലിന്റെ ബുദ്ധിയും ഒരുമിച്ച് ചേരുമ്പോൾ ചൈന നിഷ്പ്രഭമാകുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്. നേപ്പാളിന്റെ ഈ വഞ്ചനയും, ചതിയും ഇന്ത്യയ്ക്ക് ചൈനക്കെതിരെയുള്ള ആയുധം മിനുക്കുന്നതിനുള്ള കാരണമായി മാറിയെമതിയാവു.
Stories you may Like
- വീറോടെ പൊരുതി നേപ്പാൾ; ഏഷ്യാകപ്പിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം
- സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്ത് നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ
- നേപ്പാൾ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ലെഫ്. കേണൽ അറസ്റ്റിൽ
- കമ്പനി ആളെ ചേർക്കാൻ ഉപയോഗിച്ചത് പൊലിസുകാരുടെ പ്രൊഫൈൽ ചിത്രങ്ങൾ
- മഞ്ഞുമ്മൽ ബോയ്സ്' ചർച്ചയാക്കിയ ഗുണാ കേവ്സിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍